അല്പം കഴിഞ്ഞതും അവരുടെ വണ്ടിയെത്തി. റോഡില്‍ ഒരാള്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നു. അര്‍ജുനനും ജീവനും ജയേഷും ഇറങ്ങി. അര്‍ജുനന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്ന് അയാളെ എടുക്കാനായി കുനിഞ്ഞതും അവന്‍റെ മുതുക് തുളച്ച് ഇരുതല വാള്‍ പുറത്തേയ്ക്ക് വന്നു. അര്‍ജുനന്‍ ചതി മനസിലാക്കി.
ശ്രീധരനായിരുന്നു അത് . ശ്രീധരന്‍ വാള്‍ വലിച്ചൂരി വീണ്ടും കുത്താന്‍ ശ്രമിക്കും മുന്‍പ് അര്‍ജുനന്‍ അവനെ ചവിട്ടി തെറിപ്പിച്ചു. അവന്‍ പുറകിലേയ്ക്ക് തെറിച്ചു വീണു. ഒരു ഞെട്ടലോടെ ജീവനും ജയേഷും നിസഹായരായി നിന്നു. ജീവന്‍ ബാഗില്‍ നിന്നും തന്‍റെ തോക്കെടുത്ത് ശ്രീധരന് നേരെ ചൂണ്ടുമ്പോഴെയ്ക്കും അവന്‍റെ തലക്ക് പിന്നില്‍ ഇരുമ്പുവടികൊണ്ട് ജേക്കബ് ആഞ്ഞടിച്ചു. …
അടികൊണ്ടതും ജീവന്‍ താഴെ വീണു. അവന്‍റെ തല തകര്‍ന്ന്‍ ചോര തെറിച്ചു. ജേക്കബ് അവന്‍റെ തോക്കെടുത്ത് ജയേഷിനു നേരെ ചുണ്ടി. അനങ്ങി പോകരുത് കൊന്നുകളയും ഞാന്‍. ഈ സമയം അര്‍ജുനന്‍ കുത്തിയ ഭാഗം പൊത്തിപിടിച്ച് ചോദിച്ചു.
ആരാട നായെ നീ. ചതിച്ചു വീഴ്ത്തുന്നോ ?
അപ്പോള്‍ വര്‍ക്കിച്ചനും തോമാച്ചനും മറവില്‍ കിടക്കുന്ന കാറില്‍ നിന്നും ഇറങ്ങി അങ്ങോട്ടേയ്ക്ക് ചെന്നു. എടാ നായിന്‍റെ മക്കളെ നിങ്ങളായിരുന്നോ….?
ഞങ്ങള്‍ തന്നെ കുറെ നാളായില്ലേ അര്‍ജുനാ കണക്കുകള്‍ അങ്ങോട്ട് തീര്‍ക്കാം എന്ന് വെച്ചു. നിന്നെ മാത്രമല്ല ഇവന്മാരെയും പിന്നെ നിന്‍റെ പിള്ള സാറിനെയും തീര്‍ക്കാന്‍ തന്നെയാ പരിപാടി. ഇവിടെ നിന്നും നേരെ അങ്ങോട്ട് തന്നെയാണ് പോകുന്നത്. അര്‍ജുനന്‍ പതിയെ മയങ്ങിത്തുടങ്ങി. അപ്പോള്‍ ശ്രീധരാ ഇവനെ അങ്ങ് പറഞ്ഞയക്ക്. ശ്രീധരന്‍ മുന്നോട്ടു വന്നു അര്‍ജുനനെ ആഞ്ഞുകുത്തി. ഈ പ്രാവശ്യം അവന്‍ താഴെ വീണു. അവര്‍ ജീവനെയും ജയേഷിനെയും ലക്ഷ്യമാക്കി നടന്നു. തോക്കിന്‍റെ മുന്‍പില്‍ നില്‍ക്കുന്ന ജയേഷിന് ഒന്നും ചെയ്യാന്‍ പറ്റാതെയായി. അവര്‍ അവനെ വളഞ്ഞു. ജേക്കബ് തോക്കെടുത്ത് അരയില്‍ വെച്ചു. ശ്രീധരന്‍ വാള്‍ എറിഞ്ഞു കൊടുത്തു. അവന്‍ അത് പിടിച്ച് ജയേഷിന്‍റെ നെഞ്ചില്‍ ആഞ്ഞുകുത്തി….
ആആആആആആആആആആആആആആ . അവന്‍ അലറി.
അവര്‍ അവരെ മൂന്നുപേരെയും വണ്ടിയില്‍ കയറ്റി . അവരുടെ ബോധം നശിചിട്ടില്ലയിരുന്നു. അവര്‍ അവരെ നോക്കി , മരണം നിങ്ങളുടെ കണ്മുന്നിലുണ്ട് എങ്കിലും പറയുന്നു. ഓള്‍ ദി ബെസ്റ്റ് വര്‍ക്കിച്ചന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അര്‍ജുനാ നീ പെടികേണ്ട നിന്‍റെ ഭാര്യയും മക്കളും ഇനി മുതല്‍ ഞങ്ങള്‍ക്കുള്ളതാണ്. അവന്‍ പല്ലുകള്‍ തിരുമ്മി അവരെ നോക്കി അവന്‍റെ കണ്ണുകള്‍ ചുവന്നുതുടുത്തു. പിന്നെ ജീവാ ഇന്ന് നിന്‍റെ ആദ്യരാത്രിയാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം. ആ കാര്യവും ഞങ്ങളേറ്റു, അവളുടെ ആദ്യരാത്രി ഞങ്ങള്‍ എല്ലാവരും കൂടി നടത്തികൊടുക്കാം.
