ഇണക്കുരുവികൾPart – 11

ഝിലു ഝിലും സ്വര നൂപുരം ദൂരെ സിഞ്ചിതം പൊഴിയുമ്പോള്‍
ഉതിരുംഈമിഴിനീരിൽ എൻ പ്രാണവിരഹവും അലിയുന്നു
എവിടെ നിൻ മധുര ശീലുകൾ മൊഴികളെ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയേമ ഞാൻ ഇല്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങും ഈകാറ്റ് നീ അല്ലെ – തഴുകാൻ ഞാൻ ആരോ

ശ്രുതിയിടും കുളിരായി നിൻ ഓർമ്മ എന്നിൽ നിറയുമ്പോൾ
ജനനം എന്ന കഥ തീർക്കാൻ തടവിലായത് എന്തെ നാം
ജീവദാഹ മധു തേടി വീണുടഞ്ഞത് എന്തെ നാം
സ്നേഹം എന്ന കനി തേടി നോവു തിന്നത് എന്തെ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ ”
ഇതിലും വലിയ വരികയില്ല അവളിലെ വികാരത്തെ വർണ്ണിക്കാൻ . അവളുടെ വേദനയുടെ ആഴം വ്യക്തമാക്കാൻ . അവൾ അനുഭവിക്കുന്ന അവസ്ഥ തുറന്നു കാട്ടാൻ. ദേവഗായകൻ്റെ ദേവരാഗം ആ സമയങ്ങളിൽ അവളെ തേടിയെത്തിയത്. ദൈവ നിശ്ചയം .
അവളുടെ സ്നേഹ പരാക്രമങ്ങൾ എന്നെ തളർത്തുമ്പോ എന്നിക്കരികിൽ നിറമിഴികളുമായി ഹരി ഉണ്ടായിരുന്നു. അവൾ ഒന്നു ശാന്തമായപ്പോൾ കട്ടിലിലേക്ക് ഒന്നിരുന്നു. ആ മിഴികൾ നിറഞ്ഞെഴുകയാണ്. അവളെ കാണുവാൻ ആവുന്നില്ല എനിക്ക്. ഈ സമയം അടുത്ത ഗാനം കേൾക്കാം . ആരോ റേഡിയോയിൽ പാട്ടു കേൾക്കുന്നുണ്ട് . പക്ഷെ ആ വരുന്ന ഗാനങ്ങൾ എല്ലാം ഞങ്ങൾക്കു വേണ്ടി മാത്രമായി എന്നു പറയുന്നതാണ് ശരി. ആ പാട്ടിൽ മുഴുകി ഞാൻ അവളെ നോക്കി.
അന്ന് ഞാൻ ക്ലാസിൽ കണ്ട എൻ്റെ വാവയല്ലിത് . അവളുടെ ആ മനോഹര വദനം, ഇപ്പോ കാണുന്നതോ. കരഞ്ഞു കലങ്ങിയ കണ്ണുകൾ രക്ത വർണ്ണമായി ചുട്ടു പഴുത്ത പോലെ, അതിലെ ഞരമ്പുകൾ പോലും എടുത്തു നിൽക്കുന്നു. ആ ചുണ്ടുകൾ എല്ലാം വരണ്ടു പൊട്ടിയിരിക്കുന്നു. ചുവന്നു തുടുത്ത ആ ചുണ്ടുകൾ വർണ്ണരഹിതമായി വാടിയ ചേമ്പിൻ തണ്ടു പോലെ . വിളറിയ ചുണ്ടുകളിൽ അവൾ നാവാൽ നനവ് പടർത്തുന്നു. മുഖമെല്ലാം കറുത്തു കരുവാളിച്ച് ഒരു തരം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ, അവളിലെ ഐശ്വരം നഷ്ടമായി, മുഖത്തെ സൂര്യതേജസ് നഷ്ടമായി . ആ കണ്ണുകളിലെ തിക്ഷണതയും നഷ്ടമായി. ദേഹം ക്ഷീണിച്ച് എല്ലുകൾ കാണുന്ന പരുവമായി. ദേഹമാസകലം വിളറിയ പോലെ നിറവ്യത്യാസം . കാർകൂന്തൽ എല്ലാം കാറ്റിൽ പാറിച്ച് അവിടെ അവിടായി ചുറ്റി പിണഞ്ഞു കിടക്കുകയാണ്. അവളെ കണ്ടു നിക്കുക എന്നത് ഒരിക്കലും സാധിക്കാൻ കഴിയാത്ത വിതം പരിതാപകരമാണ്.
ആ ഗാനവും അതിലെ വരികളും പിന്നെ എൻ്റെ മുന്നിലെ വാവയും എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോയി. അവളുടെ ഈ നരകയാദന ഞാൻ കാരണം , അവളെ നരകത്തിലേക്ക് പിടിച്ചു കയറ്റിയത് താനാണ്. തൻ്റെ മനസ് തന്നെയാണ് ആ നരകം അതിലേക്ക് അവളെ താൻ ക്ഷണിക്കരുതായിരുന്നു. സ്വർഗത്തിലെ ഏറ്റവും സുന്ദരിയും വിശുദ്ധയും ആയ മാലാഖയായിരുന്നു അവൾ. ഒരു നരകവാസിയോടു തോന്നിയ പ്രണയം അവളുടെ ജീവിതം മാറ്റിമറിച്ചു. വർണ്ണശഭളമായ ജീവിതം, സന്തോഷത്തിൻ്റെ പൂമെത്തയിൽ കിടന്നവൾ , സൗന്ദര്യത്തിൻ്റെ നിറകുടം . വിശുദ്ധിയുടെ പ്രതീകം . പ്രണയത്തിൻ്റെ സാഗരം അതാണവൾ. സർവ്വവും ത്യജിച്ച് തന്നിലേക്ക് ലയിച്ചതിൽ പിന്നെ അവൾ നുകർന്നത് കണ്ണുനീർ മാത്രം. താൻ പിച്ചി ചീന്തിയ നല്ലൊരു ജീവിതമാ ആ മുന്നിൽ കാണുന്നത് . ആ സത്യം പകരുന്ന നോവ് കണ്ണീരിലും കഴുകി കളയാനാവുന്നില്ല തനിക്ക് .
ഇവൾ ആരെന്നറിയുന്ന വരെ , അല്ല ഒരിക്കൽ കൂടി പഠിക്കാൻ തീരുമാനിച്ചത് മുതൽ തൻ്റെ ജീവിതത്തിൽ പ്രണയവും ദു:ഖവും അശാന്തിയും ഋതു ഭേതങ്ങൾ പോലെ ഒന്നിനു പിറകെ ഒന്നായി വരുന്നു. സുഖത്തിലും നോവു പകരുന്ന മധുവാളവൾ, അവൾ ഇന്നെനിക്ക് ലഹരിയാണ് , മുന്നോട്ടു ജീവിക്കാനുള്ള പ്രതീക്ഷയാണ്, എൻ്റെ പ്രാണനാണ്. മനസിലെ എരിയുന്ന തീ നാളം ഊതിക്കെടുത്താൽ നോക്കുന്നത് എൻ്റെ ചാപല്യമാണ്. മിഴികൾ തീരാതെ ഒഴുകുന്നത് തടയാൻ മിഴികൾ പൂട്ടിയതും അവളുടെ ആ ദയനീയ മുഖം മനതാരിൽ ഉണർന്നു. ഇല്ല ഈ മിഴികൾ എനി തോരില്ല . നിദ്രാ ദേവി എന്നിൽ നിന്നും അകന്നു എനി എനിക്ക് നിദ്രയില്ലാ രാവുകൾ മാത്രം. ശരീരവും മനസും ഒരുപോലെ വേദന പകരുന്നു. ഞാനറിയാതെ എൻ്റെ മനസും ശരീരവും എന്നോട് പ്രതികാരം വീട്ടുന്ന പോലെ.
എൻ്റെ രാധയാവാൻ കൊതിച്ചവളെ രാവണനു നൽകി മരണം തേടിയ ഭീരുവാണു ഞാൻ. ഞാൻ എന്നെ മാത്രമാണ് ചിന്തിച്ചത് . അവളെ അവളുടെ മനസിനെ ഞാൻ ഓർത്തില്ല, അല്ല കണ്ടില്ലെന്നു നടിച്ചു . അവളുടെ നൻമ പ്രതീക്ഷിച്ച ഞാൻ അവളുടെ മരണത്തെയാണ് സമ്മാനിച്ചത്. സ്നേഹം മാത്രം പകർന്നു നൽകിയവൾക്ക് മരണം , അവൾക്കെന്തെങ്കിലും സംഭവിച്ച് താൻ രക്ഷപ്പെടുകയും ചെയ്തിരുന്നെങ്കിൽ ആ അവസ്ഥ . ഒരു ഭ്രാന്തനെ പോലെ താൻ അലയുമായിരുന്നില്ലേ ജീവിതകാലം മുഴുവൻ .
ആ ഗാനം അതിൻ്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുന്നു. ആ ഫീൽ അറിയാൻ ആ ഗാനത്തിൻ്റെ വരികൾ കുറച്ച് താഴെ കൊടുക്കുന്നു.
“സ്വർഗ്ഗം ചമച്ചതും നരകം രചിച്ചതും
മനസ്സേ നീ തന്നെ
കതിരൊളി ചൊരിഞ്ഞതും കരിമുകിലണിഞ്ഞതും
നഭസ്സേ നീ തന്നെ (സ്വർഗ്ഗം)

ചൈത്രാഭിലാഷങ്ങൾ ഇതൾ വിടർത്തും
ശിശിരം വന്നതിൻ തളിരടർത്തും
നീറുന്ന കനലും നീ തന്നെ
നീഹാരബിന്ദുവും നീ തന്നെ
കാലമേ നീ തന്നെ (സ്വർഗ്ഗം)

സ്വപ്നത്തിൻ താഴികക്കുടമുയരും
കദനത്തിൻ തേങ്ങലിൽ അതു തകരും
മോഹത്തിൻ കടലും നീ തന്നെ
ദാഹത്തിൻ മരുവും നീ തന്നെ
ലോകമേ നീ തന്നെ (സ്വർഗ്ഗം)”
മനസൊന്നു ശാന്തമാവാൻ ഏറെ നേരമെടുത്തു . അവൾ നോവായി പടർന്നു പന്തലിച്ചു വാനോളം ഉയരുന്ന നേരം ഞാൻ ശാന്തിയെ എങ്ങനെ വാരി പുണരും. മാളുവിലെ പെണ്ണിൻ്റെ കുശുമ്പ് അതനുവദിക്കുമോ .
വാവേ ……
മ്മ് ( വളരെ ബലഹീനമായ അവളുടെ ശബ്ദം, )
എന്തു കോലാ ഇത് .
എനിക്കറിയില്ല കുഞ്ഞൂസെ
അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു .
ഞാൻ ഹരിയെ നോക്കി. അവൻ കരയുകയായിരുന്നു എന്നാലും ഞാൻ നോക്കിയതിൻ്റെ അർത്ഥം അവനു മനസിലായി. അവൻ എന്നെ പൊക്കി അവൾക്കരികിൽ കട്ടിലിൽ ഇരുത്തി.
ഞാൻ എൻ്റെ വലം കയ്യാൽ അവളെ എൻ്റെ മാറിലേക്കു ചേർത്തു ഞാൻ. എൻ്റെ മാറിലെ ചൂടു മാത്രം മതിയായിരുന്നു അവളിലെ പരിഭവങ്ങൾ തീർക്കാൻ ആ കണ്ണു നീരൊപ്പാൻ. ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ എൻ്റെ മാറിലേക്ക് ഒതുങ്ങി.
എന്താ വാവേ എന്താ ഇതൊക്കെ
എനിക്കറിയൂല, ഏട്ടാ
നീ വല്ലതും കഴിച്ചോ
ഇല്ല എന്നവൾ തലയാട്ടി അവൾ മറുപടി പറഞ്ഞു. അവളോട് എന്തു പറയണമെന്ന് എനിക്കു പോലും അറിയില്ല
അതെന്താ
തൊണ്ടേ…..ന്ന് ….. ഇറങ്ങ…… ണില്ല’…. കു….. ഞ്ഞൂസെ
അതവൾ പറയുമ്പോൾ വാക്കുകൾക്കായി പരതുന്നുണ്ടായിരുന്നു. പറഞ്ഞു തീർന്നതും വീണ്ടും വീണ്ടും വിങ്ങി പൊട്ടിക്കരഞ്ഞ അവളേ ശക്തമായി ഞാൻ മാറോട് ചേർത്തു പിടിച്ചു. അവളുടെ തെണ്ടയിടറിയപ്പോ എൻ്റെ നെഞ്ചിലാണ് മുറിപ്പാടുകൾ ഉണ്ടായത്. അവളുടെ മനസു മാറ്റാൻ ഒരു കളിയാക്കൽ പോലെ ഞാൻ അവളോടു ചോദിച്ചു
നിൻ്റെ കണ്ണെന്താടി ചെമ്പോത്തിനെ പോലെ ചോന്നിരിക്കണെ
ഉറങ്ങാതെ എത്ര ദിവസായി ഏട്ടാ
അതെന്താടി നീ ഉറങ്ങാഞ്ഞെ
അത് ഞാൻ
അവൾ പറയാൻ മടിക്കുന്നത് പോലെ അതു കൊണ്ട് തന്നെ ഞാൻ ആ കാര്യം കുത്തി കുത്തി ചോദിച്ചു.
അതെനിക്ക് പേടിയാ
എന്തിന്
രാത്രിയിൽ ഏട്ടനെന്തേലും പറ്റിയാ ഞാനറിഞ്ഞില്ലെങ്കിലോ
പിറ്റേന്നറിയില്ലേ പിന്നെ എന്താ
ഏട്ടൻ മറന്നു അല്ലേ
എന്ത്
എൻ്റെ ഇടം നെഞ്ചിൽ തൊട്ടു കൊണ്ട് അവൾ പറഞ്ഞു
” ആ ഹൃദയം തുടിക്കുന്ന വരയെ ഈ ഹൃദയം തുടിക്കു”
ആ വാക്കുകൾ എന്നിലുണർത്തിയ ഭീതി മറക്കാതെ ഞാൻ അവളോടു ചോദിച്ചു
അപ്പോ അതിനു വേണ്ടി മാത്രാ ഉറങ്ങാതെ കാവലിരുന്നേ
അതെ എന്നവൾ തലയാട്ടി, പിന്നെ തലക്കാണയുടെ അടിയിൽ അവൾ വെച്ച ബ്ലെയിഡ് എന്നെ എടുത്തു കാണിച്ചു.എന്നിട്ട് എന്നോടായി പറഞ്ഞു.
പ്രേമിച്ച അന്നു മുതൽ ഏട്ടൻ്റെ സന്തോഷത്തിലും ദുഖത്തിലും നിഴൽ പോലെ കൂടെ വന്ന ഞാൻ അവസാന യാത്രയിൽ കുഞ്ഞൂസിനെ തനിച്ചു വിടുമെന്ന് തോന്നണ്ടുണ്ടോ
അവളുടെ ആ വാക്കുകൾ എന്നിലെ എല്ലാ അതിർവരമ്പുകളും പറിച്ചെറിഞ്ഞു. എന്നിലുണർന്നത് ദേവാംശമോ അസുരനൊ അതോ എന്നിലുറങ്ങിയ മൃഗമോ അറിയില്ല. അവളോട് വാക്കുകളാൽ പറഞ്ഞു നിൽക്കാൻ എനിക്കാവില്ല അതിനുള്ള ക്ഷമ എനിക്കില്ല. ആയിരമായിരം കാര്യങ്ങൾ പറയാനുണ്ടെനിക്ക് . ഒരു വഴി മാത്രം ആ അധരങ്ങളിലേക്ക് ഞാൻ അധരങ്ങൾ ചേർത്തു ഒരു ദീർല ചുംബനം നൽകി. അവളുടെ മിഴികൾ താനെ അടഞ്ഞു. ആ ചുംബനത്തിൽ ഉണ്ടായിരുന്നു എനിക്കു അവളോട് പറയാനുള്ളത് . എൻ്റെ മൗനസംഭാഷണം അത് അവൾക്കു മാത്രം മനസിലായി. ശ്വാസം അവൻ വില്ലനായി വന്നു ഞങ്ങളുടെ അധരത്തെ വേർപ്പിരിക്കാൻ. ഇരുവരും ശ്വാസമെടുക്കുന്നു. മതിവരാതെ അവളുടെ മുഖമാകെ ഞാൻ ചുംബനങ്ങളാൽ പൊതിഞ്ഞു.

ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ
തമ്പുരാട്ടീ നിന്നെ ഉറക്കാം…
ഉണ്മതൻ ഉണ്മയാം കണ്ണുനീർ…
ഉണ്മതൻ ഉണ്മയാം കണ്ണുനീരനുരാഗ-
ത്തേനെന്നു ചൊല്ലി ഞാനൂട്ടാം..
തേനെന്നു ചൊല്ലി ഞാനൂട്ടാം…

Leave a Reply

Your email address will not be published. Required fields are marked *