Related Posts
കഥ തുടരും മുൻപ്.
ആദ്യ രണ്ടുഭാഗങ്ങൾ വായിച്ചു അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവർക്ക് നന്ദി. അനുകൂലമായാലും പ്രതികൂലമായാലും പ്രതികരണങ്ങൾ ആണ് പ്രചോദനം. അതുകൊണ്ട് അത് ഇനിയും തുടരാൻ അപേക്ഷ. നിങ്ങളുടെ പ്രതീക്ഷകൾ ഉൾക്കൊണ്ടുകൊണ്ടുതന്നെ അതിനപ്പുറത്തേയ്ക്ക് കഥയെ കൊണ്ടുപോകാൻ തന്നെ ആണ് ആഗ്രഹം.
രണ്ടാം ഭാഗം കഴിഞ്ഞ് മൂന്നാം ഭാഗം ഇത്രയും വൈകിയത് മനഃപൂർവ്വമായല്ല. എന്റെ വിവാഹമുൾപ്പെടെ വ്യക്തിപരമായ പല തിരക്കുകളും കാരണം വേണ്ടത്ര സമയം കിട്ടിയില്ല എന്നതാണ് സത്യം. ക്ഷമിക്കുവാൻ അപേക്ഷ. ആദ്യമായി കഥ വായിച്ചു തുടങ്ങുന്നവരോട്, ആദ്യ രണ്ടുഭാഗങ്ങൾ വായിച്ചതിനുശേഷം വായന തുടരുകയാണെങ്കിൽ കഥ കൂടുതൽ ആസ്വാദ്യകരമാകും. ഇനി കഥയിലേക്ക്.
ബെന്നിയുടെ കാത്തിരിപ്പ്, അഥവാ ടിക്കറ്റില്ലാതെയും കളി കാണാം.
ദീപുവിനോട് സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും അത്രനേരം തൂങ്ങിനിന്ന മഴയ്ക്ക് വീണ്ടും കനം വെച്ചു തുടങ്ങിയിരുന്നു. ബെന്നി കയ്യിൽ കുടയൊന്നും കരുതിയിട്ടുണ്ടായിരുന്നില്ല. അവന്റെ സ്വഭാവം വെച്ച് ആവശ്യത്തിനുള്ള തുണി കരുതിയത് തന്നെ അത്ഭുതമാണ്, പിന്നെയാണ് കുട. അവൻ മഴതോരും വരെ കയറിനിൽക്കാൻ ഒരിടം തേടി ചുറ്റും നോക്കി. ആ വഴി മുഴുവൻ ഇരുട്ടിൽ ആണ്ടുകിടന്നു. “മൈരന്മാർക്ക് ഇവിടെ വല്ല സ്ട്രീറ്റ് ലൈറ്റും വെച്ചുകൂടെ?” അവൻ മനസ്സിൽ പ്രാകി. ഒരു വിധം തപ്പി പിടിച്ചു മുന്നോട്ട് നടന്നുനോക്കി. ഒരു രക്ഷയുമില്ല,ആ ഭാഗത്തൊന്നും ഒരു പെട്ടിക്കടപോലും കാണാനില്ലായിരുന്നു.
അവൻ തിരികെ രാജീവന്റെ വീടിന് മുന്നിലേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് രാജീവിന്റെ വീടിന്റെ അവന്റെ തൊട്ടുപുറകിൽ നിന്ന് ഒരു ഓട്ടോ സ്റ്റാർട്ട് ചെയ്ത് റോഡിലിറങ്ങിയത്. ബെന്നി തിരിഞ്ഞുനോക്കി, മുന്നിൽ തെളിഞ്ഞു കത്തുന്ന എൽ.ഇ.ഡി ലൈറ്റിന്റെ വെളിച്ചത്തിൽ “ബാഹുബലി” എന്ന് വലിയ അക്ഷരങ്ങളിൽ പേരെഴുതിയ ആ ഓട്ടോയ്ക്ക് കൈ കാണിക്കുമ്പോൾ അവൻ ഓർത്തത്, “വല്ല എ. ടി. എം ന്റെയും അടുത്ത് നിർത്താൻ പറയാം, അവിടെ നിന്ന് പൈസ എടുത്ത് വല്ല ഹോട്ടലിലും പോയി വയറു നിറച്ചിട്ട് ദീപുവിനെ വിളിക്കാം എന്നാണ്.” പക്ഷെ,
ആ ഓട്ടോ നിർത്തിയില്ലെന്ന് മാത്രമല്ല, അവന്റെ ദേഹത്ത് ചളി തെറിപ്പിച്ചുകൊണ്ട് പാഞ്ഞുപോവുകയാണ് ചെയ്തത്. സംഗതി ദീപുവിനെ ഫോണിൽ കിട്ടിയപ്പോൾ ഒരു സമാധാനം ഒക്കെ ആയെങ്കിലും, രാവിലെ തൊട്ടുള്ള യാത്രയും, ക്ഷീണവും, വിശപ്പും കാരണം ബെന്നിയ്ക്ക് ആകെ പൊളിഞ്ഞിരിയ്ക്കുകയായിരുന്നു. എങ്ങനെയെങ്കിലും ദീപുവിന്റെ മുറിയിൽ എത്തി രണ്ടെണ്ണം അടിച്ചിട്ട് കിടക്കാം എന്ന് വെച്ചാൽ ആകെ മൂഞ്ചി. അതും പോരാഞ്ഞിട്ട് മഴയും. അതിന്റെ ഇടയിൽ ആണ് ഇത്. “കുണ്ണ തായോളി, നോക്കീട്ട് പോടാ മൈരേ,” ബെന്നി വിളിച്ചു പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോഴാണ് പറഞ്ഞത് കുറച്ച് ഉറക്കെ ആയിപ്പോയോ എന്ന് അവന് സംശയം തോന്നിയത്. ഓട്ടോ അധികദൂരം പോയിരുന്നില്ല. അവൻ നോക്കിനിൽക്കെ പെട്ടെന്ന് ഓട്ടോ ഒന്നു നിന്നു. അതിൽ നിന്ന് ഡ്രൈവർ പുറത്തേയ്ക്ക് തലയിട്ടു.
ബെന്നി ഒന്നു പതറി. എങ്കിലും എന്തിനും റെഡിയായി അവനും നിന്നു. കട്ടത്താടിയും ചുരുണ്ടമുടിയുമുള്ള അയാളുടെ കണ്ണിലെ കലിപ്പ് ആ ഓട്ടോയിലെ മങ്ങിയ വെളിച്ചത്തിലും അവന് കാണാമായിരുന്നു. കാര്യം ബെന്നി അങ്ങനെ പേടിക്കുന്ന കൂട്ടത്തിൽ ഒന്നുമല്ല. നാട്ടിലും കോളേജിലും ഒക്കെ ആയി ഉണ്ടാക്കിയ അടിക്ക് കയ്യും കണക്കുമില്ല. പക്ഷെ ഇത് സീൻ വേറെയാണ്, പരിചയമില്ലാത്ത നാടും റോഡും. എങ്കിലും പേടി മുഖത്ത് കാണിക്കാതെ അവൻ നിന്നു.
എന്ത് വന്നാലും ഒന്നെങ്കിലും അവനിട്ട് പൊട്ടിക്കും, ബെന്നി ഉറപ്പിച്ചു. ഏതാണ്ടൊരു അരമിനിട്ടോളം അങ്ങനെ നിന്ന ശേഷം ഓട്ടോ ഡ്രൈവർ ചുറ്റും നോക്കി പിന്നെ ബെന്നിയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് വണ്ടി മുന്നോട്ടെടുത്തു. അകന്നുപോകുന്ന ഓട്ടോ നോക്കികൊണ്ട് എന്തുചെയ്യണമെന്നറിയാതെ അല്പനേരം ബെന്നി നിന്നു. ഇനി അവന് വല്ല വട്ടോ മറ്റോ ആണോ ആവോ? ബെന്നി ഓട്ടോ വന്ന ദിശയിലേക്ക് നോക്കി. അവിടെ വീടോ വഴിയോ ഒന്നുമില്ല ഒരു മതിലാണല്ലോ, “ഇവൻ മതിലിന്റെ മോളിലൂടെ ഓട്ടോ പറത്തിയാണോ വന്നതാവോ?” ബെന്നി അങ്ങോട്ട് നടന്നു.
