കാർ കണ്ണിൽ നിന്നും മറഞ്ഞതും വേദു നിശബ്ദയായി അകത്തേക്ക് നടന്നു. എന്റെ ഉള്ളിൽ ഈ അഞ്ചു ദിവസം കൂർഗിലും ഇവിടെയുമായി എന്തൊക്കെ നടന്നു എന്നറിയാനുള്ള ആകാംക്ഷ അണപൊട്ടി ഒഴുകുകയായിരുന്നു. പ്രത്യേകിച്ച് ഇന്നലെ അവൻ അയച്ച ആ ഫോട്ടോയിലെ തഴമ്പിച്ച കറുത്ത കൈ ആരുടെയാണെന്ന് അറിയാൻ എന്റെ മനസ്സ് വെമ്പി.
ഞാൻ തിടുക്കത്തിൽ അകത്തേക്ക് ചെന്ന് അവളുടെ കയ്യിൽ പിടിച്ച് നിർത്തി.
പക്ഷേ, ഞാൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങും മുൻപേ വേദു അവളുടെ വിരൽ എന്റെ ചുണ്ടിൽ വെച്ച് തടഞ്ഞു. എന്നിട്ട് എന്നെ ഉറച്ചു നോക്കിക്കൊണ്ട് പറഞ്ഞു:
“ശ്യാമേട്ടാ… നിങ്ങളെന്തിനാ ഇപ്പൊ ഇങ്ങോട്ടിങ്ങനെ ഓടി പെടച്ചു വന്നതെന്ന് എനിക്ക് മനസ്സിലായി… പക്ഷെ അത് വേണ്ടാ.. നടക്കില്ല… ഞാനും ദേവേട്ടനും കൂടെ എന്തൊക്കെ ചെയ്ത് കാണുമെന്നു ഏട്ടനൊരു ഊഹം ഉണ്ടല്ലോ. അത് മതി.. ഇനിയത് എന്റെ നാവിന്ന് കേൾക്കുമെന്ന് കരുതണ്ട..”
അവളുടെ ആ ഒറ്റ ഡയലോഗ് കേട്ടതോടെ എന്റെ പ്രതീക്ഷകളെല്ലാം തല്ലിത്തകർക്കപ്പെട്ടു. ഇത്രയും നാൾ മനസ്സിൽ കൊണ്ടുനടന്ന എല്ലാ വന്യമായ ആഗ്രഹങ്ങളും അവൻ അയച്ച ചിത്രങ്ങളുടെ സത്യവും അറിയാനുള്ള വഴി അവൾ ഒരൊറ്റ നിമിഷം കൊണ്ട്
അടച്ചു കളഞ്ഞു. വലിയൊരു നിരാശ എന്നെ പൊതിഞ്ഞു.
“എടി ഞാൻ ഒന്ന് പറയട്ടെ…”
ഞാൻ വീണ്ടും അപേക്ഷിക്കുന്ന മട്ടിൽ തുടങ്ങി
.
“വേണ്ടാ… ഒന്നും പറയണ്ട… ഏട്ടന്റെ ആഗ്രഹവും ദേവേട്ടന്റെ ശിക്ഷ നടപ്പാക്കലും എല്ലാം കഴിഞ്ഞു.. ഇനി ഞാനെന്റെ തീരുമാനം പറയാം.. ഇത് തുടങ്ങും മുമ്പ് തീരുമാനിച്ച പോലെ ഈ പരീക്ഷണം കഴിഞ്ഞാൽ നമ്മൾ പഴയ ജീവിതത്തിലേക്ക് പോകണം. ആ ജീവിതത്തിൽ ഇനി ഏട്ടന്റെ ഈ പങ്കുവയ്പ്പിനൊന്നും സ്ഥാനം ഇല്ല… ആ സ്വഭാവം മാറ്റണം.. അതിനു കൂടെ വേണ്ടിയാണ് ഞാനീ തീരുമാനം എടുത്തത്.”
വേദു അടിയുറച്ച ശബ്ദത്തിൽ പറഞ്ഞു.
“എടി എന്നാലും എല്ലാമോന്ന് അറിയണ്ടേ…”
ഞാൻ നിരാശയോടെ വീണ്ടും ചോദിച്ചു.
“ഒരു കുന്തവും അറിയണ്ട… ഞാൻ പറഞ്ഞതങ്ങു കേട്ടാ മതി!”
വേദു ഖണ്ഡിതമായി പറഞ്ഞു.
അതിനുശേഷം ഞാൻ ഒന്നും മിണ്ടിയില്ല. എനിക്ക് വേണ്ടി, എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ഇത്രയും വലിയൊരു പരീക്ഷണത്തിന് നിന്ന് തന്നവളാണ് വേദു. അവളെ ഇനി മനസ്സുകൊണ്ട് പോലും വേദനിപ്പിച്ചുകൊണ്ട് ഒരു സുഖവും എനിക്ക് വേണ്ടെന്ന് ഞാൻ ഉറപ്പിച്ചു. അവിടെ എന്തെല്ലാം നടന്നുവോ, അതെല്ലാം ആ ഓർമ്മകളിൽ മാത്രം ഒതുക്കി മറക്കാൻ ഞാൻ തീരുമാനിച്ചു.
അടുത്ത ദിവസം ഞാൻ ഓഫീസിൽ ചെന്ന് സഹപ്രവർത്തകരോടെല്ലാം യാത്ര പറഞ്ഞു. എല്ലാവർക്കും ചെറിയൊരു ട്രീറ്റും നൽകി ഞാൻ ജോലിയിൽ നിന്നും ഔദ്യോഗികമായി പടിയിറങ്ങി. മടങ്ങുന്ന വഴിയിൽ വിവേകിന്റെ കോൾ വന്നു. പക്ഷേ, ഇനി ഈ വിചിത്രമായ ഫാന്റസികളിലേക്ക് മടങ്ങാൻ എനിക്ക് താല്പര്യമില്ലായിരുന്നു. ഞാൻ ആ ഫോൺ കോൾ അറ്റൻഡ് ചെയ്യാതെ, അവന്റെ നമ്പർ എന്നെന്നേക്കുമായി ബ്ലോക്ക് ചെയ്തു.
തുടർന്ന്, ഞങ്ങൾ ആ വീടൊഴിഞ്ഞ് ഞങ്ങളുടെ സ്വന്തം നാടായ തൃശൂരിലേക്ക് വണ്ടി കയറി. ബാംഗ്ലൂരിന്റെ തിരക്കുകളിൽ നിന്നും നഗരജീവിതത്തിൽ നിന്നും വേദു വീണ്ടും നാട്ടിൻപുറത്തേക്ക് തിരിച്ചെത്തി.
തൃശൂരിലെ കുടുംബവീട്ടിൽ എന്റെ അച്ഛനും അമ്മയും ഞങ്ങളെ സന്തോഷത്തോടെ വരവേറ്റു.
വീട്ടിലെത്തിയ ഉടൻ അച്ഛൻ പറഞ്ഞു:
“ഞാൻ നിന്നോട് പണ്ടേ പറഞ്ഞതല്ലേടാ ശ്യാമേ… അന്യനാട്ടിൽ പോയി ആരുടെയൊക്കെയോ അടിമപ്പണി ചെയ്യുന്നതിലും നല്ലത് ഇവിടെയുള്ള നമ്മുടെ കൃഷിയൊക്കെ ഒന്ന് നോക്കി നടത്തുന്നതാണ്ന്ന് . മാസം ഒരു ലക്ഷം രൂപ എങ്കിലും അതിൽ നിന്ന് സുഖമായി കിട്ടും. എന്തായാലും ഇപ്പോഴെങ്കിലും നിനക്ക് ആ നല്ല ബുദ്ധി വന്നല്ലോ!”
അച്ഛന്റെ വാക്കുകൾ കേട്ട് ഞാൻ വെറുതെ പുഞ്ചിരിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കൂടുതൽ സമയവും കുടുംബത്തോടൊപ്പം ചിലവഴിച്ചു. രാവിലെ കുറച്ചു സമയം നാട്ടിലെ കൃഷി കാര്യങ്ങൾ നോക്കും, ബാക്കി സമയം വേദുവിനൊപ്പം സമാധാനപരമായ ഒരു സാധാരണ ജീവിതം നയിച്ചു.
