വൈക്കത്ത് എവിടെയോ പണിയിൽ ആയിരുന്ന നേരം ശരവണന്റെ പൗരുഷം കണ്ട് മതിമയങ്ങി വീട് വിട്ട് ഇറങ്ങി പോന്നതാണ് പത്ത് വർഷം മുമ്പ് , റഹിയാനത്ത്
റജിസ്റ്റർ വിവാഹം ചെയ്തു തുടക്കം പൊളിച്ചെങ്കിലും പോക പോകെ റഹിയാനത്തിന്റെ ജീവിതം ദുരിതമയമായി…
മുപ്പത് വയസ്സിന് താഴെയേ കാണൂ റഹിയാനത്തിന്…. വെളുത്ത് കൊലുന്നനെയുള്ള ഒരു ശാലീന സുന്ദരി … ഐശ്വര്യം വഴിഞ്ഞൊഴുകുന്ന മുഖം… ലിപ്സ്റ്റിക്ക് ഇല്ലാതെ തന്നെ തുടുത്ത ചുണ്ടുകൾ… അത് ലേശം അകന്ന് നില്കുന്നത് കണ്ടാൽ പുരുഷൻ ആണെങ്കിൽ ജട്ടിക്കകത്ത് ഒരാൾ തല നീട്ടിയിരിക്കും… കൈപ്പിടിയിൽ ഒതുങ്ങുന്ന പാകത്തിലുള്ള പാൽ കുടങ്ങൾ… ഒട്ടിയ അടിവയർ… ഓവർ അല്ലാത്ത തുളുമ്പുന്ന നിതംബ ദ്വയം… ആകെക്കൂടി കോരിയെടുത്ത് ചുംബിച്ച് ഉണർത്താൻ തോന്നും…!
പക്ഷേ, ആ മുഖ കമലത്തിൽ നിഴലിക്കുന്ന ദൈന്യത കണ്ടാൽ കടലോളം ദുഃഖം അനുഭവിക്കുന്നു എന്നാർക്കും മനസ്സിലാവും…!
വാടകക്കാരെ പരിചയപ്പെട്ട് തിരിച് വന്നപ്പോൾ ആ കാട്ടാളന്റെ കയ്യിൽ അകപ്പെട്ട ശാലീന സുന്ദരിയെ ഓർത്ത് ഹരിക്ക് വല്ലാത്ത വിഷമം തോന്നി
വാടകക്കാർ താമസം തുടങ്ങിയ രാത്രി തന്നെ അവിടെ ഉച്ചത്തിൽ ശബ്ദം കേട്ടെങ്കിലും ആരും ചെവി കൊടുത്തില്ല
പിറ്റേന്ന് രാവിലെ പതിവ് പോലെ ശരവണൻ കമ്പോളത്തിൽ പോയപ്പോൾ ഹരിയുടെ അമ്മ സൗഹൃദം പുതുക്കാൻ പോയി… കൂട്ടത്തിൽ അമ്മ ചോദിച്ചു
‘ എന്തായിരുന്നു, ഇന്നലെ രാത്രി ശബ്ദം കേട്ടല്ലോ…?’
‘ ഓ… അതോ… അത് ചേട്ടന്റെ ഒരു തമാശ… അതെന്നും ഉള്ളതാ…. ഇപ്പോ ശീലമായി…’
റഹിയാനത്ത് അത് പറഞ്ഞ് തീരുമ്പോഴേക്കും കണ്ണീര് ഉരുണ്ട് കൂടിയിരുന്നു
‘ എന്താ…. നിങ്ങൾ തമ്മിൽ ഇപ്പോ സ്നേഹമില്ലേ…?’
‘ സ്നേഹം ഒക്കെയായിരുന്നു.. മുമ്പ്…. പിന്നെ പിന്നെ ഒരു കുഞ്ഞിക്കാല്
കാണിക്കുന്നില്ല…. എന്ന് പറഞ്ഞ് വഴക്കായി.. പിന്നെ മൂക്കറ്റം കുടിച്ചു വരാൻ തുടങ്ങി…. ചീത്ത വിളിയും… ഇപ്പോൾ സംശയം കൂടിയാ…. ‘
റഹിയാനത്തിന്റെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി
‘ ആത്മഹത്യ ചെയ്യാൻ പേടിയാ…..’
റഹിയാനത്ത് വിങ്ങിപ്പൊട്ടി….
സമാധാനിപ്പിക്കാൻ അമ്മ വാക്കുകൾ തിരഞ്ഞു
************
അന്ന് രാത്രി പത്ത് മണിയോടെ ശരവണന്റെ പതിവ് കലാപരിപാടികൾ അരങ്ങേറി…
തലേന്നാളത്തേതിൽ നിന്നും വ്യത്യസ്തമായി ഹരിയുടെ വീട്ടുകാർ സാകൂതം വാടക വീട്ടിലെ സംഭവ വികാസങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു…
തുടരും