“ഡാ അലീ, നീ കുട എടുത്തിരുന്നോ? മഴക്കോള് നല്ലോണം കാണുന്നുണ്ട്. പാടവരമ്പിലൂടെ വേണം വീട്ടിലെത്താൻ. ഇരുട്ടായാൽ വഴി കാണില്ല.”
“ഇല്ലുപ്പ, ഞാൻ എടുത്തില്ല,” അലി ആകാശത്തെ കറുത്ത മേഘങ്ങളെ നോക്കി മറുപടി നൽകി.
“എന്നാൽ വേഗം നടക്ക്, മഴ ഇപ്പോൾ വരും,” ഹാജി വേഗത കൂട്ടി. അവർ വീട്ടിലെത്താൻ പത്തു വാര ബാക്കിയുള്ളപ്പോൾ ആകാശം പൊട്ടിപ്പിളരുന്നതുപോലെ മഴ പെയ്തു തുടങ്ങി. രണ്ടുപേരും സർവ്വ ശക്തിയുമെടുത്ത് ഓടി ഉമ്മറത്തേക്ക് കയറി.
“ഹാവൂ… രക്ഷപ്പെട്ടു!” ഹാജി വസ്ത്രത്തിലെ വെള്ളം കുടഞ്ഞുകൊണ്ട് ശ്വാസം വിട്ടു. അകത്തുനിന്ന് റസിയ ഒരു തോർത്തുമുണ്ട് കയ്യിലേന്തി ഓടിവന്നു. “ഇതാ ഉപ്പാ, വേഗം തല തോർത്തിക്കോളിൻ… പനി പിടിക്കണ്ട.”
അലവി ഹാജി തല തോർത്തുമ്പോൾ അലി ഒരു വശത്ത് നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. കുറച്ചു മാത്രമേ നനഞ്ഞുള്ളൂ എങ്കിലും തണുപ്പ് അവന്റെ ഉള്ളിലേക്ക് പടർന്നു. കോരിച്ചൊരിയുന്ന മഴയ്‌ക്കൊപ്പം ഇടിയും മിന്നലും കൂടി ചേർന്നപ്പോൾ ആ രാത്രിക്ക് ഒരു ഭീകരമായ പരിവേഷം കൈവന്നു.
അടുക്കളയിൽ റസിയ വിളമ്പിയ ഭക്ഷണത്തിന്റെ മണം പടർന്നു. എല്ലാവരും ടേബിളിനുചുറ്റും ഇരുന്നു.https://ibb.co/hFN4wWMR .മഴയുടെ ശബ്ദത്തിനിടയിൽ റസിയ. ഉപ്പയെ നോക്കി പറഞ്ഞു: “ഉപ്പാ, പുറത്തെ ചായ്പ്പിലെ ഓടൊക്കെ ഇളകിയിരിക്കുകയാ. മഴ ഇങ്ങനെ തുടർന്നാൽ അതൊക്കെ പൊളിഞ്ഞുവീഴും.”
“നാളെ ഞാൻ മില്ലിൽ നിന്ന് ആശാരിയെ വിടാം മോളെ. അവർ വന്ന് ശരിയാക്കിക്കോളും. നീ വിഷമിക്കണ്ട,” ഹാജി ആശ്വസിപ്പിച്ചു.
ഭക്ഷണം കഴിഞ്ഞ് ഓരോരുത്തരും തങ്ങളുടെ മുറികളിലേക്ക് പിരിഞ്ഞു. താഴത്തെ മുറിയിൽ ഹാജിയും കുഞ്ഞിപ്പത്തുവും കിടന്നു. മുകളിലെ മാളികപ്പുറത്തായിരുന്നു റസിയയുടെയും അലിയുടെയും മുറികൾ.
അലി തന്റെ റൂമിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ എന്തോ പുസ്തകം വായിച്ചുകൊണ്ടിരുന്നു. റസിയ അടുക്കളയൊക്കെ ഒതുക്കി, ഉപ്പയ്ക്ക് കുടിക്കാനുള്ള ചൂടുവെള്ളം അരികിൽ വെച്ച് തന്റെ മുറിയിലേക്ക് നടന്നു.
സമയം പാതിരാത്രിയോടടുത്തു. ഒരു മണിയായിക്കാണും, ലോകം തന്നെ തകരുന്നുവോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഭയാനകമായ ഒരു ഇടിവെട്ടുണ്ടായി. ഭൂമി ഒന്ന് കുലുങ്ങിയോ? റസിയ ഞെട്ടി ഉണർന്നു. ഉള്ളിലെ ആകുലതയോടെ അവൾ താഴേക്ക് ഓടി. ഉപ്പയുടെ മുറിയിൽ വിളക്ക് തെളിഞ്ഞിട്ടുണ്ട്. “കുഴപ്പമൊന്നുമില്ലല്ലോ ഉപ്പാ?”
“ഇല്ല മോളെ, നീ പോയി കിടന്നോ.” ഹാജി പറഞ്ഞു തീരും മുൻപേ പുറത്ത് ഓട് തകർന്നു വീഴുന്ന വലിയൊരു ശബ്ദം കേട്ടു.
“നശിച്ച മഴ! ഉപ്പാ, ഓട് പൊളിഞ്ഞു വീണെന്നു തോന്നുന്നു.”
“അത് സാരമില്ല മോളെ, നമുക്ക് വെളുപ്പിന് നോക്കാം. നീ ഇപ്പോൾ അങ്ങോട്ടൊന്നും പോകണ്ട,” ഹാജിയുടെ വാക്കുകൾ കേട്ട് അവൾ മുകളിലേക്ക് തന്നെ തിരിച്ചുപോയി.
പുറത്ത് മിന്നൽപ്പിണരുകൾ ആകാശത്തെ കീറിമുറിക്കുന്നുണ്ടായിരുന്നു. റൂമിൽ കയറി കിടക്കാൻ നോക്കിയെങ്കിലും റസിയയുടെ മനസ്സ് അസ്വസ്ഥമായി. മിന്നൽ വെളിച്ചം ജനാലയിലൂടെ പകൽ പോലെ മുറിയിൽ അടിച്ചു കയറുന്നു. ഭയം അവളുടെ ഉള്ളിൽ ഒരു നിഴലായി പടർന്നു ഒടുവിൽ സഹിക്കാനാവാതെ അവൾ എഴുന്നേറ്റ് അലിയുടെ മുറിയിലേക്ക് ചെന്നു.
“ഡാം… ഡാം…” അവൾ വാതിലിൽ മുട്ടി. “ഡാ അലീ…”
കുറച്ചു കഴിഞ്ഞ് ഉറക്കം തൂങ്ങിയ കണ്ണുകളുമായി അലി വാതിൽ തുറന്നു. “എന്താ ഉമ്മ?”
“നീ എന്ത് ഉറക്കമാടാ? നീ ഇതൊന്നും അറിയുന്നില്ലേ?” അവൾ ശ്വാസം വിട്ടു ചോദിച്ചു.
“എന്ത്?”
“ഈ ഇടിയും മിന്നലും… എനിക്ക് പേടിയാകുന്നു. എനിക്ക് ഉറക്കം വരുന്നില്ല. നീ ഒന്ന് എന്റെ കൂടെ കിടക്കടാ,” ഒരു കൊച്ചു കുട്ടിയെപ്പോലെ റസിയ പറഞ്ഞു.
അലി ഒന്ന് ചിരിച്ചു. “എന്താണുമ്മ ഇത്! ഇതിനൊക്കെ ഇങ്ങനെ പേടിച്ചാലോ?”
“വാടാ… ഉമ്മയ്ക്ക് പേടിയായിട്ടല്ലേ.” അവളുടെ നിർബന്ധത്തിന് മുന്നിൽ അലി വഴങ്ങി. അവൻ തന്റെ പുതപ്പും തലയണയും എടുത്ത് അവളുടെ മുറിയിലേക്ക് നടന്നു. കറന്റ് പോയിട്ട് നേരത്തെയായിരുന്നു. മിന്നൽ വെളിച്ചം മാത്രം മുറിയിൽ പ്രകാശം പരത്തിക്കൊണ്ടിരുന്നു.
