ഗ്രന്ഥരക്ഷസ് – 4

തന്റെ രോഹിണിയെ തിരിച്ചു കിട്ടുവാൻ തനിക്കു ഷാനുവിനെക്കാൾ നന്നായി അവളെ ഭോഗിക്കണം എന്ന തിരിച്ചറിവ് നന്ദനെ തളർത്തി. പതിയെ ലാപ് അടച്ചുവെച്ചു അയാൾ മേശയിൽ അവിടിവിടെ കിടന്ന പുസ്തകങ്ങൾ അടുക്കി വെച്ചു. പോംവഴി ഇല്ലാത്ത പ്രശ്നത്തിന്റെ ആഴങ്ങളിൽ മനസ്സു തറഞ്ഞിരുന്ന നന്ദന്റെ പ്രവർത്തികൾ യന്ത്രികമായിരുന്നു. ഷെൽഫിന്റെ ഏതോ ഭാഗത്തു നീണ്ടു നിന്ന ഒരാണി അവന്റെ ഇടതു കൈയിൽ കുറച്ചാഴത്തിൽ ഒരു ചാലു കീറി.

വേദനയാൽ കൈ വലിച്ചെടുത്ത നന്ദന്റെ കൈയിൽ നിന്നും ചോര ഒഴുകി മൂന്നു നാലു തുള്ളികൾ മേശമേൽ കിടന്ന പുസ്തകങ്ങളിലേക്കു വീണു. അയാൾ പുസ്തകങ്ങളിലേക്കു നോക്കി കൈ ഉയർത്തി . താഴെ രണ്ടു പുസ്തകങ്ങൾ കിടന്നു രണ്ടിലും അയാളുടെ കൈയിൽ നിന്നും ചോരത്തുള്ളികൾ വീണു പക്ഷേ എന്തൊരു അത്ഭുതം തോൽ പുറംചട്ടയുള്ള പുസ്തകത്തിലെ ചോരത്തുള്ളികൾ അപ്രത്യക്ഷം ആകുന്നു..!

അയാൾ പതുക്കെ മുറിയാത്ത കൈകൊണ്ട് ആ പുസ്തകം എടുത്തു തുറന്നു ഒരു അക്ഷരം പോലും എഴുതാത്ത ആ ഗ്രന്ഥത്തിന്റെ ആദ്യ പേജിലേക്ക് അയാൾ മുറിവിൽ നിന്നും ചോര ഇറ്റിച്ചു ഒരു ഫ്‌ളോട്ടിങ് പേപ്പർ പോലെ അത് ചോര വലിച്ചെടുത്തു മാത്രമല്ല ചോര വീണിടത്തു നിന്നും അല്പം മുകളിൽ ചുവന്ന അക്ഷരത്തിൽ ഒരു പേര് തെളിഞ്ഞു വന്നു…. “ഗ്രന്ഥരക്ഷസ് “………

അദൃശ്യമായ തൂലിക കൊണ്ടെന്നവണ്ണം ഒന്നൊന്നായി രക്തവർണ്ണത്തിൽ തെളിഞ്ഞു വന്ന അക്ഷരങ്ങൾ നന്ദന്റെ ഭയം കൊണ്ട് വിറയാർന്ന ചുണ്ടുകളിൽ നിന്നും ഉതിർന്നു വീണു….”ഗ്രന്ഥരക്ഷസ്”. അയാളുടെ പിൻ കഴുത്തിൽ രോമങ്ങൾ എഴുന്നു വന്നു.

വിശ്വാസം വരാതെ ഒന്നുകൂടെ കണ്ണ് ചിമ്മിത്തുറന്നു നന്ദൻ പുസ്തകത്തിന്റെ ശീർഷകം വായിച്ചു. ഇനി തനിക്കു തോന്നിയതാണോ? ഹേയ്……കഴിഞ്ഞ ആഴ്ച്ച ഇത്രയും പൗരാണികമായ പുസ്തക താളുകളിലെ ശൂന്യത തന്നെ ഒരുവേള അമ്പരപ്പെടുത്തിയിരുന്നത് നന്ദൻ ഓർത്തു

മനസ്സാന്നിധ്യം വീണ്ടെടുത്ത് നന്ദൻ പതുക്കെ പുസ്തകത്തിലെ അടുത്ത താൾ മറിച്ചു, തീക്കൊള്ളിയിൽ സ്പർശിച്ച പോലെ അയാൾ കൈ പിൻവലിച്ചു. അടുത്ത പുറം മറിച്ച അയാൾ കണ്ടത് രണ്ടു കണ്ണുകൾ ആയിരുന്നു…

വെറും ചിത്രം ആയിരുന്നില്ല അത് അഗ്നിസ്പുലിംഗങ്ങൾ ചിതറുന്ന രക്തവർണ്ണമാർന്ന ജീവൻ തുടിക്കുന്ന രണ്ട് കണ്ണുകൾ.

അയാളുടെ വിരലിൽ നിന്നും ഒരു തുള്ളി രക്തം കൂടെ പുസ്തക താളിൽ ഇറ്റു വീണു അപ്രത്യക്ഷമായി. ആ കണ്ണുകളിലെ രൗദ്രത അല്പം ശമിച്ചു നിർവൃതി നിറഞ്ഞുവോ?..

തിരിച്ചറിവും ഓർമയും തലച്ചോറിൽ താമസമാക്കുവാൻ തുടങ്ങിയ ബാല്യകാലത്തിൽ തറവാട്ടിലെ മുത്തശ്ശിക്കഥകൾ കടുത്ത ചായക്കൂട്ടിൽ മനസ്സിൽ വരച്ചിട്ട യക്ഷിയും മറുതയും ജീവൻ വെച്ച്
അയാളുടെ ഉള്ളിൽ അലറി വിളിച്ചു, അയാൾ പുസ്തകം ഉപേക്ഷിച്ചു ലൈബ്രറി വിട്ടു പുറത്തേക്കോടി.

പടികളിറങ്ങി താഴെയെത്തിയ നന്ദൻ ഗോവണി പടിയിൽ പിടിച്ചു നിന്ന് കിതച്ചു. സന്ധ്യ ദീപത്തിനു മുൻപേയുള്ള ഒരുക്കങ്ങളുമായി വന്ന വാസന്തി നന്ദന്റെ പരവേശത്തോടെ ഉള്ള നിൽപ് കണ്ടു ഓടി വന്നു.

“എന്തേ? എന്തുപറ്റി തമ്പുരാനെ ? “ആകുലതയോടെ അവൾ അന്വേഷിച്ചു.

മുൻപ് പലവട്ടം നന്ദൻ അവളെ തമ്പുരാൻ എന്ന് വിളിക്കുന്നത് വിലക്കിയിട്ടുണ്ട് എങ്കിലും അവളുടെ വായിൽ അതെ വരൂ.

നന്ദൻ കിതച്ചു കൊണ്ട് പറഞ്ഞു ” വെ.. വെള്ളം” അവൾ പെട്ടന്ന് തന്നെ ഓടിപോയി ഒരു കുപ്പി തണുത്ത വെള്ളവുമായി വന്നു പരാവശ്യത്തോടെ അയാൾ ഒറ്റ വലിക്കു ഒരു കുപ്പി വെള്ളം കുടിച്ചു തീർത്തു. അപ്പോളാണ് വാസന്തി നന്ദന്റെ വിരൽ മുറിഞ്ഞു ചോര ഒഴുകുന്ന കണ്ടത്.

“അയ്യോ ചോര… ഒത്തിരി മുറിഞ്ഞല്ലോ” അവൾ നന്ദന്റെ കൈ പിടിച്ചു.

നന്ദൻ മുറിവിന്റെ കാര്യമൊക്കെ മറന്നിരുന്നു അയാൾ കൈ ഉയർത്തി നോക്കി പിന്നെ പറഞ്ഞു,

“സാരല്യ കുട്ട്യേ ഞാൻ ഡ്രെസ്സ് ചെയ്തോളാം”

നന്ദൻ റൂമിലെത്തി മുറിവ് വൃത്തിയാക്കി കെട്ടി രോഹിണി അപ്പോളും ബോധം കെട്ടുറങ്ങി കിടന്നു.

നന്ദന് ആ പുസ്തകത്തിന്റെ കാര്യം വീണ്ടും ഓർമ്മയിൽ തികട്ടി വന്നു പണ്ട് മുത്തശ്ശി പറഞ്ഞു തന്ന കഥകളുടെ ശീലുകൾക്കിടയിൽ അയാൾ ഇങ്ങനെയൊന്നു തിരഞ്ഞു.

“ഇല്ല ഇങ്ങനെയൊന്നു കേട്ടിട്ടില്ല ഇതിപ്പോ എന്താണ് ? ” അയാൾ തനിയെ പിറുപിറുത്തു.

അയാളുടെ ശാസ്ത്രബോധം അയാളുടെ ഉപബോധ മനസ്സിനെ പരിഹസിച്ചു ബ്ലോട്ടിങ് പേപ്പർ അതാണ് തന്റെ ചോര അബ്സോർബ് ചെയ്തത് പഴയ പുസ്തകമല്ലേ പേപ്പർ ക്വാളിറ്റി അത്തരമായിരിക്കും.

പക്ഷെ പേര് തെളിഞ്ഞു വന്നതിനും തിളങ്ങുന്ന കണ്ണുകൾക്കും അയാളുടെ ശാസ്ത്രബോധത്തിനും ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല

എല്ലാം മനസ്സിൽ കുഴഞ്ഞു മറിഞ്ഞപ്പോൾ അല്പം ഒന്ന് മയങ്ങാൻ അയാൾ ആഗ്രഹിച്ചു. മൂവന്തി നേരം.., അല്പം കഴിഞ്ഞു ഉറങ്ങാൻ കിടക്കാം നന്ദൻ കരുതി. പക്ഷെ ഒരു മോഹനനിദ്രയിൽ നന്ദൻ അറിയാതെ കട്ടിലിനരുകിലേക്ക് നീങ്ങി അയാളറിയാതെ തന്നെ അയാളുടെ കണ്ണുകൾ അടഞ്ഞു.

നന്ദൻ ഉറങ്ങുന്നുണ്ടായിരുന്നില്ല പക്ഷെ ആരോ ബലമായി അടച്ചു വച്ചതു പോലെ അയാളുടെ കണ്ണുകൾ അടഞ്ഞു പോയി……. നന്ദന്റെ കണ്ണിലെ ഇരുട്ടിൽ രണ്ടു തീഷ്ണമായ ചോരക്കണ്ണുകൾ തെളിഞ്ഞു വന്നു. അത് അൽപനേരം മുൻപേ അയാളെ പേടിപെടുത്തിയ ആ പുസ്തത്തിലെ ജ്വലിക്കുന്ന അക്ഷികൾ തന്നെ ആയിരുന്നു.

നന്ദന്റെ അകക്കണ്ണുകളുടെ സ്ഥാനം ആ മായ കണ്ണുകൾ ഏറ്റെടുക്കുകയായിരുന്നു മനോമുകുരത്തിൽ തെളിഞ്ഞ ആ കണ്ണുകൾ പതുക്കെ തന്റെ ഉള്ളിലേക്കു ജ്വലിക്കുന്ന ശക്തിയിൽ നന്ദൻ കണ്ണുകൾ ഇറുകെ അടച്ചു. അയാളുടെ അകതാരിൽ ആ പുതിയ
കണ്ണുകൾ പകർന്നു കൊടുക്കുന്ന കാഴ്ചകൾ ഒരു സ്വപ്നത്തിലെന്നപോലെ തെളിഞ്ഞു.

ദൃഷ്‌ടീ ഗോചരമായ സ്ഥലവും സാഹചര്യവും നന്ദന് ചിരപരിചിതമായിരുന്നു ലൈബ്രറിയുടെ അകത്തു അയാൾ തുറന്ന പടി ഉപേക്ഷിച്ചു ഓടി പോന്ന ഗ്രന്ഥം അയാൾ കണ്ടു അത്ഭുതം അതിൽ ആ കണ്ണുകൾ അപ്പോളുണ്ടായിരുന്നില്ല, ലൈബ്രയിൽ ഒരു ചെറു കാറ്റടിച്ചുവോ ഒന്നുരണ്ടു താളുകൾ ആ ഗ്രന്ഥത്തിന്റെ മറിഞ്ഞു.

ആ താളുകൾ ചേരുന്ന ഭാഗത്തുനിന്നും ഇളം നീല കലർന്ന പുക ചെറു ചുരുളുകളായി ഉയർന്നു തുടങ്ങി. നന്ദന്റെ ഉള്ളിൽ ഭീതി പീലി വിരിച്ചാടി, ഉച്ചത്തിൽ അലറിവിളിക്കാൻ അയാൾ കൊതിച്ചു, പക്ഷെ അയാളുടെ നാക്കും ശരീരവും കെട്ടപ്പെട്ടിരുന്നു ഉച്ചത്തിൽ കരയാൻ പോയിട്ട് ഒന്ന് കൈ ഉയർത്തി അപ്പുറെ കിടക്കുന്ന രോഹിണിയെ വിളിക്കാൻ പോലും അയാൾക്ക്‌ കഴിഞ്ഞില്ല

ആ പുകച്ചുരുളുകൾ വലുതായി ഒരു ഭീകര രക്ഷസ്സിന്റെ രൂപം തീർത്തു മുകളിലേക്ക് കൂർത്ത ചെവികളും, കഴുകന്റെ ചുണ്ടു പോലെ കൂർത്തു വളഞ്ഞ മൂക്കും,നീളത്തിൽ ബലിഷ്ഠമായ ശരീരവും മാത്രമല്ല മനുഷ്യരൂപത്തിലുള്ള ആ സത്വത്തിനു അറ്റങ്ങളിൽ കൂർത്ത ദംഷ്ട്രകളുള്ള ചിറകുകളും ഉണ്ടായിരുന്നു.രണ്ടു കൈകളും കാലുകളും പുസ്തകത്തിൽ കുത്തി ചിറകുകൾ വിടർത്തുവാൻ എന്ന പോലെ നിൽക്കുന്ന ആ ഭീകരരൂപത്തെ നന്ദൻ നോക്കിക്കണ്ടു

Leave a Reply

Your email address will not be published. Required fields are marked *