ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ – 1

മലയാളം കമ്പികഥ – ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ – 1

‘അപ്പൂ, എഴുന്നേൽക്കെടാ, നേരം ഇശ്ശിയായി ‘ അച്ഛമ്മയുടെ വിളി കേട്ടാണു രാജീവ് മേനോൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്.പരീക്ഷയുടെ ആലസ്യം മൂലം സ്വയം മറന്നുള്ള ഉറക്കമായിരുന്നു.അച്ഛമ്മയ്ക്ക് അതറിയേണ്ട കാര്യമില്ലല്ലോ, ഏഴു മണി കഴിഞ്ഞ് ഉറങ്ങുന്നത് ദോഷമാണെന്നാണു അച്ഛമ്മയുടെ വിശ്വാസം. പഴമനസിനെ മാറ്റാൻ ആർക്കു പറ്റും
‘ദാ, കാപ്പി കുടിക്കെടാ’ ആവിപൊന്തുന്ന കാപ്പിക്കപ്പ് രാജീവിനു നേരെ നീട്ടിക്കൊണ്ട് അച്ഛമ്മ പറഞ്ഞു. രാജീവ് അതു വാങ്ങി. എന്നിട്ട് സ്‌നേഹപൂർവം ചോദിച്ചു.ഇന്നെന്താ അച്ഛമ്മ അമ്പലത്തിൽ പോയില്ലേ?, രാവിലെ അച്ഛമ്മ അമ്പലത്തിൽ പോയാൽ പിന്നെ തൊഴലും പൂജയും കഴിഞ്ഞ് എട്ടാകും സാധാരണ മടങ്ങുമ്പോൾ.
‘ഓഹ്, എന്തൊരു മഴ, അപ്പൂ, പെട്ടെന്നു കുളിച്ചു വാ, ഹരി പ്രാതൽ കഴിക്കാൻ കാത്തിരിക്കുന്നുണ്ട്ി’ രാമ, രാമ’നാമം ജപിച്ച് അച്ഛമ്മ മുറിയിൽ നിന്നിറങ്ങി പോയി.
അച്ചമ്മയ്ക്ക് രാജീവ് അപ്പുവാണ്. അച്ചമ്മയും അച്ഛനും മാത്രമേ അവനെ അങ്ങനെ വിളിക്കാറുള്ളൂ.ആലത്തുരിലെ മേലേട്ട് ഹരികുമാരമേനോന്‌റെ മകനാണ് രാജീവ്. പാലക്കാട്ടെ പ്രസിദ്ധമായ ജന്മികുടുംബത്തിലെ അവസാനകണ്ണി. പാലക്കാട്ടും തൃശൂരും ഹരികുമാരമേനോന് ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുണ്ട്. അതിന്‌റെയെല്ലാം അവകാശിയും രാജീവ് തന്നെ. രാജീവിന് രണ്ടുവയസ്സുള്ളപ്പോഴാണ് അവന്‌റെ അമ്മ മരിക്കുന്നത്. തികഞ്ഞ സാത്വികനായ ഹരികുമാരമേനോൻ പിന്നീട് ഒരു വിവാഹം കഴിക്കുന്നതിനെപ്പറ്റി ചിന്തിച്ചതു പോലുമില്ല. ഭാര്യ പോയതോടെ പൂർണമായും ബിസിനസിലേക്കായി അദ്ദേഹത്തിന്‌റെ ശ്രദ്ധ. അതുമൂലം മേലാട്ടെ സ്ഥാപനങ്ങൾക്കു നാൾക്കു നാൾ അഭിവൃദ്ധി പ്രാപി്ച്ചു വന്നു.ഐഐടി മദ്രാസിലെ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു രാജീവ്. അവസാനവർഷ പരീക്ഷ കഴിഞ്ഞ് ഇന്നലെ വൈകുന്നേരം എത്തിയതാണ്.മൂന്നാം വർഷം തന്നെ അമേരിക്കയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ സ്വപ്‌നതുല്യമായ ജോലി ലഭിച്ചെങ്കിലും നാട്ടിലെ ബിസിനസ് നോക്കിനടത്താൻ അച്ഛൻ പറഞ്ഞതിനാൽ അതുപേക്ഷിച്ചു. രാജീവിനും അതായിരുന്നു താൽപര്യം . തറവാടും നാടും, അമ്പലവുമൊക്കെ വിട്ട് എങ്ങനെ പോകും . അതിനാൽ രാജീവ് അമേരിക്കൻ കമ്പനിയെ നിഷ്‌കരുണം ഒഴിവാക്കി.
അമ്മ നഷ്ടപ്പെട്ട രാജീവിനെ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ വളർത്തി വലുതാക്കിയത് ഹരികുമാരമേനോന്‌റെ അമ്മയായ സുമംഗലാമ്മയാണ്. അമ്മയില്ലാത്തതിന്‌റെ ഒരു കുറവും രാജീവിനെ അവർ അറിയിച്ചിട്ടില്ല.രാജീവ് അച്ഛമ്മ എന്ന് അവരെ വിളിക്കുന്നു. രാജീവിന് തന്‌റെ അച്ഛമ്മ കഴിഞ്ഞിട്ടേ എന്തുമുള്ളൂ.
രാജീവ് കുളികഴിഞ്ഞു താഴേക്കു ചെന്നപ്പോൾ ഹരികുമാരൻ മേനോൻ തീൻമേശയുടെ മുന്നിൽ ഇരിപ്പുണ്ടായിരുന്നു.നെറ്റിയിൽ വെള്ളച്ചന്ദനക്കുറി, ചെവിയിൽ തുളസിയില, കട്ടിക്കണ്ണടയിലൂടെ പത്രത്തിലെ അന്നത്തെ വാർത്തകൾ സാകൂതം വായിക്കുകയായിരുന്നു അദ്ദേഹം.തികഞ്ഞ സാത്വികതയും ശാന്തതയും മുഖത്തു നിറഞ്ഞു നിന്നിരുന്നു.
ബെർമുടയും ടീഷർട്ടും ധരി്ച്ചായിരുന്നു രാജീവിന്‌റെ വരവ്. അവൻ ഒരു കസേര വലി്ച്ച് അച്ഛന്‌റെ സമീപം ഇരുന്നു. എന്നിട്ട് പത്രം പിടിച്ചുവാങ്ങി. ‘എന്തെങ്കിലും കഴിച്ചിട്ടാകാം വായന’ അവൻ കുസൃതിയോടെ പറഞ്ഞു.
പ്ലേറ്റിൽ നിന്നു ചൂട് ഇഡ്ഡലി സാമ്പാറിൽ മുക്കി രാജീവ് വായിൽ വച്ചു. നിറഞ്ഞ കൗതുകത്തോടെയും അഭിമാനത്തോടെയും ഹരികുമാരമേനോൻ തന്‌റെ മകനെ നോക്കി. ജനിക്കുമ്പോൾ ചുവന്നു തുടുത്ത ഒരു ആപ്പിൾപഴം പോലെയായിരുന്നു അവൻ. തോളിൽ ചായ്ച്ച് ആരും ഉറക്കാൻ കൊതിക്കുന്ന ഭംഗിയുള്ള ആൺപാവക്കുട്ടി. ഇന്നു വളർന്നു വലുതായിരിക്കുന്നു. ആറടിയോളം പൊക്കം.മസിലുകൾ എഴുന്നു നിൽക്കുന്ന ബലിഷ്ഠമായ ശരീരം.പക്ഷേ മുഖം ഇന്നും മാലാഖയെപ്പോലെ തന്നെ. നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയും , നനുത്ത ചെമ്പൻ താടിയുമുള്ള ഗബ്രിയേൽ മാലാഖ.
അച്ഛമ്മ രാജീവിന്‌റെ അരികിലിരുന്നു. അവന്‌റെ പ്ലേറ്റിലേക്ക് സാമ്പാർ കുറച്ചുകൂടി ഒഴിച്ചു.
അപ്പൂ, ഹരിമേനോൻ വിളി്ച്ചു. രാജീവ് പയ്യെ അയാളെ നോക്കി
ഇന്നലെ നിന്‌റെ പിറന്നാളായിരുന്നു , അറിഞ്ഞോ,
രാജീവ് അതു മറന്നിരുന്നു. അല്ലെങ്കിലും ഐഐടി മദ്രാസ് എന്ന ലോകോത്തര സ്ഥാപനത്തിലെ അവസാന വർഷ പരീക്ഷ എഴുതുമ്പോൾ പിറന്നാളിനെക്കുറിച്ച് ആരോർക്കാൻ.21 വയസായിരിക്കുന്നു തനിക്ക്.
അപ്പുക്കുട്ടാ, നിനക്ക് ഒരു ഗംഭീരൻ കല്യാണാലോചന വന്നിട്ടുണ്ട്, അണിമംഗലം തറവാട് എന്നു കേട്ടിട്ടുണ്ടോ, അവിടുത്തെ കൃഷ്ണകുമാറിന്‌റെ മകളാ, പേര് അഞ്ജലി.ഹരികുമാരമേനോൻ പറഞ്ഞു. മേലേട്ട് തറവാടുമായി അടുത്ത ബന്ധമുള്ളവരാണ് അണിമംഗലത്തുകാർ.
ശക്തനായ ബിസിനസുകാരനും പൊതുപ്രവർത്തകനുമാണ് കൃഷ്ണകുമാർ.അഞ്ജലിയും രാജീവും കിന്‌റർഗാർട്ടനിൽ ഒരുമിച്ചായിരുന്നു പഠനം. എന്നാൽ പിന്നീട് രാജീവ് അവളെ കണ്ടിട്ടില്ല. ഇത്ര ചെറുപ്പത്തിൽ ഒരു കല്യാണത്തിനു രാജീവിനു താൽപര്യം പോരായിരുന്നു.
അച്ഛാ, എനിക്ക് 21 വയസല്ലേ ഉള്ളൂ, ഒരു 7 വർഷം കൂടി കഴിഞ്ഞിട്ടു പോരെ കല്യാണം രാജീവ് അന്ധാളിപ്പോടെ പറഞ്ഞു.ഹരിമേനോൻ പത്രത്തിലേക്കു മുഖം പൂഴ്ത്തി. അച്ഛമമ്മയാണ് പിന്നെ സംസാരിച്ചത്.
എടാ ചെക്കാ, നിന്‌റെ മുത്തച്ഛൻ എന്നെ കെട്ടുമ്പോൾ അദ്ദേഹ്തിനു 19 വയസാ പ്രായം, പിന്നെന്താ നിനക്ക് ഇപ്പോൾ കെട്ടിയാല്?’ അവർ ചോദിച്ചു
ആ അത് അന്ന്, ഇപ്പോളായിരുന്നെങ്കിൽ കേസായേനെ രാജീവ് കളിപറഞ്ഞു.
എടാ നിന്‌റെ അമ്മ മരിച്ചിട്ട് , നമ്മൾ മൂന്നു പേർ മാത്രല്ലേടാ, എത്ര കാലമായടാ തറവാട് ഇങ്ങനെ , ഉറങ്ങിക്കിടക്കുന്നു’ ഹരികുമാരമേനോൻ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.
രാജീവിനു വിഷമമായി. അവന്‌റെ പ്രിയപ്പെട്ട അച്ഛനല്ലേ, ഭാര്യ മരിച്ചതിനു ശേഷം നാ്ട്ടാരു മൊത്തം പറഞ്ഞിട്ടും വീണ്ടുമൊരു വിവാഹം കഴിക്കാതിരുന്ന അച്ഛൻ, ഊണിലും ഉറ്ക്കത്തിലും അവന്‌റെ കാര്യം മാത്രം ആലോചിക്കുന്ന അച്ഛൻ. അച്ചന്‌റെ കണ്ണൊന്ു നനഞ്ഞാൽ , തൊണ്ടയിടറിയാൽ രാജീവ് സഹിക്കുമോ?
രാജീവ് പയ്യെ കൈപ്പത്തി അച്ഛന്‌റെ കൈയിലമർത്തി, അ്ച്ചനു സന്തോഷമാകുമെങ്കിൽ ഈ രാജീവ് എന്തും ചൈയ്യും, വാക്കു പറഞ്ഞോളൂ അവൻ പറഞ്ഞു.നിശബ്ധനായി ഹരിമേനോൻ എഴുന്നേറ്റു , കൈകഴുകി, എന്നിട്ട് രാജീവിന്‌റെ കവിളിൽ മുഖം ചേർത്ത് ഉമ്മ വച്ചു.’അപ്പൂ, അച്ഛന്‌റെ പൊന്നുമോനല്ലേടാ നീ?’ അയാൾ ആനന്ദക്കണ്ണീരോടെ പറഞ്ഞു
‘എന്‌റെ രാമാ’ കൈകൾ കൂട്ടി തൊഴുതുകൊണ്ട് അച്ഛമ്മ ഈശ്രനെ വിളിച്ചു.മകനും കൊ്ച്ചുമകനും തമ്മിലുള്ള സ്‌നേഹം ആ വൃദ്ധയുടെ മനസുനിറച്ചു.
ഭക്ഷണം കഴിച്ച ശേഷം രാജീവ് കുറച്ചു നേരം തൊടിയിലെ പൂക്കളെ നോക്കി നിന്നു, ‘അഞ്ജന’ അവന്‌റെ മനസ് മന്ത്രിച്ചു. ഓർമകളിലെവിടെയോ നഷ്ടപ്പെട്ട അവളുടെ മുഖം ഒന്ന് ഓർത്തെടുക്കാൻ അവൻ ശ്രമിച്ചെങ്കിലും പരാജയയമായിരുന്നു ഫലം.
രാജീവ് തന്‌റെ ജീവിതത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ചെറുപ്പകാലത്തു തന്നെ അച്ചനു താൻ ഒരു വാക്കു കൊടുത്തിരുന്നു. തന്‌റെ വധുവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം അച്ഛനു മാത്രമാണെന്ന്.
അതു കൊണ്ടു തന്നെ ഒരു പെൺകു്ട്ടിയും ജീവിതത്തിലേക്കു കടന്നു വന്നിട്ടില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ എത്രപേർ വന്നിരുന്നു. രാജീവ്, നിന്നെ പ്രണയിച്ചോട്ടെ, രാജീവ് നീയെന്നെ സ്‌നേഹിക്കുമോ, എത്രയെത്രെ അപേക്ഷകൾ. നിഷ്‌കരുണം നിഷേധിച്ചു. ഐഐടിയിൽ പഠിക്കുമ്പോൾ എത്ര പെൺകുട്ടികൾ. കോളജിലെ സൗന്ദര്യറാണിയായിരുന്ന സംഗീതാ കൗർ ഒരു പട്ടിയെപ്പോലെ തന്‌റെ പിറകെ എത്ര നടന്നിരിക്കുന്നു.ഒരിക്കൽ നേർ്ത്ത വസ്ത്രം മാത്രം ധരിച്ച് ഒരു സന്ധ്യയിൽ അവൾ ബോയ്‌സ് ഹോസ്റ്റലിൽ എത്തി. ഒരു കെട്ടു പൂക്കളുമായി. രാജീവ്, ഈ പൂക്കൾ സ്വീകരിക്ക്, നീയെന്തു ചോദിച്ചാലും ഞാൻ തരും അവൾ അന്നു പറഞ്ഞു. നേർത്ത ഷർട്ടിലൂടെ തന്‌റെ മുഴുത്ത മുലകളുടെ വെട്ട് പ്രദർശിപ്പിച്ചാണ് അവൾ വന്നത്. പൂക്കളിലേക്ക് രാജീവ് ഒരു നിമിഷം നോക്കി. സംഗീത ഈ സമയത്തു അവന്‌റെ വെളുത്തമുഖത്തു തന്‌റെ വിരലുകൾ ഓടിച്ചു. ഒറ്റത്തട്ടിന് ആ കൈ രാജീവ് തട്ടിമാറ്റി. പൂക്കൾ ചുരുട്ടിക്കൂട്ടി ഒറ്റയേറും കൊടുത്തു.