മനോഹരൻ അവരുമായി നന്നായി അടുത്തു. മനോഹരന്റെ പാചകത്തിന് സഹായി ആയി അവരും ഞാനില്ലാത്തപ്പോൾ അടുക്കളയിൽ കയറും. ഇവിടെ ഉണ്ടാക്കുന്നത് പകർച്ച കൊണ്ടുപോകുകയും ചെയ്യും.
ഇത്രയും ആയപ്പോൾ നാട്ടിലെ ചിലരോട് ഞാൻ ഇവരെ കുറിച്ച് ഡാവിൽ ഒന്ന് അന്വേഷിച്ചു. ഫെലീസിയ എന്നോമറ്റോ ആണ് ഇവരുടെ പേര്. കൊങ്ങിണിയാണ് ജൻമഭാഷ. കെട്ടിയോൻ വളരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച് പോയി. ഒരു മകനുണ്ടായിരുന്നത് 28 വയസായപ്പോൾ ഇവരുമായി വഴക്കിട്ട് വീടുവിട്ട് ഇറങ്ങി പോയി.
എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. അവരുടെ സ്വഭാവത്തിന് അവരെ കൊന്നില്ലല്ലോ?!! അതാണ് മുതല് ഞാൻ മനസിലോർത്തു. അവരെക്കുറിച്ചുള്ള അഭിപ്രായം കൂടുതൽ മോശമാകാനേ എന്റെ അന്വേഷണം ഉപകരിച്ചുള്ളൂ.
( എന്റെ വിവരണം നീണ്ടു നീണ്ട് പോകുകയാണ് അല്ലേ, പക്ഷേ എന്തു ചെയ്യാം ഈ കഥ ഇങ്ങിനെ എഴുതിയാലേ ഒരു സുഖമുള്ളൂ. ഇതൊരു ഡയറിക്കുറിപ്പായും കണക്കാക്കാം)
ഈ അവസരത്തിലെല്ലാം ഞാനും സുനന്ദയുമായി സൂപ്പർ പരിപാടികൾ ആരംഭിച്ചിരുന്നു. ചേച്ചി ഇതൊക്കെ മനസിലാക്കുന്നുണ്ട്, എന്തെന്നാൽ സുനന്ദ ഞായറാഴ്ച്ച വരുന്നതും മറ്റും ചേച്ചി അറിഞ്ഞിരുന്നു. ( ഇവർ രണ്ടു പേരും ഒരിക്കലും തമ്മിൽ തമ്മിൽ കണ്ടിട്ടില്ല.) മനോഹരൻ ആയിരുന്നിരിക്കാം അത് പറഞ്ഞത്.
വൈകിട്ട് ഞാൻ വെള്ളമടിച്ചിരുന്നപ്പോൾ ഒരു ദിവസം മനോഹരനെ ഞാൻ ചൊറിഞ്ഞു. “എടാ ആ തള്ള നിന്നെ കാണാനല്ലേ ഇവിടെ കയറി ഇറങ്ങി നടക്കുന്നത്? എന്താ നിങ്ങളുടെ പരിപാടി? നിന്റെ ആ ലൈൻ നേഴ്സ് പെണ്ണുണ്ടല്ലോ, അതിനോട് ഞാൻ പറയും, സത്യം പറഞ്ഞോ.”
മനോഹരൻ അർത്ഥം വച്ച് ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“എന്റെ, ചേട്ടാ ആ ചേച്ചി വരുന്നത് ചേട്ടന്റെ വിവരങ്ങൾ അറിയാനാണ്, ചേട്ടന്റെ കാര്യങ്ങളെല്ലാം ചോദിക്കും, സത്യം പറയട്ടെ അവർക്ക് നിങ്ങളോട് എന്തോ ഉണ്ട്”
ശ്ശെടാ “പേറെടുക്കാൻ ചെന്നവൾ ഇരട്ട പെറ്റെന്നോ” മറ്റോ പറഞ്ഞപോലായല്ലോ കാര്യങ്ങൾ.
ഞങ്ങൾ തമ്മിൽ കുറെ തർക്കിച്ചു.
മനോഹരൻ നുണയൊന്നും പറയില്ല. ഇതുപോലൊരു വിഷയം തമാശും പറയില്ല. കാരണം അന്യനാടാണ്, ലീക്കായാൽ നാട്ടുകാരുടെ തല്ലുകിട്ടും.
എനിക്ക് മൊത്തം കാര്യങ്ങളിൽ വലിയ ഭംഗിയൊന്നും തോന്നിയില്ല . ഒരു മാതിരി ചീഞ്ഞ കേസ്.