മോനെ ജയേഷേ നിന്നോടും ഞങ്ങള്‍ക്ക് നന്ദിയുണ്ട് നീ സ്നേഹിച്ചപെണ്ണിനെ ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ വേണ്ടി ഇവിടെവരെ എത്തിച്ചതിനു. അപ്പോള്‍ എല്ലാവര്‍ക്കും ഗുഡ് ബൈ . പുറകില്‍ പാഞ്ഞുവരുന്ന ലോറിക്ക് അവര്‍ വഴിമാറി കൊടുത്തു. ലോറി വന്നിടിച്ചതും അവരുടെ കാര്‍ കൊക്കയിലേയ്ക്ക് തെറിച്ചു പോയി. ലോറിയില്‍ നിന്നും സി ഐ അനിരുദ്ധന്‍ ഇറങ്ങി. വര്‍ക്കിച്ചാ എല്ലാം ഓക്കേ.
ജേക്കബ് മുന്നോട്ടു വന്നിട്ട് പറഞ്ഞു,
എന്നാലും അവന്മാര്‍ മരിച്ചു എന്ന് ഉറപ്പാക്കിയിട്ടു കൊക്കയിലേയ്ക്ക് വിട്ടാല്‍ മതിയായിരുന്നു.
അത് ഓര്‍ത്ത് പേടിക്കേണ്ടാ അവന്മാര്‍ തിരിച്ചു വരില്ലാ.
വര്‍ക്കിച്ചന്‍ പറഞ്ഞു.
വാ നമ്മുക്ക് വേഗം പോകാം.
അവര്‍ വണ്ടിയില്‍ കയറി
ജേക്കബ് എന്നാലും മനസില്ല മനസോടെ വണ്ടിയില്‍ കയറി.
വണ്ടിയില്‍ ഇടിച്ച ശക്തിയില്‍ ഡോര്‍ തുറന്ന് മൂന്നുപേരും തെറിച്ചു പോകുന്നത് കണ്ടപ്പോഴാണ് അവനു അങ്ങനെ തോന്നാന്‍ കാരണം.
ഇന്നത്തെ ആഘോഷം ഓര്‍ത്തപ്പോള്‍ അയാള്‍ പതിയ ആ ചിന്തകള്‍ വിട്ടു.
സമയം അഞ്ചരയായി. തോമാച്ചാ നീ അനിരുദ്ധന്‍റെ കൂടെ ചെല്ല് ആ ലോറി നമ്മുടെ ബംഗ്ലാവില്‍ കൊണ്ടിട്ട്, നേരെ അര്‍ജുനന്റെ വീട്ടിലേയ്ക്ക് ചെല്ല്. അവന്‍റെ പെണ്ണിനേയും മക്കളെയും കൊണ്ട് നേരെ നമ്മുടെ ബംഗ്ലാവില്‍ കൊണ്ടുപോയി കെട്ടിയിട്ടിട്ട് നേരെ പിള്ളയുടെ വീട്ടില്‍ വാ അവിടുത്തെ പരിപാടികള്‍ കഴിഞ്ഞിട്ട് മതി അര്‍ജുനന്റെ കണക്ക്. ഞങ്ങള്‍ അങ്ങോട്ട് ചെന്ന് അവിടുത്തെ പരിപാടി തുടങ്ങട്ടെ. എന്ന് പറഞ്ഞ് അവര്‍ രണ്ടായി പിരിഞ്ഞു.
എന്തോ വന്നു വീഴുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടികൂടി. മുകളില്‍ നിന്നും ഒരു കാര്‍ വന്നു വീണതാ
കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു.
അടിവാരത്തുള്ള ആദിവാസികളുടെ താമസ സ്ഥലം ആയിരുന്നു അത്.
എടാ ഇതിനകത്ത് ആരുമില്ല
പക്ഷെ ചെരിപ്പുകളും മറ്റും ഉണ്ട്.
നിങ്ങള്‍ വാ ഏതെങ്കിലും മരകൊമ്പിലോ മറ്റോ കാണും.
എന്ന് പറഞ്ഞു അവര്‍ മുകളിലേയ്ക് നടന്നു.മരകൊമ്പിൽ മൂന്ന് മനുഷ്യ ശരീരം അവർ അത് തഴെയെത്തിച്ചു നോക്കിയപ്പോൾ ജീവനുണ്ട് .
അവർ മൂപ്പന്റെ അടുത്തെ ക്ക് കൊണ്ടുപോയി .
ഇതെ സമയം
തോമാച്ചായനും അനിരുദ്ധനും നേരെ അര്‍ജുനന്റെ വീട്ടിലേയ്ക്ക് ചെന്ന്. അവന്‍റെ പെണ്ണിനേയും മക്കളെയും ക്ലോറോഫോം അടിച്ചു മയക്കി മൂന്നിനെയും പൊക്കിയെടുത്ത് ബംഗ്ലാവില്‍ കൊണ്ടുപോയി
തുടരും…………