ജീവിതം നദി പോലെ – 5അടിപൊളി  

 

” നീ കഴിക്കുന്നില്ലേ? ” അമ്മ ചോദിച്ചു.

“ആം ” ഞാൻ മൂളി.

“എന്നാൽ കൈ കഴുകിക്കോളൂ.. ” അമ്മ അടുക്കളയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.

 

ഞാൻ വാഷ് ബേസിനിൽ കൈ കഴുകി ഡൈനിങ് ടേബിളിലേക്ക് എത്തി. അച്ഛൻ അവിടെ ഇരിപ്പുണ്ട്. ഇരിക്കാൻ തുടങ്ങിയ എന്നെ ഒന്ന് നോക്കിപുള്ളി. പിന്നെ കനത്ത ശബ്ദത്തിൽ ചോദിച്ചു.

 

“ഒരു മാസം കൂടി വീട്ടിൽ വന്നു. പ്രായമായ രണ്ടു പേര് ഇവിടുണ്ട്. എന്നാൽ അവരോട് രണ്ടു വാക്ക്, അതില്ല. വന്നപ്പോൾ മുറിയിൽ കയറി വാതിലടച്ചതാണ്. നീയിനി എന്ന് നന്നാവുമെടാ?”

 

ഇരിക്കാൻ തുടങ്ങിയ ഞാൻ കസേരയുടെ മുകളിൽ കൈ വച്ചു കൊണ്ട് നിന്നു. മനസ്സിൽ ദേഷ്യം പുകഞ്ഞു വരുന്നുണ്ട്. ഇങ്ങേരുടെ ഈ കുറ്റപ്പെടുത്തൽ കേൾക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഈ വഴി വരാത്തത് തന്നെ.

 

” ഇരിക്ക്.. ഇരിക്ക്… നിന്ന് കാല് കഴക്കേണ്ട.. ” പുച്ഛ സ്വരത്തിൽ പുള്ളി വീണ്ടും പറഞ്ഞു.

 

ഞാൻ മറുപടിയൊന്നും പറയാതെ ശക്തിയിൽ കസേര പിന്നിലേക്ക് വലിച്ചിട്ടിരുന്നു.

 

“ഹ് ഹും… എന്നോടുള്ള ദേഷ്യം കസേരയോടെന്തിനാടാ കാണിക്കുന്നത്?.” പുള്ളി എന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.

 

“അച്ഛനെന്തിന്റെ കേടാ? എന്നെ കാണുമ്പോൾ ഇങ്ങനെ കുറ്റം പറഞ്ഞില്ലേൽ ഉറക്കം വരില്ലേ നിങ്ങൾക്ക്?” ഞാൻ ചീറി.

 

“സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ അടിച്ചു നിന്റെ അണപ്പല്ല് ഞാൻ താഴെയിടും. നിങ്ങളോ? ഇങ്ങനെയാണോടാ സ്വന്തം തന്തയോട് സംസാരിക്കുന്നത്?.”

അച്ഛൻ ദേഷ്യം കൊണ്ട് വിറച്ചു. പുള്ളിയുടെ കണ്ണുകൾ ചുവന്നു. കൈകളിലെ ഞരമ്പുകൾ പിടച്ചു.

 

ഇനി ഞാൻ വാ തുറന്നാൽ ആ കൈയെന്റെ കരണത്തു പതിയുമെന്ന് ഉറപ്പാണ്. പക്ഷേ മിണ്ടാതെ ഇരിക്കാൻ എന്റെ ഈഗോ സമ്മതിക്കുന്നില്ല.

 

” പിന്നെ ഞാൻ എന്ത് പറയണം? അച്ഛയെന്തിനാ എപ്പോഴും എന്നെയിങ്ങനെ കുറ്റപ്പെടുത്തുന്നത്? എന്റെ പതിനഞ്ചാം വയസ്സ് മുതൽ ഞാൻ കേട്ട് തുടങ്ങിയതാ ഈ കുറ്റപ്പെടുത്തൽ. ” ഞാൻ പരമാവധി ശബ്ദം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു.

 

“പ് ഫാ.. നാണമില്ലെടാ നിനക്കിത് പറയാൻ..” പുള്ളി കസേരയിൽ ഇരുന്നു കൊണ്ട് കൈ നീട്ടി ആക്രോശിച്ചു.

 

“15 ആം വയസ്സിൽ കേട്ട് തുടങ്ങി പോലും. ആ സമയത്ത് എന്റെ സുഹൃത്തുക്കൾ അവരുടെ മക്കളെ കുറിച്ചു അഭിമാനത്തോടെ അധ്യാപകരിൽ നിന്നും കേട്ടപ്പോൾ ഞാനും നിന്റെ അമ്മയും നിന്റെ അദ്ധ്യാപകരുടെ മുന്നിൽ നാണം കെട്ട് തല താഴ്ത്തി നിൽക്കുകയായിരുന്നു. ഓർമയില്ലേ നിനക്ക്. സ്കൂൾ വാർഷികത്തിനു പത്തിൽ പഠിക്കുന്ന മകൻ സ്കൂളിൽ മദ്യപിച്ചു എത്തി തല്ലുണ്ടാക്കിയതിന്. ആ നിന്നെ പിന്നെ ഞാൻ കുറ്റപ്പെടുത്താതെ പൊന്നാട ചാർത്തി ആദരിക്കണോ?”.

 

ഇതിനിടയിൽ ഭക്ഷണവുമായി എത്തിയ അമ്മ അത് മേശയിലേക്ക് വിളമ്പുന്നതിനിടയിൽ എന്നെ നോക്കി. ആ കണ്ണുകളിലും എന്നോട് ഒരു തരിമ്പ് അലിവും ഉണ്ടായിരുന്നില്ല.

” അതിനു ശേഷം നീ നന്നായോ? പ്ലസ് ടു വിലും, കോളേജിലും നീ എന്തൊക്കെ പ്രശ്നമുണ്ടാക്കി. നിന്റെ സഹോദരങ്ങളായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് നിന്റെ അനിയത്തിയും, അനിയനും സ്കൂളുകളിൽ നാണം കെട്ടില്ലേ? നീ പഠിച്ച സ്ഥലങ്ങളിൽ പോവില്ലെന്ന് അവർ വാശി പിടിച്ചില്ലേ. പഠിച്ചിറങ്ങിയിട്ട് 5 കൊല്ലമായി. എന്താ നിന്റെ ജോലി? നീ കാരണം കൊണ്ട് ഈ കുടുംബത്തിന്റെ അഭിമാനം തന്നെ ഇല്ലാതായില്ലേ? ആ നിന്നെ ഞാൻ പൂവിട്ടു തൊഴണോ പിന്നെ… ”

 

അച്ഛൻ എഴുന്നേറ്റു പോയി.. ഒപ്പം അമ്മയും അച്ചന്റെ പിന്നാലെ പോയി. ഞാൻ കുറേ നേരം അവിടെ ഇരുന്നു. പിന്നെ എഴുന്നേറ്റു റൂമിലേക്കു നടന്നു.

 

കനപ്പെട്ട മനസ്സുമായി ബെഡ്ഡിലേക്ക് വീണു. അച്ഛൻ പറഞ്ഞ പഴയ കാര്യങ്ങളൊക്കെ മനസ്സിലൂടെ കടന്നു പോയി.

 

ഏകദേശം 11 വർഷങ്ങൾക്ക് മുൻപ്, സ്കൂളിലെ ആനുവേഴ്സറി ഫങ്ക്ഷൻ. അന്നും വലിയ സുഹൃത് ബന്ധമൊന്നുമില്ല. അച്ചുവിനെ പോലെ രണ്ടു പേർ തോമസും, മാർട്ടിനും. മാർട്ടിൻ എവിടുന്നോ കൊണ്ട് വന്ന വൈറ്റ് റം ഞങ്ങൾ കഴിച്ചു.

 

മണമുണ്ടാകില്ല എന്നായിരുന്നു അത് മാർട്ടിനു കൊടുത്ത അവന്റെ കസിൻ ചേട്ടൻ പറഞ്ഞത്. അത് വിശ്വസിച്ചു ഞങ്ങൾ അത് കുടിച്ചു. ക്ലാസുകൾ തമ്മിൽ ഉണ്ടായ മത്സരത്തിനിടയിൽ നടന്ന വാക്ക് തർക്കം അടിയിൽ കലാശിച്ചു.

 

ഞങ്ങൾ മാത്രമല്ല ക്ലാസിലെ ഒട്ട് മുക്കാൽ ആൺകുട്ടികളും ആ തല്ലിൽ ഉണ്ടായിരുന്നു. പക്ഷേ ടീച്ചർമാർ പിടിച്ചപ്പോൾ ഞങ്ങൾ മദ്യപിച്ചത് കണ്ടെത്തി. അതോടെ കാര്യങ്ങൾ ഞങ്ങളുടെ തലയിലായി. അന്ന് വീട്ടിൽ നിന്ന് കിട്ടിയ തല്ലിന് ഒരു കുറവുമുണ്ടായില്ല. പിന്നീട് പരീക്ഷ കഴിയും വരെ സ്കൂളിലും തല ഉയർത്താൻ കഴിഞ്ഞിട്ടില്ല.

 

കള്ളു കുടിയന്റെ പെങ്ങളെന്ന് വിളിച്ചു ആരോ കളിയാക്കിയെന്ന് പറഞ്ഞോരിക്കൽ പെങ്ങൾ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു. അന്ന് ഞാൻ പ്ലസ് ടു വിൽ ആയിരുന്നു. അവളെ കളിയാക്കിയവനെ ഞാൻ ബസ് സ്റ്റാൻഡിൽ ഇട്ടു തല്ലി.

 

അത് വീണ്ടും കാര്യങ്ങൾ വഷളാക്കി. അന്ന് അത് പോലിസ് കേസ് ആവാതെയിരിക്കാൻ അച്ഛൻ കുറേ കാശു ചിലവാക്കി. ആ സംഭവത്തോടെ ഇനി ആ സ്കൂളിൽ പഠിക്കാൻ പേടിയാണെന്ന് പറഞ്ഞു പെങ്ങളും, അനിയനും ബഹളം വച്ചു. അങ്ങനെ അവരെ അവസാനം അച്ഛൻ സ്കൂൾ മാറ്റി. ഞാൻ വീട്ടിലും, നാട്ടിലും ഒറ്റപ്പെട്ടു. അതിനു ശേഷം ചേട്ടൻ എന്നൊരു പരിഗണന രണ്ടാളും തന്നിട്ടില്ല. പക്ഷേ അവർ രണ്ടുപേരും പരസ്പരം ഭയങ്കര സ്നേഹത്തിൽ ആയിരുന്നു. ചിലപ്പോൾ ഒക്കെ അവരുടെ സ്നേഹം കണ്ടു അസൂയ പൂണ്ടിട്ടുണ്ട്.

 

അപ്പോൾ നന്നാകണം എന്നൊരു തോന്നൽ ശക്തി പ്രാപിക്കും. എന്നാൽ ഒന്നുറങ്ങി എഴുന്നേൽക്കുമ്പോഴേക്കും ആവേശമെല്ലാം പോയിട്ടുണ്ടാവും.😫 കോളേജിന് ശേഷം നല്ലൊരു ജോലി കൂടി കിട്ടാതായതോടെ വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും പോയാൽ മതിയെന്നായി. ☹️

 

ഇന്നിപ്പോൾ പറയാൻ ഒരു ജോലിയും, കിടക്കാൻ ഒരു ഫ്ലാറ്റുമുണ്ട്. വരുമാനത്തിന്റെ പകുതിയിലേറെ ബാങ്കിലെ ലോണിലേക്കാണ് പോകുന്നത്. എങ്കിലും സമാധാനമുണ്ട്. പിന്നെ ഇവരുടെയീ ആട്ടും തുപ്പും കൊള്ളേണ്ട. ചിന്തിച്ചു ചിന്തിച്ചു രാത്രി എപ്പോഴോ ഉറങ്ങി.

 

ജനൽ പാളിയിലൂടെ കടന്നു വന്ന സൂര്യപ്രകാശം മുഖത്തേറ്റപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്. കൈകൾ ഒന്ന് വലിച്ചു വിട്ട് മൂരി നിവർന്നു ഞാൻ ബെഡ്ഡിൽ ഉയർന്നിരുന്നു. ഫോൺ എടുത്തു സമയം നോക്കി. പത്തു മണിയായിരിക്കുന്നു. പതിയെ ബാത്‌റൂമിലേക്ക് നടന്നു.

 

സമയ്യയുടെ കൂടെയുള്ള യുദ്ധത്തിന്റെ ക്ഷീണവും, യാത്രക്ഷീണവും ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും മാറി. ഫ്രഷ് ആയി താഴെ കിച്ചണിലേക്ക് നടന്നു. അവിടെയിനി എന്താണാവോ?.