കാഞ്ചനയും കീർത്തനയും – 1അടിപൊളി  

കാഞ്ചനയും കീർത്തനയും

Kanchanayum Keerthanayum | Author : Ashan Kumaran

 


 

തിരുവനന്തപുരം…. തലസ്ഥാന നഗരി..മറ്റേതു ജില്ലയെക്കാളും തിരക്കേറിയ വീഥികൾ..

 

ഞാനും അങ്ങനെ ഏതോ വഴിയിലൂടെ കാറിൽ സഞ്ചരിക്കുന്നു…. എന്റെ സ്വന്തം ആണ് കേട്ടോ… ഡ്രൈവിംഗ് ലൈസൻസും ഒക്കെ ഉള്ളതാ…

 

ഒരു ഡ്രൈവ് കഴിഞ്ഞു ഞാൻ എന്റെ ലോഡ്ജിൽ എത്തി… വെനിസ് ലോഡ്ജ്.. അവിടെ ആണ് ഇന്നെന്റെ കസ്റ്റമർ വരുന്നത്. സംഭവം ഞാൻ ഇവിടെ താമസിക്കുന്നത് കഴക്കൂട്ടത് ആണ്.. ഒരു വാടക വീടുണ്ട്. ഞാൻ ഒറ്റയ്ക്കാണ് താമസം. അതിനുള്ള ധൈര്യമൊക്കെ ഇപ്പൊ ആയി. ഇന്ന് എന്റെ കസ്റ്റമേഴ്സിൽ സാധാരണക്കാർ മുതൽ പോലീസ്, വക്കീൽ, MLAyum വരെ ഉണ്ട്. എന്ന് വെച്ചാൽ ചെറിയ സ്വാധീനം ഒക്കെ എനിക്കും ഉണ്ട്.

 

ഞാൻ ലോഡ്ജിൽ കയറിയപ്പോൾ റീസെപ്ഷനിസ്റ്റ് മധു ഒരു വഷളൻ ചിരി തന്നു… ഞാനും തിരിച്ചു ചിരിച്ചു..108 റൂമിൽ കയറി ഞാൻ ഒന്ന് ഫ്രഷായി… വെനിസ് ലോഡ്ജിൽ എന്റെ ഇഷ്ട്ട റൂമാണ് 108. ഞാൻ തിരുവനന്തപുരത്ത് എത്തിയിട്ട് ആദ്യമായി തുണിയുരിഞ്ഞ കളിക്കളം. ഫോൺ ബെല്ലടിച്ചു ആരാണെന്നു നോക്കിയപ്പോ ജോസേട്ടൻ

 

ജോസ് – മോളെ

 

ഞാൻ – ഹലോ ജോസേട്ടാ …. ഞാൻ എത്തി

 

ജോസ് : ആ ഓക്കേ.. ആളിപ്പോ വരും

 

ഞാൻ : ആരാ ആള്..

 

ജോസ് – അറിയില്ല.. നമ്മടെ ഓട്ടോ സുനി ഒപ്പിച്ചതാ… ഞാൻ 5000 പറഞ്ഞിട്ടുണ്ട്. സംസാരത്തിൽ നിന്നു ചെറുപ്പക്കാരനാ..ഇവിടെത്തു കാരനല്ല

 

ഞാൻ : ഓ അപ്പോ പുതിമുഖം ആണല്ലേ…

 

ജോസ് : ആ.. പക്ഷെ 3 മണി വരെ പറഞ്ഞിട്ടുണ്ട്….

 

ഞാൻ : മം… അത് സാരല്ല്യ

 

ജോസ് – മോള് കഴിച്ചോ..

 

ഞാൻ – ഞാൻ വീട്ടിൽ നിന്നു കഴിച്ചിട്ട ഇറങ്ങിയത്.

 

ജോസ് – എന്നാലും ലേറ്റ് ആവില്ലേ… ഞാൻ കരുതണോ എന്തെങ്കിലും..

 

ഞാൻ : വേണ്ട… വീട്ടിൽ ഇരിപ്പുണ്ട്…

 

ജോസ് – വീട്ടിൽ പോവാൻ നിൽക്കണ്ട…3 മണി ആവുമ്പോ ഞാൻ വരാം അങ്ങോട്ട്..

 

ഞാൻ : ആ ഓക്കേ… കാറുണ്ട് താഴെ…

 

ജോസ് – ഓക്കേ…കഴിഞ്ഞിട്ട് വിളി… ഞാൻ ആ പരിസരത്തുണ്ടാവും.

 

ഞാൻ – ഓക്കേ ജോസേട്ടാ

 

ജോസ് ആരാണ് എന്നല്ലേ… എന്റെ മാമ.. പിമ്പ് എന്നൊക്കെ വേണമെങ്കിൽ പറയാം.. പക്ഷെ എന്നോട് ഇന്നേ വരെ മോശമായി പെരുമാറാത്തത് ജോസേട്ടൻ മാത്രമാണ് .. എന്നെ കൂട്ടികൊടുക്കുന്ന ആൾ ആണെങ്കിലും എന്റെ ശരീരത്തെ ബഹുമാനിക്കുന്ന ഏക വ്യക്തി. ബാക്കിയൊക്കെ അവരുടെ നോട്ടം കൊണ്ട് വരെ എന്നെ പിഴപിക്കുന്ന രക്ഷസൻമാരാണ്. ജോസേട്ടനാണ് എന്നെ മരണത്തിന്റെ വക്കിൽ നിന്നു രക്ഷിച്ചത്.

 

—————————————————

 

ജനാല തുറന്നു പുറത്തേക്ക് നോക്കിയപ്പോൾ രാത്രിയിലെ തിരക്ക് കുറയുന്നതായി കാണാം. ഞാൻ ദൂരെ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിലേക്ക് നോക്കി. ഒരു ടെസ്റ്റിസ് ഷോപ്. കടയുടെ പേര്.. കീർത്തന സിൽക്‌സ്.

 

കീർത്തന… ഞാൻ തന്നെ മറന്ന എന്റെ പേര്. അങ്ങനെ ഒരു കീർത്തനയെ ഞാൻ തന്നെ മറന്നിരിക്കുന്നു.

 

ഞാൻ കാഞ്ചന എന്ന കീർത്തന…. തൊഴിൽ ലൈംഗിക തൊഴിലാളി ആണ്… വേശ്യ തന്നെ….. ഇംഗ്ലീഷിൽ വേണമെങ്കിൽ call girl എന്ന് വേണമെങ്കിൽ പറയാം പക്ഷെ ഞാനിപ്പോ girl അല്ല…ഇപ്പൊ വയസ്സ് ജസ്റ്റ്‌ 34 ആയി….ഇപ്പോഴത്തെ ഒരു മീര ജാസ്മിൻ ലുക്ക്‌..

 

സത്യം പറഞ്ഞാൽ ഈ ഫീൽഡിൽ കിളുന്ത് കുട്ടികൾക്കാണ് എന്നും ഡിമാൻഡ്… പിന്നെ കന്യക മാരാണെങ്കിൽ പറയെ വേണ്ട…..

 

പക്ഷെ ഞാൻ എന്തോ എല്ലാർക്കും വേണ്ട പെട്ടവളാണ്… സൗന്ദര്യം പിന്നെ എന്റെ കൂടെപ്പിറപ്പാണല്ലോ… പൊക്കിയതല്ല കേട്ടോ… സ്വതവേ എന്റെ വീട്ടുകാർക്കും എല്ലാരും ജന്മനാ കിട്ടിയിട്ടുള്ള ഒരു പ്ലസ് പോയിന്റ് ആണ്…പിന്നെ മറ്റൊരു കാര്യം എന്റെ അവയവങ്ങൾ എല്ലാം പാകത്തിന് ആണ്… കൂടുതലും ഇല്ലാ… കുറവുമില്ല.. അതൊക്കെ യാവാം ഇപ്പോഴും എനിക്ക് മുൻഗണന എന്നാണ് മുൻ സി മണിലാൽ സർ പറയുന്നത്….

 

ഞാൻ താല്പര്യം കൊണ്ടൊന്നും വേശ്യ ആയതല്ലാട്ടോ… അല്ലെങ്കിലും ആരെങ്കിലും ഈ തൊഴിൽ സ്വയം ഇഷ്ട്ട പ്രകാരം ചെയ്യുമോ…

 

ആ കഥ ഞാൻ പറയാം…

 

ഞാൻ കോഴിക്കോട് അടുത്ത് ബാലുശ്ശേരി എന്ന ഗ്രാമത്തിൽ ജനനം. പഠിച്ചതും വളർന്നതും ഒക്കെ അവിടെ തന്നെ. അച്ഛൻ വാസുദേവൻ ദുബായിൽ ആയിരുന്നു. പ്രവസ കാലം കഴിഞ്ഞപ്പോൾ ഇല്ലാത്ത രോഗങ്ങളുടെ ഭാണ്ടകെട്ടുമായാണ് പാവം നാട്ടിലേക്ക് വന്നത്. ശിഷ്ഠ കാലം അടുത്തുള്ള അമ്പലത്തിൽ ഒരു ജോലി ശരിയായി. അവിടെ ദേവസ്വം വകുപ്പിൽ എഴുത്തും കണക്കും ഒക്കെ ആയി പിന്നെ അച്ഛന്റെ ദിനചര്യ. അമ്മ ശാന്തിപ്രിയ ഒരു പാവം വീട്ടമ്മ. എനിക്ക് 2 സഹോദരങ്ങൾ…. അനിയൻ കാർത്തിക്, അനിയത്തി കീർത്തി. ഞങ്ങളുടെ വീട്ടു പേര് തന്നെ കീർത്തനം എന്നായിരുന്നു…

 

കാർത്തിക്കിന് എന്നെക്കാൾ 7 വയസ്സ് കുറവാണു. കീർത്തിക്ക് 10ഉം.

 

23 വയസ്സിനു ശേഷം ഞാൻ പിന്നെ ഇവരെ ആരെയും നേരിട്ട് കണ്ടിട്ടില്ല. ഓൺലൈൻ മീഡിയയും പിന്നെ എന്റെ കൂട്ടുകാരി വൃന്ദയും ഉള്ളത് കൊണ്ട് ഇപ്പോഴും ഞാൻ ഇവരുടെ വിശേഷങ്ങൾ ഒക്കെ അറിയുന്നു..

 

23 ആം വയസ്സിൽ പ്രണയിച്ചു നാടുവിട്ട എന്നെ എന്റെ വീട്ടുകാർ ഉപേക്ഷിക്കുകയായിരുന്നു. കോളേജ് കാലത്തെ ദിവ്യപ്രണയം എന്ന് സുഹൃത്തുക്കൾ വിശേഷിപ്പിച്ച എന്റെയും ഗോവിന്ദ് എന്ന പരമ ചെറ്റയുടെയും ലവ് സ്റ്റോറി ഒരു വൻ ചതിയിലേക്കായിരുന്നു പോക്ക് എന്നറിയാൻ ഞാൻ ഒരുപാട് വൈകി.

 

ഞാൻ ഒരുപാട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഗോവിന്ദ് തന്നെയാണ് എന്നെ നാഗാർകോവിലിൽ തറവാട്ടു ക്ഷേത്രത്തിൽ വെച്ചു കല്ല്യാണം നടത്താം എന്ന് പറഞ്ഞു കൂട്ടി കൊണ്ട് പോയത്. പക്ഷെ അവിടെ എത്തിയപ്പോൾ ആണ് ഞാൻ അറിഞ്ഞത് അവിടെ ഒരു മാംസ കച്ചവട റാക്കറ്റിലെ ഒരു കണ്ണിയാണ് ഗോവിന്ദ് എന്നത് എന്ന്.

 

എന്നെ അവിടെ ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിച്ചു കല്യാണത്തിനുള്ള മാലയും ഡ്രെസ്സും വാങ്ങി ഇപ്പൊ വരാം എന്ന് പറഞ്ഞ മൊതലാണ്. പിന്നെ ഇന്നേ വരെ ഞാൻ അവനെ കണ്ടിട്ടില്ല. എത്ര കാശിനാണ് എന്നെ വിറ്റതെന്നും അറിയില്ല.

 

പിന്നീട് അവന്റെ ആ നാറിയ ബന്ധു തന്നെയാണ് എന്നെ വേശ്യ ആക്കിയത്.. ഏതോ തമിഴൻ കച്ചോടക്കാരൻ ആയിരിന്നു ആദ്യം എന്റെ സീൽ പൊട്ടിച്ചത്. ഓർക്കാൻ പോലും കഴിയാത്ത നാളുകൾ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉറക്കം വരാതെ വേദന കൊണ്ട് ഉറങ്ങാൻ പറ്റാതെ നീക്കി കൂട്ടിയ രാത്രികൾ.

 

അവിടെന്നു എത്ര മുഖങ്ങൾ ആണ് കയറി ഇറങ്ങി പോയതെന്ന് എനിക്കിപ്പോ ഓർമയില്ല. ഇപ്പൊ 11 വർഷമായി ഇതേ തൊഴിലുമായി ജീവിക്കുന്നു.

 

ആദ്യത്തെ 2 കൊല്ലം ഞാൻ നഗർകോവിൽ ഭാഗത്തുള്ള ഒരു വേശ്യാലയത്തിൽ ആയിരുന്നു… ഒരു രാത്രിക്ക് നമുക്ക് കിട്ടിയിരുന്നത് 500 രൂപയായിരുന്നു. പക്ഷെ 1000 രൂപയുടെ വേദനയായിരുന്നു ബാക്കി. എന്റെ ശരീരത്തോട് എനിക്ക് തന്നെ അറപ്പായിരുന്നു. കണ്ണിക്കണ്ട പാണ്ടികളുടെ എച്ചിൽ അവശിഷ്ടം പോലെ ആയി ഞാൻ. ആത്മഹത്യ ചെയ്യാൻ പോലും തോന്നി പോയ നാളുകൾ.

Leave a Reply

Your email address will not be published. Required fields are marked *