കൂട്ടത്തിൽ ഭംഗിയുള്ള കാട്ടുപൂക്കളും ഉണ്ട്. നല്ല ഭംഗിയുള്ള ഒരു മഞ്ഞപ്പൂവ് ,പറിച്ചെടുക്കാതെ ഞാൻ. മണത്തു. അതിലെ പൂമ്പൊടി മൂക്കിൽ കയറി ഞാൻ ഭയങ്കരമായി തുമ്മി . ഒന്നിൽ കൂടുതൽ പ്രാവശ്യം .
പെട്ടെന്ന് എന്റെ പുറകിൽ നിന്ന് ഒരു നനുത്ത പൊട്ടിച്ചിരി ഉയർന്നു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ മുന്നിൽ ഒഴിഞ്ഞ ചായ ഗ്ലാസും പിടിച്ചു നിൽക്കുന്ന ലീല.
“കണ്ണിൽ കാണുന്നതൊക്കെ എടുത്ത് മണക്കരുത് ഇതുപോലെ തുമ്മും ”
ലീല അർത്ഥം വെച്ച് പറഞ്ഞതാണ്. അവൾ എൻ്റെ പ്രവർത്തി കണ്ടിരിക്കുന്നുവെന്ന് എനിക്ക് ഉറപ്പായി.
” പൂവിൻ്റെ മണം കൊള്ളാമോ “? അവൾ ചിരിച്ചു കൊണ്ട് കണ്ണിൽ നോക്കി ചോദിച്ചു. എടുത്ത് കുത്തിയ നൈറ്റിയുടെ താഴെ ലീലയുടെ മുട്ടിനു താഴേക്കുള്ള ഉരുണ്ടു വെളുത്ത കാൽ കാണാമായിരുന്നു. അതിൽ സാധാരണയിൽ കവിഞ്ഞ് കറുത്ത രോമങ്ങളും .
“കൊള്ളാം, പക്ഷെ സ്ട്രോങ്ങ് സ്മെൽ ആണ്.” .
അവളെ നോക്കാതെ ആ കാട്ടുപുവിൻ്റെ ഇതളുകൾ വിരലുകൾ കൊണ്ട് തഴുകി വിടർത്തി ഞാൻ പറഞ്ഞു.
“അതിനുള്ളിൽ വിരലിട്ടിളക്കണ്ട . തേൻ ഉണ്ട് അതിനുള്ളിൽ. തേനുണ്ണാൻ തേനിച്ചകൾ വരും. അവർക്കുള്ളതാണ് അത്”. എൻ്റെ പ്രവർത്തി നോക്കി അവൾ പറഞ്ഞു
” കാട്ടുതേൻ .! അല്ലേ? .
” അതെ ” ലീല പറഞ്ഞു.
“രാമേട്ടൻ എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ ആണല്ലേ? ലീല എത് വരെ പഠിച്ചു ? “. ഞാൻ വിഷയം മാറ്റാനായി ചോദിച്ചു,
” അവനവൻ്റെ പഠിപ്പ് മാത്രേ പറഞ്ഞുള്ളു? ഭാര്യയുടെ പഠിപ്പ് പറഞ്ഞു തന്നില്ലേ എം.എ. കാരൻ ? “. ലീല ദേഷ്യമടക്കി ചോദിച്ചു .
ഞാൻ അമ്പരന്നു .
” കുറെ പുസ്തകങ്ങളൊക്കെ ഇരിക്കുന്നത് കണ്ടപ്പോൾ അമ്മ ചോദിച്ചു. അപ്പോൾ രാമേട്ടൻ പറഞ്ഞുന്നെ ഉള്ളൂ “. ഞാൻ രംഗം തണുപ്പിക്കാനായി പറഞ്ഞു.
“സോറി , ഭാര്യയായി ഏഴ് വർഷം കഴിഞ്ഞിട്ടും കന്യകയായി ജീവിക്കേണ്ടി വരുന്ന ഒരു പെണ്ണിൻ്റെ ഫ്രസ്റ്റേഷനായി മാത്രം കണ്ടാൽ മതി “. ലീല ചെറുതായി കിതക്കുന്നുണ്ടായിരുന്നു. അങ്ങിനൊരു മറുപടി പ്രതിക്ഷിച്ചില്ല.
