ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ – 2

മലയാളം കമ്പികഥ – ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ – 2

‘എന്തു പറ്റിയെടി?’ രേഷ്മ അഞ്ജലിയുടെ സമീപം ചെന്നു.

കൈയിലിരിക്കുന്ന ചായക്കപ്പിൽ വിരലുകൾ ഉരച്ചു തന്‌റെ അസ്വസ്ഥത പ്രകടമാക്കുകയായിരുന്നു അഞ്ജലിയപ്പോൾ.

‘വീട്ടിൽ എനിക്കു കല്യാണാലോചന നടത്തുന്നു. മറ്റേന്നാൾ പെണ്ണുകാണലാണത്രേ. പെട്ടെന്നു വീട്ടിലെത്താൻ അച്ഛൻ പറയുന്നു’അഞ്ജലി പറഞ്ഞു.

മലയാളം കമ്പികഥ – ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ – 1

രേഷ്മയ്ക്കു ചിരിയടക്കാനായില്ല. അങ്ങനെ ഞാൻ കണ്ട ഏറ്റവും വലിയ പുരുഷവിദ്വേഷിക്കു പെണ്ണുകാണൽ, നല്ല തമാശ’ അവൾ പൊട്ടിച്ചിരിച്ചു.

‘രേഷ്മാ ചിരി നിർത്തൂ’ അഞ്ജലിയുടെ കണ്ണുകൾ കോപം കൊണ്ടു ചുവന്നു. അവളുടെ മൊബൈൽ ഫോണിൽ വാട്‌സപ്പ് മെസേജുകൾ തുരുതുരെ വന്നു.അവൾ അതിലേക്കു നോക്കി.

‘എന്താടി, ഒരുപാട് മെസേജ് വന്നല്ലോ’ രേഷ്മ അഞ്ജലിക്കരികിലേക്കു വന്നു.

‘അച്ഛൻ അയക്കുന്നതാണ്. അവന്‌റെ ഫോട്ടോസാ’ അഞ്ജലി പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു.

‘എവിടെ, നോക്കട്ടെ’ രേഷ്മ അഞ്ജലിയുടെ ഫോൺ വാങ്ങി. കൃഷ്ണകുമാർ അയച്ച രാജീവിന്‌റെ ചിത്രങ്ങൾ അവൾ ഒന്നൊഴിയാതെ നോക്കി.

‘അഞ്ജലി, ഹീ ഈസ് സോ ക്യൂട്ട്, ഞാനെങ്ങാനും ആരുന്നെങ്കിൽ ഇപ്പോൾ കെട്ടി ഫസ്റ്റ് നൈറ്റ് തുടങ്ങിയേനേ’ രാജീവിന്‌റെ ഫോട്ടൊയിൽ നിന്നു കണ്ണെടുക്കാതെ രേഷ്മ പറഞ്ഞു. അവളുടെ ഉള്ളിലെ കാമദാഹം ഉണർന്നു കഴിഞ്ഞിരുന്നു.

‘അഞ്ജലി ഈ ഫോട്ടോസ് എനിക്കു ഫോർവേഡ് ചെയ്യാമോ’ രേഷ്മ ചോദിച്ചു.

‘ങൂം , എന്തിനാ?’ അഞ്ജലി സംശയത്തോടെ രേഷ്മയെ നോക്കി.

‘ഒന്നിനുമല്ല, രാത്രിയിൽ ഈ സുന്ദരൻ പൂച്ചയെ നോക്കി മാസ്റ്റർബേറ്റ് ചെയ്യാനാ’ രേഷ്മ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

‘ഛീ, എന്താടി നീയിങ്ങനെ? ചീറിക്കൊണ്ടു അഞ്ജലി ഫോൺ പിടിച്ചു വാങ്ങി. എന്നിട്ടു ചവി്ട്ടിക്കുലുക്കി ടെന്‌റിനുള്ളിലേക്കു നടന്നു പോയി.

ടെന്‌റിനുള്ളിലേക്കു പോയ രേഷ്മ കാണുന്നതു ബാഗ് പായ്ക്കു ചെയ്യുന്ന അഞ്ജലിയെ.

‘എടീ ഞാൻ ഒരു തമാശ പറഞ്ഞതാ’ നീയെങ്ങോട്ടാ ബാഗ് പായ്ക്ക് ചെയ്ത്? രേഷ്മ ചോദിച്ചു.’ഞാൻ പോകുന്നു, ശ്രീനഗറിൽ നിന്നു രാവിലെ ഫ്‌ളൈറ്റ് ഉണ്ട്. വീട്ടിലെത്തി ഈ കല്യാണം മുടക്കിയിട്ടു വരാം’ മുഖം ചുളുക്കി ഗോഷ്ഠി കാട്ടിക്കൊണ്ട് അഞ്ജലി പറഞ്ഞു.

അച്ഛനിനി എന്തു പറഞ്ഞാലും ശരി…എനി്ക്ക് ഈ വിവാഹത്തിനു സാധ്യമല്ല’ അഞ്ജലി കൃഷ്ണകുമാറിന്‌റെ മുന്നിൽ നിന്നു ബഹളം വച്ചു.എയർപോർട്ടിൽ നിന്നു വന്ന വഴിയായിരുന്നു അവൾ. അഞ്ജലിയുടെ അമ്മ സരോജ മകളെയും ഭർ്ത്താവിനെയും മാറി മാറി നോക്കി.

‘എന്തു കൊണ്ടു സാധ്യമല്ല?’ ഗൗരവപൂർവം പുരികമുയർത്തി കൃഷ്ണകുമാർ ചോദിച്ചു.ഗൗരവം കൃഷ്ണകുമാറിന്‌റെ സ്ഥായീഭാവമാണ്. അളന്നുമുറിച്ചുള്ള വാക്കുകൾ , ആജ്ഞാശക്തി സ്ഫുരിക്കുന്ന മുഖം. ഒരു ബിസിനസുകാരനാകാൻ മാത്രം ജനിച്ചയാളാണ് കൃഷ്ണകുമാർ എന്നു തോന്നിപ്പോകും.

‘എനിക്കു വെറും 21 വയസ്സേ ആയിട്ടുള്ളു, വിവാഹം കഴിക്കണമെന്നു തോന്നുന്നില്ല, തോന്നുമ്പോൾ അച്ഛനെ അറിയിക്കാം’ അഞ്ജലി എടുത്തടിച്ചതു പോലെ പറഞ്ഞു.

‘നാവടക്ക്’ കൃഷ്ണകുമാർ കസേരയിൽ നിന്ന് എഴുന്നേറ്റു. കണ്ട ആപ്പയും ഊപ്പയും ഒന്നുമല്ല നിന്നെ കാണാൻ വരുന്നത്. മേലേട്ട് ഹരിമേനോന്‌റെ മകനാ. നമുക്കൊത്ത തറവാട്ടുകാർ. ചെക്ക്‌നെ നീ കണ്ടല്ലോ , സിനിമാ നടൻമാർ തോറ്റുമാറും. ഐഐടിയിൽ പഠിച്ചയാളുമാ. അതു കൊ്ണ്ട് എന്‌റെ പൊന്നുമോൾ പോയി കുളിച്ചു നാളത്തേക്കു തയ്യാറാക്, രാവിലെ പെണ്ണുകാണാൻ അവരിങ്ങെത്തും’ . അയാൾ ധാർഷ്ട്യത്തോടെ പറഞ്ഞു.

‘അത്രയ്ക്ക് സുന്ദരനാണെങ്കിൽ അച്ഛൻ തന്നെ കെട്ടിക്കോ അവനെ’ അഞ്ജലി ഒച്ചവച്ചു.

‘അച്ഛൻ പണ്ടൊന്നു കെട്ടിയതാ, നിന്‌റമ്മയെ, അങ്ങനെയാ നീയിപ്പം ഇവിടെ നിൽക്കുന്നത്, കേട്ടോടി? അഞ്ജലിയുടെ മുഖത്തേക്കു തറപ്പിച്ചു നോക്കി അയാൾ പറഞ്ഞു’കൃഷ്ണകുമാർ ഒരു കാര്യം ഉദ്ദേശിച്ചാൽ അതു നടന്നിരിക്കും, മോൾടെ ഫെമിനിസമൊന്നും ഇവിടെ ചെലവാകില്ല.പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്കിറങ്ങി.

‘ദേഷ്യം കൊണ്ടു വിറയ്ക്കുകയായിരുന്നു അഞ്ജലി, സരോജ അവളുടെ അടുത്തേക്കു നീങ്ങി നിന്നു.’മോളേ, ‘ അവളുടെ മുടിയിഴയിൽ തലോടിക്കൊണ്ട് സരോജ പറഞ്ഞു. ‘ഞാനിനി അധികകാലമില്ലെന്ന്ു മോൾക്കറിയാല്ലോ, ഞാൻ പറഞ്ഞിട്ടാ കൃഷ്‌ണേട്ടൻ ഈ ആലോചന വ്ച്ചത്. മരിക്കുന്നതിനു മുൻപ് നിന്‌റെ മാംഗല്യം എനിക്കു കാണണം മോളെ’

സരോജയ്ക്കു ക്യാൻസറാണ്, ഇനി അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം . അമ്മയുടെ ആഗ്രഹപ്രകാരമാണ് തന്‌റെ കല്യാണം തീരുമാനിച്ചതെന്ന് അറി്ഞ്ഞതോടെ അഞ്ജലി തളർന്നുപോയി. അവൾ അമ്മയെ ചേർത്തു പിടിച്ചു.