എന്നിട്ടു ഹിന്ദിയിൽ പറഞ്ഞു , നിന്‌റെ കഴപ്പ് മാറ്റാൻ നൊട്ടിനുണഞ്ഞു നടക്കുന്ന ഒട്ടേറെ പേർ വരും, രാജീവിനെ അതിനു കി്ട്ടില്ല. ചീപ്പ് സ്ലട്ട് സംഗീതയുടെ സൗന്ദര്യത്തിനും അഹങ്കാരത്തിനുമേറ്റ ഒന്നാംതരം പ്രഹരമായിരുന്നു അത്. അതോടെ അവൾ രാജീവിന്‌റെ ഒന്നാം നമ്പർ ശത്രുവായി.അങ്ങനെ എന്തെല്ലാം, ഒരു പെണ്ണിനും ശരീരത്തിലോ മനസിലോ ഇതുവരെ സ്ഥാനം കൊടുത്തിട്ടില്ല.
‘അഞ്ചലി’ ഒരിക്കൽ കൂടി രാജീവ് മന്ത്രിച്ചു. ഈ അപ്പുവിന്‌റെ എല്ലാം നിനക്കാണ്, നിനക്കു മാത്രം.
————————————————————————————
ലഡാക്കിലേക്കുള്ള ഹൈവേ , ചീറിപ്പാഞ്ഞു പോകുകയാണ് രണ്ടു ബുള്ളറ്റുകൾ.വഴിയരികിൽ നിന്നവർ ആബുള്ളറ്റുകളിലേക്കൊന്നു തുറിച്ചു നോക്കാതിരുന്നില്ല, കാരണം അവ ഓടിച്ചിരുന്നത് രണ്ടു പെൺകുട്ടികളായിരുന്നു. അതിസുന്ദരികളായ രണ്ടു പെൺകുട്ടികൾ.
‘രേഷ്മാ, സ്പീഡ് കുറയ്ക്കൂ, ഇവിടം അപകടമേഖലയാണ്’ പിറകിലെ ബുള്ളറ്റ് ഓടിച്ചിരുന്ന പെൺകുട്ടി അവളുടെ അടുത്തേക്ക് എത്തി വിളിച്ചു പറഞ്ഞു.’ഒന്നു പോ അഞ്ജനാ, നിന്‌റെ ഉപദേശത്തിനു ഇവിടെയും കുറവില്ലേ?’ തമാശരീതിയിൽ നാക്കു പുറത്തിട്ടു രേഷ്മ പറഞ്ഞു. എന്നിട്ടു ആക്‌സിലറേറ്റർ തിരിച്ചു കൂടുതൽ സ്പീഡി്ൽ ഓടിച്ചു പോയി.
മലനിരകൾക്കടിയിലുള്ള താഴ്വാരത്തിൽ അവർ ടെന്‌റടിച്ചു. വിറകു കമ്പുകൾ കൂട്ടി കാംപ്ഫയറുണ്ടാക്കി.
കിട്ടിയ റേഞ്ചിൽ ആരോടൊക്കെയോ സംസാരിക്കുകയായിരുന്നു രേഷ്മ. അഞ്ജലി തന്‌റെ ഇലക്ട്രിക് ഹീറ്ററിൽ ചായയുണ്ടാക്കുന്ന തിരക്കിലും. ആവിപറക്കുന്ന ചായക്കപ്പുമായി അവൾ രേഷ്മയുടെ അടുത്തെത്തി. രേഷ്മാ, ആ സംസാരം ഒന്നു നിർത്ത്, എന്നിട്ട് ദാ ചായ കുടിക്കൂ’

Leave a Reply

Your email address will not be published. Required fields are marked *