സുരേഷ് പതുക്കെ തലയുയർത്തി ഉണ്ണിയെ നോക്കി ഒരു നേർത്ത ചിരി വരുത്തി. “താങ്ക്സ് ഉണ്ണീ… ഇവൾ പേടിച്ചിരിക്കുമ്പോൾ കൂടെ നിന്നതിന്. നീ ശരിക്കും ഒരു ഗുഡ് ഫ്രാൻഡാണ്. പുറത്ത് റോഡൊക്കെ ഇപ്പോഴും ബ്ലോക്ക് അല്ലേ, ഈ രാത്രിയിൽ നീ ഇനി എങ്ങനെ പോകും? ഇന്ന് ഇവിടെ നിന്നോ. നിന്റെ ഡ്രസ്സും നനഞ്ഞിട്ടുണ്ടല്ലോ.”
രേവതിയും പെട്ടെന്ന് സുരേഷിനൊപ്പം കൂടി. “അതെടാ… സുരേട്ടൻ പറഞ്ഞത് ശരിയാ. നീ ഇന്ന് ഇവിടെ നിന്നോ. നേരം വെളുത്തിട്ട് പോയാൽ മതി.”
രണ്ടുപേരും നിർബന്ധിച്ചപ്പോൾ ഉണ്ണി സമ്മതിച്ചു. “ശരി സുരേട്ടാ… എന്നാൽ ഞാൻ ഇന്ന് ഇവിടെ നിൽക്കാം.”
സുരേഷ് പതുക്കെ എഴുന്നേറ്റു. “ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ. രേവതി, എനിക്ക് ഒരല്പം ചൂടുള്ള സൂപ്പ് ഉണ്ടാക്കി തരാമോ? അതുകുടിച്ചാൽ ആശ്വാസം തോന്നും.”
“ശരി ഏട്ടാ… ഞാൻ വേഗം ഉണ്ടാക്കാം,” രേവതി പറഞ്ഞു.
സുരേഷ് പതുക്കെ ബെഡ്‌റൂമിലേക്ക് നടന്നു. വാതിൽ തുറന്നപ്പോൾ മുറി ശരിക്കും അടുക്കിപ്പെറുക്കി ഇരിക്കുകയായിരുന്നു. പ്രണയത്തിന്റെ അടയാളങ്ങൾ ഒന്നും അവിടെ കാണാനില്ലായിരുന്നു. അവൻ ഒരു തോർത്തെടുത്തു, ബെഡ്‌റൂം വാതിൽ പതുക്കെ ഒന്ന് ചാരിയിട്ട് കുളിക്കാൻ ബാത്റൂമിലേക്ക് നടന്നു.
ഹാളിൽ സുരേഷ് പോയ ഉടന് രേവതി ഉണ്ണിയെ നോക്കി കൊണ്ട് “നീ കൂടെ ഉണ്ടായതുകൊണ്ട് എനിക്ക് വല്ലാത്തൊരു സമാധാനമായിരുന്നു ഉണ്ണീ. ഇന്ന് രാത്രി നിൽക്കാൻ സമ്മതിച്ചതിന് താങ്ക്സ് .”
ഉണ്ണി അവളെ നോക്കി ഒന്ന് ചിരിച്ചു. “അപ്പോ… സുരേട്ടൻ ഉറങ്ങിക്കഴിഞ്ഞാൽ നീ രാത്രി എന്റെ അടുത്തേക്ക് വരുമോ?”
രേവതിയുടെ മുഖഭാവം പെട്ടെന്ന് മാറി. “നടക്കില്ല ഉണ്ണി ! എന്തോ നമ്മള് ചെയ്തത് തെറ്റയെന്ന് ഇപ്പോള് തോന്നുന്നു. ഒരു പക്ഷേ ആ തെറ്റ് കാരണം ആകും സുരേട്ടനെ കുറച്ച് നേരം എങ്കിലും ഞാന് മിസ്സ് ചെയ്തത്. . നീ പതുക്കെ സോഫയിൽ ഇരുന്നോ. നെറ്റ് ഉണ്ടെങ്കിൽ ടിവിയിൽ വല്ലതും നോക്ക്, അല്ലെങ്കിൽ ഫോണിൽ കളിക്ക്.”. ഉണ്ണിക്ക് എന്നത് കൊണ്ടോ ആ പറഞ്ഞത് ഒട്ടും ഇഷ്ടം ആയില്ല എന്ന അവന്റെ മുഖത്ത് നിന്നെ വായിക്കാം.
അവൾ പതുക്കെ കിച്ചണിലേക്ക് നടന്നു. പാൻ അടുപ്പത്ത് വെച്ച് വെള്ളം ഒഴിക്കുമ്പോൾ അവളുടെ കൈകൾ വല്ലാതെ അങ്ങ് വിറയ്ക്കുന്നുണ്ടായിരുന്നു. ഓരോ തവണയും ആ ലാപ്ടോപ്പ് ബാഗ്‌ന്റെ കാര്യം ഓർക്കുമ്പോൾ അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ അങ്ങ് പാഞ്ഞു പോകും. ഉച്ചയ്ക്ക് സുരേട്ടൻ ഇവിടെ വന്നിട്ടുണ്ടെന്ന് അവൾക്ക് ഉറപ്പാണ്. ആ കറുത്ത ലെതർ ബാഗ്, അതിലെ ആ ചെറിയ പോറലുകൾ… എല്ലാം അവൾക്ക് ഹൃദിസ്ഥമാണ്. അത് അവൾ അലമാരയിൽ ഒളിപ്പിച്ചു വെക്കുമ്പോൾ പോലും അവൾക്ക് അതൊരു വലിയ ഭാരമായിട്ടാണ് തോന്നിയത്. സുരേട്ടൻ വരാതെ തന്നെ ആ ബാഗ് അവിടെ ഇരിക്കണമെങ്കിൽ, പുള്ളി ഓഫീസിൽ പോകാതെ പകുതി വഴിയിൽ നിന്ന് തിരിച്ചു വന്നതാണോ?
അങ്ങനെയാണെങ്കിൽ, താനും ഉണ്ണിയും ആ ആവേശത്തിൽ റൂമില് ആറാടുമ്പോൾ പുള്ളി വാതിലിന്റെ വിടവിലൂടെ ഇതെല്ലാം നോക്കി നിൽക്കുകയായിരുന്നോ? ഒരു വിറയലോടെ അവൾ ഉള്ളി വലിച്ച് അരിയാൻ തുടങ്ങി. രേവതിയുടെ ഉള്ളിലാകെ വല്ലാത്തൊരു കൺഫ്യൂഷൻ അങ്ങു പടരുകയാണ്. പുള്ളി എന്തിനാണ് ഒന്നും അറിയാത്ത പോലെ ഇങ്ങനെ അഭിനയിക്കുന്നത്? ശരിക്കും അങ്ങേർക്ക് ദേഷ്യം വന്നിട്ടുണ്ടോ, അതോ ഈ ഫാന്റസിയുടെ ഭാഗമായി പുള്ളി ഇതെല്ലാം ഒരു വിനോദമായി കാണുകയാണോ? മാത്രമല്ല അവനോട് രാത്രി നിലയ്ക്കാണ് പറഞ്ഞിരിക്കുന്നതും ശേരിക്കും സർപ്രൈസ് ആയി. സുരേട്ടന്റെ ആ ചിരിക്കു പിന്നിൽ വല്ലാത്തൊരു നിഗൂഢത അവൾക്ക് അനുഭവപ്പെട്ടു. ഉണ്ണിയോട് പുള്ളി ഇത്ര സ്നേഹത്തോടെയും മാന്യമായും പെരുമാറുന്നത് കാണുമ്പോൾ അവൾക്ക് വല്ലാത്തൊരു പന്തികേട് തോന്നുന്നുണ്ട്. താൻ ചെയ്തത് ഒരു തെറ്റാണെന്ന് പുള്ളി ഇത്ര പെട്ടെന്ന് അങ്ങ് സമ്മതിച്ചു കൊടുക്കുമോ?