ഞാൻ എന്ത് പറയണം എന്നറിയാതെ നിന്നപ്പോൾ അവൾ കയ്യിലിരുന്ന ചായഗ്ലാസ്സിലെ മട്ട് നിലത്തേക്ക് ഊറ്റിയൊഴിച്ചു കൊണ്ട് സാവധാനം പറഞ്ഞ് തുടങ്ങി.
” BSc Maths 95 ശതമാനം മാർക്കുമായി പാസ്സായി ഇറങ്ങുമ്പോൾ ഒരു ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആവണമെന്നായിരുന്നു മോഹം . ജീവിതത്തിൽ എൻ്റെ കണക്കുകളാക്കെ തെറ്റി . തെറ്റിയതൊക്കെ വെട്ടിക്കളഞ്ഞ് തിരുത്തി ശരികളാക്കാൻ ഇനിയൊട്ട് പറ്റുംന്നും തോന്നണില്ല.
ആനക്കാരനായ ഒരു അച്ഛൻ്റെ ആറ് മക്കളിൽ ഒരാളായ എനിക്ക് ഇത്രയും പഠിക്കാൻ കഴിഞ്ഞതേ ഗുരുവായൂരപ്പൻ്റെ കൃപ! ആനയ്ക്ക് കൊല്ലത്തിലൊരിക്കലേ മദം പൊട്ടു . പക്ഷെ ആനക്കാരൻ കൃഷ്ണൻ മുന്നൂറ്റിയറുപത്തഞ്ച് ദിവസ്സവും മദപ്പാടിലായിരുന്നു .
കഞ്ചാവും ചാരായവും നൽകുന്ന മദത്തിൽ ഭാര്യ ഏതാ പെൺമക്കൾ ഏതാ എന്നറിയാതെ മകളുടെ ശരീരം തേടി വരുന്ന ആനക്കത്തിയുടെ തഴമ്പുള്ള സ്വന്തം അച്ഛൻ്റെ വിരലുകൾ. ഓലകീറിയ മറപ്പുരക്കകത്തേക്ക് ഒളിഞ്ഞ് നോക്കുന്ന ആ ചുവന്ന കണ്ണുകൾ സ്വന്തം അച്ഛൻ്റെതാണെന്ന് ഒരു മകൾ തിരിച്ചറിയുന്ന നിമിഷത്തിൻ്റെ ഞെട്ടൽ .
അച്ഛൻ്റെ ഗർഭം ചുമക്കേണ്ടിവരുമെന്ന നിലവന്നപ്പോൾ ഈശ്വരനെ പോലെ വന്നതാ രാമേട്ടൻ . എൻ്റെ അമ്മ പ്രാർത്ഥിച്ചു പ്രതൃക്ഷപ്പെടുത്തിയ ദൈവം . ഗുരുവായൂരപ്പൻ്റെ നടയിൽ വെച്ച് ആ കൈ പിടിച്ച് കൂടെ പോന്നതാണ്. പിന്നെ തിരിച്ച് പോയിട്ടില്ല . തിരിച്ചറിവുകൾ പലതും ഉണ്ടായി പിന്നീട് .
ആദ്യമൊക്കെ നല്ല ദേഷ്യം തോന്നിയിരുന്നു. പിന്നെ അതും ഇല്ലാതായി . ഒന്നുമില്ലെങ്കിലും ആപത്ത് കാലത്ത് രക്ഷിച്ച രക്ഷകനല്ലേ? . ഏഴ് വർഷമായി ഈ വനവാസം !
ഞാൻ ശരിക്കും ഞെട്ടി.എനിക്കൊന്നും പറയാൻ തോന്നിയില്ല .ലീലയെ കേട്ടു നിൽക്കാനാണ് തോന്നിയത് .
“ശരീരം വിവേകത്തെ തോൽപ്പിക്കുമ്പോൾ മനസ്സ് കൈവിട്ട് പോകും. ശരീരത്തെ സ്വയം സന്താഷിപ്പിക്കാൻ ദൈവം കഴിവ് തന്നത് കൊണ്ട് ഭ്രാന്തിയാവുന്നില്ല. ” ലീല പറഞ്ഞ് നിർത്തി. ഞാൻ കുളിമുറിയുടെ ഭാഗത്തേക്ക് നോക്കി . അമ്മയെ വരുന്നുണ്ടോ എന്ന്.
