ജീവിതം നദി പോലെ – 5 2അടിപൊളി  

 

അപ്പോൾ നന്നാകണം എന്നൊരു തോന്നൽ ശക്തി പ്രാപിക്കും. എന്നാൽ ഒന്നുറങ്ങി എഴുന്നേൽക്കുമ്പോഴേക്കും ആവേശമെല്ലാം പോയിട്ടുണ്ടാവും.😫 കോളേജിന് ശേഷം നല്ലൊരു ജോലി കൂടി കിട്ടാതായതോടെ വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും പോയാൽ മതിയെന്നായി. ☹️

 

ഇന്നിപ്പോൾ പറയാൻ ഒരു ജോലിയും, കിടക്കാൻ ഒരു ഫ്ലാറ്റുമുണ്ട്. വരുമാനത്തിന്റെ പകുതിയിലേറെ ബാങ്കിലെ ലോണിലേക്കാണ് പോകുന്നത്. എങ്കിലും സമാധാനമുണ്ട്. പിന്നെ ഇവരുടെയീ ആട്ടും തുപ്പും കൊള്ളേണ്ട. ചിന്തിച്ചു ചിന്തിച്ചു രാത്രി എപ്പോഴോ ഉറങ്ങി.

 

ജനൽ പാളിയിലൂടെ കടന്നു വന്ന സൂര്യപ്രകാശം മുഖത്തേറ്റപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്. കൈകൾ ഒന്ന് വലിച്ചു വിട്ട് മൂരി നിവർന്നു ഞാൻ ബെഡ്ഡിൽ ഉയർന്നിരുന്നു. ഫോൺ എടുത്തു സമയം നോക്കി. പത്തു മണിയായിരിക്കുന്നു. പതിയെ ബാത്‌റൂമിലേക്ക് നടന്നു.

 

സമയ്യയുടെ കൂടെയുള്ള യുദ്ധത്തിന്റെ ക്ഷീണവും, യാത്രക്ഷീണവും ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും മാറി. ഫ്രഷ് ആയി താഴെ കിച്ചണിലേക്ക് നടന്നു. അവിടെയിനി എന്താണാവോ?.

 

കിച്ചണിൽ നിന്നും വറുത്തരച്ച കറിയുടെ മണം. എന്തൊക്കെ പറഞ്ഞാലും അമ്മയുടെ കൈപ്പുണ്യം 🥰.

 

“ആഹാ, മോന് ഇന്ന് നേരെത്തെ ആണല്ലോ?” അമ്മയുടെ പരിഹാസത്തോടെയുള്ള ചോദ്യം.

 

കേൾക്കാത്ത ഭാവത്തിൽ ഫ്ലാസ്കിൽ നിന്നും കാപ്പി ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ട് ഞാൻ തിരികെ നടന്നു.

 

” ഡാ കഴിക്കാൻ എടുക്കട്ടെ? ”

“ആം ” ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു.

 

ആവി പറക്കുന്ന പുട്ടും, കടല കറിയുമായി ഞാൻ യുദ്ധമാരംഭിച്ച നേരത്താണ് പിതാജിയുടെ കടന്നു വരവ്. ഭക്ഷണവുമായി മല്ലിടുന്ന എന്നെ പുള്ളി ഒന്ന് പുച്ഛത്തോടെ നോക്കി. പിന്നെ കൈയിൽ ഇരുന്ന കവറുകൾ അമ്മയുടെ കൈയിൽ കൊടുത്ത ശേഷം ഒരു കസേര വലിച്ചു അവിടെ ഇരുന്നു.

 

“മൈര്.. മനസമാധാനമായി ഒന്ന് ഭക്ഷണം കഴിക്കാനും ഇങ്ങേരു സമ്മതിക്കില്ലേ?”. ഞാൻ മനസ്സിൽ പറഞ്ഞു.

 

“ഇന്ന് എന്തേ പത്തരയായപ്പോഴേക്കും എഴുന്നേറ്റത്?” അച്ഛൻ എന്നെ നോക്കി.

 

കോപ്പ്.. തുടങ്ങി… ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല.. ഞാൻ പാത്രവുമെടുത്ത് എഴുന്നേൽക്കാൻ തുടങ്ങി.

 

“എന്നോടുള്ള ദേഷ്യം ആഹാരത്തോട് കാണിക്കണ്ട. അവിടെയിരുന്നു കഴിക്കടാ .”

അച്ഛൻ സിറ്റ് ഔട്ടിലേക്ക് നടന്നു കൊണ്ട് പറഞ്ഞു…

 

“പിന്നെ അമൃതേത്തു കഴിഞ്ഞാൽ ഒന്നിങ്ങോട്ട് വരണം. കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. ”

 

പുല്ല്.. ഇനി പുതിയതെന്ത് കുരിശ്ശാണോ? ആഹാരം കഴിക്കാനുള്ള മൂഡും പോയി…. പ്ലേറ്റിലുള്ളത് എങ്ങിനെയൊക്കെയോ കഴിച്ചു തീർത്തു കൈ കഴുകി ഞാൻ വരാന്തയിലേക്ക് നടന്നു.

 

അച്ഛൻ അവിടെ പത്രവും വായിച്ചു കൊണ്ട് ചാരു കസേരയിൽ കിടപ്പുണ്ട്. ഞാൻ അടുത്ത് ചെന്ന് ഒന്ന് മുരടനക്കി. പുള്ളി ശബ്ദം കേട്ട് പത്രം മാറ്റിയൊന്നു നോക്കി. എന്നെ കണ്ടതും പത്രം മടക്കി ടീപ്പോയിലേക്ക് ഇട്ടു.

 

“ഇരിക്ക് ” കസേര ചൂണ്ടി പുള്ളി പറഞ്ഞു. ഒപ്പം കണ്ണടയൂരി ടീപ്പോയിലേക്ക് വച്ചു.

 

ഞാൻ കസേരയിലേക്കിരുന്നു.

“കഴിഞ്ഞ ദിവസം നിന്റെ അളിയനും, പെങ്ങളും കൂടി ഫോൺ വിളിച്ചപ്പോൾ ഒരു കാര്യം പറഞ്ഞു. “

 

ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കിയിരുന്നു. ഇനി വല്ല ഭാഗം വയ്പ്പുമാണോ?.

 

” അവര് രണ്ടു പേരും U.S വിസയ്ക്ക് അപേക്ഷിക്കാൻ പോവുകയാണ്. പ്രോസസ്സ് ഒക്കെ കഴിഞ്ഞു അപ്പ്രൂവൽ കിട്ടാൻ ഏതാണ്ട് 2-3 വർഷമെടുക്കുമെന്നാണ് പറഞ്ഞത്. ”

 

ഓഹ്ഹ് ഇതായിരുന്നോ? അവര് എങ്ങോട്ടെങ്കിലും പോകട്ടെ. ഞാനെന്ത് വേണം? അല്ലെങ്കിൽ തന്നെ അവരുടെ ജീവിതത്തിൽ എനിക്കൊരു റോളും ഇല്ല. അവളെന്നെ വിളിക്കാറും, സംസാരിക്കാറുമില്ല. പിന്നെ അളിയന് ഇങ്ങനെയൊരു അളിയന്നുണ്ടോന്നു പോലും അറിയുമെന്ന് തോന്നുന്നില്ല.

 

“ഡാ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ?” എന്റെ അലസത കണ്ടു അച്ചന്റെ സ്വരം മാറി.

 

” ആ.. ഉണ്ട്.. അവര് അമേരിക്കക്ക് പോകുന്നു..”