ഗോൾ 5
Goal Part 5 | Author : Kabaninath
[ Previous Part ] [ www.kambi.pw ]
വിരസമായ പകലുകൾ…….!
ഷോപ്പ് ഒഴിവായതിനു ശേഷം സുഹാന ശരിക്കും വീട്ടിൽ വിരസതയറിഞ്ഞു……
മൂന്നുപേർ മാത്രമുള്ള വീട്ടിൽ അതിനുമാത്രം ജോലിയൊന്നുമില്ല……
നിലം തുടയ്ക്കാനും പുറം പണിയ്ക്കുമായി , ഷോപ്പുള്ളപ്പോൾ ഒരു സ്ത്രീയെ നിർത്തിയിരുന്നത് പറഞ്ഞു വിട്ടു……
എന്നാലും വലിയ പണികൾ ഒന്നും തന്നെയില്ല……
രണ്ടു ദിവസം പകൽ കിടന്നുറങ്ങിയ സുഹാന , രാത്രി ഉറക്കം വരാതിരുന്നതിനാൽ ആ കാര്യവും ഉപേക്ഷിച്ചു…
സുനൈനയെ വിളിക്കും……
അതും മൂന്നോ നാലോ മിനിറ്റ്…
അവളുടെ നാത്തൂന്റെ മകളുടെ കല്യാണമുണ്ട്……
അതിന് രണ്ടു മാസത്തോളം സമയമുണ്ട്…
അതായിരുന്നു ആകെയുള്ള വിശേഷം……
ഉമ്മയേയും ബാപ്പയേയും കാണാൻ പോകണമെങ്കിൽ സുൾഫിയുടെ വീട്ടിൽ പോകണം…
അവരുമായി അത്ര ബന്ധത്തിലല്ല…
റൈഹാനത്ത് നല്ല പണമുള്ള വീട്ടിലെയാണ്…… അതിന്റെ അഹംഭാവം കുറച്ചൊട്ടുമല്ല ഉള്ളത് …
രണ്ടാഴ്ച കഴിഞ്ഞു സല്ലു പോയിട്ട്……….
കഴിഞ്ഞയാഴ്ച ജോലിയിൽ കയറി എന്ന് ഷെരീഫ് വിളിച്ചപ്പോൾ പറഞ്ഞു……
എന്ത് ജോലിയാന്നോ എവിടെയാണെന്നോ പറഞ്ഞില്ല…..
സല്ലു ഇതുവരെ വിളിച്ചിട്ടുമില്ല……
അതിൽ വേദന ഉണ്ടെങ്കിലും സുഹാന അവന്റെ ഭാഗം ചിന്തിച്ച് ശരി കണ്ടെത്തിയിരുന്നു…
മൂസയാണ് തെറ്റുകാരൻ…….
സല്ലുവിനെ പറഞ്ഞിട്ട് എന്ത് കാര്യം…….?
ഏതൊരുമ്മയേയും പോലെയേ താനും പ്രതികരിച്ചിട്ടുള്ളൂ എന്ന് ഉള്ളിൽ ആശ്വസിക്കുമ്പോഴും അവനെ ഓർക്കുമ്പോൾ , കണ്ണുനീരും ഓയിൽമെന്റും ഒലിച്ചിറങ്ങിയ , മുറിവേറ്റ ആ മുഖം സുഹാനയുടെ ഉള്ളിൽ നൊമ്പരം തീർത്തിരുന്നു…
അവന്റെ മാപ്പപേക്ഷ ചെവിക്കൊള്ളാതെ, ദേഷ്യപ്പെട്ടതിൽ ഇപ്പോൾ അവൾക്കു കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു..
തുണികളൊക്കെ എടുത്ത് മുറിയിൽ വെച്ച് മടക്കി , അടുക്കി വെക്കുമ്പോഴാണ് ഫോൺ ബല്ലടിച്ചത് അവൾ കേട്ടത്……
വാട്സാപ്പ് കോൾ…..
സഫ്നയായിരുന്നു..
ആഴ്ചയിൽ ഒന്നോ രണ്ടോ തവണയേ വിളിയുള്ളൂ…….
അല്ലാത്തപ്പോൾ വോയ്സും മെസ്സേജുമാണ് പതിവ്… ….
മൂസയ്ക്ക് അവളുടെ അടുത്തു നിന്ന് മുന്നൂറു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ എന്നാണ് കഴിഞ്ഞ തവണ വിളിച്ചപ്പോൾ പറഞ്ഞത്…
വന്നു കണ്ടിട്ടില്ല എന്നും പറഞ്ഞു…
അവൾ ഫോണെടുത്തു.
വിശേഷങ്ങൾ തിരക്കിയ ശേഷമാണ് സല്ലുവിന്റെ കാര്യം സഫ്ന പറഞ്ഞത്…
മൂന്നാലു ദിവസം മുൻപ് അവളെ വിളിച്ചിരുന്നു…
മെസ്സേജ് സ്ഥിരം ചെയ്യാറുണ്ട്…
തലക്കടി കിട്ടിയതു പോലെ സുഹാന നിന്നു… ….
പിന്നീട് സഫ്ന പറഞ്ഞതോ കോൾ കട്ടായതോ സുഹാനയുടെ ഓർമ്മയിൽ ഇല്ലായിരുന്നു..
അവൾ കട്ടിലിലേക്കിരുന്നു…
സഫ്നയുടെ ഫോണിലേക്ക് സല്ലുവിന്റെ നമ്പറിടാൻ പറഞ്ഞ് മെസ്സേജിട്ട ശേഷം, അവൾ അതേ ചിന്തയോടെ ജോലികളിൽ മുഴുകി……….
സന്ധ്യയായി… ….
വൈകുന്നേരത്തെ നിസ്ക്കാരം കഴിഞ്ഞതും അന്ന് നേരത്തെ അബ്ദു റഹ്മാൻ എത്തി…
ഉമ്മ നിസ്ക്കാര മുറിയിലായതിനാൽ, സുഹാനയാണ് ബാപ്പയ്ക്ക് ചായയുമായി ചെന്നത്…
“” മോളെ സല്ലു വിളിച്ചിരുന്നോ… ?””
ചായ ഒരിറക്ക് കുടിച്ച ശേഷം അബ്ദുറഹ്മാൻ ചോദിച്ചു…
“” ഇല്ലുപ്പാ… എന്തേ… ….?””
നേരിയ ആകാംക്ഷ അവളുടെ സ്വരത്തിലുണ്ടായിരുന്നു..
“” ഇവിടെ കുഴപ്പമില്ല , ഓനോട് ദേഷ്യമൊന്നും വിചാരിക്കല്ലേ എന്നു പറഞ്ഞ് വോയ്സ് വന്നു കിടപ്പുണ്ടായിരുന്നു… ഞാനത് ഇന്നാ കാണുന്നത്… “
ഇത്തവണ സുഹാനയുടെ ഹൃദയത്തിനായിരുന്നു ആഘാതമേറ്റത്……
കാലിയായ ചായഗ്ലാസ്സുമായി അവൾ അടുക്കളയിലേക്ക് പോയി……
അവന്റെ ഉമ്മയല്ല താൻ… !
ശത്രു……………!
ശത്രു മാത്രം……………!
അവന് പെങ്ങളെ വിളിക്കാം…
ഉപ്പൂപ്പാനെ വിളിക്കാം…
പെറ്റുമ്മയായ തന്നെ വിളിക്കാനാവില്ല…
ഹൃദയം തകർന്ന് അവൾ മുകളിലേക്ക് കയറിപ്പോയി…
ഫോണിൽ സഫ്ന വിട്ട നമ്പർ വന്നു കിടപ്പുണ്ടായിരുന്നു…
അവളത് തുറന്നിട്ട് ഫോൺ കിടക്കയിലേക്ക് തന്നെയിട്ടു…
താനായിട്ട് അവനെ വിളിക്കുന്നില്ല…
ഇങ്ങോട്ടു വിളിക്കട്ടെ……….
അരിശവും ദേഷ്യവും അവളെ ആകെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു…
