ദേവസുന്ദരി – 3 Like

” ആഹാ… ഫോൺ വിളിയൊക്കെ കഴിഞ്ഞോ… ഞാമ്മന്ന് നോക്കിയപ്പോ ഫോണിൽ സംസാരിക്കുവായിരുന്നു… അതാപ്പിന്നെ ശല്യഞ്ചെയ്യാഞ്ഞേ… ”

കാർത്തിക്ക് എന്നെനോക്കി പറഞ്ഞു

” എന്നെ വിളിക്കായിരുന്നല്ലോ…. ഞാൻ വീട്ടിലേക്കൊന്ന് വിളിച്ചേയാ… “
” വായിരിക്ക്… നല്ല കിടു ഐറ്റങ്കൊണ്ടുവന്നിട്ടുണ്ട്… ഒന്ന് മിനുങ്ങിയേച്ച് ഫുഡ്‌ ഒക്കെ കഴിക്കാം…”

ജോസ് പറഞ്ഞു

എന്റെ ഫോൺ റിങ് ചെയ്തു… അമ്മുവാണ്.

” താങ്ക്സ്… ഞാങ്കഴിക്കാറില്ല… നിങ്ങൾടെ പരുപാടി നടക്കട്ടെ… ”

അവരുടെ ക്ഷണം സ്നേഹത്തോടെ നിരസിച്ച് ഫോണുമെടുത്ത് ഞാൻ മുറ്റത്തേക്കിറങ്ങി…

കാൾ എടുത്തതും ഒരു ഹലോ പോലും പറയാൻ സമ്മതിക്കാതെ അപ്പുറത്തുനിന്ന് അവളെന്തൊക്കെയോ പറഞ്ഞു.

” തെണ്ടിപ്പട്ടി ചെറ്റ,മരപ്പട്ടി …. ദുഷ്ടാ…

ഞാന്ദേഷ്യപ്പെട്ട് ഫോൺ കട്ടാക്കീട്ട് ഒന്ന് തിരിച്ചുവിളിച്ചൂടെയില്ലല്ലോ… ഇപ്പവിളിക്കും ഇപ്പവിളിക്കും എന്ന് നോക്കിയിരുന്ന ഞാമ്മെറും മണ്ടി… എന്നിട്ട് അങ്ങോട്ട് വിളിച്ചപ്പോ നമ്പറ് ബിസിയും… എന്നാലൊന്ന് അന്വേഷിച്ചൂടെയെന്തിനാ വിളിച്ചേയെന്ന്… എവിടെ….അല്ലേലും ഞാനാരാലെ… ”

അവസാനം അവളുടെ ശബ്ദം നന്നേ നേർത്തുപോയിരുന്നു.

” നീയെന്തൊക്കെയാ അമ്മൂയിപ്പറയണേ… എനിക്ക് നിന്റെ കാൾ നോട്ടിഫിക്കേഷനൊന്നും വന്നില്ലടീ..ഞാൻവീട്ടിലേക്ക് വിളിക്കുമ്പോഴായിരിക്കുമെന്നാ നീ വിളിച്ചേ… വൈകീട്ട് നീ കട്ടാക്ക്യപ്പോത്തന്നെ ഞാന്തിരിച്ചുവിളിക്കാന്തുടങ്ങിയതാ… അപ്പോഴാ രഘുഭയ്യ വന്നത്… പുള്ളിയെന്നെ താമസസ്ഥലത്തേക്ക് കൊണ്ടുവന്നെയായിരുന്നു. എല്ലാമോന്ന് ഒതുക്കി ഇപ്പൊ ഫ്രീയായെ ഉള്ളു… ”

“ഹ്മ്മ്…”

മറുപടിയവൾ ഒരു മൂളലിൽ ഒതുക്കിക്കളഞ്ഞു.
” എന്തോന്ന് കുമ്മ്… കൊച്ചുപിള്ളേരാക്കൾ കഷ്ടാണല്ലോഡീനീ കുശുമ്പി… ”

ഞാനത് പറഞ്ഞപ്പോ അവളപ്പുറത്തുനിന്ന് ചിരിയടക്കുന്നത് എനിക്ക് കേൾക്കായിരുന്നു.

കുറേ നേരം അവളോട് സംസാരിച്ചു. ഒരു കൊച്ചുകുട്ടിയെന്നപോലവളെന്നോട് വാചാലയായി. വിഷയങ്ങൾക്ക് ഒരു പഞ്ഞവുമില്ലായിരുന്നു അവൾക്ക്. എന്തിനേറെപ്പറയുന്നു പിങ്കി എന്നവൾ ചെല്ലപ്പേരിട്ട് വിളിക്കുന്ന അവളുടെ ടെഡിവരെ ഞങ്ങളുടെ സംസാരവിഷയമായി.

അവസാനം ഒരു ഗുഡ് നൈറ്റ്‌ കൂടെപ്പറഞ്ഞ് താൽക്കാലത്തേക്കാ സംസാരത്തിനു വിരാമമിട്ടു.

തിരിച്ച് ഹാളിലേക്ക് കയറുമ്പോ അവിടെ മുഴുവൻ പുകമയമായിരുന്നു. കത്തിതീരാറായ ഒന്നുരണ്ട് പേപ്പർ ചുരുട്ടുകൾ.സിഗരറ്റൊന്നുമല്ല… കഞ്ചാവോ മറ്റോ ആണെന്ന് തോന്നണു. വേറെയും എന്തൊക്കെയോ ലഹരി വസ്തുക്കളവിടെ കിടപ്പുണ്ട്. മൂന്ന് പേർക്കും ബോധമൊന്നുമില്ല. ചെറിയ ഞരക്കങ്ങളൊക്കെയേ ഉള്ളു.

അതുകൂടെ കണ്ടതോടെ ഇവിടെ താമസിക്കാനുള്ള മൂടോക്കെയെങ്ങോ പോയി. മദ്യപാനം എനിക്കത്ര കുഴപ്പമില്ല. ഇടയ്ക്കച്ഛനൊക്കെ കുടിക്കുന്നത് കണ്ട്ശീലമുണ്ട്. പക്ഷെയിത് എനിക്കാക്സപ്റ്റ് ചെയ്യാമ്പറ്റണില്ല.

എന്തായാലും നാളെത്തന്നെ വേറെവിടെക്കെങ്കിലും മാറണമെന്ന് അതോടെ എന്റെ മനസിലൊരു തീരുമാനം ഞാനെടുത്തുകഴിഞ്ഞിരുന്നു.

ഞാനെന്റെ മുറിയിലേക്ക് കയറി. സമയം 11 മണിയാവാറായിട്ടുണ്ട്. രാവിലേ എണീറ്റ് പോകേണതുകൊണ്ട് ഞാൻ കയറിക്കിടന്നു.

ഇന്നേദിവസം സംഭവിച്ച കാര്യങ്ങളൊക്കെ എന്റെ മനസിലൂടെയൊന്നു കടന്നുപോയി.

അതിലേറ്റവും ജ്വലിച്ചുനിന്നത് അഭിരാമിയെന്നയെന്റെ മാനേജറുടെ മുഖമാണ്.

എന്തൊരു കുട്ടിത്തമുള്ളമുഖമാണവൾക്ക്.
ആര് കണ്ടാലുവൊന്ന് കൊഞ്ചിക്കാനൊക്കെ തോന്നും… എന്നാ മുഖത്തെയാ പുച്ഛങ്കാണുമ്പോ എടുത്ത് കിണറ്റിലിടാനും…!

നേരെയൊന്ന് സംസാരിച്ചൂടെയില്ല… ഒന്ന് നോക്കിപ്പോയേനാണോ അവളെന്നെയിങ്ങനെ പുച്ഛിക്കണേ… സൗന്ദര്യമുള്ളേന്റെ ജാടയായിരിക്കും…

ഇനിയിന്ന് ബോധംകെട്ട് വീണേന് പുച്ഛിക്കണെയാവുമോ… ഏയ്‌ അതിനെന്തിനു പുച്ഛിക്കണം…

ആഹ്…! എന്തേലുവാവട്ടെ നാളെത്തോട്ട് നീയവളെ വല്ലാണ്ട് മൈൻഡ് ആക്കേണ്ട കേട്ടോടാ…

ഞാനൊരു ആത്മഗദം പോലെ എന്നോട് തന്നെ പറഞ്ഞു.

രാവിലത്തെയലച്ചിലിന്റെയും ജോലിയുടെ ക്ഷീണത്തിന്റെയും ഭാരം എന്റെ കാൺപോളകൾക്കുമുകളിൽ ഏറിവന്നുകൊണ്ടിരുന്നു. പയ്യെ ഞാൻ ഉറക്കമെന്ന സുഖത്തിലലിഞ്ഞു ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *