ഗ്രന്ഥരക്ഷസ് – 4 4

നന്ദൻ മുറിവിന്റെ കാര്യമൊക്കെ മറന്നിരുന്നു അയാൾ കൈ ഉയർത്തി നോക്കി പിന്നെ പറഞ്ഞു,

“സാരല്യ കുട്ട്യേ ഞാൻ ഡ്രെസ്സ് ചെയ്തോളാം”

നന്ദൻ റൂമിലെത്തി മുറിവ് വൃത്തിയാക്കി കെട്ടി രോഹിണി അപ്പോളും ബോധം കെട്ടുറങ്ങി കിടന്നു.

നന്ദന് ആ പുസ്തകത്തിന്റെ കാര്യം വീണ്ടും ഓർമ്മയിൽ തികട്ടി വന്നു പണ്ട് മുത്തശ്ശി പറഞ്ഞു തന്ന കഥകളുടെ ശീലുകൾക്കിടയിൽ അയാൾ ഇങ്ങനെയൊന്നു തിരഞ്ഞു.

“ഇല്ല ഇങ്ങനെയൊന്നു കേട്ടിട്ടില്ല ഇതിപ്പോ എന്താണ് ? ” അയാൾ തനിയെ പിറുപിറുത്തു.

അയാളുടെ ശാസ്ത്രബോധം അയാളുടെ ഉപബോധ മനസ്സിനെ പരിഹസിച്ചു ബ്ലോട്ടിങ് പേപ്പർ അതാണ് തന്റെ ചോര അബ്സോർബ് ചെയ്തത് പഴയ പുസ്തകമല്ലേ പേപ്പർ ക്വാളിറ്റി അത്തരമായിരിക്കും.

പക്ഷെ പേര് തെളിഞ്ഞു വന്നതിനും തിളങ്ങുന്ന കണ്ണുകൾക്കും അയാളുടെ ശാസ്ത്രബോധത്തിനും ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല

എല്ലാം മനസ്സിൽ കുഴഞ്ഞു മറിഞ്ഞപ്പോൾ അല്പം ഒന്ന് മയങ്ങാൻ അയാൾ ആഗ്രഹിച്ചു. മൂവന്തി നേരം.., അല്പം കഴിഞ്ഞു ഉറങ്ങാൻ കിടക്കാം നന്ദൻ കരുതി. പക്ഷെ ഒരു മോഹനനിദ്രയിൽ നന്ദൻ അറിയാതെ കട്ടിലിനരുകിലേക്ക് നീങ്ങി അയാളറിയാതെ തന്നെ അയാളുടെ കണ്ണുകൾ അടഞ്ഞു.

നന്ദൻ ഉറങ്ങുന്നുണ്ടായിരുന്നില്ല പക്ഷെ ആരോ ബലമായി അടച്ചു വച്ചതു പോലെ അയാളുടെ കണ്ണുകൾ അടഞ്ഞു പോയി……. നന്ദന്റെ കണ്ണിലെ ഇരുട്ടിൽ രണ്ടു തീഷ്ണമായ ചോരക്കണ്ണുകൾ തെളിഞ്ഞു വന്നു. അത് അൽപനേരം മുൻപേ അയാളെ പേടിപെടുത്തിയ ആ പുസ്തത്തിലെ ജ്വലിക്കുന്ന അക്ഷികൾ തന്നെ ആയിരുന്നു.

നന്ദന്റെ അകക്കണ്ണുകളുടെ സ്ഥാനം ആ മായ കണ്ണുകൾ ഏറ്റെടുക്കുകയായിരുന്നു മനോമുകുരത്തിൽ തെളിഞ്ഞ ആ കണ്ണുകൾ പതുക്കെ തന്റെ ഉള്ളിലേക്കു ജ്വലിക്കുന്ന ശക്തിയിൽ നന്ദൻ കണ്ണുകൾ ഇറുകെ അടച്ചു. അയാളുടെ അകതാരിൽ ആ പുതിയ
കണ്ണുകൾ പകർന്നു കൊടുക്കുന്ന കാഴ്ചകൾ ഒരു സ്വപ്നത്തിലെന്നപോലെ തെളിഞ്ഞു.

ദൃഷ്‌ടീ ഗോചരമായ സ്ഥലവും സാഹചര്യവും നന്ദന് ചിരപരിചിതമായിരുന്നു ലൈബ്രറിയുടെ അകത്തു അയാൾ തുറന്ന പടി ഉപേക്ഷിച്ചു ഓടി പോന്ന ഗ്രന്ഥം അയാൾ കണ്ടു അത്ഭുതം അതിൽ ആ കണ്ണുകൾ അപ്പോളുണ്ടായിരുന്നില്ല, ലൈബ്രയിൽ ഒരു ചെറു കാറ്റടിച്ചുവോ ഒന്നുരണ്ടു താളുകൾ ആ ഗ്രന്ഥത്തിന്റെ മറിഞ്ഞു.

ആ താളുകൾ ചേരുന്ന ഭാഗത്തുനിന്നും ഇളം നീല കലർന്ന പുക ചെറു ചുരുളുകളായി ഉയർന്നു തുടങ്ങി. നന്ദന്റെ ഉള്ളിൽ ഭീതി പീലി വിരിച്ചാടി, ഉച്ചത്തിൽ അലറിവിളിക്കാൻ അയാൾ കൊതിച്ചു, പക്ഷെ അയാളുടെ നാക്കും ശരീരവും കെട്ടപ്പെട്ടിരുന്നു ഉച്ചത്തിൽ കരയാൻ പോയിട്ട് ഒന്ന് കൈ ഉയർത്തി അപ്പുറെ കിടക്കുന്ന രോഹിണിയെ വിളിക്കാൻ പോലും അയാൾക്ക്‌ കഴിഞ്ഞില്ല

ആ പുകച്ചുരുളുകൾ വലുതായി ഒരു ഭീകര രക്ഷസ്സിന്റെ രൂപം തീർത്തു മുകളിലേക്ക് കൂർത്ത ചെവികളും, കഴുകന്റെ ചുണ്ടു പോലെ കൂർത്തു വളഞ്ഞ മൂക്കും,നീളത്തിൽ ബലിഷ്ഠമായ ശരീരവും മാത്രമല്ല മനുഷ്യരൂപത്തിലുള്ള ആ സത്വത്തിനു അറ്റങ്ങളിൽ കൂർത്ത ദംഷ്ട്രകളുള്ള ചിറകുകളും ഉണ്ടായിരുന്നു.രണ്ടു കൈകളും കാലുകളും പുസ്തകത്തിൽ കുത്തി ചിറകുകൾ വിടർത്തുവാൻ എന്ന പോലെ നിൽക്കുന്ന ആ ഭീകരരൂപത്തെ നന്ദൻ നോക്കിക്കണ്ടു

എവിടെ നിന്നോ ഒരു കാറ്റടിച്ചുവോ പുകച്ചുരുളിലെ രൂപം കാറ്റടിച്ചാലെന്നപോലെ നാലുപാടും ചിതറി പിന്നെ ഒരു കൂട്ടമായി പുറത്തേക്കൊഴുകി ലൈബ്രറി കടന്നു പുറത്തേക്കൊഴുകിയിറങ്ങിയ പുകച്ചുരുൾ കോണിയിറങ്ങി താഴെയെത്തി. കപ്ബോർഡിൽ എന്തോ അടുക്കി കൊണ്ടിരുന്ന വാസന്തിയെയും താണ്ടി അത് അകത്തളത്തിലേക്കു ഒഴുകി.

പൊതുവെ ആരോടും ആവശ്യത്തിൽ കവിഞ്ഞു സംസാരിക്കുന്ന സ്വഭാവമില്ല ഹേമാവതി തമ്പുരാട്ടിക്ക്, അവരുടെ പ്രൗഢഭാവവും കൂടെ ആയപ്പോൾ ആൾക്കാരുടെ മുൻപിൽ അവർക്കു ഒരു ഭയം കലർന്ന ആദരം നേടികൊടുത്തിരുന്നു. ബംഗ്ലാവിലെ പണിക്കാർക്കും അവരെ ഭയമായിരുന്നു ദേവയാനിക്ക് മാത്രമാണ് അവരുടെ മുറിയിൽ പ്രവേശനം.

ഹേമാവതിക്കു കിടക്ക തയ്യാറാക്കിയ ദേവയാനി നിശാവസ്ത്രങ്ങൾ കുളികഴിഞ്ഞു മാറാനുള്ളവ എടുത്തു പുറത്തു വെച്ചു. തമ്പുരാട്ടി കുളി കഴിഞ്ഞു വരുമ്പോൾ മാറാനുള്ള വസ്ത്രങ്ങൾ ഡ്രസിങ് ടേബിളിനു മുമ്പിൽ നിർബന്ധമാണ്. 42 വയസ് ഉള്ള തമ്പുരാട്ടി 45 വയസ്സ് തോന്നിപ്പിക്കുന്ന രീതിയിൽ ആണു വസ്ത്ര ധാരണം. പക്ഷെ മുറിക്കുള്ളിൽ നിശാവസ്ത്രത്തിൽ 35 നു മേൽ തോന്നില്ല സാധാരണ സ്ത്രീകൾ വയസ്സ് കുറച്ചു കാണിക്കാനാണ് പരിശ്രമിക്കാറ് എന്തേ തമ്പുരാട്ടി ഇങ്ങനെ?.. ദേവയാനി സ്വന്തമായി പലകുറി ചോദിച്ച ചോദ്യം വീണ്ടും നിശബ്ദമായി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *