നിധിയുടെ കാവൽക്കാരൻ – 21 23

 

തണുപ്പ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ഞാൻ ഒട്ടും ശബ്ദമുണ്ടാക്കാതെ, ബെഡിന്റെ താഴ്ഭാഗത്തുണ്ടായിരുന്ന ആ വലിയ പുതപ്പ് പതുക്കെ വലിച്ചെടുത്ത് അവരുടെ കഴുത്തോളം പുതപ്പിച്ചു. ഉറക്കത്തിൽ നിധി ഒന്ന് ഞരങ്ങി, ആമിയെ ചേർത്തുപിടിച്ച് വീണ്ടും ഗാഢമായ നിദ്രയിലേക്ക് വഴുതി വീണു.

 

ഞാൻ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു.

 

ശരീരത്തിന് വല്ലാത്തൊരു ഭാരം കുറവ്. സിരകളിൽ വല്ലാത്തൊരു ഊർജ്ജം തിളച്ചുമറിയുന്നതുപോലെ. ഒരുതരം കഴപ്പ്… വെറുതെ ഇരിക്കാൻ തോന്നാത്ത, എന്തെങ്കിലും ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്ന ശരീരം.

 

ഇന്നലെ രാത്രിയിലെ രതിമേളയിൽ, കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാൻ എനിക്ക് സമയം കിട്ടിയിരുന്നില്ല. ആ ലഹരിയിൽ എല്ലാം മറക്കുകയായിരുന്നു.

 

പക്ഷേ ഇപ്പോൾ, ഈ വെളിച്ചത്തിൽ ബോധം തെളിഞ്ഞപ്പോൾ ചോദ്യങ്ങൾ ഓരോന്നായി തലപൊക്കാൻ തുടങ്ങി.

ഞാൻ നിലത്തു കിടന്നിരുന്ന എന്റെ ട്രാക്ക് പാന്റും ബനിയനും എടുത്തിട്ടു.

 

ഇനി കാത്തുനിൽക്കാൻ വയ്യ.

എനിക്കറിയണം… എന്താണ് എനിക്ക് സംഭവിച്ചത്? ആരാണ് അവൾ?

 

എന്റെ കാലുകൾ എന്നെ നയിച്ചത് ആ അമ്മ എന്ന് വിളിക്കുന്ന സ്ത്രീയുടെ മുറിയിലേക്കാണ്. ആ താടകയുടെ അടുത്തേക്ക്…

 

അവളുടെ ആ ഒറ്റ സ്പർശനം കൊണ്ട് എന്നെ വായുവിൽ തെറിപ്പിച്ചവളാണ്. അവളുടെ ശക്തിക്ക് മുന്നിൽ, വെറുമൊരു മനുഷ്യനായ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഉറപ്പാണ്. എങ്കിലും… എന്റെ ശരീരത്തെ വിട്ടുമാറിയ ക്ഷീണവും, ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ഈ അമിതമായ ആത്മവിശ്വാസവും എന്നെ അങ്ങോട്ട് തന്നെ വലിക്കുകയായിരുന്നു.

 

എന്ത് വന്നാലും നേരിടാം എന്നൊരു ധൈര്യം.

ഞാൻ ശബ്ദമുണ്ടാക്കാതെ മുറിയുടെ വാതിൽ തുറന്ന്, വിജനമായ ആ ഇടനാഴിയിലൂടെ ആ വലിയ ഗോവണിപ്പടി ലക്ഷ്യമാക്കി നടന്നു. പല പല ശബ്ദങ്ങളാൽ മുഴുകിയിരുന്ന വീട് മുകളിലത്തെ നിലയെത്തിയപ്പോഴേക്കും നിശബ്ധമായി…

 

എന്തിനും തയ്യാറായാണ് ഞാൻ ആ വാതിലിന് മുന്നിലെത്തിയത്. എന്റെ ശരീരത്തിൽ പുതുതായി കിട്ടിയ ഊർജ്ജം എന്നെ അതിന് പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.

ഞാൻ ഒട്ടും മടിക്കാതെ ആ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി.

പക്ഷേ… മുന്നിൽ കണ്ട കാഴ്ച…

 

അവിടെ, ആ വലിയ പലകയിൽ അവൾ ഉണ്ടായിരുന്നു. പക്ഷേ ഇന്നലെ കണ്ട ആ പട്ടുസാരിയല്ല വേഷം. ശരീരത്തോട് ഒട്ടിനിൽക്കുന്ന, കറുത്ത നിറത്തിലുള്ള യോഗ വസ്ത്രമാണ് അവൾ ധരിച്ചിരുന്നത്. ആ വേഷത്തിൽ അവളുടെ ഉടലിന്റെ വടിവുകൾ കൂടുതൽ വ്യക്തമായിരുന്നു.

അവൾ വില്ലുപോലെ ശരീരം വളച്ച്, സങ്കീർണ്ണമായ ഏതോ ഒരു യോഗാസനം ചെയ്യുകയാണ്. ആ വലിയ മുറിയിലെ ജനലിലൂടെ വരുന്ന ഇളം വെയിലിൽ അവൾ കുളിച്ചു നിൽക്കുന്നു.

കഠിനമായ ആസനങ്ങൾ ചെയ്തതുകൊണ്ടാവാം, അവളുടെ വെളുത്ത മേനിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു. കഴുത്തിലൂടെയും, അനാവൃതമായ വയറിലൂടെയും ഒഴുകിയിറങ്ങുന്ന ആ വിയർപ്പുകണങ്ങൾ സൂര്യപ്രകാശത്തിൽ വജ്രം പോലെ തിളങ്ങുന്നു.

ആ കാഴ്ച… അത് കണ്ടതും എന്റെ ഉള്ളിലുണ്ടായിരുന്ന ദേഷ്യവും വാശിയുമെല്ലാം എങ്ങോട്ടോ പോയിമറഞ്ഞു. മുഷ്ടി ചുരുട്ടി പിടിച്ച എന്റെ കൈകൾ അറിയാതെ അയഞ്ഞു പോയി. ഒരു ദേവതയെപ്പോലെ, അല്ലെങ്കിൽ ജീവനുള്ള ഒരു മാർബിൾ പ്രതിമ പോലെ തിളങ്ങി നിൽക്കുന്ന അവളുടെ ആ സൗന്ദര്യത്തിന് മുന്നിൽ ഞാൻ എല്ലാം മറന്നു നിന്നുപോയി.

 

ഞാൻ വന്നത് അവളറിഞ്ഞു.

 

ആ യോഗാസനത്തിൽ നിന്ന് അനങ്ങാതെ തന്നെ, അവൾ സാവധാനം കണ്ണ് തുറന്നു.

ആ കാന്തക്കണ്ണുകൾ എന്നെ ഉടക്കി. വിടർന്ന ആ കണ്ണുകളിൽ ഇന്നലത്തെ ഗൗരവമില്ലായിരുന്നു. പകരം… എന്നെ കണ്ടതും അവളുടെ ചുവന്ന അധരങ്ങളിൽ അതിമനോഹരമായ, വശ്യമായ ഒരു പുഞ്ചിരി വിരിഞ്ഞു.

 

അവളുടെ ആ ചിരിക്ക് മുന്നിൽ എന്റെ പകയും ദേഷ്യവുമെല്ലാം മഞ്ഞുപോലെ ഉരുകിപ്പോയിരുന്നു. ആ വശ്യതയ്ക്ക് മുന്നിൽ, ഇപ്പോൾ ഇവളോട് എതിർത്തു നിൽക്കാൻ എനിക്ക് കഴിയില്ലെന്ന് മനസ്സ് മന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *