ജിന്‍സി മറിയം – 1 2

സത്യസന്ധമായി എഴുതുന്നതില്‍ കുറച്ചു ബുദ്ധിമുട്ട് ഉള്ളതിനാല്‍ സംഭവങ്ങള്‍, സ്ഥലങ്ങള്‍, പേരുകള്‍ മുതലായവ ഭാവനയില്‍ നിന്ന് കണ്ടെത്തുകയാണ്. ഞാന്‍ ശ്യാം. ഹോംഗ്കോംഗില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ ബിസിനസ് പാര്‍ട്ണര്‍ ആണ്. ഫാമിലിയായി ഹോംഗ്കോംഗില്‍ ആയിരുന്നു. കൊറോണ ആയതിനാല്‍ ഒരുവിധത്തില്‍ ഭാര്യയയൂം മക്കളെയും നാട്ടില്‍ എത്തിച്ചു തിരിച്ചു വരുന്ന വഴിയാണ്. യാത്രയിലെ ദുരിതങ്ങള്‍ ബുദ്ധിമുട്ടുകള്‍ ഒക്കെ ഇവിടെ എഴുതുന്നതില്‍ കാര്യമില്ലല്ലോ. അതുകൊണ്ട് ആവശ്യം ഉള്ള കാര്യങ്ങള്‍ മാത്രം എഴുതാം.

അവന്‍റെ മനസിലേക്ക് തിരികെ ഹോംഗ്കോംഗിലേക്ക് പോകാന്‍ ദുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത് മുതലുള്ള കാര്യങ്ങള്‍ തെളിഞ്ഞു വന്നു. ഫ്ലൈറ്റ് ഇറങ്ങി ഒന്ന് ഫ്രെഷ് ആകാം എന്ന് കരുതി റസ്റ്റ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ ഫോണ്‍ നിര്‍ത്താതെ മുഴുങ്ങുന്നു. അച്ഛനാണല്ലോ, എത്തിയോയെന്നു അറിയാന്‍ ആയിരിക്കും എന്ന് വിചാരിച്ചു ഇയര്‍പോഡ് എടുത്തു ചെവിയില്‍ തിരുകി കോള്‍ ആന്‍സര്‍ ചെയ്തു. അച്ഛാ, ഞാന്‍ ദുബായില്‍ എത്തിയതെയുള്ളൂ. ഇവിടെനിന്നു ഒരു പ്രൈവറ്റ് ജെറ്റ് ആണ് ഉള്ളത്. അതിന്‍റെ സമയം ഫിക്സ് ചെയ്തിട്ടില്ല.

കുറെ പ്രൊസീജ്യര്‍ ആന്‍ഡ്‌ പെര്‍മിഷന്‍സ് ഒക്കെ ഉണ്ട്. അതൊക്കെ കഴിഞ്ഞു വിളിക്കാം. അത്രയും പറഞ്ഞു അച്ഛന്റെ മറുപടിക്കായി കാതോര്‍ത്തപ്പോള്‍ അമ്മയെന്തോ ഉറക്കെ പറയുന്നത് കേള്‍ക്കാം. വീട്ടില്‍ വേറെയാരോടോ സംസാരിക്കുന്ന പോലെ. അതിന്‍റെ ഇടയില്‍ അച്ഛന്റെ പതിഞ്ഞ ശബ്ദം കെട്ടു തുടങ്ങി. “മോനെ തോമാച്ചന്‍ ഇവിടെ വന്നിരിക്കുന്നുണ്ട്, തോമാച്ചന്റെ മകള്‍ ഹോംഗ്കോംഗ് പോകാന്‍ വേണ്ടി ദുബായി എയര്‍പോര്‍ട്ടില്‍ ഉണ്ട്. പക്ഷെ ഫ്ലൈറ്റ് കാന്‍സല്‍ ആയി. നിനക്ക് എങ്ങനെയെങ്കിലും സഹായിക്കാന്‍ സാധിക്കുമോ എന്ന് അറിയാന്‍ വന്നതാണ്‌ അദ്ദേഹം.” എന്തെങ്കിലും നിന്നെക്കൊണ്ടു ചെയ്യാന്‍ പറ്റുമോ ? ഇത്കേട്ട ഞാന്‍ ഒന്ന് ഞെട്ടി. ഞാന്‍ തന്നെ ഒരുവിധം കഷട്പ്പെട്ടിട്ടാണ് ഒരു പ്രൈവറ്റ് ജെറ്റില്‍ സീറ്റ് ഒപ്പിച്ചത്. അച്ഛന്‍ ഒന്നും ആവശ്യപ്പെടുന്നതല്ല.
അതുകൊണ്ട് പെട്ടന്ന് നോ പറയാനും തോന്നുന്നില്ല. ഞാന്‍ ധര്‍മ സങ്കടത്തില്‍ ആയി. അച്ഛന്റെ ചെറുപ്പം മുതലേയുള്ള ഏക സുഹൃത്ത്‌ ആണ് തോമാച്ചന്‍. ചെറുപ്പത്തില്‍ ആ വീട്ടില്‍ ഒക്കെ പോയിട്ടുണ്ട്. മൂന്നു പെണ്മക്കള്‍ ആണ് തോമച്ചാനു, അതില്‍ ഏതാണ് ഈ കുരിശെന്ന് അറിയില്ല. ആരെയും എനിക്ക് പരിചയം ഇല്ല. ഇതൊക്കെ മനസ്സില്‍ ഓര്‍ത്തു അച്ഛനോട് പറഞ്ഞു. അച്ഛാ ഞാന്‍ ഇവിടെ വന്നിറങ്ങിയതെയുള്ളൂ, കാര്യങ്ങള്‍ എങ്ങനെയാണെന്ന് നോക്കട്ടെ. ഞാന്‍ അച്ഛനെ തിരിച്ചു വിളിക്കാം. ശരി മോനെ ഞാന്‍ ജിന്‍സിയുടെ നമ്പരും ബാക്കി കാര്യങ്ങളും വാട്സപ്പില്‍ അയച്ചിട്ടുണ്ട്. “അവളുടെ വിസ തീരും മുന്‍പ് അവിടെയെതിയില്ലെങ്കില്‍ കുടുംബത്തിന്‍റെ കാര്യം കഷ്ടമാകും. ഇപ്പോള്‍ അവളുടെ ബലത്തില്‍ ആണ് വീട്ടു കാര്യങ്ങള്‍ നടക്കുന്നത്.” അച്ഛനല്ല അത് പറഞ്ഞത് എന്ന് മനസിലായി, അടുത്ത് നിന്ന തോമാച്ചന്‍ ആകും. ശരിയച്ച എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു റസ്റ്റ്‌ റൂമിലേക്ക്‌ നടന്നു.

കൊറോണയുടെ സെക്കണ്ട് വേവ് തുടങ്ങിയതിനാല്‍ എല്ലായിടത്തും ലിമിറ്റഡ് സൌകര്യങ്ങളെ ഉള്ളൂ. ഹോംഗ്കോംഗില്‍ എത്തിയാലും കുഴപ്പം ആണ്. അവിടെ 21 ഡെയ്സ് ആണ് ക്വാറന്റൈന്‍. അതിനായി ഒരു ടൂറിസം കമ്പനിയുടെ അപ്പാര്ട്ട്മെന്റ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അവിടെയിരുന്നു ഒഫിഷ്യല്‍ കാര്യങ്ങള്‍ ചെയ്യാം എന്നതുകൊണ്ട്‌ വലിയ മടുപ്പുണ്ടാകില്ല. നാല് മാസം നാട്ടില്‍ നിന്നതിന്‍റെ കുഴപ്പം ഉണ്ട്. ബിസിനസ് പലതും മോശമാണ് കൊറോണ കാരണം. അവിടെ ചെന്നിട്ടു വേണം വീണ്ടും എല്ലാം നേരെയാക്കിയെടുക്കാന്‍. അതിന്‍റെ ഇടക്കാണ്‌ ജിന്‍സിയെന്ന പുതിയ കുരിശ് എന്നോര്‍ത്ത് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *