ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത – 1 5

ഇത്രയുമായപ്പോഴാണ് സരസ്വതിടീച്ചര്‍ തപ്പി വരുന്നത്.

വന്നതും വെറുപ്പിക്കല്‍ തുടങ്ങി. പഴയ പല്ലവി തന്നെ. കലക്ട്രേറ്റില്‍ പോയി ഡ്യൂട്ടി
ഒഴിവാക്കന്‍ നോക്കിയില്ലേ എന്നു ചോദിച്ചപ്പോള്‍ പോയി സംസാരിച്ചു, ഉറപ്പൊന്നും
കിട്ടിയില്ല എന്ന്. രാത്രി ബൂത്തില്‍ കിടക്കാനൊന്നും പറ്റില്ല (കേട്ടാല്‍ തോന്നും
എന്‍റെ കൂടെ കിടക്കുന്ന കാര്യമാണെന്ന്!), വീട്ടിലേക്ക് പോണം, രാവിലെ വന്നോളാം
എന്ന്. പറ്റില്ല എന്ന് ഞാന്‍ വിട്ടു പറഞ്ഞു. ഒന്നുകില്‍ ഡ്യൂട്ടി മാറ്റി
വാങ്ങിക്കോ, എന്‍റെ ടീമിലാണെങ്കില്‍ ബൂത്തില്‍ നിന്ന് പോവാന്‍ പറ്റില്ല എന്ന്
വിട്ടുതന്നെ പറഞ്ഞു.
പക്ഷെ ഇത്ര താത്പര്യമില്ലാത്ത ഒരാളെ ഫസ്റ്റ് പോളിങ് ഓഫീസറായി എങ്ങനെ ഇലക്ഷന്‍
നടത്തും? ടീമിന്‍റെ ഒരു ഫീലിങേ പോവും. ലക്ഷ്മിയോ മറ്റോ ആയിരുന്നു ഫസ്റ്റ് പോളിങ്
എങ്കില്‍ കലക്കിയേനെ. ഇത്…ശരിയാവില്ല. ഈ തള്ളയുടെ ഡ്യൂട്ടി ഒഴിവാക്കിക്കണം.
ഇവരെങ്ങാനും വീട്ടില്‍ പോകുന്നതുകണ്ട് മൃദുലയ്ക്കും തോന്നിയാല്‍ കൈയീന്ന് പോയി.

ഞാന്‍ വേഗം കലക്ട്രേറ്റിലെ എന്‍റെ ചില പരിചയക്കാരെ വിളിച്ചു. ലക്ഷ്മിയുടെ
സ്വാധീനവും ഉപയോഗിച്ചു. പോളിങ് ദിവസം പിരീഡ്സ് ആയിരിക്കും, വളരെ “വയലന്‍റ്”
പിരീഡ്സ് ഉള്ള ആളാണ് എന്ന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാം എന്ന് പറഞ്ഞ്
സരസ്വതിയുടെ ഡ്യൂട്ടി ഒഴിവാക്കി. തള്ള സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കട്ടെ.

പകരം ആര്?

പകരം വരുന്ന ആളെക്കൂടി ഒന്ന് കണ്ട് സംസാരിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു
എനിക്ക്.
ഈ തള്ളയെപ്പോലെത്തന്നെയാണ് അടുത്ത ആളുമെങ്കില്‍ കാര്യമില്ലല്ലോ. അപ്പോള്‍
കലക്ട്രേറ്റിലെ സജി ലിസ്റ്റ് നോക്കി പറഞ്ഞു.
“സര്‍ അവിടെത്തന്നെ ഇപ്പൊ ക്ലാസ് അറ്റന്ഡ് ചെയ്യുന്ന ഒരാളുണ്ട് റിസര്‍വ്
ലിസ്റ്റില്‍. പക്ഷെ ആള് കുറച്ച് ജാഡയാണ്… സഹിക്കേണ്ടിവരും”
“ഓ എന്താ ലെവല്‍?”
“ഹയര്‍ സെക്കന്ഡറി പ്രിന്സിപ്പല്‍ ആണ്. ഒരു പ്രമീളാദേവി. പ്രിസൈഡിങ് കിട്ടണമെന്നാണ്
മോഹം. കഴിഞ്ഞ തവണയും കുറേ ശ്രമിച്ചു പക്ഷെ ഫസ്റ്റ് പോളിങ് ആയിപ്പോയി. അതിന്‍റെ
കെറുവ് കാണും ഇക്കുറിയും ഫസ്റ്റ് പോളിങ് ഇട്ടാല്‍.”
ഞാന്‍ ചിരിച്ചിട്ട് പറഞ്ഞു “അതേതായാലും രസമുള്ള കഥയാണല്ലോ. ഞാന്‍ ഡീല്‍ ചെയ്തോളാം.
താന്‍ വിളിച്ചു പറ ഞങ്ങളുടെ ടീമില്‍ വരാന്‍.”
അങ്ങനെ അത് സെറ്റ് ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ ദാ വിളി വരുന്നു. ശബ്ദം കേട്ടാലേ
അറിയാം ജാഡ. ഒരു മൂലയ്ക്കിരിക്കുന്നുണ്ട്, അങ്ങോട്ട് ചെല്ലാന്‍. ങും ഒന്ന്
നോക്കിയേക്കാം. ഞങ്ങള്‍ മൂന്നുപേരും ചെന്നു. ആള്‍ കാലിന്മേല്‍ കാലും കയറ്റി
ഇരിക്കുന്നു.
asരാജ്ഞിയാണെന്നുതോന്നും
ഭാവം കണ്ടാല്‍. എന്നാലും എന്താ ആ എടുപ്പും മുഴുപ്പും സൌന്ദര്യവും! ഇവളെ വിടണ്ട.
ഇവള്‍ തന്നെ മതി എന്‍റെ കൂടെ ടീമില്‍. മെരുക്കി എടുക്കാം ഇവളെ പോളിങ്
കഴിയുമ്പോഴേക്കും.

രണ്ടുമണിക്കൂര്‍ ക്ലാസ്. അതു കഴിഞ്ഞ് ഉച്ചവരെ ഹാന്ഡ്സ് ഓണ്‍ ട്രെയിനിങ് – വോട്ടിങ്
മെഷീന്‍ ഉപയോഗിക്കുന്ന രീതി ചെയ്തു പഠിക്കല്‍. എല്ലാം കഴിഞ്ഞപ്പോള്‍ 1.30 കഴിഞ്ഞു.

ഞാന്‍ എല്ലാവരെയും ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ നാലുപേരും അടുത്തുള്ള
ലക്ഷ്വറി ഹോട്ടലില്‍ കയറി സമൃദ്ധമായി ആഹാരം കഴിച്ചു.

എന്‍റെ ട്രീറ്റ് എന്നാണ് പറഞ്ഞതെങ്കിലും പ്രമീളാദേവിക്ക് ഈഗോ മൂത്ത് ബില്ല് ഷെയര്‍
ചെയ്യണമെന്നായി. അങ്ങനെ ഞങ്ങള്‍ രണ്ടും പകുതി വീതം കൊടുത്തു.

പ്രമീള കാറെടുത്ത് പോയിക്കഴിഞ്ഞ് ഞാന്‍ ലക്ഷ്മിയോട് പറഞ്ഞു.
“ലക്ഷ്മി, നമുക്കീ ദിവ്യയെ ഒന്ന് വീട്ടില്‍ കൊണ്ടുവിട്ടാലോ? അല്ലെങ്കില്‍ അവള്‍
മാത്രം ബസ്സ് പിടിച്ച് പോവാന്‍ നില്‍ക്കണ്ടേ?”
ലക്ഷ്മി എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു “ങാ ശരിയാണ്, നമുക്ക് കൊണ്ടാക്കാം
സര്‍.”
പെണ്ണിന് എന്‍റെ ചാട്ടം മനസ്സിലായിട്ടുണ്ട്. മൃദുല കുറേ വേണ്ട എന്നൊക്കെ
പറഞ്ഞെങ്കിലും ഞങ്ങള്‍ സമ്മതിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *