ആതിര 2

തിരക്കുകളിൽ പുഞ്ചിരിച്ചും തിരക്കൊഴിയുമ്പോൾ ആ വ കാണുന്നില്ലെന്നുറപ്പുവരുത്തി നിറഞ്ഞു വന്ന മിഴികളച്ഛൻ തുടയ്ക്കുന്നത് കണ്ടത് നവവധുവായി ഞാനാ കതിർമണ്ഡപത്തിലിരുന്നപ്പോഴാണ്..
വിടചൊല്ലിയിറങ്ങിയ നിമിഷങ്ങളിൽ ആ നയനങ്ങളിൽ ജലരേഖകൾ പടരുന്നതെൻറെ ഉള്ളമറിയുന്നുണ്ടായിരുന്നു. സന്തോഷത്തിൻറെ വർണ്ണത്തേരിലേറി കാലം പിന്നെയും കടന്നുപോയി. നല്ലൊരു ഭാര്യയാകാനും മരുമകളാകാനുമെനിയ്ക്ക് കഴിഞ്ഞു.
ദൈവം അമ്മയാകുവാനുള്ള ഭാഗ്യം തന്നപ്പോൾ പ്രാർത്ഥനയോടെ കാത്തിരുന്ന നാളുകളിൽ അച്ഛനുമൊപ്പമുണ്ടായിരുന്നു. ധൈര്യവും ആശ്വാസവും ആത്മവിശ്വാസവും പകർന്നു തന്നുകൊണ്ട്. കാത്തിരിപ്പിനൊടുവിൽ വൈദ്യശാസ്ത്രം കുറിച്ചൊരാ നാളിൽ വേദനയുടെ കാഠിന്യത്തിലും അവശതയുടെ മൂർധന്യാവസ്ഥയിലും പ്രസവമുറിയിൽ ഞാൻ പിടഞ്ഞപ്പോൾ.. പുറത്ത് മനമുരുകി നേദിച്ച പ്രാർത്ഥനയോടെ കാത്തിരുന്ന അച്ഛന് ആശ്വാസമായത് കൈകളിലേയ്ക്ക് ഇളം ചുവന്ന പുതപ്പിൽ പൊതിഞ്ഞ കുരുന്നുജീവനെ വെച്ചുനൽകിയപ്പോഴാകാം.. ഒടുവിൽ ഏട്ടനെ അച്ഛൻറെ സ്ഥാനത്തിനി കാണണമെന്നും അച്ഛൻ കഴിഞ്ഞാൽ ഏട്ടനാണിനിയെല്ലാമെന്നെൻറെ കൈകളിൽ പിടിച്ചുകൊണ്ട് അവശതയോടെ പറഞ്ഞപ്പോഴും
അറിയാതെപോയി..മരണത്തിലേയ്ക്കുള്ള കാൽവെയ്പായിരുന്നുവതെന്ന്. മണലാരണ്യത്തിലെ

ജീവിതമുപേക്ഷിച്ച് തിരിച്ചെത്തിയിട്ട് ഒന്ന് കൺകുളിർക്കെ കാണുന്നതിനും മുൻപേ.. കണ്ടു കൊതി തീരും മുൻപേ ആ
ലോകത്തിലേയ്ക്കച്ഛൻ നടന്നു. അവസാനമായൊന്നു കാണാൻ പോലും കഴിയും മുൻപേ എൻറെ ബോധം നശിച്ചിരുന്നു. – വീട്ടിലേയ്ക്ക് വിരുന്നുവരുമ്പോൾ ഓടിച്ചെന്ന് കണ്ണുപൊത്താൻ തിരികെ മടങ്ങും വരെ ആ സ്നേഹത്തി“യാൻ ഇനിയെൻറെ അച്ഛനില്ല. അഭിയേട്ടനോട് പിണങ്ങുമ്പോൾ അച്ഛനോട് പറഞ്ഞുകൊടുക്കുമെന്നു പറഞ്ഞ് ഫോണെടുത്ത് നമ്പർ ഡയൽ ചെയ്യുമ്പോൾ മറുതലയ്ക്കലിൽ “”””അവൾക്ക് രണ്ടെണ്ണം കൂടെ കൊടുക്കെടാ മോനേ” എന്നഭിയേട്ടനോട് പറയാനിനി
അച്ഛനില്ല. ഇന്നേക്ക് പതിനാറുനാൾ മുൻപ് തെക്കേ തൊടിയിൽ നിന്ന് വെട്ടിയെടുത്ത മൂവാണ്ടൻ മാവിൻറെ വിറകുചീളുകൾക്കൊപ്പം എരിഞ്ഞടങ്ങിയ അച്ഛൻറെ
ഇനിയുമണയാത്ത ഓർമ്മകൾ മാത്രമാണിനി ബാക്കി. ഓർമകളിലാണിനിയച്ഛൻ. അച്ഛാച്ചനെ പറ്റി ഞങ്ങളുടെ പൊന്നോമനകൾക്ക് പറഞ്ഞുകൊടുക്കുന്ന വാക്കുകളിലാണിനിച്ഛൻറെ ജീവിതം. ബാല്യക്കാലത്തിലച്ഛനോടൊത്തു നീന്തിയ ഈ നിളയിൽ ഞാനിന്ന് കർമങ്ങൾ ചെയ്യുകയാണ്. മൺമറഞ്ഞ അച്ഛൻറെ ആത്മശാന്തിയ്ക്കായി. ആഹ്ലാദപൂർവ്വം ഈ ലോകവാസം കഴിച്ചനശ്വരനായ ആ ആത്മാവിനായി ഞാൻ പിണ്ഡവും എള്ളും ജലവും പുഷ്പവും പ്രാർത്ഥനയും സമർപ്പിക്കുന്നു.
””””കീർത്തൂ.. വാ പോകാം.” കുറച്ചുനേരംകൂടി ഇരുന്നോട്ടെ ഉണ്ണ്യട്ടാ എന്ന ചോദ്യത്തിന് മറുപടിയായി
കൈപ്പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴെപ്പോഴോ അങ്ങകലേയ്ക്ക് കണ്ണുകൾ പാഞ്ഞു.. കണ്ടു ഞാനെൻറെ അച്ഛനെ.. വീണ്ടുമൊരിക്കൽ കൂടി.. പ്രകൃതിയോടലിഞ്ഞാരു അദൃശ്യരൂപം.. ””’ഉണ്ണേട്ടാ അങ്ങോട്ട് നോക്കൂ ”
ന്ന് പറഞ്ഞ് അകലേയ്ക്ക് വിരലുകൾ ചൂണ്ടിയപ്പോൾ..

ടേ?”””””നിനക്ക് തോന്നിയതാകും മോളേ” എന്നും പറഞ്ഞന്നെ നെഞ്ചോട് സാർ ചേർത്തുപിടിച്ചാശ്വസിപ്പിയ്ക്കാൻ മാത്രമേ ആ പാവത്തിന് കഴിഞ്ഞുള്ളു…. അച്ഛാ.. എല്ലാ കഷ്ടപ്പാടുകളും സ്വന്തം തോളിലേറ്റിക്കൊണ്ട് അച്ഛൻറെ ആഗ്രഹം
പോലെ തന്നെ ഞങ്ങളെ വളർത്തി. നല്ലൊരു ജീവിതം തന്നു. അച്ഛന് നേടാൻ കഴിയാതെപോയതോരോന്നും പ്രവാസ ചൂടിൽ സ്വയമുരുകി ഞങ്ങളിലൂടെ നേടിയപ്പോൾ.. ഞങ്ങൾക്ക് നേടാനാകാതെ പോയത്. ആ
സ്നേഹമായിരുന്നു.. ആ കരുതലായിരുന്നു.. അറിഞ്ഞുതുടങ്ങിയപ്പോഴേയ്ക്കും
ഞങ്ങളിൽ
നിന്നൊക്കെ തട്ടിപ്പറിച്ചെടുത്തില്ലേ…വിധി… മടക്കയാത്രയിൽ ഒരിക്കൽക്കൂടി നോക്കവേ.. ഉണ്ടായിരുന്നു അവിടെയെൻറെയച്ഛൻ. അദ്ദേഹം പുതിയൊരു ജീവിതത്തിലേയ്ക്ക് ഞങ്ങളെ
കൈവീശിയാത്രയാക്കുന്നത് പോലെയെനിയ്ക്ക് തോന്നി. അതെ.. ഇനി പുതിയൊരു ജീവിതമാണ്. അച്ഛനെന്ന സ്നേഹത്തണലില്ലാത്ത പുതിയൊരു ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *