ജീവിതമാകുന്ന നൗക – 1

നിതിൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത റോഡിൽ പോയി നിന്നപ്പോളേക്കും ശിവയും അവൻ്റെ ബുള്ളറ്റുമായി എത്തി. എന്നിട്ടിരുവരും നിതിൻ്റെ റൂമിലേക്ക് തിരിച്ചു.

ഇരുവരെയും മാറി നിന്ന് വീക്ഷിച്ചു കൊണ്ടിരുന്ന ദീപക്കും അരുണും ഒരകലത്തിൽ ഇരുവരെയും പിന്തുടർന്നു, നിതിൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് ആണെന്ന് അവർക്ക് ഏതാണ്ടുറപ്പായിരുന്നു. മുക്കാൽ മണിക്കൂർ സഞ്ചരിച്ച അവർ ഇന്ദ്രാനഗർ ഉള്ള നിതിൻ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി . ഡാ നീ ഒന്ന് കുളിച്ചു ഫ്രഷ് ആകട്ടെ അപ്പോഴേക്കും ഞാൻ ഫുഡ് എന്ധെങ്കിലും ഓർഡർ ചെയ്യ്. ശിവാ കുളിക്കാൻ കയറിയതും നിതിൻ അവൻ്റെ റൂം മേറ്റ് അബ്ദുളിനെ വിളിച്ചു. “ഡാ അബ്ദു, ഇന്ന് നീ ഇങ്ങോട്ട് വരേണ്ട ഒരു പേർസണൽ കാര്യം ഉണ്ട്”

“എന്താടാ നിതിനെ വല്ല സെറ്റപ്പ് ആണോ?”

പോടാ മൈ%&*&ടി*

അതോടെ അവന് ഹാപ്പി ഞാനും ഹാപ്പി. പിന്നെ ഞാൻ വേഗം ഫുഡ് ഓർഡർ ചെയ്തു. അവനു (ശിവക്ക്) ഏറ്റവും ഇഷ്ടമുള്ള ബട്ടർ ചിക്കനും ബട്ടർ നാനും പിന്നെ കടിച്ചു പറിക്കാൻ ഒരു ഫുൾ തണ്ടൂരി ചിക്കനും. അവൻ ഫ്രഷായി വന്നതും ഞാനും അവനും കൂടി ഡൈനിങ്ങ് ടേബിളിലേക്ക് ഇരുന്നു. അവൻ പറയാനുള്ളത് പറയട്ടെ എന്ന് കരുതി ഞാൻ ഒന്നും തന്നെ ചോദിച്ചില്ല. കുറച്ചു അധികം സമയം നിശബ്ദത തളം കെട്ടി നിന്ന്. (ശിവ നിതിനോട് പറയുന്നതിനോടപ്പം ചില ഭാഗങ്ങൾ ഒരു ഫ്ലാഷ് ബാക്ക് ആയി അവതരിപിപ്പിച്ചിട്ടുണ്ട് ) എന്ധോക്കൊയോ ആലോചിച്ച അവൻ്റെ കണ്ണുകൾ നിറയുന്നത് കണ്ടു പിന്നാലെ മുഖത്തേക്ക് കോപവും പിന്നെ അവൻ(ശിവ) പറഞ്ഞു തുടങ്ങി. “അച്ഛനും അമ്മയും മരണപെട്ടു എന്നറിഞ്ഞ ആ ദിവസം അവൻ്റെ മനസിലേക്ക് വീണ്ടും വന്നും. അച്ഛനും അമ്മയും ഒരു അപകടത്തിലകപെട്ടു എന്നറിഞ്ഞു തിരിച്ചു വന്നപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു… പൂനെ എയർപോർട്ടിൽ നിന്ന് എന്നെ കൂട്ടികൊണ്ടു പോയത് ഏതോ ഒരു വലിയ പ്രൈവറ്റ് ബംഗ്ലാവിലേക്ക് ആണ്. തോക്കേന്തിയ കുറെ സെക്യൂരിറ്റി വീടിൻ്റെ പല ഭാഗത്തായി കാവൽ നിൽക്കുന്നുണ്ടായിരുന്നു. കാരണം അവിടെ അവൻ ഉണ്ടായിരുന്നു വിശ്വനാഥൻ എന്ന എൻ്റെ ചേട്ടൻ. എൻ്റെ അച്ഛൻ എയർ മാർഷൽ രാജശേഖരൻ്റെയും അമ്മ ലക്ഷ്മിയുടെയും മൂത്ത സന്താനം. മിലിട്ടറി ഇൻ്റെലിജൻസിലെ വളരെ ഉയർന്ന ഒരു ഉദ്യോഗസ്ഥൻ അത്ര മാത്രമേ അവനെ കുറിച്ച അറിയൂ.” “ഡാ നിനക്ക്‌ ചേട്ടൻ ഉണ്ടോ നീ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലലോ, നിൻ്റെ വീട്ടുകാരും സൂചിപ്പിച്ചിട്ടില്ലല്ലോ” നിതിൻ അല്പം പരിഭവത്തോടെ പറഞ്ഞു “ഡാ, ഞാനും എൻ്റെ പെങ്ങൾ അഞ്ജലിയും ഇരട്ടകളാണ്. ഞങ്ങളും ചേട്ടനുമായിട്ട് 15 വയസ്സിൻ്റെ വ്യത്യാസം ഉണ്ട്. ഞങ്ങൾ ഉണ്ടായതോടെ ആണ് അവൻ്റെ സ്വഭാവം ഇങ്ങനെ മാറിയത് എന്ന് അമ്മ എപ്പോഴും പറയും. അത് വരെ അവന് മാത്രമായി ലഭിച്ച അച്ഛൻ്റെയും അമ്മയുടെയും സ്നേഹം പകുത്തു പോയതുകൊണ്ടാണോ അതോ കൂട്ടുകാരുടെ ഒക്കെ കളിയാക്കൽ കൊണ്ടാണോ എന്നറിയില്ല എന്നെയും അഞ്ജലിയെയും കണ്ണെടുത്താൽ കണ്ടു കൂടാ എന്നും അമ്മ ഇടയ്ക്കു പറയുമായിരുന്നു. ഞങ്ങൾക്ക് 3 വയസുള്ളപ്പോൾ ആണ് അവൻ ഇന്ത്യൻ ആർമിയിൽ പോയി ചേരുന്നത് പിന്നീട് അവൻ ഒരിക്കൽ പോലും വീട്ടിലേക്ക് വന്നിട്ടില്ല ആദ്യമൊക്കെ അച്ഛനെയും അമ്മയെയും ഫോണിൽ വിളിക്കുമായിരുന്നു പയ്യെ പയ്യെ അതും നിന്നു. അവനെ കുറിച്ച് ഓർത്തു പലപ്പോഴും അമ്മ വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ എനിക്കും അഞ്ജലിക്കും അങ്ങനെ ഒരു ചേട്ടൻ ഉള്ളതായി ഒരിക്കലും തോന്നിയിട്ടേ ഇല്ല.: ഞാൻ വന്നതറിഞ്ഞിട്ട് അഞ്ജലി ഓടി വന്ന് കെട്ടി പിടിച്ചു കരഞ്ഞു. “ശിവേട്ടാ അച്ഛനും അമ്മയും പോയി ശിവേട്ടാ… അവരു പോയി. ” കുറെ കരഞ്ഞ കരഞ്ഞു അവൾ അകെ ക്ഷീണിച്ചിക്കുന്നു. അവളെ കണ്ടതും എൻ്റെ കണ്ണുകളും നിറഞ്ഞു.
വിശ്വൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും റൂമിൽ ഉണ്ടായിരുന്ന പുള്ളിയുടെ പേർസണൽ സെക്യൂരിറ്റി ഗാർഡ്‌സ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. അവർ ഇറങ്ങിയതും വിശ്വനാഥൻ അടുക്കക്കലേക്ക് വന്നു. ” അച്ഛന്റെയും അമ്മയുടെയും മരണം ഒരു അപകടമരണമല്ല. കരുതി കൂട്ടി ഉള്ള കൊലപാതകമാണ്. ഒരു IED ബ്ലാസ്റ്. ഒരു തീവ്രവാദി സംഘടന എന്നോടുള്ള പകയായി ചെയ്തതാണ്. “

“അവസാനമായി അവരുടെ മുഖം പോലും എനിക്ക് ഒന്ന് കാണാൻ കഴിഞ്ഞില്ല. കത്തിയമർന്ന ആയ കാറിൽ നിന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത കുറച്ചു ശരീര ഭാഗങ്ങൾ കിട്ടി എന്ന് മാത്രമാണ് അവൻ പറഞ്ഞത്.” വിശ്വൻ : “നിങ്ങളുടെ ജീവനും അപകടത്തിൽ ആണ്. നിങ്ങളെയും വകവരുത്താതെ അവർ അടങ്ങിയിരിക്കില്ല അത് കൊണ്ട് രണ്ടു പേരും എന്നോടൊപ്പം ഉടനെ വരണം ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം അഞ്ജലി സമ്മതിച്ചിട്ടുണ്ട്.”

ഞാൻ അഞ്ജലിയെ ഒന്ന് നോക്കി അവൾ എന്നോട് പോലും ചോദിക്കാതെ അവൻ്റെ ഒപ്പം പോകാൻ സമ്മതിച്ചിരിക്കുന്നു. അഞ്ജലിയെ വിളിച്ചു കൊണ്ട് വിശ്വന് അടുത്ത് നിന്ന് പോകണം.

“അഞ്ജലി വാ, നമ്മുക്ക് ഇവിടന്നു പോകാം, നിന്നെ ഞാൻ സംരക്ഷിച്ചു കൊള്ളാം”

ഒരു നിമിഷം അവളുടെ മുഖത്തു ഭയം നിഴലടിക്കുന്നത് ഞാൻ കണ്ടു. പിന്നെ ദയനീയ ഭാവം ചെകുത്താനും കടലിനിടയിലും പെട്ട അവസ്ഥ

“ചേട്ടൻ എൻ്റെ ഒപ്പം വരണം നമ്മുടെ ജീവൻ അപകടത്തിൽ ആണ്. വല്യേട്ടൻ നമ്മളെ സംരക്ഷിക്കാം എന്ന് ഏറ്റിട്ടുണ്ട്.”

എനിക്ക് ദേഷ്യവും അതിൽ കൂടുതൽ സങ്കടവും വന്നു. ഇന്നലെ കയറി വന്ന ഒരു വല്യേട്ടൻ. അച്ഛൻ്റെയും അമ്മയുടേയും മരണത്തിനു ഒരു തരത്തിൽ കാരണം ആയവൻ അവൻ്റെ വാക്കണോ ഇപ്പോൾ വലുത്. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ തോറ്റുപോയിരിക്കുന്നു ഞാൻ അവിടന്ന് ഇറങ്ങാൻ തുടങ്ങിയതും വിശ്വൻ എന്നെ തടഞ്ഞു.

“നീ പോകേണ്ട എന്ന് ഞാൻ പറയില്ല അങ്ങനെ പറയാൻ എനിക്ക് അവകാശമില്ല എന്നെനിക്കറിയാം. എൻ്റെ പിന്നെ ഐഐഎം ഇൽ ഉടനെ പോകേണ്ട. അവിടെ നിനക്ക് ഇനി പഠിക്കാൻ ഞാൻ സമ്മതിക്കില്ല കാരണം you are exposed. കൂട്ടുകാരുടെ അടുത്ത് പോയാൽ അവരുടെ ജീവനും അപകടത്തിലാകും. അതു കൊണ്ട് നീ എൻ്റെ ഒപ്പം വാ. ഇനി പോകുകയാണെങ്കിൽ നിനക്ക് എന്തു ആവിശ്യം ഉണ്ടെങ്കിലും ആദ്യം എന്നെ വിളിക്കാം, ഇതാണ് എൻ്റെ ഫോൺ നമ്പർ.”
ഒരു ഫോൺ നമ്പർ മാത്രമുള്ള ഒരു കാർഡ് എനിക്ക് തന്നു ആദ്യം ഞാൻ മടിച്ചെങ്കിലും അഞ്ജലിയെ കുറിച്ച അറിയാൻ വേറെ വഴി ഇല്ലാത്തതു കൊണ്ട് ഞാൻ അത് വാങ്ങി പേഴ്സിൽ വെച്ച്. എന്നിട്ട് എൻ്റെ ബുള്ളെറ്റിൻ്റെ താക്കോലും കുറച്ചു ഡ്രെസ്സും ഒരു ബാഗിലാക്കി അവിടെന്നിറങ്ങി. അഞ്ജലി പിന്നാലെ കരഞ്ഞോണ്ട് ചെന്നെങ്കിലും ഞാൻ അവൾക്ക് ചെവികൊടുക്കാതെ അവിടന്ന് ബുള്ളറ്റുമായി ഇറങ്ങി. അവൻ പോയതും വിശ്വൻ ഫോൺ എടുത്തു വിളിച്ചു “ഹലോ ജീവ, ശിവ അവൻ നമ്മുടെ കൂടെ നിൽക്കും എന്ന് തോന്നുന്നില്ല അവൻ ഇവിടുന്നു ഇറങ്ങി. നീ അവൻ്റെ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകളും ട്രാക്ക് ചെയ്യണം പിന്നെ അവൻ്റെ ഇപ്പോളുള്ള ബാങ്ക് അക്കൗണ്ടുകൾ ലോക്ക് ആക്കിയിട്ട ATM ക്രെഡിറ്റ് കാർഡുകൾ നമ്മുടെ ഒരു സെക്യൂർഡ് ബാങ്ക് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്തേരെ. പിന്നെ നമ്മുടെ ടോൾ പ്ലാസ ക്യാമറ ഫീഡുകളിലേൽക്കു അവൻ്റെ പ്രൊഫൈൽ ട്രാക്ക് ചെയ്യാൻ സെറ്റ് ആക്കണം. അവൻ ഉറപ്പായിട്ടു തിരിച്ചു വരും” “അന്ന് പോയിട്ട് ഞാൻ ഇന്നാണ് തിരിച്ചു വരുന്നത്. ഞാൻ ഇനിയും പഠിക്കാൻ പോകുകയാണ്. നാട്ടിൽ ഏതെങ്കിലും കോളേജിൽ എംബിഎ ക്ക് ചേരണം. പഠിപ്പ് കഴിയുമ്പോൾ ഒരു ജോലി കണ്ടെത്തണം എന്നിട്ട് അഞ്ജലിയെയും കൂടെ കൂട്ടണം. എൻ്റെ ഒപ്പം പഠിക്കാൻ നീയും കൂടി വാ” ഇതേ സമയം അരുണും ദീപക്കും സഞ്ജയും നിതിൻ താമസിക്കുന്ന ഫ്ലാറ്റ സമുച്ചയത്തിന് പുറത്തു സംരക്ഷണം തീർത്തു നിന്നു. അരുൺ എത്തിയപ്പോൾ തന്നെ ജീവയെ വിളിച്ചു അത് വരെയുള്ള അപ്ഡേറ്റസ് നൽകി. ഫ്ലൈറ്റ് ഇറങ്ങിയാൽ ഉടനെ ജീവ ശിവയെ മീറ്റ് ചെയ്യാൻ എത്തും എന്നറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *