തിരുവോണം

“അച്ഛാ……എന്നെ രക്ഷിക്ക അച്ഛാ …..” രവിയെ കണ്ട നിമ്യ തന്റെ സർവ ശക്തിയും എടുത്തു ഉറക്കെ നിലവിച്ചു .

സംയമനം വീണ്ടെടുത്ത രവി ഇതിനോടകം തന്നെ രക്ഷപ്പെട്ടു ഓടാൻ ശ്രേമിച്ച ഹരിയെ നിലത്തു ചവിട്ടിയിട്ടു . ശേഷം നടന്ന മല്പിടിത്തത്തിൽ രവി അവനെ കീഴടക്കി . എന്നിട്ട് അവിടെയുണ്ടായിരുന്ന കസേരയിൽ കെട്ടിയിട്ടു . അതിനു ശേഷം ഓടിവന്നു അയാൾ തന്റെ മകളുടെ കയ്യുടെ കെട്ടുകൾ അഴിച്ചു . അർധനഗ്നയായി അവളുടെ ശരീരം അയാൾ ഒരു പുതപ്പെടുത്തു പുതച്ചു . തന്റെ പ്രാണൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അവൾ തന്റെ അച്ഛനെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു .
“ഞാൻ …പോവെണ്ടാണ് പറഞ്ഞതല്ലേ അച്ഛാ ….”
അവൾ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുനീർ അയാളുടെ കയ്യിത്തലം നനയിച്ചു . ആ കണ്ണീരിൽ തന്റെ പിതൃത്വം മുങ്ങിത്താഴുന്നതായി അയാൾക്ക് തോന്നി .
“ഇല്ല മോളെ … ഇല്ല…അച്ഛൻ മോളെ വിട്ടു ഇനി ഒരിടത്തും പോവില്ല…” അത് പറയുമ്പോൾ അയാളുടെ വാക്കുകൾ ഇടറിയിരുന്നു .
“എന്നെ അവൻ കുറെ ഉപദ്രവിച്ചു അച്ഛാ …, ദേ…നോക്ക് …എന്റെ ഇവിടെ …..ദേ അവിടെ…പിന്നെ ..നോക്കച്ഛാ …ചുണ്ടെല്ലാം കടിച്ചു മുറിച്ചു …ചോര ഒഴിവുന്നു…”
അവന്റെ പാലിന്റെ പാടുകൾ വീണ് രക്തം കട്ടപിടിച്ച തന്റെ ലോല ഭാഗങ്ങളെല്ലാം അവൾ കാണിച്ചു കൊടുത്തു . തന്റെ മകളുടെ റോസാപൂപോലത്തെ ശരീരഭാഗണങ്ങളിൽ കാണുന്ന രക്തപ്പാടുകൾ കണ്ട ആ അച്ഛന്റെ വായിൽ നിന്ന് അറിയാതെ “മോളെ….” …എന്നൊരു നിലവിളിയുയർന്നു . അയാൾ അവളെ ഇറുകെ കെട്ടിപ്പിടിച്ചു അലമുറയിട്ടു കരഞ്ഞു .
പതിനേഴു വര്ഷം മുൻപ് ലേബർ റൂമിന്റെ മുൻപിൽ താൻ അക്ഷമനായി നിന്നാണത് ഇവൾക്ക് വേണ്ടിയായിരുന്നു . അവസാനം കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ദൈവത്തിന്റെ മാലാഖമാരിൽ നിന്നും ഒരു വെള്ളത്തുണിയിൽ പുതപ്പിച്ചു ഭദ്രമാക്കിയ തന്റെ മകളെ അയാൾ കയ്യിൽ വാങ്ങിയപ്പോൾ നിറഞ്ഞൊഴുകിയതായിരുന്നു അയാളുടെ കണ്ണുകൾ . അന്ന് തന്റെ മകളെ മാറോടണച്ചു പിടിച്ചതും നെറുകയിൽ മുത്തമിട്ടതും എല്ലാം അയാൾ ഓർമകളിൽ ഒരു നിമിഷം ഓടിയെത്തി .അന്ന് കയ്യിലെടുത്ത ആ പിഞ്ചോമനയാണല്ലോ ഇന്ന് ഒരു കാമഭ്രാന്തന്റെ വികാരശമനത്തിൽ പിച്ചി ചീന്തപ്പെട്ടു ചോരയൊലിപ്പിച്ചു തന്റെ കയ്യിൽ കിടക്കുന്നതെന്നു ഓർക്കുമ്പോൾ ആ അച്ഛന്റെ മനസ്സ് ചീട്ടുകൊട്ടാരം കണക്കെ തകർന്നു പോയിരുന്നു .
“മോള് …പേടിക്കണ്ട..എന്റെ പൊന്നുമോളെ ഇനി അരയും ഒന്നും ചെയ്യില്ല…കേട്ടോ…..അച്ഛനുണ്ടാവും മോളെ അടുത്ത്…. ഉം..’ അയാൾ അവളെ കഴിയുന്നവിധം ആശ്വസിപ്പിച്ചു ..
“എന്നെ ഈപ്പഴും ഒറ്റയ്ക്കാക്കിട്ട നിങ്ങൾ പോൺ …”
“ഇല്ല …മോളെ …ഇനി ആരും …മോളെ ഒറ്റയ്ക്കാക്കില്ല..അച്ഛനും അമ്മയും ഇപ്പോഴും മോൾടെ കൂടെ തന്നെ കാണും …പോരെ .
“….അയാൾ അവളുടെ കയ്യിപ്പിടിച്ചു വാക്കുകൊടുത്തു .
“സത്യമോ ….അച്ഛാ…!
“പ്രോമിസ്….പോരെ..” .
“അമ്മയെവിടെ അച്ച..കണ്ടില്ലല്ലോ…!!!
അപ്പോൾ ആണ് അയാൾ സുമിത്രയെ പാട്ടി ഓർക്കുന്നത് . നോക്കുമ്പോൾ നിലത്തു ബോധരഹിതയായി കിണ്ടാക്കുന്ന ഭാര്യയെ ആണ് . പെട്ടന്ന് തന്നെ അയാൾ കുറച്ചു വെള്ളം അവളുടെ മുഖത്തു തളിച്ച് . ക്ഷെണം അനുഭവപ്പെട്ട അവളെ അയാൾ കട്ടിലിൽ പിടിച്ചു കൊണ്ട് പോയി കിടത്തി . അതിനു ശേഷം അയാൾ തന്റെ മകളുടെ മുറിവുകളിൽ ഇൻഫെക്ഷൻ വാറണ്ടിരിക്കാൻ മരുന്ന് തളിച്ച് കഴുകി . അവൾക്ക് കുറച്ചു വെള്ളം കൊടുത്തശേഷം മയക്കത്തിലുള്ള സുമിത്രയുടെ അടുക്കൽ നിമ്യയെയും അയാൾ കൊണ്ട് കിടത്തി. ഇതിനോടകം തന്നെ അയാൾ വിളിച്ചറിയിച്ചവണ്ണം പോലീസ് മഫ്ടി വേഷത്തിൽ എത്തിയിരുന്നു . കമ്മീഷണറുടെ സ്പെഷ്യൽ നിർദേശപ്രകാരമായിരുന്നു . അധികം വായിക്കാതെ തന്നെ തെളിവെടുപ്പിനും , സാക്ഷിമൊഴികളും ഒന്നും നിൽക്കാതെ അവനെയും കൊണ്ട് അവർ പോകാൻ ഒരുങ്ങി .
“അപ്പൊ..ശെരി സർ…” ഇവന്റെ കാര്യം ഇന്ന് തീർഥ്യ്ക്കാം. ലോക്കപ്പ് മർദ്ദനത്തിൽ മനംനൊന്ത് പ്രതി കായലിൽ ചാടി ജീവനൊടുക്കി നാളെ രാവിലത്തെ പാത്രത്തിൽ സാറ് വായിക്കാൻ റെഡി ആയിക്കോ .
“ഒകെ , ..എന്നാൽ നിങ്ങൾ ഇറങ്ങിക്കോ ..” അതും പറഞ്ഞു ഒപ്പിട്ട ഒരു ചെക്ക് ലീഫ് അയാൾ എസ്. ഐ സോമശേഖരന്റെ കയ്യിൽ കൊടുത്തു .

അവർ പോയ ശേഷം ഡോർ ലോക്ക് ചെയ്തു ഫ്രിഡ്ജിൽ നിന്നും കുറച്ചു വെള്ളമെടു കുടിച്ചു കൊണ്ട് രവി മുറിയിലേക്ക് പോയി . അവിടെ നിമ്യയെ മടിയിൽ കിടത്തി അവളുടെ മുടിയിഴകളിൽ വിരലോടിക്കുകയാണ് സുമിത്ര. അയാൾ നടന്നു ചെന്ന് അവർക്കരികിലേക്ക് ഇരുന്നു . . കുറ്റബോധം കാരണം അയാൾക്ക് തന്റെ തല കുനിച്ചിരിക്കാനേ കഴിഞ്ഞുള്ളു .അയാളുടെ മനസ്സ് മുഴുവൻ കുറ്റബോധത്തിന്റെ തിരമാലകൾ അലയടിക്കുകയ്യാണ് . ഒന്ന് പൊട്ടിക്കരയാൻ അയാളുടെ മനസ്സു വെമ്പുകയാണ്. തന്റെ മകളുടെ ഈ അവസ്ഥയ്ക്ക് കാരണം പണത്തിനും പദവിക്കും വേണ്ടിയുള്ള തന്റെ നെട്ടോട്ടമാണെന്ന യാഥാർഥ്യം രവി ഇതിനോടകം തന്നെ മനസ്സിലാക്കി . ആ ആവേശത്തിന്റെ പരിണിതഫലമോ …പിച്ചി ചീന്തപ്പെട്ട മകളുടെ ശരീരവും . …..

Leave a Reply

Your email address will not be published. Required fields are marked *