‘മോളേ, മേലേട്ടുകാർ നല്ലവരാണ്. രാജീവിനെക്കുറിച്ചു ഞങ്ങൾ അന്വേഷിച്ചു, ഇത്ര നല്ലൊരു പയ്യൻ വേറെയുണ്ടാവില്ല. നിന്‌റെ അതേ പ്രായവും. അമ്മയുടെ അവസാനത്തെ ആഗ്രഹമാണിത്.ഇനിയൊന്നും അമ്മ ആവശ്യപ്പെടില്ല. മോൾ എനിക്കു വാക്കു താ?’ സരോജ പറഞ്ഞു.

അഞ്ജലിയുടെ കണ്ണു നിറഞ്ഞു വന്നു. വിറയാർന്ന കൈകൾ അവൾ അമ്മയുടെ കൈപ്പത്തിയിൽ ചേർത്തു വച്ചു. എന്നിട്ടു ഇടറിയ ശബ്ദത്തിൽ പറഞ്ഞു ‘വാക്ക്, എനിക്കു സമ്മതാണ്’

പെണ്ണുകാണൽ ദിവസം വന്നെത്തി. അഞ്ജലിയുടെ കൂട്ടുകാരികളും ബന്ധുക്കളും വീട്ടിലെത്തിയിരുന്നു.നിസംഗതയോടെ ഇരിക്കുകയായിരുന്നു അവൾ ..ആകെ തണുത്തുറഞ്ഞ ഭാവം. വിവാഹ ജീവിതം എന്നതു ഒരിക്കലും അവളുടെ സ്വപ്‌നങ്ങളിൽ പോലും ഉണ്ടായിരുന്നി്ല്ല. അമ്മയോടു പറഞ്ഞ വാക്കു പാലിക്കാൻ വേണ്ടി മാത്രം …എങ്കിലും ബന്ധുക്കളും കൂട്ടുകാരികളും വെറുതേ വിടാൻ ഒരുക്കമല്ലായിരുന്നു.ഒരു വെളുത്ത ചുരിദാറായിരുന്നു അവൾ ധരിച്ചത്. അതിസുന്ദരിയായ അഞ്ജലിയെ അണിയിച്ചൊരുക്കാൻ കൂടിനിന്നവർ മൽസരിച്ചു.

പത്തോടെ രാജീവും ബന്ധുക്കളും അഞ്ജലിയുടെ തറവാടായ അണിമംഗലത്തെത്തി.കൃഷ്ണകുമാറും സരോജയും അവരെ സ്വീകരിച്ചിരുത്തി.

രാജീവ് ഒരു വെളുത്ത ഷർട്ടും ജീൻസുമാണു ധരിച്ചിരുന്നത്. പതിവിലും സുന്ദരനായിരുന്നു അവൻ. ജീവിതത്തിൽ ആദ്യത്തെ പെണ്ണുകാണൽ . അവന്‌റെ ഹൃദയം പടപടാന്നു മിടിക്കുന്നുണ്ടായിരുന്നു.മുന്നിലെ ടീപ്പോയി്ൽ കാപ്പിയും മധുരപലഹാരങ്ങളും നിരന്നിട്ടും അതിലൊന്നു പോലും അവൻ എടുത്തില്ല. തീർത്തും പരിഭ്രാന്തൻ. ഐഐടി പരീക്ഷയ്ക്കു പോലും അവൻ ഇങ്ങനെ ടെൻഷൻ അടിച്ചിട്ടുണ്ടാവില്ല.

ഭാവി മരുമകനെ സാകൂതം നോക്കുകയായിരുന്നു കൃഷ്ണകുമാർ. ബലിഷ്ഠൻ, സുന്ദരൻ, യോഗ്യൻ…മുഖം ഒരു മാടപ്രാവിനെ പോലെ. അഞ്ജലിക്ക് എന്തു കൊണ്ടും ചേരുന്നവനാണ് രാജീവെന്ന് അദ്ദേഹം വിലയിരുത്തി.

‘മോളെവിടെ’ അച്ഛമ്മ സരോജയോടു ചോദിച്ചു.’ഇപ്പോൾ വരും’ അവർ ചിരിയോടെ ഉത്തരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *