പക്ഷെ എങ്ങനെ എങ്കിലും രക്ഷപെടും എന്ന ധൈര്യം ആയിരുന്നു എനിക്ക്.
എങ്ങനെ എങ്കിലും രക്ഷപെട്ടു എന്റെ നാട്ടിലേക്ക് ഒരു മടക്കം… എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്.
സംഭവിച്ചതൊക്കെ പറഞ്ഞു കാലു പിടിച്ചാലും എന്നെ അവർ ഉപേക്ഷിക്കില്ല എന്ന് തോന്നി.
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരിക്കൽ ജോസ് എന്ന കോട്ടയം സ്വദേശി നാഗാർകോവിലിൽ എത്തിയത്. ജോസേട്ടൻ എനിക്ക് ദൈവമായിരുന്നോ അതോ ചെകുത്താനായിരുന്നോ എന്ന് ഇന്നും അറിയില്ല. പക്ഷെ എന്നെ കളിക്കാൻ വന്നിട്ട് കളിക്കാത്ത ഏക വ്യക്തി ജോസേട്ടനാണ്.
അന്ന് ജോസേട്ടൻ ആരാണെന്നോ എന്താ ജോലിയെന്നൊന്നും അറിയില്ലായിരുന്നു.
അന്ന് ജോസേട്ടൻ ആദ്യമായി എൻറെ അടുത്ത് വന്ന ദിവസം.
ജോസ് : ഈ ഡോർ അടയ്ക്കാം അല്ലെ..
ബെഡിൽ ഇരുന്ന ഞാൻ മെല്ലെ എണീറ്റു.
ജോസ് : കാഞ്ചന അല്ലെ…
കാഞ്ചന എന്നത് ഇവിടെത്ക്കാർ എനിക്കിട്ട പേരാണ്
ഞാൻ : എന്റെ പേര് എങ്ങനെ അറിയാം.
ജോസ് : അതൊക്കെ അറിയാം..ഞാൻ ഇവുടെ സ്ഥിരം വരാറുള്ളതാ പക്ഷെ നിന്നെ ആദ്യായിട്ടാ കാണുന്നത്
ഞാൻ പക്ഷെ കാര്യയത്തിലെക്ക് കടക്കാൻ വേണ്ടി എന്റെ ഡ്രസ്സ് അഴിക്കാൻ ഒരുങ്ങി. പക്ഷെ ജോസേട്ടൻ തടഞ്ഞു.
ജോസ് – ഞാൻ ഇതിനു വന്നതല്ല കാഞ്ചന.
ഞാൻ – പിന്നെ
ജോസ് – നിനക്ക് ഇവിടുന്നു രക്ഷപെടണോ
എന്റെ മുഖം വിടർന്നു… ഞാൻ ആളുടെ അടുത്ത് ചെന്നിരുന്നു.
ഞാൻ : എങ്ങനെ…
ജോസ് – നിന്നെ ഞാൻ കാശ് കൊടുത്തു വാങ്ങും
ദൈവമേ… വറു ചട്ടിയിൽ നിന്നു എരിത്തീയിലേക്കാണോ..
ഞാൻ : വാങ്ങാനോ… നിങ്ങൾ ആരാ
ജോസ് : ഞാൻ… അതിലൊക്കെ എന്തിരിക്കുന്നു…നിന്നെ ഇവിടുന്നു രക്ഷപെടാൻ ഞാൻ സഹായിക്കാം.. നിനക്ക് സമ്മതം ആണെങ്കിൽ മാത്രം.
എന്തായാലും വേണ്ടില്ല.. എനിക്ക് ഇവിടുന്നു എങ്ങനെ എങ്കിലും രക്ഷപെട്ടാൽ മതി. ബാക്കിയൊക്കെ പിന്നെ
ഞാൻ – വേണം… Pls help.
ജോസ് – എന്ന രാവിലെ തയ്യാറായിക്കോ.. നമ്മുക്ക് പോവാം.
ഞാൻ – ജോസേട്ടാ… രാവിലെ പോവാം എന്ന് പറയുമ്പോ…അതെങ്ങനെ
ജോസ് : നിന്നെ ഞാൻ പറയുന്ന കാശ് കൊടുത്ത് വാങ്ങും..
ഞാൻ – അതിനു ഇവർ സമ്മതിക്കുമോ
ജോസ് – മോളെ… ഞാൻ ആദ്യായിട്ടല്ല ഈ പരിപാടി
പറഞ്ഞ പോലെ തന്നെ രാവിലെ ആവുമ്പോഴേക്കും ജോസേട്ടൻ വന്നു എന്നോട് എന്റെ ഡ്രസ്സ് പാക്ക് ചെയ്യാൻ പറഞ്ഞു.
ജോസ് – താഴെ ഒരു കാർ കിടപ്പുണ്ട് അതിൽ ചെന്നിരുന്നോ. ഞാൻ വരാം…
അങ്ങനെ ഞാൻ ആ കാറിൽ ചെന്നിരുന്നു… എന്നെ കൂടാതെ ഒരു ഡ്രൈവറും ആ കാറിൽ ഉണ്ടായിരുന്നു….ഒരു 10 മിനിറ്റ് കഴിഞ്ഞു ജോസേട്ടൻ വന്നു ഡ്രൈവറോട് കാർ എടുക്കാൻ പറഞ്ഞു…. അങ്ങനെ 2 കൊല്ലം കഴിഞ്ഞു ഞാൻ ആ നരകത്തിൽ നിന്നും രക്ഷപെട്ടു.
വഴിയിൽ ഉടനീളം ജോസേട്ടൻ ഉറങ്ങി… ഞാൻ എന്റെ ഭാവി എന്താവും എന്ന ചിന്തയൊന്നും എനിക്കപ്പോ ഇല്ലായിരുന്നു. പക്ഷെ ഞാൻ അവിടെന്നു രക്ഷപെട്ടു എന്ന സമാധാനവും സന്തോഷവും എനിക്കുണ്ടായിരുന്നു.
വഴിയിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ആണ് ഞാൻ ഡ്രൈവറുടെ ഫോൺ ആൾ അറിയാതെ എടുത്തത്…2 കൊല്ലമായി ഞാൻ ആരെയെങ്കിലും വിളിച്ചിട്ട്. റൂമിലേക്ക് വരുന്ന കസ്റ്റമേഴ്സ് ഫോൺ കൊണ്ട് വരാൻ അവിടത്തെ ആളുകൾ സമ്മതിക്കാറില്ല.
ഞാൻ ജോസേട്ടനോട് ബാത്‌റൂമിൽ പോയി വരാം എന്ന് പറഞ്ഞു. ബാത്‌റൂമിൽ കയറിയതും ഞാൻ ആരെ വിളിക്കണം എന്നാലോചിച്ചു.
നേരിട്ട് വീട്ടിലേക്ക് വിളിച്ചാലോ… വേണ്ട… പ്രശ്‌നമാവും..
ഞാൻ വിളിച്ചത് വൃന്ദയെ ആയിരുന്നു… എന്റെ കൂട്ടുകാരി… അവളുടെ നമ്പർ എനിക്ക് കാണാപാഠമായിരുന്നു
അവളെ വിളിച്ചപ്പോൾ അവൾ ആദ്യം ഞെട്ടി… പിന്നെ എന്റെ വിശേഷങ്ങൾ ചോദിച്ചു… എല്ലാം പറയാനുള്ള സമയവും സാവകാശവും എനിക്കിലായിരുന്നു… പക്ഷെ അവൾ പറഞ്ഞ വിശേഷം കേട്ടു ഞാൻ ഞെട്ടി… എന്റെ അച്ഛൻ…. എന്റെ അച്ഛൻ മരിച്ചു…. അതും ഞാൻ നാട് വിട്ടു പോയി 2 മാസത്തിനുള്ളിൽ… അറ്റാക്ക് ആയിരുന്നത്രെ.
ഞാൻ മൂലമുണ്ടായിരുന്ന നാണക്കേടും പിന്നെ നാട്ടുകാരുടെയും ബന്ധുക്കളുടെയും കുറ്റപ്പെടുത്തൽ കാരണം അച്ഛൻ തളർന്നു പോയി കാണണം.. പിന്നെ എനിക്കൊന്നും അവളോട് ചോദിക്കാനും പറയാനും തോന്നിയില്ല…
ഞാൻ മരവിച്ച മനസ്സുമായി ജോസേട്ടന്റെ അടുത്ത് വന്നു എനിക്ക് വിശപ്പില്ല എന്ന് പറഞ്ഞു കാറിലേക്ക് പോന്നു. ഡ്രൈവറുടെ ഫോൺ അവിടെ തന്നെ വെച്ചു….
ഭക്ഷണം കഴിഞു അവർ മടങ്ങി വന്നു
ജോസ് – എന്ത് പറ്റി കാഞ്ചന… എന്തിനാ കരയുന്നെ…
അപ്പോഴാണ് ഞാൻ എന്റെ കണ്ണുനീർ തുടച്ചത്…
ഞാൻ – ഒന്നൂല്യ…
ജോസേട്ടൻ ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു
ജോസ് – നിനക്ക് ഞങ്ങൾ ഭക്ഷണം കഴിക്കുന്ന സമയത്ത് എങ്ങോട്ടെങ്കിലും ഓടി പോകാമായിരുന്നില്ലെ…
ഞാൻ ജോസേട്ടനെ ഒന്ന് നോക്കി..
ഞാൻ – എങ്ങോട്ട് പോകാൻ… എനിക്ക് പോകാൻ ഒരു ഇടമില്ലാ..
ഈ അവസ്ഥയിൽ ഞാൻ എന്റെ വീട്ടിൽ പോയാൽ അമ്മയും സഹോദരങ്ങളും വരെ എന്നെ ആട്ടി പായിക്കും.
ജോസ് – പക്ഷെ ഞാൻ നീ എന്നിൽ നിന്നു മുങ്ങും എന്നാണ് വിചാരിച്ചത്… അതാണ് ഞാൻ നിന്നെ ഒറ്റയ്ക്കു കാറിൽ വിട്ടത്. പക്ഷെ നീ ഇവിടെ തന്നെ ഇരുന്നു
ഞാൻ – എനിക്കിനി ഒരിടത്തേക്കും പോകണ്ട…
ജോസ് – എന്ത് പറ്റി കാഞ്ചന
ഞാൻ – കാഞ്ചന അല്ല….. കീർത്തന
ഞാൻ ജീവിതത്തിൽ അത് വരെ ഉണ്ടായ എല്ലാ കാര്യങ്ങളും ജോസേട്ടനോട് പറഞ്ഞു. ജോസേട്ടൻ എന്നെ എന്തോ പറഞ്ഞാശ്വസിപ്പിച്ചു. എനിക്കോർമ്മയില്ല ഒന്നും..
അങ്ങനെ ജോസേട്ടന്റെ കൂടെ ഞാൻ തിരുവനന്തപുരത്തെത്തി അവിടത്തെ ഒരു ആളായി മാറി. ജോസേട്ടൻ ഒരു മാമയാണ് എന്ന് എന്നോട് അന്ന് തന്നെ പറഞ്ഞു… നല്ല കുട്ടികളെ നാഗാർകോവിൽ പോലുള്ള സ്ഥലത്ത് നിന്നും എടുത്ത് പിമ്പിങ് ചെയ്യുന്ന മാന്യ വ്യക്തി.
ശരീരം വിറ്റ് 2 കൊല്ലമായി ജീവിച്ച എനിക്ക് അത് ഒരു പ്രശ്നമായി തോന്നിയില്ല.. പക്ഷെ ജോസേട്ടന്റെ ഡീലിംഗ് സമൂഹത്തിൽ നല്ല പകൽമാന്യന്മാരായിട്ടായിരുന്നു. അത് കൊണ്ട് തന്നെ നല്ല കാശും വീണു. അങ്ങനെ ആണ് സൊസൈറ്റിയിലെ മുതിർന്ന ആളുകളുമായി സമ്പർക്കമായത്. പിന്നെ ഈ ഫീൽഡിൽ ഞാൻ കാഞ്ചന എന്ന പേര് തന്നെ സ്വീകരിച്ചു
പക്ഷെ ഇപ്പൊ ഞാൻ ആ പഴയ കീർത്തനയോ കാഞ്ചനയോ അല്ല… ഇന്നെനിക് നല്ല ബാങ്ക് ബാലൻസ് ഉണ്ട്… കാർ ഉണ്ട്.. അത്യാവശ്യത്തിനു ഉള്ള ബന്ധങ്ങൾ ഉണ്ട്… പിന്നെ ജോസേട്ടനും… ഇപ്പൊ എന്നെ നേരിട്ട് പ്രമാണികൾ വിളിക്കാറുണ്ട്…മൂലവും പൂരാടവുമൊക്കെ ഇപ്പൊ ഏതാണ് എന്ന് പോലും അറിയാൻ പറ്റാത്ത സ്ഥിതിയായി. അത്രയ്ക്ക് ഓടി കഴിഞ്ഞു. എന്നാലും ഞാൻ ഇന്നും അണിഞ്ഞൊരുങ്ങിയാൽ ഏതൊരുത്തനും വീണു പോവും… പിന്നെ ഈ ഫീൽഡിൽ ബോഡി നന്നായി ശ്രദ്ധിക്കണം… പഴകിയാൽ പിന്നെ തൊട്ട് നോക്കില്ലാരും.