തുണ്ട് കഥകള്‍ – കൂടിയാട്ടം
അവൻ ഒരു ചടുല താളമായിരുന്നു.
ഈ ഇടിമിന്നൽ പോലെ.ഈ മഴയുടെ താളം പോലെ.
അവന്റെ ചിലങ്കയുടെ താളം ചെവികളിൽ ഇപ്പോഴും മുഴങ്ങുന്നത് പോലെ.
ഈ കളിത്തട്ടിൽനിന്നു അവനിറങ്ങിപോയിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.
ഈ വിരഹം എനിക്ക് സഹിക്കാവുന്നതിലും ഏറെയാണ്. എന്റെ കണ്ണാ..
ഇരുട്ടിൽ പാമ്പുകൾ ഇണചേരുന്ന ഇടതൂർന്ന കുറ്റിക്കാട് നിറഞ്ഞ നടവഴിയിൽ വെറുതെ ഒരാളനക്കം പ്രതീക്ഷിച്ചു നിന്ന് കണ്ണുകൾ കഴയ്ക്കാൻ തുടങ്ങി. ഇറമ്പിൽ മഴത്തുള്ളികൾ ഇറ്റിറ്റുവീണ് ശബ്ദമുണ്ടാക്കി.
ഭാമേ.. അപ്പുവേട്ടന്റെ ശബ്ദം കനത്തു..
വിളിച്ച ഉടനെ ചെന്നില്ലെങ്കിൽ ശുണ്ഠിയാണ്..
ദാ..വരുന്നു.
രാവിലെ മുതൽ കളിത്തട്ടിൽ തിരക്കായിരുന്നു. യുവജനോത്സവത്തോട് അനുബന്ധിച് കൂടിയാട്ടം പഠിക്കാനെത്തിയ കുട്ടികളുടെ തിരക്ക്. അവനുണ്ടായിരുന്നപ്പോൾ അപ്പുവേട്ടന് ഒരു വലിയ സഹായമായിരുന്നു.നാലു വർഷമായി ഇവിടെ നിന്ന് കൂടിയാട്ടം പഠിച്ച കുട്ടിയായതു കൊണ്ട് അപ്പുവേട്ടന് അവനോടു ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. ഇപ്പൊ മിണ്ടാതെ പോയതിന്റെ വിഷമവും ഉണ്ട്.
തെക്കിനിയിൽ അപ്പുവേട്ടന് കഞ്ഞി വിളമ്പിവെച് വെറുതെ വാതിൽ പടിയിൽ ചാരി നിന്നു.
എന്തെ.. താൻ കഴിക്കണില്ലേ ??
ഇല്ല്യ.. വിശപ്പില്ല..കുറച്ചു കഞ്ഞിവെള്ളം കുടിച്ചു..
കഞ്ഞി വേഗത്തിൽ കഴിച്ച് അപ്പുവേട്ടൻ മേളക്ക് ഗോവണി കേറുന്ന ശബ്ദം…
ദൂരെ അമ്പലത്തിൽ നിന്ന് അവ്യക്തമായി ഒഴുകിവരുന്ന പാട്ട്..
ഉള്ളിലെ തേങ്ങൽ അപ്പുവേട്ടനറിയരുതേ എന്ന് പ്രാർത്ഥിച്ചു.
അവൻ എങ്ങു പോയി എന്നറിയില്ല.. ഒന്നും മിണ്ടാതെ..
ഒരു വര്ഷം മുൻപാണ് അവൻ ആദ്യമായി എവിടെ വന്നത്. കൂടിയാട്ടം പഠിക്കാനുള്ള മോഹവുമായി. കലയോടുള്ള അവന്റെ അഭിനിവേശം ആണ് അപ്പുവേട്ടന് അവനോടു എവിടെ താമസിച്ചു പഠിക്കാൻ പറയാൻ തോന്നിയത്. കളിത്തട്ടിൽ തന്നെ താമസത്തിനുള്ള ഏർപ്പാടും വീട്ടിൽ നിന്ന് തന്നെ ഭക്ഷണവും ഏർപ്പാടാക്കി കൊടുത്തത്.
വെളുത്തു കുറച്ചു തടിച്ച ശരീരവും ചുവന്ന ചുണ്ടുകളും നേരിയ മീശരോമങ്ങളും അവനെ സുന്ദരനാക്കിയിരുന്നു. വെളുത്തു മിനുസമുള്ള നെഞ്ചുമുഴുവൻ കൊച്ചു കൊച്ചു ചുരുണ്ട രോമങ്ങൾ ആണ് അവനേ എന്നോട് അടുപ്പിച്ചത്.അവനെ നോക്കി നിൽക്കാൻ തന്നെ രസമായിരുന്നു. അവൻ എന്നെ ചേച്ചിയമ്മ എന്ന് വിളിച്ചു.. ആര് പറഞ്ഞിട്ടാണെന്നറിയില്ല.. എനിക്ക് ആ വിളി ഇഷ്ടമായി. ഇടക്ക് നാണിയമ്മ ഇല്ലാത്ത ദിവസങ്ങളിൽ അവനു ഭക്ഷണം ഞാൻ ആയിരുന്നു റ്റ്കൊടുപോയി കൊടുത്തിരുന്നത്. അവൻ ഭക്ഷണം കഴിച്ചു തീരുന്നതുവരെ അവന്റെ കൂടെ സംസാരിച്ചു ഇരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ചിലപ്പോൾ ഈ ഏകാന്തതയിൽ നിന്നുള്ള ഒരു മോചനമായിരുന്നു അത് എന്ന് തോന്നുന്നു.അവനു നന്നായി സംസാരിക്കാനറിയാമായിരുന്നു. ചിലപ്പോൾ ഭക്ഷണം തീർന്നു കൈ ഉണങ്ങിയാലും അവൻ നിർത്താതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ വളരെ അടുത്ത ഒരു സുഹൃത്തിനെ പോലെ തോന്നി തുടങ്ങിയിരുന്നു, എന്നെക്കാൾ 15 വയസ്സ് ഇളപ്പമാണെങ്കിൽ കൂടി.
എവിടെ ഈ മട്ടുപ്പാവിൽ നിന്ന് നോക്കിയാൽ അവന്റെ കട്ടിൽ കാണാം. അവനുറങ്ങുന്നതു വരെ മട്ടുപ്പാവിൽ നിന്ന് അവനെ നോക്കിയിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. അവനും ഉറങ്ങുന്നത് വരെ എന്നെ നോക്കി പുഞ്ചിരിതൂകിക്കൊണ്ടിരിക്കും.
ഒരിക്കൽ കുളക്കടവിൽ ചെന്നപ്പോഴാണ് അവൻ കുളിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. കുളക്കടവിലിരുന്ന് ചുമ്മാ അവൻ കുളിക്കുന്നത് നോക്കിയിരുന്നു. പെട്ടെന്ന് എന്നെ കണ്ടതും നാണത്താൽ അവന്റെ മുഖം ചുവന്നു.. അയ്യേ..ചേച്ചിയമ്മ പോയെ..ഒരു ഒറ്റത്തോർത്തു മാത്രമുടുത്തു മുൻഗാമി കുഴിയിട്ട് അവൻ പറഞ്ഞു..
എന്തെ ഞാൻ ഇരുന്നാൽ?
അയ്യേ എനിക്ക് നാണമാ..അവൻ പറഞ്ഞു
അതുകേട്ടു പൊട്ടി പൊട്ടി ചിരിച്ചു പോയി. അവനും. കുളി നിർത്തി അവൻ എന്നോട് ചേർന്നിരുന്നു. വെള്ളത്തുള്ളികൾ ഇറ്റിറ്റ് വീഴുന്ന മുടിയിഴകൾ കോതിയൊതുക്കി കൊടുത്തപ്പോൾ വീണ്ടും അവൻ എന്നോട് ചേർന്നിരുന്നു..
