പിന്നാലെ വന്ന അമ്മയും ഇത് പറഞ്ഞപ്പോൾ റസിയയ്ക് സന്തോഷമായി!
വൈകിട്ടത്തെ സെറ്റുമുണ്ട് മാറി ചുരിദാർ ധരിച്ചപ്പോൾ അമ്മയെ കണ്ടാൽ ശ്രേയയുടെ ചേച്ചിയാണ് എന്നേ ആര് കണ്ടാലും പറയൂ! അത്ര ചെറുപ്പം!
കാപ്പികുടിയൊക്കെ കഴിഞ്ഞ് ഞങ്ങൾ നാലുപേരും കൂടി സംസാരിച്ച് ഇരുന്നപ്പോൾ അമ്മ പറഞ്ഞു:
“എടാ…. നീ ഇവളുമായി അങ്ങനിവിടെ കറങ്ങാനൊന്നും പോണ്ട! ഇപ്പ നിങ്ങള് തിരിച്ചങ്ങോട്ടുതന്നെ പൊക്കോ! ഒരു മൂന്നുമൂന്നരയാകുമ്പ സേതു ജീപ്പെടുത്ത് വരും അപ്പ പുറത്ത് പോയാ മതി! ടൂറിസ്റ്റുകളിൽ പരിചയക്കാരാരേലും കണ്ടാലോ?”
ഞാൻ സമ്മതിച്ച് തലകുലുക്കി. അമ്മ വീണ്ടും തുടർന്നു…
“രസം കേക്കണോടാ നിനക്ക്! ഇവളെന്നെ വിളിക്കുവേലാരുന്നു!”
അമ്മ പറഞ്ഞതും റസിയ നാണിച്ച് ചുണ്ടുംകടിച്ച് കുനിഞ്ഞിരുന്നു! അമ്മ വീണ്ടും തുടർന്നു…..
“ശ്രേയ പറഞ്ഞീ വിവരമറിഞ്ഞ ഞാനിവളോടന്ന് ഒരൊന്നൊന്നര മണിക്കൂറ് വഴക്കുപറഞ്ഞു…
ഒരൂ മീങ്കച്ചോടക്കാരനായാലും മതി നീ നിൻറെ സമുദായത്തീന്ന് നോക്കടീന്നും പറഞ്ഞ്!
നിൻറെ വീട്ടുകാരിനിയെങ്ങനെ നാട്ടിലിറങ്ങി മനുഷേരുടെ മുഖത്തുനോക്കുമെടീന്ന് ചോദിച്ചിട്ടും കരച്ചില് മാത്രം!
കാലക്കേടിന് എൻറെ കൈയീന്ന് സുബൈദ കുറിച്ചുതന്ന നമ്പരും പോയി അവരൊട്ട് വിളിച്ചുമില്ല!
ഇവളുമാര് രണ്ടും നമ്പരൊട്ട് തരത്തുമില്ല!
ഇവളതിപ്പിന്നെ എന്നെ ഒട്ട് വിളിക്കത്തുവില്ല!
കല്യാണം കഴീഞ്ഞു അവര് രണ്ടുദിവസത്തേനിങ്ങോട്ട് വന്നോട്ടേന്ന് ശ്രേയ ചോദിച്ചപ്പം പറ്റില്ലെന്നാ ഞാനാദ്യം പറഞ്ഞേ!
എനിക്കിവടെ അപ്പന്റേമമ്മേടേം മുഖത്തുനോക്കേണ്ടതല്ലേ!
പിന്നീട് ഞാനാലോചിച്ചപ്പ ഇവിടെ സമ്മതിച്ചില്ലേ നിങ്ങളെവിടേലും പോയി തങ്ങി അതു പിന്നെ പ്രശ്നാകുന്നേലും നല്ലതിതുതന്നാന്ന് തോന്നി!
വീട്ടിലോട്ട് ചെന്നാ അവരെങ്ങനെ പ്രതികരിക്കുമെന്ന് നിനക്ക് വല്ല ഊഹോമുണ്ടോ ശ്രീക്കുട്ടാ?”
ഈ അമ്മയോട് എന്ത് ഒളിയ്കാൻ! ഞാൻ പറഞ്ഞു:
“ഇവളുമാര് പറഞ്ഞപോലെ ഇവടന്നു നേരേ അങ്ങ് വീട്ടിലോട്ട് പോകുവല്ലമ്മേ!
ഇനി മൂന്നരകൊല്ലോം കൂടെ ഈ പഠിത്തമുണ്ടല്ലോ അതുകഴിഞ്ഞ് പിജി രണ്ടുവർഷം!
അതും കഴിയും മുന്നേ ഇവക്ക് കല്യാണാലോചിച്ചാലേ വീട്ടിലറിയിക്കു!
ഈ പഠനം കഴിയുംമുന്നേ തന്നെ ഞങ്ങൾ വിവാഹിതരായി ഒരുമിച്ച് കഴിയാൻ തുടങ്ങിയെന്നത് ഇരുവീടുകളിലും അറിയിക്കണമെന്നാ കരുതുന്നത്! പ്രതികരണമെന്തായാലും!”
കള്ളം പിടിയ്കപ്പെട്ട ചമ്മലിൽ പെരുംകള്ളികൾ ഇരുവരും ഇരുന്നു!
“മിശ്രവിവാഹത്തിൻറെ മുറിവുകൾ അത്ര ചെറുതൊന്നുമല്ല! മനുഷ്യരുടെ ജാതിചിന്ത അത്ര വലുതാ! എന്നാ നിങ്ങളുതമ്മി ചേരേണ്ടെന്നും പറയാൻ പറ്റുന്നുമില്ല!
ഇനി വരുന്നടത്തുവച്ച് കാണല്ലാതിപ്പ എന്ത് പറയാൻ!
സമയവൊന്നും നോക്കണ്ട രണ്ടാൾക്കും വിശക്കുമ്പോൾ ഇങ്ങ് വന്നേക്ക്!”
അമ്മ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞ് അവസാനിപ്പിച്ച് എണീറ്റു!
ഞങ്ങളും യാത്രപറഞ്ഞ് ഗസ്റ്റ്ഹൌസിലേയ്ക് മടങ്ങി….!
“ഇനിയിപ്പ രണ്ടൂന്നു വർഷങ്ങളു കഴിഞ്ഞു വെള്ളം പൊങ്ങുവല്ലോന്നോർത്തിപ്പഴേ മുണ്ടുപൊക്കണ്ട കെട്ടോ ഇനിയെന്നാ നിങ്ങക്കിതുപോലൊന്ന് രണ്ടുദിവസം കിട്ടുക! അതോണ്ട് മറ്റൊന്നുവിപ്പ ചിന്തിച്ചുകൂട്ടണ്ട!”
അമ്മ പിന്നിൽ നിന്ന് വിളിച്ച് പറഞ്ഞു!
നടന്ന് നീങ്ങിയതും റസിയ പറഞ്ഞു:
“ഇപ്പ നമ്മടുമ്മ കാണണം എന്നെയീവേഷത്തി! മരുമോനിട്ടാരിക്കും ആദ്യം തരുന്നേ!
ഇത്തരം ഡ്രസുവാങ്ങി തന്നതിന്! ആട്ടെ…. ഉമ്മാനെ കണ്ടിട്ടൊണ്ടോ?”
“ഉമ്മാനേം അറിയാം ഇത്താത്തമാരേമറിയാം നിന്നെമാത്രേ അറിയാതൊള്ളാരുന്നു!
ഞാൻ കരുതിയത് രണ്ട് പെൺമക്കളേയൊള്ളെന്നാ!”
ഞങ്ങൾ ചെന്ന് വാതിൽ തുറന്നതും റസിയ ടീഷർട്ടും ഊരിയ്കൊണ്ട് അകത്തേയ്കോടി!
“ടീ റസിയേ നിനക്ക് സുലൈമാനി വേണോടീ…”
ടീഷർട്ട് ഊരിയിട്ട ഞാൻ അടുക്കളയിൽ ചെന്ന് കപ്പിലേയ്ക് കട്ടൻചായ പകർന്ന് കൊണ്ട് ഉച്ചത്തിൽ വിളിച്ച് ചോദിച്ചു.
“വേണ്ടേ…. എനിക്കതല്ലേ വേണ്ടത്…..”
മുറിയ്കുള്ളിൽ നിന്നും നീട്ടിയുള്ള മറുപടി വന്നു!
ഞാൻ ചിരിയോടെ ചായക്കപ്പുമായി ഹാളിലേയ്ക് ചെന്ന് സെറ്റിയിൽ ഇരുന്നു.
റസിയ ഒരു ഗോൾഡൻയെല്ലോ ചുരിദാറും അതിൻറെ കറുപ്പ് പാന്റും ധരിച്ച് കൊണ്ട് ഇറങ്ങി വന്നു.
ആ മഞ്ഞ ചുരിദാറിൻറെ മുട്ടിന് താഴെ വരുന്ന കൈകൾ രണ്ടും പൂർണ്ണമായും കറുപ്പാണ്! കറുപ്പിൽ വെള്ളിനിറത്തിൽ ചിത്രപ്പണികളും!
