ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത – 1 5

എനിക്കും ലക്ഷ്മിക്കും കാറുണ്ട്. ഏതില്‍ പോവും? രണ്ടു കാറും എടുത്താല്‍ മൃദുല
ലക്ഷ്മിയുടെ കൂടെയേ കേറൂ എന്ന് ഉറപ്പാണ്.
ഞാന്‍ ലക്ഷ്മിയോട് കണ്ണുകൊണ്ട് കാണിച്ച് മൂന്നുപേരും ഒരു കാറില്‍ പോവുക എന്ന
പ്ലാന്‍ പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ ലക്ഷ്മിയുടെ കാറില്‍ പുറപ്പെട്ടു. ലക്ഷ്മി ഓടിച്ചു. ഞാനും മൃദുലയും
പിന്നിലും. അങ്ങനെ ഒരു മണിക്കൂറോളം എനിക്ക് മൃദുല എന്ന സൌന്ദര്യധാമത്തെ നേരെയും
ഒളിച്ചും പാത്തും നോക്കിക്കൊണ്ടിരിക്കാന്‍ സാധിച്ചു.
എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന ലക്ഷ്മിക്ക് ചെലവ് ചെയ്യണം.

യാത്രയിലുടനീളം ഞാന്‍ മൃദുലയുമായി അതുമിതും സംസാരിച്ച് അടുക്കാന്‍ ശ്രദ്ദിച്ചു
കൊണ്ടിരുന്നു. പെണ്ണിന് നല്ല നാണമുണ്ട് എന്നെ നോക്കാന്‍. പിന്നെ പേടിയും എന്നാലും
വീടെത്താറായപ്പോഴേക്ക് ഒരു നല്ല റാപ്പോര്‍ട്ട് ഞാന്‍ ഉണ്ടാക്കിയെടുത്തു. പറഞ്ഞ്
വന്നപ്പോള്‍ കല്യാണാലോചയൊക്കെ നടക്കുന്നുണ്ടത്രെ. അപ്പൊ വേഗം കാര്യങ്ങള്‍ നീക്കണം.
സര്‍ക്കാരുദ്യോഗസ്ഥരെയാണ് വീട്ടുകാര്‍ക്ക് താത്പര്യം. ലക്ഷ്മി വീണ്ടും മുന്പില്‍
നിന്ന് മുരടനക്കി.
ഒടുവില്‍ മൃദുലയുടെ നാടെത്തി. ഒരു തനി നാട്ടിന്പുറം. ഒരു വലിയ പാടശേഖരത്തിന്‍റെ
അപ്പുറത്താണ് മൃദുലയുടെ വീട്. ഇപ്പുറത്ത് കാര്‍ നിര്‍ത്തി പാടത്തിനറ്റത്തുകൂടെ
നടന്ന് പോണം വീട്ടിലേക്ക്. ഞങ്ങള്‍ മുറ്റം വരെ ചെന്നപ്പോഴേക്കും വീട്ടുകാര്‍
ഇറങ്ങിവന്നു. തനി നാട്ടിന്‍ പുറത്തുകാരായ അച്ഛനും അമ്മയും അനിയനും. ഞാനും
ലക്ഷ്മിയും സ്വയം പരിചയപ്പെടുത്തി. അവര്‍ക്ക് വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വല്യ
ബഹുമാനവും ഭയവും. വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും പിന്നെയാവാമെന്ന് പറഞ്ഞ് ഞാന്‍
ഒഴിഞ്ഞു. ഒട്ടും പേടിക്കാതെ മൃദുലയെ ഡ്യൂട്ടിക്കയയ്ക്കാമെന്നും അവള്‍ ഞങ്ങളുടെ
കൂട്ടത്തില്‍ സുരക്ഷിതയാണെന്നുമൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കി ഞങ്ങള്‍ വിട്ടു.

തിരിച്ച് ഞാനാണ് കാറോടിച്ചത്. ലക്ഷ്മി ചോദിച്ചു. “അതെന്താ പെട്ടെന്ന് വീട്ടില്‍
കേറുന്നില്ല എന്ന് വച്ചത്? അത് എനിക്ക് ഷോക്കായിപ്പോയി. ഞാന്‍ വിചാരിച്ചു ഇന്ന്
ചായയും അത്തഴവും പുടവകൊടയുമൊക്കെക്കഴിഞ്ഞേ അവിടുന്ന് പോരൂ എന്ന്”
ഞാന്‍ ചിരിച്ചു. “എന്‍റെ ലക്ഷ്മീ, ഇപ്പൊ അവിടന്ന് ചായ കുടിച്ചാല്‍ അത് ആരുണ്ടാക്കിയ
ചായയായിരിക്കും?””ആ…ദിവ്യയുടെ അമ്മയോ, അല്ലെങ്കില്‍ പണിക്കാരിയോ ഉണ്ടാക്കിയത്”
“എനിക്ക് മൃദുല ഉണ്ടാക്കിയ ചായ കുടിക്കണം.” ഞാന്‍ കള്ളച്ചിരിയോടെ പറഞ്ഞു. ലക്ഷ്മി
ഒരുനിമിഷം ചിന്തിച്ച് പൊട്ടിച്ചിരിച്ചു.

“അതുശരി അപ്പൊ പെണ്ണുകാണാന്‍ എപ്പോഴാ പോകുന്നത്?”
“ലക്ഷ്മിക്കിത്ര ധൃതിയാണെങ്കില്‍ നാളെത്തന്നെ പോവാംന്നേ. ഒന്നു വിളിച്ചുപറ അവരോട്”
ഞാന്‍ കള്ളച്ചിരിയോടെ പറഞ്ഞു.”
“അയ്യട! പ്രിസൈഡിങ് ഓഫീസറുടെ ആഗ്രഹം നോക്കിയേ…ഇതിനൊക്കെയേ, ചെലവു വരും കേട്ടോ….”
“ഓ അതിനെന്താ…കാര്യം നടന്നാ ബ്രോക്കര്‍ക്ക് ഒട്ടും കുറയാത്ത കമ്മീഷന്‍ തരാം,
എന്താ?”
ഞാന്‍ ചോദിച്ചതും ലക്ഷ്മി പല്ലുകടിച്ച് എന്‍റെ തുടയില്‍ ഒറ്റ അടി അടിച്ചതും
ഒരുമിച്ച് കഴിഞ്ഞു. “ദുഷ്ടാ…ബ്രോക്കര്‍ നിന്‍റെ…” അത്രയും നാവീന്ന് വന്ന ശേഷമാണ്
ഓഫീസറൊക്കെ പോയി “നീ”യായ കാര്യം അവളോര്‍ത്തത്. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം
ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.

ക്ലാസ് നടന്ന സ്ഥലത്തെത്തി ഞാന്‍ എന്‍റെ കാറിലും ലക്ഷ്മി അവളുടെ കാറിലും ആയി യാത്ര
പറഞ്ഞ് പിരിഞ്ഞു. നാളെയോ മറ്റന്നാളോ ആയി കാണാമെന്നാണ് ഞങ്ങളുടെ പ്ലാന്‍. മൃദുലയുടെ
വീട്ടില്‍ ഒന്നുകൂടി പോയി കണ്ട് കാര്യങ്ങള്‍ ഒരു കരയ്ക്കടുപ്പിക്കണം. ലക്ഷ്മി
അതില്‍ സഹായിക്കാമെന്നേറ്റിട്ടുണ്ട്.
മൃദുലയെപ്പോലെ ഒരു നാടന്‍ സുന്ദരിപെണ്കുട്ടിയെ വിട്ടുകളയാന്‍ വയ്യ. എങ്ങനെയും അവളെ
വിവാഹം കഴിക്കണം, എത്രയും പെട്ടെന്ന് അവളെ സ്വന്തമാക്കണം എന്ന ചിന്ത മാത്രമായി
എനിക്ക്. സത്യം പറഞ്ഞാല്‍ ഇലക്ഷന്‍ വരാന്‍ തിടുക്കമായി. ഒരു രാത്രി മൃദുല എന്ന
സൌന്ദര്യത്തിടമ്പിനൊപ്പം.
മൃദുല മാത്രമല്ല, വശ്യസുന്ദരി മദാലസയായ ലക്ഷ്മി, പിന്നെ എരിവും പുളിയും കൂടിയ
പ്രമീള എന്ന ആറ്റന്‍ ചരക്ക്.
ഇതില്‍ ആരെ കളിക്കണം?
പോളിങ് തലേദിവസം രാത്രി എന്ത് സംഭവിക്കും?

Leave a Reply

Your email address will not be published. Required fields are marked *