ജീവിതം നദി പോലെ – 5അടിപൊളി  

 

അമ്മയും, അച്ഛനും സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ മക്കൾക്ക് സന്തോഷമുണ്ടാകേണ്ടതാണ്, പക്ഷേ ഇവിടെ എന്റെ മനസ്സിൽ ആദ്യമുണ്ടായത് അസൂയയാണ് പിന്നെ ആ ലോകത്തിൽ എനിക്കൊരു സ്ഥാനമില്ലല്ലോ എന്നൊരു വിഷമവും.

 

എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടു മുഖമുയർത്തിയ അച്ഛൻ അവരെ നോക്കി നിൽക്കുന്ന എന്നെ കണ്ടു. ക്ഷണ നേരം കൊണ്ട് ആ മുഖത്തെ ചിരി മാഞ്ഞു ഗൗരവം നിറഞ്ഞു. അച്ഛന്റെ മുഖം മാറിയത് കണ്ടു എന്തുപറ്റിയെന്ന ഭാവത്തോടെ നെറ്റി ചുളുക്കി അമ്മയും തിരിഞ്ഞു നോക്കി. എന്നെ ക്ണ്ടതോടെ ഓഹ് ഇതാണോ കാര്യമെന്ന് ഭാവത്തിൽ നിസ്സംഗതയാണ് ആ മുഖത്തു കാണാനായത്.

 

ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു.

” അച്ഛാ ഞാൻ ഇറങ്ങുവാ.. ”

“അതിനു നീ ഇന്നലെ വന്നതല്ലെയുള്ളു? പിന്നെന്താ ഇപ്പൊ പോകുന്നത്?”

“അത് നാളെ ഓഡിറ്റ്‌റെ കാണാൻ പോകണം.” ഞാൻ പെട്ടന്ന് വായിൽ വന്നൊരു കള്ളം പറഞ്ഞു.

 

അച്ഛനത് കേട്ട് പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി.

“എന്തിനാ അജൂ നീയിങ്ങനെ കള്ളം പറയുന്നത്? ” അമ്മ ദേഷ്യത്തോടെ ചോദിച്ചു.

 

” ഞാനെന്തു കള്ളം പറഞ്ഞുവെന്നാണ്? ” ഞാൻ വീണിടത്തു കിടന്നുരുണ്ടു.

എന്തോ പറയാനായി തുടങ്ങിയ അമ്മയെ അച്ഛൻ കയ്യുയർത്തി വിലക്കി. പിന്നെ എന്നോടായി പറഞ്ഞു.

” ഞാൻ പറഞ്ഞത് ഇഷട്പെടാത്തത് കൊണ്ടാണ് നീയിപ്പോൾ പോകുന്നത്. അത് മനസ്സിലാക്കാൻ ഞങ്ങൾക്ക് വലിയ പാടൊന്നുമില്ല. കാരണം ഞങ്ങളാണ് നിന്റെ രക്ഷിതാക്കൾ. ഇനിയിപ്പോൾ ഇറങ്ങുമ്പോൾ ഒരു വഴക്ക് വേണ്ട. നീ പോയി വാ.. ”

 

ശരിയെന്ന ഭാവത്തോടെ തല കുലുക്കി ഞാൻ തിരിഞ്ഞു.

 

” ഡാ ഒന്നു നിന്നെ … ” അച്ഛനാണ്.

ഞാൻ തിരിഞ്ഞു പുള്ളിയുടെ മുഖത്തേക്ക് നോക്കി.

പുള്ളി ഇരുന്നിടത്തു നിന്നൊന്ന് എഴുന്നേറ്റ് കൈ വിടർത്തി ശ്വാസം വലിച്ചു വിട്ടു. പിന്നെ കർക്കശ്യം നിറഞ്ഞ പതിവ് ശൈലിയിൽ പറഞ്ഞു.

“ഞാൻ പറഞ്ഞ കാര്യങ്ങൾ കാര്യമായൊന്ന് ആലോചിക്ക്. ചൊല്ലിക്കോട്, തല്ലിക്കോട്, തള്ളിക്കള എന്നതാണ് പണ്ടു കാരണവന്മാർ പറഞ്ഞിരിക്കുന്നത്. അവസാനത്തെത് ചെയ്യിക്കാൻ ഞങ്ങളെ നീ നിർബന്ധിതരാക്കരുത്. ഉം പോയി വാ…”

 

ഒന്നും മിണ്ടാതെ ഞാൻ തല താഴ്ത്തി തിരിച്ചു നടന്നു. മനസ്സിൽ ദേഷ്യം പുകയുകയായിരുന്നു. ഏതു നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്?. മൈര്.

 

ഞാൻ വണ്ടിയിൽ കയറി. സൈഡ് ഗ്ലാസിൽ അച്ചനും, അമ്മയും ഞാൻ പോകുന്നത് നോക്കി നിൽക്കുന്നത് കണ്ടു.

Objects in the mirror are closer than they appear.

പക്ഷേ ഇവിടെ they are far away than they appear.

അവരോടുള്ള ദേഷ്യം ഞാൻ ആക്‌സിലറേട്ടറിലേക്ക് പകർന്നപ്പോൾ നാലു മണിക്ക് മുൻപ് തന്നെ ആലുവയെത്തി.

 

ഫ്ലാറ്റിൽ എത്തിയപ്പോൾ എന്തോ ഒരാശ്വാസം. ജീവപര്യന്തം ശിക്ഷ അനുഭവിക്കന്നത് പോലെയാണ് വീട്ടിൽ നിന്നപ്പോൾ തോന്നിയത്. ഇപ്പോൾ ആണെങ്കിൽ പരിധികളില്ലാത്ത സ്വാതന്ത്ര്യം പോലെ.

 

ഒന്ന് പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു. നേരെ വണ്ടിയെടുത്തു മറൈൻ ഡ്രൈവിലേക്ക് വിട്ടു. വണ്ടി പാർക്കിങ്ങിലിട്ട് കുറച്ചു നേരം ബെഞ്ചിൽ സ്ഥാനം പിടിച്ചു.

 

കാറ്റു കൊണ്ട് കടലും നോക്കി കുറേ നേരമിരുന്നു. എന്തൊക്കെയോ ചിന്തകൾ തലയ്ക്കുള്ളിലൂടെ കടന്നു പോയി. ഒന്നു മനസ്സ് ശാന്തമായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റു.

 

തിരികെ പോകാം എന്ന് കരുതി വണ്ടിയുടെ അടുത്ത് എത്തിയപ്പോഴാണ് ആഷിക്കിന്റെ കടയിൽ ഒന്ന് കേറിയാലോ എന്ന് തോന്നിയത്. ബാറിൽ വച്ചു കമ്പനിയായ ഒരു ചങ്ക് ആണ്. ഇവിടെ പെന്റ മേനകയിൽ ആശാന് രണ്ടു മൊബൈൽ ഷോപ്പ് ഉണ്ട്. പിന്നെ കുറച്ചു കുഴലിന്റെ ഇടപാടുമുണ്ട്.

 

നേരെ റോഡ് ക്രോസ്സ് ചെയ്തു അവന്റെ ഷോപ്പിലേക്ക് നടന്നു. സ്റ്റെപ് കയറുമ്പോൾ ആണ് ഐഷു വേറൊരു പെൺ കുട്ടിയോടൊപ്പം സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടത്.

 

“ഐഷുമ്മ ”

 

വിളി കേട്ട് നോക്കിയ ഐഷു എന്നെ കണ്ടോന്ന് ഞെട്ടി. പിന്നെ പെട്ടെന്ന് മുഖത്തൊരു ചിരി വരുത്തി.

“ഇതെന്താ ഇവിടെ?”

 

“ഒന്നുലിക്ക.. ഇവൾക്കൊരു ഫോൺ നോക്കാൻ ഇറങ്ങിയത. എന്റെ ഫ്രണ്ട് ആണ് ആതിര..”

 

ഞാൻ ഐഷുന്റെ കൂടെയുള്ള കുട്ടിയെ നോക്കി ഒന്നു ചിരിച്ചു. തിരിച്ചവളും. 😇

 

“എന്നിട്ട് ഫോൺ എടുത്തോ? ഇല്ലെങ്കിൽ ഇവിടെ എന്റെ ഫ്രണ്ട്ന്റെ കടയുണ്ട് അവിടെ നോക്കാം.”

 

“ഇവളുടെ ചേട്ടന്റെ പരിചയക്കാർ ഉണ്ടായിരുന്നു. അവിടെ നിന്ന് എടുത്തു . ‘

ഐഷു പറയുന്നതിനിടയിൽ താഴെ പാർക്കിങ്ങിലേക്ക് നോക്കുന്നുണ്ടായിരുന്നു.

 

“ഇനി ഐഷുമ്മ എങ്ങനെ പോകും? ഞാൻ കൊണ്ട് വിടണോ?”.

 

“വേണ്ടിക്ക ഇവളുടെ വണ്ടിയുണ്ട്. അതിൽ ഒരുമിച്ചു പൊക്കോളാം.”

 

“എങ്കിൽ ശരി വിട്ടോ.. സന്ധ്യയായി..”

 

ഐഷു കൂട്ടുകാരിയോടൊപ്പം താഴോട്ടിറങ്ങി പിന്നെ പെട്ടെന്ന് വീണ്ടും നട ഓടി കേറിയെന്റെ അടുത്തെത്തി.

 

“ങും.. എന്തേ?” ഞാൻ ഐഷുനെ നോക്കി.

ആളുടെ ബോഡി ലാംഗ്വേജ്ൽ മൊത്തം ഒരു പരുങ്ങൽ.. കൈകൾ ഒക്കെ പിണച്ചു വച്ചു അഴിച്ചു മടക്കുന്നു, കാലുകൾ നിലത്തു മാറി മാറി നൃത്തം ചെയ്യുന്നു.

 

“അതിക്ക. പിന്നെ.. എന്നെ.. പിന്നെ.. ഇവിടെ ” ആളുടെ വിക്കൽ കൂടി കേട്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി..

 

“ഐഷുമ്മയെ ഇവിടെ കണ്ടു എന്ന് അക്കച്ചിയോട് പറയരുത് അതല്ലേ..” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

 

“മ്. ഉം..” പാതി ചമ്മലോടെ ഐഷു മൂളി..

 

“എന്ത് പറഞ്ഞാ വീട്ടിൽ നിന്നു ചാടിയത്?” ഞാൻ ചോദിച്ചു..

 

“അത് ആസ് യൂഷ്വൽ.. കമ്പയിൻഡ് സ്റ്റഡി.. പ്ലീസ് പറയല്ലേ ഇക്ക. അമ്മി അറിഞ്ഞാൽ എന്നെ ശരിയാക്കും “..

 

“ഹേയ്.. ഞാൻ പറയില്ല.. ഐഷുമ്മ വിട്ടോ.. ഇനി കറങ്ങാതെ വീട്ടിൽ പൊക്കോണം..”

 

“ഓക്കേ.. ബൈ.. ബൈ ” ഐഷു കൈ വീശി കാണിച്ചു കൊണ്ട് കൂട്ടുകാരിയുടെ നേർക്കോടി. പിന്നെ അവിടെ കിടന്നൊരു സ്സിഫ്റ്റിൽ കേറി. ആ സ്വിഫ്റ്റ് ഒന്നു റിവേഴ്‌സ് എടുത്തു നേരെ ഹൈവേയിൽ കയറി മറഞ്ഞു. ഞാൻ ആ സ്വിഫ്റ്റ് പോകുന്നത് നോക്കി നിന്നു. സ്വിഫ്റ്റ് കണ്ണിൽ നീന്ന് മറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു ആഷിക്കിന്റെ ഷോപ്പിലേക്ക് കയറി.

 

അവൻ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടത് കൊണ്ട് അവൻ കൗണ്ടറിൽ നിന്ന് ഇറങ്ങി പുറത്തേക്ക് വന്നിരുന്നു.

 

“മച്ചാനേ…”

“ആ മച്ചു “..

“എന്തേ ഈ വഴിക്കൊക്കെ?”..

“ഒന്നുല്ലെട.. കുറേ ആയ്യില്ലേ നിന്നെ കണ്ടിട്ട് അതുകൊണ്ട് ചുമ്മാ ഒന്നിറങ്ങിയതാ..”

“ഏതാ ആ കൊച്ചു?”

“ഏതു? ഇപ്പോൾ ഇവിടെ നിന്നു സംസാരിച്ചതോ?”

“ആ.. അത് തന്നെ.. ആരാ?”

“ഓഹ് അത് ഐഷു ആട.. അക്കച്ചിടെ മോള്..”

“ഏതു അഫ്സലിന്റെ പെങ്ങളുടെ കൊച്ചോ?” അവൻ നെറ്റി ചുളിച്ചു.