നൈറ്റി ശരിയാക്കി ഒച്ചയുണ്ടാക്കാതെ അകത്തേക്ക് കയറി. വാതിൽ കുറ്റിയിട്ട് തിരിഞ്ഞപ്പോൾ നസീബ അവിടെ നിൽക്കുന്നുണ്ടായിരുന്നു. സലീനക്ക് ഒരു നിമിഷത്തേക്ക് ശ്വാസം നിലച്ച് പോയി. നസീബ: ഏതവനായിരുന്നെടീ അത്. ഈ പ്രായത്തിലെ തുടങ്ങിയോ? ഒരുമ്പെട്ടോളെ സലീന: ആരായാലും ഉമ്മക്കെന്താ. അത് ഞാൻ സ്നേഹിക്കുന്ന ആളാ. ഞങ്ങൾ കല്യാണവും കഴിക്കും. നസീബ: ഹമ്. കല്യാണം. ഇവിടെ വയറു വീർപ്പിച്ച് ഇരിക്കാതിരുന്നാൽ മതി. സലീന: ഉമ്മ അധികമൊന്നും പറയേണ്ട. എനിക്ക് ഒരാളെ ഉള്ളൂ. അതും ഞാൻ സ്നേഹിക്കുന്ന ആൾ. ഉമ്മയെപ്പോലെ കുറെ ആളുകളുമായി ഒന്നിച്ചൊന്നും അല്ല. ഇതും പറഞ്ഞ് അവൾ മുറിയിൽ കയറി കതകടച്ചു. നസീബ കുറച്ചു നേരം അവിടെത്തന്നെ പകച്ചു നിന്നു. സലീനയിൽ നിന്നും ഇത്തരമൊരു പ്രതികരണം അവൾ പ്രതീക്ഷിച്ചിരുന്നില്ല. മംഗലാപുരത്തെത്തിയ അഹമ്മദ് അയാളുടെ ബംഗ്ളാവിന് മുന്നിൽ കാറിൽ വന്നിറങ്ങി ചുറ്റും നോക്കി. ആകെ ഒരു പന്തികേട് തോന്നി. വീട്ടിനു മുന്നിൽ ഒരു സംഘട്ടനം നടന്ന ലക്ഷണമുണ്ട്. അവിടെയെങ്ങും ആരെയും കാണാനുമില്ലായിരുന്നു. അവിടെയുള്ള സാധനങ്ങളെല്ലാം പൊട്ടി ചിതറിക്കിടക്കുന്നു. അയാൾ ബംഗ്ളാവിനുള്ളിലേക്ക് കയറി. ഉള്ളിലെത്തിയതും തുടരെ തുടരെ വെടി ശബ്ദം ഉയർന്നു. അഹമ്മദിൻ്റെ സെക്യൂരിറ്റിക്കാർ വെടികൊണ്ട് വീണു. അഹമ്മദ് തോക്കെടുക്കാൻ കൈ പുറകോട്ടെടുത്തപ്പോൾ അകത്തുനിന്ന് ഒരാൾ തോക്കു ചൂണ്ടി പുറത്തേക്ക് വന്നു. അയാളുടെ മുഖം കണ്ട് അഹമ്മദ് അമ്പരന്നു. “ഇവൻ മരിച്ചിട്ടില്ലേ …….”. തുടരും…..
