ക്ലാര ദി ക്വീൻ- 1

“ഹുമ്മ്മ് ”

ഒന്ന് ഇരുത്തി മൂളിക്കൊണ്ട് മമ്മിജി പോയി. പിന്നെ അതികം സമയം കളയാതെ തന്നെ ഞാൻ വേഗം പല്ലുതേപ്പും കുളിയും ഒക്കെ ഒരുമിച്ച് കഴിച് ഹാളിലേക്ക് ചെന്നു.
അച്ഛൻ അവിടെ ഫോണിൽ കുത്തി ഇരിപ്പിണ്ടായിരുന്നു.

“എന്താണ് മോനുസേ ഇന്നലത്തെ ബിയറിന്റെ കെട്ടൊക്കെ ഇറങ്ങിയോ ”

“ശോ ഈ ചെറുക്കൻ.. ഒന്ന് പതുക്കെ പറയടാ ചെക്കാ.. അവളെങ്ങാനും കേട്ട അത് മതി.. ന്റമ്മോ ഓർക്കാൻ കൂടി വയ്യ “
ഇതും പറഞ്ഞു കൊണ്ട് ഓടി വന്നു എന്റെ വായ പൊത്തി.

“ആഹ്ഹ അന്ത ഭയം ഇറുക്കണം.. എന്റെ ps5 മറന്നില്ലലോ അല്ലെ ”

ഒരു ps5 ഇന്റെ കയ്ക്കൂലിക്കായിരുന്നു അച്ഛന്റെ ഇന്നലത്തെ ബിയർഅടി.ഇതും കണ്ട് കൊണ്ടായിരുന്നു അമ്മ വന്നത്.

“എന്താണ് അച്ഛനും മോനും ഒരു കള്ള കളി ഹെഹ് ”

“ഒന്നുല്ല അമ്മാ.. ബ്രീക്ഫസ്റ്റിന് എന്താണ് ചോയ്ച്ചതായിരുന്നു ഞാൻ ”

“ഹ്മ്മ് ഹ്മ്മ് എനിക്കെല്ലാം മനസിലാവുന്നുണ്ട് ”
അമ്മ അച്ഛനെ നോക്കി ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പറഞ്ഞു.

“എടാ സിദ്ധു നിന്റമ്മ പറയാ ഞാൻ ഇന്നലെ ബിയർ അടിച്ചിട്ട വന്നതെന്ന് ”

എന്നിട്ട് എന്നെ നോക്കി അമ്മ കാണാതെ മെല്ലെ ps5 ps5 എന്ന് അച്ഛൻ പറഞ്ഞു.
മമ്മൂക്കയുടെ മായാവി സിനിമയിൽ സലിംകുമാറിന്റെ ആശാൻ ആശാൻ ഡയലോഗ് ആണ് എനിക്കപ്പൊ ഓർമ വന്നത്.

“ഇല്ലമേ.. അവിടെ ഗിരി അങ്കിൾ ഒരുപാട് നിർബന്ധിച്ചചിട്ട് പോലും അച്ഛൻ തൊട്ടു നോക്കിയില്ല..
അമ്മക്ക് അറിയോ അച്ഛൻ എന്താ ഗിരി അങ്കിലിനോട് പറഞ്ഞതെന്ന്..കുടിക്കുന്നത് എന്റെ ലച്ചുന് ഇഷ്ടല്ല അതോണ്ട് ഇപ്പൊ കുടിക്കാറില്ലെന്ന്.. എന്നിട്ടും പാവം അച്ഛനെ അമ്മ സംശയിക്കുന്നത് കാണുമ്പോഴാ.. സെഡ് ”

എന്നിട്ട് അമ്മ കാണാതെ ഞാൻ അച്ഛനോട് കണ്ണിറുക്കി കാണിച്ചു.. എന്നിട്ട് പിരികം പൊക്കി എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു.ഇതൊക്കെ കണ്ടു പ്രൌട് ലുക്കിൽ അച്ഛൻ എന്നെ നോക്കി കള്ള ചിരി ചിരിച്ചു.അമ്മയെ ഒന്ന് പുച്ഛത്തോടെ നോക്കാനും അച്ഛൻ മറന്നില്ല. അത് കണ്ടിട്ട് എനിക്ക് ചിരിച്ചു വന്നിട്ട് പാടില്ലായിരുന്നു.
രണ്ടാളും കൂടെ എന്നെ എത്രനാൾ പറ്റിക്കും എന്നാ ഭാവത്തിൽ അമ്മ എന്നെയും അച്ഛനെയും മാറി മാറി നോക്കികൊണ്ട് അടുക്കളയിലേക്ക് ചവിട്ടി തുള്ളി പോയി.

ഫുൾ ക്ലീനിങ് പരിപാടി എനിക്കും അച്ഛനും തന്നിട്ടായിരുന്നു അമ്മ ഒരു എമർജൻസി മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു പോയത്.തിരിച്ചു വരുമ്പോ എല്ലാം വരുത്തിയായിരിക്കണം എന്നായിരുന്നേ ഓർഡർ. അങ്ങനെ എല്ലാം കൂടി കഴിഞ്ഞപ്പോ തന്നെ വൈകുന്നേരം ആയി. അപ്പൊ ആണ് ഓർത്തത് ഇന്ന് ഫോൺ ഒന്ന് തൊട്ടു പോലും നോക്കിയില്ലലോന്ന്. ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് ജിത്തുവിന്റെ എട്ടു മിസ്സ്ഡ് കാൾ കണ്ടത്. ജിത്തു എന്റെ ചങ്ക്.. എന്റെ എല്ലാ തോന്ന്യസത്തിനും മറിച്ചൊന്നാലോചിക്കാതെ കൂട്ട് നിക്കുന്ന ഒരേ ഒരാൾ. മാത്രല്ല അവന്റെ അച്ഛൻ അതായത് ഗിരി അങ്കിളും എന്റെ അച്ഛനും പണ്ട് തൊട്ടേ ചങ്ക്‌സ് ആയിരുന്നു.മാത്രല്ല ശരിക്ക് ഏട്ടൻ അനിയന്മാരെ പോലെ ആയിരുന്നു അവരുടെ ബന്ധം പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്.എന്തുണ്ടെലും ഗിരി അങ്കിൾ പറയുന്നതായിരുന്നു അച്ഛന് അവസാന വാക്ക്. അപ്പൊ ഏട്ടൻ ബാവ ആരാണെന്ന് മനസിലായല്ലോ.

അങ്ങനെ ജിത്തുവിനെ ഞാൻ തിരിച്ചു വിളിച്ചതും നല്ല തെറി ആയിരുന്നു ഫോൺ എടുക്കാത്തതിന്.
“എവടെ പോയി കിടക്കുവായിരുന്നെടാ മൈരേ നീ ”

“ചെറിയ പണിയിൽ പെട്ടു പോയിട അളിയാ.. ഫോൺ സൈലന്റിൽ ആയിരുന്നു.. അല്ലെങ്കിൽ നിനക്ക് ഇവിടം വരെ വന്നുടായിരുനോ കുരിപ്പേ.. അഞ്ചു മിനിറ്റ് നടക്കണ്ടേ ദൂരം അല്ലെ ഉള്ളു ”

“നടക്കാനോ..ഒന്ന് പോടാ അവിടന്ന്.. ഇന്നലത്തെ ഹാങ്ങോവർ ഇത് വരെ മാറിയില്ല”

“ഓഹോ.. പിന്നെ എന്തിനാണാവോ മഹാൻ വിളിച്ചത്.. ഒരുപാട് മിസ്സ്ഡ് കാൾ കണ്ടല്ലോ”

“നാളെ അല്ലെ മൈരേ പീറ്ററിന്റെ അവിടെ ഹലോവീൻ party.. കോസ്ടുംസ് പ്ലാൻ ചെയ്യണ്ടേ ”

“അതായിരുന്നോ.. അതല്ലേ പോത്തേ ഇന്നലെ പ്ലാൻ ചെയ്തത്.. ഓ അതേങ്ങനെ ബോധം ഇല്ലായിരുന്നല്ലോ ഇന്നലെ”

“ഓഹോ അങ്ങനെ ഒരു പ്ലാനിങ് നടന്നായിരുന്നോ.. ഹിഹി.. ഒന്നുടെ പറയെടാ മുത്തേ.. നിക്കൊന്നും ഓർമയില്ലാ ”

“ആഹ്.. സൽവറ്റോർ ബ്രദർസ് ആണ് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നത്.. എങ്ങനെയുണ്ട് ”

(വാമ്പയർ ഡയറീസ് സീരീസ് കണ്ടവർക്ക് കലങ്ങും സൽവറ്റോർ ബ്രദർസ് ആരാണെന്നു… അറിയാത്തവർക്ക് വേണ്ടി പറയാം… വാമ്പയർ ഡയറിസിലെ നായക കഥാപാത്രമായ രണ്ടു വാമ്പയർ ബ്രദർസ് ആണ് ഡേമൻ സൽവറ്റോർ ആൻഡ് സ്റ്റീഫൻ സൽവറ്റോർ )

“വൗ മാൻ.. അത് പൊളിക്കും.. നീ മുത്താട”

“വോ… മതി മതി.. അപ്പൊ ശെരി.. നീ നാളെ നേരത്തെ തന്നെ വാ.. മേക്കപ്പ് സെറ്റ് ആകേണ്ടതാ ”

“വോകായ് ”
എന്നും പറഞ്ഞു കൊണ്ട് ആ സംസാരം അവിടെ അവസാനിച്ചു.. ഞാൻ ഉറക്കം ശരിയാവാത്തതിനാൽ വീണ്ടും ഒറക്കത്തിലേക്ക് വീണു.

——————————–

മറ്റൊരിടത്ത്…

തടങ്കലിൽ ആയിരുന്നു പാവം ആ വൃദ്ധനും വൃദ്ധയും.. ഭക്ഷണം കഴിച്ചിട്ട് തന്നെ ദിവസങ്ങൾ ആയിരുന്നു.. ഒരു ചെറിയ കട്ടിലും പോലെ ഉള്ള രണ്ടു ചെറിയ മരത്തിനു മുകളിലായിരുന്നു അവരുടെ കിടപ്പ്.. മെലിഞ്ഞു എല്ലും തോലുമായിരുന്നു.. ദുർഗന്ധം വമിക്കുന്ന ആ തടങ്കലിൽ നിക്കുമ്പോഴും അവർ രണ്ടു പേരുടെ കണ്ണിലും തീ ആയിരുന്നു.. ഒരിക്കലും ആർക്കും അണയ്ക്കാൻ പറ്റാത്ത പകയുടെ കൊടും തീ..

“പ്രഭോ ”

ആരും കാണാതെ തനിക്കു ഭക്ഷണം കൊണ്ട് വന്ന ഒരു പടയാളിയുടെ വിളി കേട്ടാണ് ആ വൃദ്ധൻ ഉണർന്നത്.

“മം എന്താ.. നിന്നോട് പറഞ്ഞതല്ലേ ഇങ്ങനെ അപകടം പിടിച്ച പ്രവൃത്തി ഒന്നും
കാണിക്കാൻ പാടില്ലെന്ന്.അവരുടെ ആൾകാർ ആരേലും അറിഞ്ഞ ബാക്കി വെക്കില്ല നിന്നെ.. എന്തായാലും ആഴ്ചയിൽ ഒരു ദിവസം ഭക്ഷണം കിട്ടുന്നുണ്ടല്ലോ ഇവിടന്ന് തന്നെ.. ജീവൻ പിടിച്ചു നിർത്താൻ എനിക്ക് അത് മതി”

ഗൗരവത്തോടെ ആ വൃദ്ധൻ പറഞ്ഞു വീണ്ടും അവിടെ തന്നെ കിടന്നു.

“എന്നാലും പ്രഭോ എനിക്കിതൊക്കെ കണ്ടു നില്കാൻ ആവുന്നില്ല എത്ര നാളെന്നു വച്ചിട്ട ഇങ്ങനെ..അങ് ഇവിടെ ഭക്ഷണം കിട്ടാതെ ഇരിക്കുമ്പോ എനിക്ക് ഒരിക്കലും ഭക്ഷണം ഇറങ്ങില്ല.. ദയവു ചെയ്തു ഇത് സ്വീകരിച്ചാലും ”

ഒരു നോട്ടം മാത്രം ആയിരുന്നു ആ വൃദ്ധന്റെ മറുപടി.. ആ തീപാറുന്ന കണ്ണുകൾ കൊണ്ടുള്ള ഒരു നോട്ടം മാത്രം മതിയായിരുന്നു ആ പഴേ രാജാവിന്റെ അംശം ഇപ്പഴും അവിടെ ഉണ്ട് എന്ന് കാണിക്കാനായി.
അത് കണ്ടു പേടിച് തന്റെ വാക്കുകൾക്ക് ഇനി അവിടെ സ്ഥാനമില്ല എന്ന് മനസിലാക്കിയ പടയാളി തിരിഞ്ഞു നടക്കവെ ആ വൃദ്ധ മെല്ലെ എഴുന്നേറ്യിരുന്നു പറഞ്ഞു.

“അതവിടെ വച്ചിട്ട് പൊയ്ക്കോളൂ..ഇനി ഇതുപോലെ അപായം നിറഞ്ഞ പ്രവൃത്തി ഒന്നും കാണിക്കാതിരിക്കുക..പിടി കൊടുക്കാതെ സുരക്ഷിതമായിരിക്കുക.. പൊയ്ക്കോളൂ ”

Leave a Reply

Your email address will not be published. Required fields are marked *