ആവിര്‍ഭാവം – 2

Related Posts


തങ്ങളുടെ ബോട്സ്വാന ഓര്‍മ്മകള്‍ ടാബ്ലെറ്റില്‍ വായിച്ചുകൊണ്ട് സേതു കാമിനിയെ കാത്ത് കട്ടിലിന്‍റെ ഹെഡ് ബോര്‍ഡില്‍ വെച്ച തലയിണ ചാരിയിരുന്നു. ഇക്കണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ ഇതിപ്പോള്‍ ഒരു നൂറാമത്തെ ആവര്‍ത്തിയാണ് ഒരുമിച്ചിരുന്ന് വായിക്കുന്നത്. അടുക്കളയില്‍ ചെറിയ തട്ടലും മുട്ടലും ഇപ്പോഴും കേള്‍ക്കാനുണ്ട്. അവള്‍ ഉടനെ എത്തും, നേരെ ബാത്രൂമില്‍ കയറി കര്‍മ്മങ്ങളൊക്കെ കഴിച്ച് ഒന്ന് മേല്‍ കഴുകിയെ പെണ്ണ് കട്ടിലില്‍ കയറു. വര്‍ഷങ്ങളായുള്ള പഴക്കമാണ്. എന്തായാലും തനിക്ക് ഇന്നൊന്ന് ബന്ധപ്പെട്ടെ പറ്റൂ. അത്രയ്ക്ക് കഴച്ചിരിക്കുകയാണ്. എങ്ങിനെയാണ് അവളെ ഒന്ന് മൂടാക്കി എടുക്കേണ്ടത് എന്നാലോചിച്ചപ്പോഴാണ്‌, ഫ്രാന്‍സിസ്ടൌണ്‍ ഓര്‍മ്മക്കുറിപ്പിനെപ്പറ്റി ചിന്തിച്ചത്.

ഇപ്പോള്‍ പക്ഷെ കുറച്ചായിരിക്കുന്നു ഇത് ഒരുമിച്ചിരുന്ന് വായിച്ചിട്ട്. കഴിഞ്ഞ കുറിച്ചു ദിവസങ്ങള്‍ അനിലായിരുന്നല്ലോ കമ്പിടോപ്പിക്ക്. അവനുമായൊത്തുണ്ടായ രാത്രിയെക്കുറിച്ച് സംസാരിച്ചോ, അല്ലെങ്കില്‍ അവനുമായി ചാറ്റ് ചെയ്തോ ആയിരുന്നു രണ്ടാളും ഈയിടെയായി മൂടിലെത്തുന്നത്, പിന്നെ ഇടക്കൊക്കെ അവനുമായുള്ള വീഡിയോ ചാറ്റുകളും. ഈ ആഴ്ച പക്ഷെ അവന് രാത്രി വര്‍ക്കുണ്ട്, അത് കഴിഞ്ഞല്ലാതെ ഇനി ആളെ ഇതിനൊന്നും കിട്ടില്ല.

അനില്‍

ഏതാനും മാസങ്ങള്‍ക്ക് മുന്നെ ദാവണ്‍ഗരെയില്‍ ഒരു കമ്പനി വിസിറ്റ് ചെയ്യാന്‍ പോയപ്പോളാണ് സേതുരാമന്‍ അനിലിനെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ടത്‌. കൊച്ചിയില്‍ നിന്ന് കയറിയ സേതുവും പാലക്കാട് നിന്ന് ബോര്‍ഡ്‌ ചെയ്ത അവനും ഒരേ കൂപ്പയിലായിരുന്നു. അവനവിടെ മെഡിസിന്‍ 4th ഇയര്‍ എത്തിയിരുന്നു. കാര്‍ഡിയോ ആണ് ഇഷ്ട്ടം. ഒറ്റപ്പാലത്തുനിന്നുള്ള പാവം മേനോന്‍ കുട്ടിയെ സേതുരാമന് നല്ലവണ്ണം ബോധിച്ചു. അവന്‍റെ ആദ്യത്തെ ലജ്ജയോക്കെ പെട്ടന്ന് തന്നെ മാറ്റിയെടുത്തു. അവര്‍ക്ക് സംസാരിക്കാന്‍ ധാരാളം വിഷയങ്ങള്‍ കിട്ടി. തീരെ ബോറടിക്കാതെ, അങ്ങോട്ടേക്ക് എത്തുന്നത് വരെ അവര്‍ ഇടപഴകി. മൊബൈല്‍ നമ്പര്‍ കൈമാറിയിരുന്നതിനാല്‍ വൈകിട്ട് ഹോട്ടലില്‍ നിന്ന് സേതു വിളിച്ച് അനിലിനോടു ഡിന്നറിന് ചെല്ലാന്‍ പറഞ്ഞു. അവിടെത്തെ ബാറിലിരുന്നു തന്നെ ഡ്രിങ്ക്സും ഭക്ഷണവുമെല്ലാമായി അന്നത്തെ ഈവനിംഗ് കുശാലാക്കി. രണ്ടുപേരും അധികം മദ്യം കഴിക്കുന്ന ആളുകള്‍ അല്ലാത്തതിനാല്‍ രണ്ടുമൂന്നു കുപ്പി ബിയര്‍ തന്നെ മതിയായിരുന്നു രണ്ടാള്‍ക്കും കൂടി. ഭക്ഷണവും കഴിഞ്ഞ് സേതുവിന്‍റെ മുറിയില്‍ തന്നെ കിടന്നുറങ്ങി, പിറ്റേന്ന് കാലത്താണ് അനില്‍ തിരികെ ഹോസ്റ്റലിലേക്ക് പോയത്.
അന്നും വൈകീട്ട് അനില്‍ സേതുവിന്‍റെ ഹോട്ടലില്‍ എത്തി, രണ്ടാളും ആഘോഷം ഗംഭീരമാക്കി, കാരണം പിറ്റേന്ന് സേതു തിരികെ കൊച്ചിയിലേക്ക് പോവുകയാണ്. വിവരങ്ങളൊക്കെ അപ്പപ്പോള്‍ കാമിനിയും അറിയുന്നുണ്ടായിരുന്നു.

തിരികെ കൊച്ചിയിലേക്ക് പുറപ്പെടുന്നതിനു തലന്നുരാത്രി ഭക്ഷണം കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ സേതുരാമന്‍ വാട്സപ്പില്‍ വീഡിയോ കാള്‍ ചെയ്ത് അനിലിനെ പരിചയപ്പെടുത്തി, കാമിനിയുടെ സൌന്ദര്യം കണ്ട് അനില്‍ ഭ്രമിക്കുകയും, വ്യക്തമായി സേതുവിന് അത് മനസിലാവുകയും ചെയ്തു.

സേതുരാമന്‍ കൊച്ചിയിലെത്തിയിട്ടും അനിലുമായുള്ള സുഹൃദ്ബന്ധം തുടര്‍ന്നു. ആദ്യത്തെ ആഴ്ചയില്‍ രണ്ടുമൂന്നു പ്രാവശ്യം ഫോണില്‍ സംസാരിച്ച അവര്‍, തൊട്ടടുത്ത ആഴ്ച അത് ദിനവും എന്നാക്കി ഉയര്‍ത്തി. മിക്കവാറും രാത്രി ഒരെട്ടുമണി ആകുമ്പോള്‍ ആരെങ്കിലും ഒരാള്‍ മറ്റേയാളെ വിളിക്കുന്നത്‌ പതിവായി. കൂടുതലും വീഡിയോ കോളുകള്‍ ആയി തുടങ്ങിയപ്പോള്‍ കാമിനിയും പങ്കു ചേര്‍ന്നു.

അവളുണ്ടെങ്കില്‍ സംസാരിക്കാന്‍ അനിലിനൊരു പ്രത്യേക ഉഷാറുമാണ് സംഗതി എന്താണെന്ന് വച്ചാല്‍, കാമിനി ധാരാളം വര്‍ത്തമാനങ്ങള്‍ പറയുകയും കളിതമാശകള്‍ ഉരുവിടുകയും ഒക്കെ ചെയ്യും, കൂടെ കുറച്ച്‌ പഞ്ചാരയും. മിക്കാവാറും സേതുവും കാമിനിയും ബെഡ്ഡില്‍ ഒരുമിച്ചിരുന്നാവും അവനെ വീഡിയോ കോള്‍ വിളിക്കുക.

അന്ന് പിന്നെ കുശാലാണ്. അവരുടെ മോള്‍ വീട്ടിലുള്ളതല്ലേ, അപ്പൊള്‍ സ്വന്തം മുറിയിലവള്‍ പഠിക്കുമ്പോള്‍, ഡിസ്റ്റര്‍ബ് ആവാതിരിക്കാന്‍ മാസ്റ്റര്‍ബെഡ്രൂമില്‍ കതകടച്ചിരുന്നാണ് ഇവരുടെ വീഡിയോ ചാറ്റ്.

സംസാരത്തിനിടെ സേതു കാമിനിയെ തോളിലൂടെ കയ്യിട്ട് ചേര്‍ത്തു പിടിക്കുന്നതും ഇടക്ക് തോളിലും കവിളിലും ചെറു ചുംബനങ്ങള്‍ നല്‍കുന്നതും ഒക്കെ കാണുമ്പോള്‍ അനില്‍ കംബിയടിച്ച് അവശനാവും, എക്സിബിഷനിസം തന്നെയായിരുന്നു അവരുടെ ഉദ്ദേശവും.

ഫ്രാന്‍സിസ്ടൌണില്‍ വച്ച് നടന്ന സേതുരാമന്‍റെയും കാമിനിയുടെയും ഫ്രെഡ്മായുള്ള കക്കോല്‍ഡിംഗ് എപ്പിസോഡ് കഴിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ആയിരിക്കുന്നു. അന്നതൊരു വണ്‍ ടൈം തിംഗ് എന്ന കണ്ടീഷന്‍ കാമിനി വെച്ചിരുന്നെങ്കിലും സാവധാനത്തില്‍ അവളുടെ മനസ്സ് മാറ്റിയെടുക്കാന്‍ അടുത്തിടെ സേതുരാമന് സാധിച്ചിരുന്നു.

എങ്കിലും തിടുക്കത്തില്‍ ഇനിയുമൊരു പ്രാക്റ്റിക്കലിന് പോകാതെ, വേര്‍ട്വല്‍ മോഡില്‍ എക്സിബിഷനിസം ചെയ്തുനോക്കാം എന്ന് രണ്ടാളും കൂടി തീരുമാനിച്ചു. ചില വെബ് സൈറ്റുകളില്‍ കയറി ഐഡ്ന്റ്റിറ്റിയും മുഖവുമൊക്കെ മറച്ച് ചില ശ്രമങ്ങളൊക്കെ നടത്തിനോക്കിയെങ്കിലും, അവര്‍ ഉദ്ദേശിച്ച, അല്ലെങ്കില്‍ ആഗ്രഹിച്ച രസമൊന്നും അതിന് കിട്ടിയില്ല. അപ്പോഴാണ്‌, എന്തുകൊണ്ട് അവള്‍ക്ക് സേഫായിട്ടുള്ള ഒരു വേര്‍ട്വല്‍ കാമുകനെ കണ്ടുപിടിച്ചുകൂടാ എന്ന ആശയം പൊന്തിവന്നത്.
മാന്യനായ, ഇത്തരം കാര്യത്തില്‍ മുന്‍ പരിചയമില്ലാത്ത, ഏറെ വിശ്വസിക്കാന്‍ പറ്റുന്ന ഒരാളെ വേണം അതിന്. ആ ചിന്തയില്‍ സേതു തിരഞ്ഞു നടക്കുന്നതിനിടയിലാണ് അനിലിനെ കണ്ടുമുട്ടിയത്‌, ‘ദി പെര്‍ഫെക്റ്റ്‌ pawn ഫോര്‍ ഔര്‍ ഗെയിം ഓഫ് ചെസ്സ്‌’ എന്നാണ് അന്ന് രാത്രി സേതു കാമിനിയോടു ദാവണ്ഗരെയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന്‍ രഹസ്യമായി ഫോണ്‍ ചെയ്ത് പറഞ്ഞത്.

ദി പെര്‍ഫെക്റ്റ്‌ pawn ഫോര്‍ ദി ഗെയിം

ദിവസേന അനിലുമായിട്ടുള്ള വീഡിയോ ചാറ്റ് മുന്‍പ് പറഞ്ഞ പോലെ പുരോഗമിച്ചു. വൈകാതെ തന്നെ സംസാരം സെക്ഷ്വല്‍ രീതിയിലേക്ക് മാറ്റിയെടുക്കാന്‍ സേതുവിന് സാധിച്ചു. കാമിനി ചാറ്റിന് കൂടെചേരുന്നതിനു മുന്‍പുള്ള അല്‍പ്പം മിനിട്ടുകള്‍ അനിലുമായി ലൈംഗിക കാര്യങ്ങള്‍ സംസാരിക്കാന്‍ അയാള്‍ പ്രത്യേകം താല്‍പ്പര്യമെടുത്തു. എങ്കില്‍ അവള്‍ കൂടെ ചേരുമ്പോളും തുടരാമല്ലോ. ചെറിയ തോതില്‍ തുടങ്ങി ഇപ്പോളവര്‍ നല്ല ഹാര്‍ഡ് കോര്‍ സംസാരം വരെ എത്തിയിരുന്നു. ആദ്യമൊക്കെ ലജ്ജിച്ചു തല താഴ്ത്തിയിരുന്ന അനിലിപ്പോള്‍ അത്യാവശ്യമൊക്കെ തിരിച്ചും കമ്പി പറയാന്‍ തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *