കഥ ഇതുവരെ
ഇത്തിക്കര ഗ്രാമത്തിലെ കടത്ത് കടവിന് തീരത്താണ് ഇത്തിക്കര രമ എന്ന ലൈംഗിക തൊഴിലാളിയുടെ വീട്. ഒരു പ്രഭാതത്തില്‍ രമയെ കാണ്‍മാനില്ലെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. രമയുടെ വീട്ടിലേക്ക് നാട്ടുകാര്‍ ഓടിയെത്തി. വിവരം അറിഞ്ഞ് പോലീസും എത്തി രമയുടെ വീടിന്റെ പരിസരത്ത് പരിശോധന നടത്തിയെങ്കിലും അകത്ത് ആരുമില്ലെന്ന് മനസ്സിലാക്കി.
എല്ലാവരും ആകാംക്ഷയോടെ നിന്നപ്പോള്‍ ആള്‍ക്കൂട്ടത്തിനടുത്തേക്ക് കറുത്ത അംബാസിഡര്‍ കാര്‍ എത്തി.…തുടര്‍ന്ന് വായിക്കുക…
എല്ലാവരും നോക്കി നോക്കി ആ കറുത്ത അംബാസിഡര്‍ അവിടെ ബ്രേക്ക് ചവിട്ടി നിന്നു . ഡോര്‍ തുറന്നു. അംബിക തമ്പുരാട്ടി കാറില്‍ നിന്നും മെല്ലെയിറങ്ങി. അംബിക തമ്പുരാട്ടിയുടെ ഇടതു കണങ്കാലില്‍ കറുപ്പ് ചരട് ഇട്ടിട്ടുണ്ടായിരുന്നു. തൂവെള്ള നിറത്തിലുള്ള കാലിലെ ആ കറുപ്പ് ചരട് എല്ലാവരുടെയും കണ്ണുകളില്‍ കൊരുത്തു. കാറില്‍ നിന്ന് ഇറങ്ങിയ പാടെ തലയുയര്‍ത്തി ചുറ്റും നോക്കിയിട്ട് എസ് ഐ യുടെ നേരെ അവര്‍ നടന്നു വന്നു.
കാറിൽ നിന്ന് ഇറങ്ങിയ പാടെ തലയുറയർത്തി ചുറ്റും നോക്കിയിട്ടു എസ് ഐ യുടെ നേരെ അവർ നടന്നു വന്നു. \
അംബിക തമ്പുരാട്ടിയുടെ ആ നടപ്പ് കാണാന്‍ തന്നെ ഒരു ആനച്ചന്തം ഉണ്ടായിരുന്നു. അവരുടെ മുഴുത്ത കണ്ണുകളും ചുണ്ടുകളും അവിടെ കൂടി നിന്ന എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.
അപ്പോഴും അവരുടെയെല്ലാം കണ്ണുകള്‍ അംബാസിഡര്‍ കാറിന്റെ പിന്നിലെ സീറ്റിലേക്ക് തന്നെയായിരുന്നു.
‘ എന്താണ് എല്ലാവരും ഇവിടെ കൂടിയിരിക്കുന്നത് ‘ തമ്പുരാട്ടി എസ് ഐ യോട് ചോദിച്ചു.
അയാള്‍ എന്തോ പറയുവാന്‍ മുന്നോട്ടാഞ്ഞപ്പോഴാണ് കാറിന്റെ പിന്നിലുള്ള ഡോര്‍ തുറന്നത്.
‘അത് രമയല്ലേ നിങ്ങളവരെ എവിടെ കൊണ്ടുപോയിരുന്നു?’
അതിന് മറുപടിയെന്നോണം അംബിക തമ്പുരാട്ടി എസ്‌ഐക്ക് നേരെ രൂക്ഷമായ ഒരു നോട്ടം ആണ് നോക്കിയത്.
അയാള്‍ ആ ജാള്യത മറച്ചുവച്ചുകൊണ്ട് വീണ്ടും ദേഷ്യത്തോടെ തന്നെ അവരോട് തിരിച്ചുചോദിച്ചു ‘എന്താണ് മറുപടി പറയാത്തത് നിങ്ങള്‍ എവിടെയാണ് കൊണ്ടുപോയത് ?’
മറുപടിയായി അംബിക തമ്പുരാട്ടി സാരിയുടെ തലപ്പ് ഒന്നും കൂടെ ഇടുപ്പിലേക്ക് കുത്തികൊണ്ട് രണ്ടുകൈയും അരയില്‍ കുത്തി നിന്ന് എസ്‌ഐയോട് ചോദിച്ചു : ‘നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ഈ പോലീസുകാരെയും ആള്‍ക്കാരെയും കൊണ്ടിരിക്കുന്നത് ‘
‘നിങ്ങള്‍ എന്നെ ചോദ്യം ചെയ്യുകയല്ല വേണ്ടത് ഞാന്‍ ചോദിച്ചതിന് മറുപടി പറയു … ‘ എസ് ഐ തിരിച്ചു അംബിക തമ്പുരാട്ടിയുടെ പറഞ്ഞു.
‘അത് എന്റെ വീട്ടില്‍ ഒരു പൂജയുണ്ടായിരുന്നു ആ പൂജയില്‍ പങ്കെടുക്കുവാന്‍ പൂജാരിയെ കൊണ്ടുവന്നതാണ് രമ. ഇന്നലെ രാത്രി മുഴുവന്‍ പൂജയായിരുന്നു ഇന്ന് പൂജ കഴിഞ്ഞ് തിരിച്ചു പൂജാരിയെ കൊണ്ടുവാന്‍ വന്നതാണ് ഞാന്‍.രമയും രാത്രി തറവാട്ടിലുണ്ടായിരുന്നു.’
‘എന്തോന്നാ തമ്പ്രാട്ടീ യോനി പൂജയായിരുന്നോ …? ‘
ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചു ചോദിച്ചു.
എസ്.ഐ മുന്നില്‍ നില്‍പ്പുണ്ട് എന്നൊന്നും നോക്കാതെ അധിക തമ്പുരാട്ടി ആള്‍ക്കൂട്ടത്തിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. ‘ അതേ ടാ … നിന്റ മ്മയ്ക്ക് പൂജ ചെയ്യുവാരുന്നു’
അതുകേട്ട് ആരൊക്കെയോ ഉറക്ക ചിരിക്കുന്നുണ്ടായിരുന്നു.
‘ക്ഷമിക്കണം ഞങ്ങള്‍ ഒരു മെസ്സേജ് വന്നിട്ട് എത്തിയതാണ് ‘ അംബിക തമ്പുരാട്ടിയോട് അത്രയും പറഞ്ഞിട്ട് എസ്‌ഐ ജീപ്പിന് നേരെ നടന്നു .
ഈ സമയം രമ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ക്കിച്ച് ഒന്ന് തുപ്പിയിട്ട് തന്റെ വീട്ടിനുള്ളിലേക്ക് നടന്നു പോയി.
പൂജാരിയും കൊണ്ട് അംബിക തമ്പുരാട്ടി കടവില്‍ നേരെ നടന്നു.
കടവില്‍ വള്ളം കാത്തുനില്‍ക്കുമ്പോള്‍ പൂജാരി അംബിക തമ്പുരാട്ടി വീണ്ടും ഓര്‍മ്മിപ്പിച്ചു.
‘കണ്ണന്‍ തമ്പുരാന്റെ ആത്മാവിനെ തൃപ്തിപ്പെടുത്തണം. അതിന് തമ്പുരാട്ടി ഇപ്പോള്‍തന്നെ , ജേഷ്ഠന്‍ കണ്ണന്‍ തമ്പുരാന്റെ രീതിയിലേക്ക് തന്നെ മാറണം. അംബിക തമ്പുരാട്ടിയിലൂടെടെ വേണം കണ്ണന്‍ തമ്പുരാര്‍ ഇനിയും അവിടെ ജീവിക്കേണ്ടത്…ഇന്നലെ പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി ചെയ്യണം.
ലോകവിവരവും ഉള്ളതും ഇന്റര്‍നെറ്റ് ലും ഒക്കെ ഇടപെടുന്ന ആളായതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുമല്ലോ അതിന്റെ കാര്യങ്ങള്‍. ഇനിമുതല്‍ അങ്ങനെയൊരു ജീവിതത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും അതെല്ലാം സ്വയം പഠിക്കുക … വേളിയും എല്ലാം നിശ്ചയിച്ചിട്ട് എന്നെ വിവരം അറിയിക്കുക… ‘ പൂജാരി പറഞ്ഞു.
