വികാരത്തിന്റെ അണക്കെട്ട് പൊട്ടിയൊഴുകിപ്പോകാതെ ഞാൻ സ്വയം നിയന്ത്രിച്ചു. ഫൊർട്ടും പക്ഷി സങ്കേതവുമൊക്കെ കണ്ട് ജോളിയായി രാത്രി തിരികെ വന്നപ്പോഴേക്കും ഞാനും രവിയുമായി നല്ലത് പോലെ അടുത്തു. ഒരാത്മബന്ധം ഞങ്ങളെ ചുറ്റിവരിഞിരിക്കുന്നത് പോലെ. രവി മാര്യീഡല്ലന്നറിഞ്ഞ നിമിഷം ഞാൻ തുള്ളിച്ചാടി.
ഞങ്ങളുടെ ബന്ധം പതുക്കെ വളരുകയായിരുന്നു. ഇടയ്ക്കുള്ള ഫോൺ വിളികളുടെ ദൈർഘ്യം ദിവസങ്ങൾ ചെല്ലുന്തോറും കൂടീക്കൂടി വന്നു. ഞയറാഴ്ച ഞങ്ങൾ ഇണക്കുരുവികൾ പോലെ പാറി നടന്നു. ഒരു ദിവസം രവിയെന്നെയും കൂട്ടി ബാൻഡ് സ്റ്റാൻഡ് ബീച്ചിൽല്പോയി. ബോംബയിലെ കമിതാക്കാൾ സല്ലപിക്കാൻ വരുന്നിടം. അവർ പരസ്പരം പുണർന്നിരിക്കുന്നു. ഒരു കുടക്കീഴിലിരുന്നു ചുംബിക്കുന്നു.. ഞാൻ രവിയുടെ കൈകളിൽമർത്തിപ്പിടിച്ച് പ്രണയ കാഴ്ചകൾ കണ്ട് മുന്നോട്ട് നടന്നു. തിരികെ രാത്രിയിൽ ഫ്ലറ്റിൽ കൊണ്ട് വിടുമ്പോ ഒരു കാമുകിയെപ്പോലെ ഞാൻ യാത്ര പറഞ്ഞു.
ഒരിക്കൽ ഫോൺ സംഭാഷണത്തിൽ നാട്ടിലെ പോലെ തീയലും പുളിശ്ശേരിയും കൂട്ടിക്കഴിയ്ക്കാൻ കൊതി തൊന്നുന്നു എന്നു രവി പറഞ്ഞു.
അതിനെന്താ അടുത്ത ഞായറിങ്ങോട്ട് പോന്നോളൂ. ഞാൻ രവിയെ ക്ഷണിച്ചു
ശരിക്കും?
ആ …വരൂന്നെ..
എങ്കിൽല്വരാം.
ശനിയാഴ്ച ഞാൻ മാർകെറ്റിൽ പോയി സാധനങ്ങളൊക്കെ വാങ്ങി. പിറ്റെ ദിവസം ഞാൻ രവിയ്ക്കിഷ്ടപ്പെട്ട സദ്യയൊരുക്കി കാത്തിരുന്നു.
ബെൽ ശബ്ദിച്ചപ്പോ മിടിക്കുന്ന നെഞ്ചുമായി ഞാൻ വതിൽ തുറന്നു.
ഹായ്. പുഞ്ചിരിച്ച് കൊണ്ട് രവി.
ഹായ്…വരൂ
രവി ബാഗ് മേശപ്പുറത്ത് വെച്ച് കസേരയിലിരുന്നു. കുറേ നേരം ഞങ്ങൾ ചലപില സംസരിച്ചു കൊണ്ടിരുന്നു. ഊണു കഴിച്ച ശേഷം കുശാലായി, നല്ല രുചി എന്ന് രവി അഭിനന്ദിച്ചത് കേട്ടെന്റ മുഖം വിടർന്നു. അൽപ്പ നേരം കഴിഞ്ഞപ്പോൾ രവി പോകാനിറങ്ങി. വാതിൽക്കൽ വെച്ച് ബാഗ് തുറന്ന് രവിയെനിക്ക് നേരെ ഒരു പൊതി നീട്ടി..ഞാനത് വാങ്ങി തുറന്ന് നോക്കി. ഒരു സ്വർണ്ണ മോതിരം!
വിൽ യൂ മാരീ മീ പ്രിൻസി? രവി വികാരാധീനനായി ചോദിച്ചു.
തുടരും…
