വളഞ്ഞ വഴികൾ – 13

ഞാൻ എഴുന്നേറ്റു പോയി കൈ കഴുകി ഫോൺ എടുത്തു നോക്കി.

വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കിയപ്പോൾ രേഖയുടെയും ജൂലി യുടെയും സ്റ്റാറ്റസ് ട്രെയിൻ പോലെ കിടക്കുവാ.

ഓരോന്നു ഞാൻ നോക്കി.

എല്ലാത്തിലും രണ്ടും സെൽഫി എടുത്തു ഇടൽ ആണ്.

എന്റെ ഫോൺ കിട്ടിയാലും ആ പെണ്ണിന് സെൽഫി ആണ് ഏത് നേരവും ഫോട്ടോ എടുത്തു ഇടും.

അവൾ കാരണം ഗാലറിയിൽ കയറാൻ പറ്റണില്ല അതിന് മാത്രം എടുത്തു ഇടും സെൽഫികൾ.

പിന്നെ അവളെ ഒന്ന് വിളിച്ചപ്പോൾ രണ്ടാളും പള്ളിയിൽ ആണെന്ന് പറഞ്ഞു ഫോൺ വെച്ച്.

പിന്നെ ഞങ്ങൾ അഡ്രെസ്സ് തപ്പി ഇറങ്ങി അവസാനം അവിടെ കണ്ടു പിടിച്ചു.

അടുത്തുള്ള ഒരു പലചരക്കു കടയിൽ ആ പുള്ളിയെ കുറച്ചു ഞങ്ങൾ ചോദിച്ചു.

ഞങ്ങൾ കുറച്ച് പുറമേ നിന്ന് ആണെന്നും. ഇങ്ങനെ ഒരു അപകടം നടന്നത് അറിഞ്ഞില്ല എന്നും ഫ്രണ്ട് ആണെന്ന് ഒക്കെ പട്ട അടിച്ചു വിട്ടു. എവിടെ ആയിരുന്നു എന്നുള്ള ചോദ്യത്തിന് ഗൾഫിൽ ആയിരുന്നു എന്ന് പറഞ്ഞു.

പിന്നെ ആ കടകരൻ ആ ചേട്ടനെ കുറച്ചു അറിയാവുന്നത് പറഞ്ഞു.

പുള്ളിക് ഒരു ഭാര്യയും പിഞ്ചു കുഞ്ഞു ആയിരുന്നു എന്നും ആ അപകടം നടന്നത്തോടെ ആ പാവങ്ങൾ ഒറ്റപെട്ടു പോയി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു.

“അപ്പൊ അവര്ക് സ്വന്തകര് ഒന്നും ഇല്ലേ.”

“ആ പെണ്ണിനെ ആ ചെക്കൻ പ്രേമിച്ചു കെട്ടിയതാ.

ആരും ഇല്ലാത്ത കുട്ടിയെ.

പിന്നെ ഇവിടെ വന്ന് ആ ചെക്കൻ ഒരു ഫ്ലാറ്റ് വാങ്ങി.

രണ്ടാളും സന്തോഷത്തോടെ ആയിരുന്നു.

അപ്പോഴല്ലേ ഇത് സംഭവിക്കുന്നെ.

ഇപ്പൊ ആ പെണ്ണിന് ഒരു നിവർത്തിയും ഇല്ലാ.

ലോൺ അടക്കൻ ഒക്കെ ഉണ്ട്‌ എന്നാ കെട്ടേ.

എന്നും ഏതോ പൈസ കൊടുത്ത ആൾ വന്നു ഒച്ച ഉണ്ടാക്കും.
ആ പിഞ്ചു കുഞ്ഞിനെ ഇട്ട് ആ പെണ്ണ് എങ്ങനെ ജോലിക്ക് പോകാൻ ആണ്.

എന്നും ഇവിടെ വന്ന് 10ഓ 50രൂപക്ക് സാധനം വാങ്ങി കൊണ്ട് പോകും.

അതിന്റെ വിധി.”

“ഇപ്പൊ ചെന്നാൽ അവിടെ ഉണ്ടാകുമോ.”

“കാണും അല്ലാണ്ട് എവിടെ പോകാൻ.”

“എന്നാ ശെരി ചേട്ടാ ”

എന്ന് പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി ആ ഫ്ലാറ്റിന്റെ താഴെ ഉണ്ടായിരുന്ന സെക്യൂരിറ്റി യോട് ചോദിച്ചു ഏത് നിലയിൽ ആണ് ആ പെണ്ണ് ഉള്ളത് എന്ന് അപ്പൊ തന്നെ അയാൾ ചോദിച്ചു നിങ്ങളുടെ കൈയിൽ നിന്നും കാശ് വാങ്ങിട്ട് ഉണ്ടോ ആ ചെറുക്കാൻ എന്ന്.

ഞങ്ങൾ പറഞ്ഞു അത്‌ ഒന്നും അല്ലാ എന്ന്.

അല്ലാ ഇപ്പൊ കുറച്ച് നാളുകൾ ആയി വായ്പ്പകാർ ഒക്കെ കയറി ഭിഷണി പെടുത്തുന്നുണ്ട് ഒപ്പം ബാങ്ക്കാരും.

എന്നൊക്കെ ആ സെക്യൂരിറ്റി കാരൻ ഞങ്ങളോട് പറഞ്ഞു.

പിന്നെ ഞാനും പട്ടയും മുകളിലേക്കു കയറി അവരുടെ ഫ്ലാറ്റിന്റ ഹോണിങ് ബെൽ അടിച്ചു.

കുറച്ച് നേരം നിന്നെങ്കിലും തുറന്നില്ല.

വീണ്ടും അടിച്ചു.

അപ്പൊ പതുകെ ഡോർ തുറന്നു.

ഒരു പാവം തോന്നുന്ന ഒരുപെണ്ണ്.

അവളുടെ കണ്ണുകളിൽ എന്തൊ പരാജയപ്പെട്ട ഒരാളുടെ പോലെ ആയിരുന്നു.

ആരാണെന്നു ഒന്നും ചോദിക്കുന്നില്ല തല താഴ്ത്തി തന്നെ പിടിച്ചിരിക്കുന്നു.

“ഇനി എന്റെ കൈയിൽ ഒന്നും ഇല്ല..”

എന്ന് പറഞ്ഞു ആ പിഞ്ചു കുഞ്ഞിനെ കൈയിൽ പിടിച്ചു കൊണ്ട് കതക് അടക്കൻ പോയപ്പോ.

ഞാൻ പറഞ്ഞു.

“എനിക്ക് കുറച്ചു വിവരങ്ങൾ അറിയാൻ വന്നതാ.

എന്നിട്ട് ഞങ്ങൾ പൊക്കോളാം.”

കാതക് തുറന്നു ഇട്ട് ഞങ്ങൾ ഉള്ളിലേക്ക് കയറി.

അവളെ കണ്ടാൽ എന്റെ രേഖയെ പോലെ ഇരിക്കും എന്നാൽ ക്ഷീണം കൊണ്ട് അവൾ ആകെ മെലിഞ്ഞു ഇരിക്കുന്നു.

കാണുകളിൽ കറുപ്പ് കയറി ട്ട് ഉണ്ട് ഉറക്കം ഇല്ലാ എന്നൊക്കെ എനിക്ക് മനസിലായി.

ഫുഡ്‌ ഒന്നും കഴിക്കാൻ ഇല്ലാ എന്നൊക്കെ എനിക്ക് മനസിലായി. കുട്ടിക്ക് കൊടുക്കാൻ അവിടെ കുറുക് ഉണ്ടാക്കി വെച്ചിട്ട് ഉണ്ട് അത്രേ ഉള്ള്. പിന്നെ ഹോർലിക്സ് ഇരിക്കുന്ന കണ്ടു വേറെ ഒന്നും ഞാൻ കണ്ടില്ല. എന്തൊ ഏകാന്തത പോലെ ഒരു ഫീലിംഗ്.
“എന്താ സാർ വേണ്ടേ?”

ഞാൻ കുറച്ച് നേരം ആലോചിച്ച ശേഷം.

“എനിക്ക് രതീഷ് നെ കുറച്ചു അറിയണം.

വേറെ ഒന്നും വേണ്ടാ.

എന്തായിരുന്നു ജോലി ഒക്കെ…

ആ അപകടം നടന്ന ദിവസം വരെ ഉള്ളത്.”

അപ്പോഴേക്കും കൈയിൽ ഉണ്ടായിരുന്ന കുഞ്ഞു വിശന്നു കരയാൻ തുടങ്ങി.

ഞങ്ങളുടെ മുന്നിൽ ഇരുന്നു പാൽ കൊടുക്കാൻ പറ്റാത്ത അവസ്ഥ എനിക്ക് മനസിലായപ്പോൾ.

“കുഞ്ഞിന് വിശക്കുന്നു ഉണ്ടാകും.

റൂമിൽ പോയി പാൽ കൊടുതോ.

ഞങ്ങൾക് തിരക്ക് ഇല്ലാ.”

ഒരു വിഷമത്തോടെ കുഞ്ഞിനേയും കൊണ്ട് അവൾ റൂമിലേക്കു പോയി.

ഞങ്ങൾ അതിലെ നോക്കിയപ്പോൾ ഷോക്കേഴ്സിലേക് എന്റെ കണ്ണ് ഓടക്കി അതും അവിടെ ഇരിക്കുന്ന ഒരു റീവാർഡിലേക് അതിലെ ഫിനാൻഷ്യൽ കമ്പനിയുടെ പേരിൽ.

ഞാൻ അപ്പൊ തന്നെ പട്ടായെ വിളിച്ചു.

“ഡാ ഈ ആവാർഡ് എന്റെ ഏട്ടനും കിട്ടിട്ട് ഉണ്ട് ഇതേ കമ്പനിയിൽ ആയിരുന്നു എന്റെ ഏട്ടൻ മാനേജർ ആയി വർക്ക്‌ ചെയ്തിരുന്നേ ദേ ഇപ്പൊ ഇയാളും.”

ഞാൻ ആ അവാർഡ് എടുത്തപ്പോൾ അതിന്റെ പുറകിൽ ഒരു ചെറിയ കുപ്പി അതും പൊയ്‌സൺ ആയിരുന്നു.

ഞാൻ അത്‌ എടുത്തു വായിച്ചു കൊണ്ട് ഇരുന്നപ്പോഴേക്കും.

കുഞ്ഞിനെ പാൽ കൊടുത്തു ഉറക്കിയ ശേഷം ഞങ്ങളുടെ മുന്നിലേക്ക് വന്ന ഗായത്രി കണ്ടത് ഞാൻ ആ വിഷ കുപ്പിയും ആയി നില്കുന്നത് ആണ്. അവൾ അത്‌ കണ്ടു ഒന്ന് തപ്പി.

“അത്‌… അത്‌….”

ഞാൻ ഒന്ന് ചിരിച്ച ശേഷം ആ കുപ്പി ടേബിളിൽ വെച്ചിട് അടുത്ത് കസേര വലിച്ചു ഇട്ടിട്ട് ഇരുന്നു.

“ഞാനും ചിന്തിച്ചിട്ട് ഉണ്ട്…

എന്റെ ലൈഫും ഇവിടെ ഉപേക്ഷിച്ചിട്ട് അങ്ങ് പോയാലോ എന്ന്…

പക്ഷേ എന്ത് ചെയ്യാൻ..

ജീവിതം ഒന്നേ ഉള്ള് അത്‌ വെറുതെ ഉപേക്ഷിക്കുന്നതിനേക്കാൾ ജീവിച്ചു കാണിക്കണം എന്നുള്ള തോന്നൽ ഉണ്ടായി.”

ഞാൻ എന്നാണെന്നു പറയുന്നത് എന്ന് ഗായത്രി ക് മനസിലാകുന്നില്ല.

അപ്പൊ തന്നെ പട്ട പറഞ്ഞു.

” ദേ ഇവനും ഇയാളെ പോലെ ആയി മാറിയത് ആണ്. ഒറ്റ ഒരു അപകടം ഇവന്റെ കുടുമ്പത്തിൽ ഇവനെയും ഇവന്റെ ചേട്ടന്റെ ഭാര്യെയും ഒഴിച്ച് എല്ലാവരെയും കൊണ്ട് പോയി ഒപ്പം ഇവന്റെ മുറപെണിന്റെയും കുടുമ്പത്തെ രണ്ട് വർഷം മുൻപ്.
ഒറ്റക്ക് ആയിപോയത് ഇവനും അവളും പിന്നെ ചേട്ടന്റെ ഭാര്യയും.

ഒരു പക്ഷേ ഇവർക്ക് ജീവിതം അവിടെ വെച്ച് നിർത്തം ആയിരുന്നു.

ആ കടും കൈ ഇവന്റ പെണ്ണ് ചെയ്യാൻ നോക്കിയപ്പോൾ എന്തൊ ഭാഗ്യം ഇവന്റെ കണ്ണിൽ പെട്ടു.

പിന്നെ എല്ലാം ഉപേക്ഷിച്ചു ഞങ്ങളുടെ നാട്ടിലേക്ക് കയറുമ്പോൾ ഒന്നും തന്നെ ഇവരുടെ കൈയിൽ ഇല്ലായിരുന്നു എന്ന് പറയാം.

പിന്നെ ഇവന്റെ പരിശ്രമം അതുകൊണ്ട് ആണ് ഇവന്റെ വീട്ടിലെ രണ്ട് പെണ്ണുങ്ങൾ ജീവിച്ചു പോകുന്നത്. ”

പിന്നെ ഒന്നും മിണ്ടില്ല ഗായത്രി.

ഞാൻ തന്നെ തുടർന്നു.

“ചേട്ടന് ന്റെ കാര്യങ്ങൾ ആ അപകടം.

പിന്നെ ഈ ജോലി?”

എന്ന് പറഞ്ഞു ഞാൻ ഷോക്കേഴ്സ് ലേക്ക് കൈ ചുണ്ടി കാണിച്ചു.

അത്‌ കണ്ടതോടെ അവൾ ഒരു പുച്ഛത്തോടെ.

“എന്താ പറഞ്ഞേ. എന്റെ ഏട്ടൻ മരിച്ചത് വെറും ഒരു അപകടം ആണെന്നോ?

Leave a Reply

Your email address will not be published. Required fields are marked *