ഒരു ദിവസം ഞാൻ സാദനങ്ങളും മറ്റും വാങ്ങി വരുമ്പോൾ എന്തോ ഒന്ന് കടയിൽ മറന്നു വച്ചു. തിരിച്ച് കൈയ്യിലുള്ളത് മുഴുവൻ ചുമക്കാൻ വയ്യാത്തതിനാൽ ചേച്ചിയുടെ വീടിന്റെ ഗെയ്റ്റ് തുറന്ന് വാതിലിൽ മുട്ടി.
ചേച്ചി വാതിൽ തുറന്നു. ഞാൻ കാര്യം ധരിപ്പിച്ചിട്ട് മേടിച്ച് സാദനങ്ങൾ അവരെ ഏൽപ്പിച്ച് തിരിച്ച് ടൗണിലേയ്ക്ക് ഓടി. ഏതായാലും കടയിൽ തന്നെ ഉണ്ടായിരുന്നു മറന്നവ. സന്തോഷത്തോടെ തിരിച്ചു ഓടിവന്നു. എന്തെന്നാൽ ഞാൻ ചേച്ചിയെ ഏത്പിച്ച സാദനങ്ങളുടെ കൂടെ മീനും ഉണ്ടായിരുന്നു. അത് ചീത്തയാകും.
ഞാൻ വന്നപ്പോൾ ചേച്ചി അത് ഫ്രിഡ്ജിൽ വച്ചിരുന്നു. ഞാൻ മുറ്റത്തൊന്ന് കണ്ണോടിച്ചു.
ഒരു അയ!
അതിൽ നല്ല അടിപൊളി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ!
ഇന്നത്തെ കാലത്ത് പോലും നമ്മുടെ സ്ത്രീകൾ സാധാരണ ധരിക്കാത്ത ലേയ്സുകൊണ്ടുള്ള പാന്റീസും, സ്ട്രാപ്പ് ഇല്ലാത്ത ഒരു ബ്രായും. ( ആ കാലത്ത് അത് ഒരു അത്ഭതവസ്തു തന്നെയായിരുന്നു)
എന്റെ അറിവിൽ ആ വീട്ടിൽ അവർ മാത്രമേ ഉള്ളൂ. അവരുടെ പ്രായവും ആ അടിവസ്ത്രങ്ങളും തമ്മിൽ ഒരു ചേർച്ചയും ഇല്ല. ഒരു പക്ഷേ ഏതെങ്കിലും ബന്ധുവന്നു കാണും. ഞാൻ മനസിലോർത്തു.
ഞങ്ങൾ എന്തൊക്കെയോ കുറച്ചു നേരം സംസാരിച്ചു. ഏതായാലും അന്ന് മീനും, മറ്റ് സാദനങ്ങളും വാങ്ങി ഞാൻ അവിടെ നിന്നും ഇറങ്ങി. പക്ഷേ അവരുടെ സംസാരത്തിലോ, പെരുമാറ്റത്തിലോ അരുതാത്തതായി ഒന്നും ഉണ്ടായിരുന്നില്ല.
പിന്നീട് പലപ്പോഴും എന്നെ കാണാൻ അവർ വീട്ടിൽ വന്ന് തുടങ്ങി. ( വരുന്നത് മറ്റെന്തെങ്കിലും നമ്പരൊക്കെ ഇട്ടായിരിക്കും ) അവർക്ക് ടൗണിൽ നിന്ന് സാദങ്ങൾ വാങ്ങുന്ന പണിയും, ചെറിയ റിപ്പയറിംഗ് ജോലികളും എന്റേതായി.
വെറുതെ ഒരു രസത്തിന് ഞാനും എന്റെ ആരാധികയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ഞാൻ പലപ്പോഴും ടൗണിൽ നിന്നും തിരിച്ചു വരുന്നവഴി ചേച്ചിയുടെ വീട്ടിൽ കയറാൻ തുടങ്ങി. ഒരു ജിജ്ഞാസ, അത്രയേ ഉണ്ടായിരുന്നുള്ളൂ എനിക്കപ്പോൾ. അവർ ആ സമയത്തൊക്കെ ഇടയ്ക്ക് ബൈബിൾ വായിക്കുന്നത് കാണാം. നിലത്ത് കാലും നീട്ടിയിരുന്നാണ് വായന.
അവർക്ക് നല്ല മനോവിഷമം ഉള്ളതായി എനിക്ക് തോന്നി. അവർ പല കഥകളും എന്നോട് പറഞ്ഞു. ഞങ്ങളുടെ സംസ്ക്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം കാരണം ആയിരിക്കാം, അവരുടെ കഥകളും, ന്യായങ്ങളും ഒന്നും എന്റെ ചിന്തകൾക്കോ, ടേസ്റ്റിനോ ചേരുന്നതായിരുന്നില്ല. എങ്കിലും ആരോരും ഇല്ലാത്ത അവരോട് എനിക്ക് ഒരു സഹാനുഭൂതി ഉണ്ടായി തുടങ്ങിയിരുന്നു. മാത്രവുമല്ല നാട്ടുകാരുടെ അഭിപ്രായം പോലെ അവർ ഒരു യക്ഷിയൊന്നും ആയിരുന്നില്ല എന്നെനിക്ക് തോന്നി. അവരുടെ മകൻ വിട്ട് പോയതിനാൽ അവർക്ക് എന്തൊക്കെയോ ഡിപ്രെഷൻ ഉള്ളതായും കണക്കാക്കി.
എന്റെ കൂടപ്പിറപ്പിനെ പോലാണ് എനിക്ക് മനോഹരൻ, അതിനാൽ തന്നെ എന്റെ വെള്ളമടി അവന് അത്ര ദഹിക്കുന്നില്ലായിരുന്നു. സ്നേഹം കൊണ്ട് എനിക്ക് അവനെ പേടിയായിരുന്നു താനും. അതിനാൽ വൈകിട്ട് വരുന്നവഴി ചേച്ചിയുടെ വീട്ടിൽ കയറി സംസാരിക്കുന്നതിനിടയിൽ ഒരു ഗ്ലാസും വെള്ളവും വാങ്ങി ഒറ്റവലിക്ക് 2 പെഗ്ഗ് വീതം അടിക്കും. അങ്ങിനെ മൊത്തം മൂന്ന് തവണ ( 6 പെഗ്ഗ് ) അടിച്ചു കഴിയുമ്പോൾ ഞാൻ ഫിറ്റാകും. പിന്നെ കത്തി എന്നു പറഞ്ഞാൽ കത്തിയാണ്. ചേച്ചിയും എന്റെ കൂടെ കൂടും. അവസാനം മനോഹരൻ എന്നെ അന്വേഷിച്ച് വരാൻ തുടങ്ങി. സന്ധ്യയാകുമ്പോഴാണ് അവിടെ നിന്നും ഇറങ്ങുന്നത്.
ഈ സമയത്തൊന്നും ഞാനും ചേച്ചിയും മോശം ഒരു സംസാരവും ഉണ്ടായിട്ടില്ല. മനോഹരൻ എന്നെ താക്കീത് ചെയ്തു. നാട്ടുകാർ അതുമിതുമൊക്കെ പറയും എന്ന് പറഞ്ഞു. എനിക്ക് പേടിയൊന്നും ഇല്ലായിരുന്നു. കാരണം ഞങ്ങൾ തമ്മിൽ അരുതാത്ത ഒരു സംസാരം പോലും ഇല്ല. പിന്നെന്താ കുഴപ്പം.?
ഈ സമയത്ത് സുനന്ദ പച്ചയ്ക്ക് മനോഹരന്റെ മുന്നിൽ വച്ച് എന്നെ ഫ്രെഞ്ച് കിസ് ചെയ്തു. ആ കഥ ഇവിടെ സൂചിപ്പിക്കാൻ കാരണം, ആ സംഭവത്തോടെ അവൻ ദൈവത്തെ പോലെ കരുതിയിരുന്ന അവന്റെ ചെട്ടായി ഒരു വഷളനാണെന്ന തോന്നൽ അവന് വന്നു എന്ന് പറയാൻ വേണ്ടിയാണ്. അതിൽ പിന്നെ ചേച്ചിയുടെ കാര്യത്തിലും അവൻ എന്നെ ഉപദേശിക്കുന്നത് നിർത്തി. ഞാൻ അത് കാര്യമാക്കിയില്ല. സുനന്ദയോ, ചേച്ചിയോ എന്നെ ജീവിത പങ്കാളികളാക്കാൻ ഉദ്ദ്യേശിക്കുന്നില്ല. അവർക്ക് ( ചേച്ചിയുടെ കാര്യം അറിയില്ല) വേണ്ടത് തൽക്കാലത്തേയ്ക്ക് മാത്രമായുള്ള ഒരു റിലേഷൻഷിപ്പാണ്. അത് സുനന്ദ വെട്ടിത്തുറന്ന് പറഞ്ഞിട്ടുമുണ്ട്. അതിനാൽ തന്നെ സുനന്ദയെ ഒരു ലൗവ്വർ ആയൊന്നും ഞാൻ കണ്ടിരുന്നും ഇല്ല.