ജീവിത സൗഭാഗ്യം – 16 9അടിപൊളി  

“ഡീ… സിദ്ധാർഥ്”

ശില്പ പതിയ ഇരുന്ന സീറ്റ് ൽ നിന്നും എഴുനേറ്റ് കൊണ്ട് ഡോർ ലേക്ക് നോക്കി.

സിദ്ധു പതിയെ ജോ യുടെ പിന്നാലെ ഡോർ ഹാൻഡിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി.

ശില്പ സിദ്ധു നെ കണ്ടതും, അവൾക്ക് ഒരു സെക്കന്റ് സ്റ്റിൽ ആയിപ്പോയി. അവൾ മാത്രം അല്ല അവളെ കണ്ട മാത്രയിൽ സിദ്ധു ഉം.

ശില്പ: ഡാ…. സിദ്ധാർഥ്…. ചക്കര തെണ്ടീ നീയായിരുന്നോ?

ശില്പ ഓടി വന്നു ആവേശത്തോടെ അവനെ ചേർത്ത് പിടിച്ചു അവൻ്റെ നെഞ്ചിൽ ചേർന്ന് കൊണ്ട് അവളുടെ കവിളുകൾ സിദ്ധു ൻ്റെ ഇരു കവിളുകളിലും ചേർത്ത് കൊണ്ട് അത്ഭുതത്തോടെ ഇരു കൈകൾ കൊണ്ട് അവൻ്റെ തോളിൽ പിടിച്ചു നിന്നു. ഒന്നും മനസിലാവാതെ വായ പൊളിച്ചു കൊണ്ട് ജോവിറ്റയും.

ശില്പ: ഡാ… ഓർമ ഉണ്ടോ ഡാ?

സിദ്ധു: പിന്നെ… എനിക്കെന്താ അൽഷിമേഴ്‌സ് ആണോ?

ശില്പ: ഒരു മാറ്റവും ഇല്ല, ഡയലോഗ്സ് ന്.

സിദ്ധു: ടീച്ചർ എന്ത് പറയുന്നു?

ശില്പ: അമ്മക്ക് സുഖം, പ്രായത്തിന്റേതായ ചില മരുന്നുകൾ ഒക്കെ ഉണ്ട്.

സിദ്ധു: ജോ ക്കു ഒന്നും മനസിലായിട്ടില്ല.

ശില്പ: ഡീ ഇവൻ സിദ്ധാർഥ്… എൻ്റെ ക്ലാസ്സ്‌മേറ്റ് 10th വരെ. ഞങ്ങൾ ഭയങ്കര കൂട്ട് ആയിരുന്നു. എൻ്റെ അമ്മേടെ ഫേവറിറ്റ് സ്ടുടെന്റ്റ്.

ജോ: ഇപ്പൊ ഞാൻ ആരായി? ഞാൻ വരാൻ വേണ്ടി സിദ്ധു വെയിറ്റ് ചെയ്യുവാരുന്നു പുറത്തു. നിന്നെ പരിചയം ഇല്ല എന്നും പറഞ്ഞു.

ശില്പ: (അവനെ അവളുടെ ഇടതു കൈ കൊണ്ട് വട്ടം ചേർത്ത് പിടിച്ചു കൊണ്ട്) എത്ര വര്ഷം ആയിട്ട് കാണുവാ ഇവനെ ഞാൻ. ഞങ്ങൾ രണ്ടും ആയിരുന്നു എപ്പോളും ഒരുമിച്ച്.

ജോ: പഴയ വല്ല പ്രണയ കഥയും ഉണ്ടോ?

ശില്പ: പ്രണയ കഥ ഒന്നും ഇല്ല, പക്ഷെ ഞങ്ങൾ രണ്ടും ആയിരുന്നു എപ്പോഴും എല്ലാ കാര്യങ്ങൾക്കും, അതുകൊണ്ട് പിള്ളേർ ഞങ്ങളെ ചേർത്ത് പ്രണയ കഥ ഉണ്ടാക്കിയിട്ടുണ്ട്. എൻ്റെ അമ്മ ടീച്ചർ ആയിരുന്നത് കൊണ്ടും, ഇവൻ്റെ ഫാമിലി കമ്പ്ലീറ്റ് അമ്മക്ക് അറിയാവുന്നത് കൊണ്ടും അതൊന്നും ഞങ്ങൾക്ക് ഇഷ്യൂ ആയിരുന്നില്ല, അല്ലേടാ കൊരങ്ങാ?

സിദ്ധു ചിരിച്ചു…

ശില്പ: നീ ഭയങ്കര വല്യ ഏതോ ആൾ ആണ് അലൻ്റെ ഫ്രണ്ട് ആയത്കൊണ്ട് മാത്രം നമുക്ക് കിട്ടിയതാ എന്നൊക്കെയാ ജോ പറഞ്ഞത്. അത്ര വല്യ ആളാ നീ?

സിദ്ധു: പോടീ….

അപ്പോളും ശില്പ സിദ്ധു നെ ചേർത്ത് പിടിച്ചിരിക്കുക ആയിരുന്നു. കളഞ്ഞു പോയത് എന്തോ തിരിച്ചു കിട്ടിയ സന്തോഷത്തിൽ.

ജോ: ശില്പ നീ സിദ്ധു നെ വിട്… സിദ്ധു ഇരിക്കട്ടെ…

ശില്പ പെട്ടന്ന് അവനിൽ നിന്നും അകന്നു മാറി കൊണ്ട്. “ഇരിക്കട… ഭയങ്കര സന്തോഷം നിന്നെ കണ്ടപ്പോൾ…”

സിദ്ധു ൻ്റെ മനസ്സിൽ പഴയ കാലം കടന്നു പോയി. വെള്ള ഉടുപ്പും പച്ച പാവാടയും ഇട്ട ശില്പ യും വെള്ള ഷർട്ട് ഉം കാക്കി ട്രൗസർ ഉം ഇട്ട താനും.

സ്കൂൾ ൻ്റെ വരാന്ത യിലൂടെ വർത്തമാനം പറഞ്ഞു നടന്നതും. മഴക്കാലത് കുടയും പിടിച്ചു ബസ് സ്റ്റോപ്പ് ലേക്ക് നടന്നതും, ക്ലാസ് ൽ ഇരുന്നു വർത്തമാനം പറഞ്ഞതിന് സ്ഥിരമായി തല്ലു മേടിച്ചതും, പരീക്ഷക്ക് ഒരുമിച്ചിരുന്നു പഠിച്ചതും, അവൾക്ക് വേണ്ടി ക്ലാസ് ലെ ആമ്പിള്ളേർ ആയിട്ട് തല്ലു കൂടിയതും എല്ലാം സിദ്ധു ൻ്റെ മനസിലൂടെ ഒരു മാത്ര കടന്നു പോയി.

ശില്പ: ഡാ.. നീ എന്താ ആലോചിക്കുന്നേ?

സിദ്ധു: ഏയ്… ഒന്നുല്ല… നീ പണ്ട് യൂണിഫോം ൽ വരുന്നത് ആലോചിച്ചതാ.

ശില്പ: വെള്ള ബ്ലൗസ് ഉൽ പച്ച പാവാട യും.

സിദ്ധു: ഹ്മ്മ്…

ശില്പ: ഫക്കർ… നീ ഇത് വരെ എന്നെ അന്വേഷിച്ചോടാ? സ്കൂൾ കഴിഞ്ഞിട്ട്?

സിദ്ധു: ഈശ്വര… മലയാളം ടീച്ചർ ടെ മോൾ ആണോ ഇംഗ്ലീഷ് ൽ തെറി വിളിക്കുന്നത്?

ശില്പ: അതൊക്കെ ഉണ്ടാവും.

സിദ്ധു: ഞാൻ ഒരു ദിവസം ടീച്ചർ നെ കണ്ടിരുന്നു. ഏതോ അമ്പലത്തിൽ വച്ച്. ഒരുപാട് മുന്നേ ആണ്.

ശില്പ: അമ്മ പറഞ്ഞു എന്നോട്, നിൻ്റെ contact no വാങ്ങാത്തതിന് ഞാൻ അമ്മയെ ചീത്തയും പറഞ്ഞു.

സിദ്ധു ചിരിച്ചു.

ജോ: അതെ രണ്ടു പേരും അയവിറക്കി കഴിഞ്ഞോ? ഞാൻ ഇവിടെ പോസ്റ്റ് പോലെ ഇരിക്കുവാ.

ശില്പ: പോടീ… എൻ്റെ ചെക്കനെ തിരിച്ചു കിട്ടിയ ദിവസം ആണ് ഇന്ന്.

Leave a Reply

Your email address will not be published. Required fields are marked *