ചിരിക്കുന്ന മുഖഭാവത്തോടെയുള്ള പിലിപ്പിന്റെ ഫോട്ടോയിൽ നോക്കി ദുഃഖത്തോടെ ആലീസും നിമ്മിയും ജോസ്മോനും മൂന്നാലു ദിവസം ഇരു ന്നു…
പരീക്ഷ അടുത്തത് കൊണ്ട് അഞ്ചാം ദിവസം ജോസ്മോൻ സ്കൂളിൽ പോയി…
അന്നുതന്നെ സണ്ണി അണ്ണാച്ചിയെ വിളിച്ചു പറഞ്ഞു.. നാളെ വരണം.. നാളെ മുതൽ കട തുറക്കണം…
കട തുറക്കുന്നതിനെ പറ്റിയൊന്നും അവൻ അലീസിനോട് ഒന്നും ചോദിച്ചി ല്ല…
അവൻ എല്ലാം സ്വയം ചെയ്യുന്നത് കണ്ട് അലീസിന് സന്തോഷമായി..
സണ്ണിച്ചനെ കർത്താവ് കൊണ്ടുവന്നു തന്നതാണെന്ന് അവൾ കരുതി..
ഇല്ലങ്കിൽ താൻ ഒറ്റയ്ക്ക് എന്തു ചെയ്യും തനിക്കോ മക്കൾക്കോ ഈ കട നടത്തിക്കൊണ്ട് പോകാനുള്ള പ്രാപ്തി ഇല്ലന്ന് ആലീസിനറിയാം…
കട വീണ്ടും തുറന്നു മൂന്നാം ദിവസം സണ്ണി അണ്ണാച്ചിയോട് പറഞ്ഞു..
അണ്ണാച്ചീ… നമുക്ക് പൊറോട്ട പണി അറിയാവുന്ന ഒരാൾ വേണം.. അണ്ണാച്ചിക്ക് ആരെങ്കിലും പരിചയ ത്തിൽ ഉണ്ടോ…
ഞാൻ എപ്പോഴും അവരോട് പറയും തമ്പി.. ഒരു പൊറോട്ടാ മാസ്റ്ററെ നിർത്താമെന്ന്.. അവരു താൻ സമ്മതിക്ക മാട്ടെ.. പൊറാട്ടയും ബീഫും ഇരുന്താൽ വ്യാപാരം റൊമ്പ ജസ്തി ആയിടും.. തോട്ടത്തിൽ വേല പാക്കിറ എല്ലാ പശങ്ങളും ഇങ്കെ താൻ സാപ്പിട വരും…
എന്റെ മരുമകൻ നല്ലാ പോടും.. വരശോല്ലട്ടുമ..
അണ്ണാച്ചിയുടെ മകൾ വസന്തിയുടെ ഭർത്താവ് വെള്ളച്ചാമി അൽഫോൻ സാ ഹോട്ടലിലിലെ പൊറാട്ട മാസ്റ്ററായി രണ്ടു ദിവസത്തിനുള്ളിൽ ചാർജ് എടുത്തു…
ബീഫും പൊറാട്ടയും പിന്നെ മറ്റു ഭക്ഷണത്തിന്റെയും ഒക്കെ രീതികളും മാറിയതോടെ കച്ചവടം കൂടാൻ തുടങ്ങി…
എന്നും വൈകിട്ട് കട അടച്ച ശേഷം അണ്ണാച്ചിയുടെയും വെള്ളച്ചാമിയുടെ യും ശമ്പളവും മറ്റു ചിലവുകളും കഴിഞ്ഞുള്ള കഴിഞ്ഞുള്ള പണം സണ്ണി ആലീസിനെ ഏൽപ്പിക്കും…
അവൾ കാണുന്നുണ്ടായിരുന്നു കടയിൽ തിരക്ക് വർദ്ധിക്കുന്നത്..
പിലിപ്പ് ഉള്ളപ്പോൾ രാവിലെയും പിന്നെ ഉച്ചക്ക് ഊണിന്റെ സമയത്തും മാത്രമേ തിരക്കുണ്ടാകൂ… ഇപ്പോൾ ഏതു സമയത്തും തിരക്കാണ്…
ക്യാഷ് മേശയുടെ സൈഡിൽ നിന്നുകൊണ്ടാണ് സണ്ണി പണം വാങ്ങുക… ഒരു ദിവസം ആലീസ് പറഞ്ഞു… സണ്ണിച്ചന് ആ കസേരയിൽ ഇരുന്നുകൂടെ.. ഇങ്ങനെ നിന്ന് കഷ്ടപ്പെടണോ…
അത്.. പിന്നെ.. ചേച്ചീ അത് പിലിപ്പ് ചേട്ടന്റെ കസേരയല്ലേ…!
ഈ കടയും പിലിപ്പ് ചേട്ടന്റെ ആയിരുന്നില്ലേ സണ്ണിച്ചാ.. ആ കട ഇപ്പോൾ ഇങ്ങനെ ആക്കിയത് നീയല്ലേ.. അതുകൊണ്ട് ആ കസേരയിൽ ഇരിക്കാനും നിനക്ക് പറ്റും…
പിറ്റേദിവസം ആ കസേരയിൽ ഇരുന്ന് സണ്ണി ക്യാഷ് വാങ്ങാൻ തുടങ്ങി…
അടുത്തദിവസം രാത്രി പതിവ് പോലെ കടക്കുള്ളിൽ ഡെസ്ക്കുകൾ ചേർത്തി ട്ട് കിടക്കാൻ തുടങ്ങുമ്പോൾ ആലീസ് അവിടേക്കു വന്നു..
ആ വരവ് അവൻ പ്രതീക്ഷിച്ചിരുന്നു..
എന്താ ആലീസ് ചേച്ചീ…
ഇവിടെ.. ഈ നിരപ്പലകക്കിടവഴി തണുപ്പ് കേറില്ലേ സണ്ണിച്ചാ.. നിനക്ക് അകത്ത് വന്ന് കിടന്നൂടെ…
അകത്തോ.. അകത്തുള്ള മൂന്നു മുറിയും ഫുള്ളല്ലേ.. ഒരു മുറിയിൽ നിമ്മി.. ഒരു മുറിയിൽ ജോസ് മോൻ.. പിന്നെ ഒരു മുറി നിങ്ങളുടേതല്ലേ…!
ങ്ങും… അവിടെ ഇപ്പോൾ ഞാൻ തനിച്ചല്ലേ..!
ഞാൻ വരണോ കൂട്ടിന്..?
നിനക്ക് ഇഷ്ടമാണെങ്കിൽ വന്നോ… പക്ഷേ ഇപ്പോൾ പിള്ളേര് അറിയണ്ട..
അവനോട് ഒട്ടി നിന്ന് വളരെ പതിയെയാണ് ആലീസ് അതു പറഞ്ഞ ത്…
വള്ളം താൻ ഉദ്ദേശിച്ച കരയിൽ തന്നെ അടുക്കുന്നത് കണ്ട് സണ്ണി മനസ്സിൽ സന്തോഷിച്ചു…
എന്നാൽ ഇപ്പോൾ വരട്ടെ… ഇപ്പോൾ വേണ്ട.. പെണ്ണ് ഉറങ്ങി കാണില്ല… ഞാൻ കതക് ചാരുകയേ ഒള്ളു… അരമണിക്കൂർ കഴിഞ്ഞ് വാ…
മുറിയിൽ കയറിയ ആലീസ് പുതിയ ഷീറ്റ് കിടക്കയിൽ വിരിച്ചു… അവിടെ മേശപ്പുറ ത്തിരുന്ന തന്റെ കല്യാണ ഫോട്ടോയിൽ നോക്കി പറഞ്ഞു..
ഇച്ചായൻ എന്നോട് ക്ഷമിക്ക്.. ഇപ്പോൾ ഞാനും നമ്മുടെ മക്കളും സന്തോഷത്തോടെയാണ് കഴിയുന്നത് ഇച്ചായൻ സണ്ണിച്ചനെ കണ്ടു മുട്ടിയത് കർത്താവിന്റെ തീരുമാനമാണ്…
ഇച്ചായൻ എല്ലാം മുൻകൂട്ടി കണ്ടപോലെയല്ലേ അവനെ കൊണ്ടുവന്ന് എനിക്ക് തന്നത്… ഇന്ന് അവൻ മൂലമാണ് ഞാനും മക്കളും ജീവിക്കുന്നത്… ഇച്ചായന് അതുകണ്ട് സന്തോഷമേ ഉണ്ടാകൂ എന്ന് എനിക്കറിയാം..
