സുധയേട്ടന്റെ അമ്മ രോഗിയാണ്.. ഇനി അധിക കാലം ഉണ്ടാവില്ല…
അവരുടെ കാലം കഴിഞ്ഞാൽ ഞാൻ ഇവിടുത്തെ റാണിയാകും…
ഒരു മിനിറ്റിനുള്ളിൽ ഇത്രയും ചിന്തകൾ അവളിലൂടെ കടന്നുപോയി…
അയാളുടെ ശുക്ലത്തെ സ്വീകരിക്കാൻ അവൾ പൂറും പിളർന്ന് കിടന്നു… ——————————————————–
രാവിലെ ആറു മണിക്ക് തന്നെ പുറപ്പെടണം എന്ന് നിർദ്ദേശം ഉണ്ടായിരുന്നത് കൊണ്ട് സ്റ്റഡി ടൂറിനു പോകുന്ന ബയോളജി ബാച്ചിലെ കുട്ടികൾ എല്ലാം അതിരാവിലെ റെഡിയായി കോളേജിൽ എത്തിയിട്ടുണ്ട്…
കോളേജിന്റെ ബസ്സിൽ തന്നെയാണ് പോകുന്നത്…
ഒറ്റ ദിവസത്തെ ടൂർ ആയത് കൊണ്ട് ആരുടെയും കൈയിൽ വലിയ ലെഗ്ഗേജ് ഒന്നും ഇല്ല
ചിലർ ബസ്സിനുള്ളിൽ കയറി ഇരിക്കുന്നു… മറ്റുചിലർ ബസ്സിനടുത്തു തന്നെ നിൽക്കുന്നു…
ശ്രുതിയും അവരുടെ കൂടെയുണ്ട്…
മഞ്ഞയിൽ വെള്ള പൂക്കൾ ഉള്ള ഒരു ചുരിദാർ ആണ് അവൾ ധരിച്ചിരിക്കുന്നത്… അതിരാവിലെ കുളിച്ചത് കൊണ്ടാകാം മുടി കെട്ടിവെയ്ക്കാതെ വിടർത്തി ഇട്ടിരിക്കുന്നു…
നെറ്റിയിൽ ചെറിയ പൊട്ടും അതിന് താഴെ കനം കുറഞ്ഞ ചന്ദന കുറിയും..
വളരെ സാധാരണ വേഷം ആണെങ്കിലും ഒരു പാട് ഫാഷൻ ഡ്രസ്സുകൾ ധരിച്ചവരെക്കായിലും സുന്ദരിയായി കാണപ്പെട്ടു ശ്രുതി…
അവളുടെ കണ്ണുകൾ ആരെയോ തേടുന്നുണ്ട്… തേടുന്ന ആളെ കാണാത്തതു കൊണ്ടായിരിക്കാം അൽപ്പം അക്ഷമയായി ആണ് അവൾ നിൽക്കുന്നത്…
പെട്ടന്ന് കോളേജ് ഗെയ്റ്റിൽ ഒരു ജീപ്പ് വന്നു നിന്നു… അതുകണ്ടപ്പോൾ ശ്രുതിയുടെ മുഖത്ത് ആശ്വാസത്തിന്റെ കിരണങ്ങൾ പ്രത്യക്ഷപ്പെട്ടു…
സ്റ്റഡി ടൂർ പോകാൻ തീരുമാനിച്ച അന്നുതന്നെ ശ്രുതി ശിവനെ വിളിച്ച് വിവരം പറഞ്ഞിരുന്നു…
ആദ്യം ശിവൻ അനുവദിച്ചില്ല… അവൾക്ക് മനസിലാകുന്ന രീതിയിൽ അതിന്റെ കാരണവും പറഞ്ഞു കൊടുത്തു…
പക്ഷെ ഇത് വെറും ടൂർ അല്ലെന്നും പഠനത്തിന്റെ ഭാഗം ആണെന്നും എല്ലാ കുട്ടികളും ഇതിൽ പങ്കെടുക്കണമെന്നും പറഞ്ഞ് നിർബന്ധം പിടിച്ചത് കൊണ്ടാണ് ശിവൻ ഒടുവിൽ സമ്മതിച്ചത്…
അതും ഒരു നിബന്ധനയോടെ… ടൂർ പോകുമ്പോൾ താനും മറ്റുകുട്ടി കകൾ അറിയാതെ അവളെ പിന്തുടരും എന്നതായിരുന്നു നിബന്ധന…
എന്തെങ്കിലും കാരണത്താൽ തനിക്ക് വരാൻ പറ്റിയില്ലെങ്കിൽ ടൂറിൽ നിന്നും എന്തെങ്കിലും ഒരു കാരണം പറഞ്ഞ് ഒഴിവാകണം എന്നും ശ്രുതിയെ അറിയിച്ചിരുന്നു…
കോളേജിൽ നിന്നും നാൽപതു കിലോമീറ്റർ ദൂരെയുള്ള ഒരു ബോട്ടാണിക്കൽ ഗാർഡനിലേക്കായിരുന്നു സ്റ്റഡി ടൂർ…
കോളേജിൽ ദാമു ഏർപ്പെടുത്തിയിരുന്ന ചാരൻ മുഖാന്തിരം എല്ലാ വിവരങ്ങളും ഭാർഗവനും കൂട്ടരും അറിയുന്നുണ്ട്…
കോളേജ് ബസ്സ് വൈകുന്നേരം പുറപ്പെടുന്ന സമയത്ത് പെട്ടന്ന് അറ്റാക്ക് ചെയ്യുകയും അധ്യാപകരും വിദ്യാർത്ഥികളും അമ്പരന്ന് നിൽക്കുമ്പോൾ ശ്രുതിയെ പിടിച്ചു വണ്ടിയിൽ കയറ്റി കൊണ്ടുപോരുക…
കുട്ടികൾ സംഘടിതമായി എതിർത്താൽ വടിവാൾ പ്രയോഗിക്കുക…..
ഒന്നോ രണ്ടോ പേര് വെട്ടേറ്റു വീണുകഴിഞ്ഞാൽ പിന്നെ ഒരുത്തനും അടുക്കില്ല…
ഇതായിരുന്നു ദാമുവിൻറെ പ്ലാൻ…
നമ്മുടെ എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തുന്നത് വരെ പോലീസ് ഇടപെടാതെ നോക്കി കൊള്ളാം എന്ന ഉറപ്പും ഭാർഗവൻ കൊടുത്തിട്ടുണ്ട്…
ഗാർഡനിൽ നിന്നും കുട്ടികളെ കയറ്റി വണ്ടി പുറപ്പെടുന്ന സമയമാകുമ്പോൾ ചാടിവീണ് അറ്റാക്ക് ചെയ്യാനുള്ള പ്ലാനുമായി ദാമു തയ്യാറായി….
കൃത്യം ആറു മണിക്ക് തന്നെ ബസ്സ് കോളേജിൽ നിന്നും പുറപ്പെട്ടു…
ആ ബസ്സിനെ ഫോളോ ചെയ്തുകൊണ്ട് തമിഴ് നാട് രജിസ്‌ട്രെഷൻ ഉള്ള ഒരു ബ്ലാക്ക് താർ ജീപ്പും..
അതിനുള്ളിൽ ശിവനെ കൂടാതെ അര വിന്ദനും നാലു തമിഴൻമാരും…
അവർ പളനി സ്വാമിയുടെ ആളുകൾ ആണ്…
തങ്ങളുടെ ബസ്സിന് പിന്നിൽ വരുന്ന ജീപ്പിനുള്ളിൽ തന്റെ ചേട്ടൻ ഉണ്ടെന്നുള്ള വിവരം ശ്രുതി ആരോടും പറഞ്ഞില്ല…
കൃഷി സ്ഥലങ്ങളും പൂന്തോട്ടങ്ങളും ആയി ഏക്കർ കണക്കിന് സ്ഥലത്ത് പരന്നു കിടക്കുന്ന വലിയ ഗാർഡൻ ചുറ്റിക്കാണുകയും അധ്യാപകരുടെ ക്‌ളാസുകൾ കേൾക്കുകയും ഒക്കെയായി സമയം പെട്ടന്ന് പോയി..
പുറപ്പെടേണ്ട സമയമായി… കുട്ടികൾ ഗാർഡന് വെളിയിൽ പാർക്ക് ചെയ്ത ബസ്സിൽ കയറുവാൻ തുടങ്ങി…
പെട്ടന്നാണ് ഒരു വാൻ ബസ്സിന്റെ അടുത്ത് വന്ന് നിന്നത്… അപ്പോൾ ശ്രുതി ബസ്സിനുള്ളിൽ കയറിയിരുന്നു…
വടിവാളും ഇരുമ്പ് വടികളുമായി ഭീകര അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വാനിൽ നിന്നും ഇറങ്ങിവന്ന അഞ്ചു പേരോളം വരുന്ന സംഘം ബസ്സിനുള്ളിൽ കയറി ശ്രുതിയിടെ കൈയിൽ പിടിച്ചു വലിച്ചിറക്കി…
മറ്റുകുട്ടികൾ ഭയന്ന് വിറച്ചു മാറിനിന്നു.. ചോദ്യം ചെയ്ത ചില അധ്യാപരേയും ബസ്സിലെ ഡ്രൈവരെയും തൊഴിച്ചു താഴെയിട്ടു…
ശ്രുതിയെ വലിച്ചിഴച്ചു വാനിലേക്ക് കയറ്റുന്ന സമയത്താണ് ഒരു ജീപ്പ് വന്ന് വാനിന്റെ തൊട്ടുമുൻപിൽ നിന്നത്..
ജീപ്പിൽ വന്നവരുടെ കൈകളിൽ നാലടി നീളം വരുന്ന മുള വടികൾ മാത്രം… വടിവാളോ ഇരുമ്പ് കമ്പിയോ ഒന്നും അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല…
പിന്നെ കണ്ടത് മുളവടികൾ കറക്കികൊണ്ട് തിരിഞ്ഞും മറിഞ്ഞും മലക്കം മറിഞ്ഞും ആ തമിഴന്മാരും അരവിന്ദനും ശിവനും നടത്തിയ ഒരു പുലികളി തന്നെ ആയിരുന്നു…
വടിവാൾ വീശാൻ ആരെങ്കിലും മുതിരുമ്പോൾ തന്നെ പല ദിശകളിൽ നിന്നും മുളവടി കൊണ്ടുള്ള അടി അവന്റെ ശരീരത്തു വീണുകൊണ്ടിരുന്നു….
ദാമുവും സംഘവും ഇങ്ങനെ ഒരു അറ്റാക്ക് പ്രതീക്ഷിച്ചിരുന്നില്ല..
കുട്ടികൾ കൂട്ടമായി ആക്രമിക്കും എന്ന പ്രതീക്ഷിച്ചിരുന്നു.. അല്പം രക്തം കാണുമ്പോൾ ആവേശം തൃർന്നുകൊള്ളും എന്നൊക്കെയാണ് കരുതിയത്…
ആരൊക്കെയാണ് അടിക്കുന്നത്.. ആരുടെ വടിയാണ് ദേഹത്ത് വീഴുന്നത് എന്നൊന്നും മനസിലാകുന്നില്ല…
വടിവാൾ കൊണ്ട് വെട്ടുക കമ്പി വടിക്ക് അടിക്കുക ഇതാണ് ശീലം.. വടിവാൾ കാണുമ്പോൾ തന്നെ ഒരു മാതിരിപെട്ടവൻ ഒന്നും അടുക്കില്ല…
എല്ലാവരുടെയും കൈയുടെ കൊഴക്കിട്ടാണ് ആദ്യം അടിവീണത്…
അടികിട്ടിയ കൈകൊണ്ട് പിന്നെ വടിവാൾ വീശാൻ പറ്റുന്നില്ല…
മുൻപിൽ ജീപ്പ് കിടക്കുന്നത് കൊണ്ട് വാനിൽ കയറി പോകാനും പറ്റുന്നില്ല..
ദാമു.. കൂടെ വന്നവരെ നോക്കി.. എല്ലാവരും നിന്നു കൊള്ളുകയാണ് അടി..ഒരാളുടെ കൈയിൽ പോലും ടൂൾസ് ഇല്ല.. എല്ലാം അടിച്ചു തെറിപ്പിച്ചിരിക്കുന്നു.. ഇതിനിടയിൽ കുട്ടികളും ഇറങ്ങി… അവർ വാനിന്റെ ടെയറുകൾ കുത്തിക്കീറി…
ഇനി രക്ഷയില്ലന്ന് ദാമുവിന് മനസിലായി.. ആദ്യം ഓടി കാണിച്ച് കൊടുത്തത് ദാമു തന്നെയാണ്… പിന്നാലെ ബാക്കിയുള്ളവരും ഓടി…
രണ്ടു കിലോമീറ്റർ ദൂരെ ചെന്നാണ് നിന്നത്… എല്ലാവരും അപ്പോഴേക്കും അവശ നിലയിൽ ആയിരുന്നു…
ഒരാളുടെ കൈയിൽ പോലും മൊബൈൽ ഇല്ല… എല്ലാം അടി നടന്ന സ്ഥലത്ത് നഷ്ടപ്പെഇട്ടിരിക്കുന്നു…
പൈസ പോലും വാനിനുള്ളിലാണ്… ഭാഗ്യത്തിന് ഒരുത്തന്റെ അണ്ടർ വേയറിന്റെ പോക്കറ്റിൽ കുറച്ചു പൈസയുണ്ടായിരുന്നു…