വല്യച്ഛന്റെ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞത്കാരണം തൽക്കാലം വേറെ മുറിനോക്കേണ്ട എന്ന തീരുമാനം ഞാനെടുത്തു. അഥവാ അത് ശരിയായില്ലെങ്കി വൈകീട്ട് അന്വേഷിക്കാം എന്നതീരുമാനത്തിൽ ഞാനെത്തിച്ചേർന്നു.
ബസ്സ് കയറി ഞാൻ ഓഫീസിനടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി.
“ഗുഡ്മോർണിംഗ് സാർ ”
ഓഫീസിലേക്ക് കയറിചെന്നപ്പോൾ ഗേറ്റിൽ നിന്നിരുന്ന സെക്യൂരിറ്റി ഗാർഡ് ഒരു പുഞ്ചിരിയോടെ എന്നെ വിഷ് ചെയ്തു.
ഞാൻ തിരിച്ചും.
സമയമാകുന്നതേയുള്ളു. ചുരുക്കം ചിലർ വന്ന് സിസ്റ്റത്തിന് മുന്നിൽ ഇരുപ്പുണ്ട്.
പെന്റിങ് ഉള്ള ജോലികൾ തീർക്കുന്നതായിരിക്കണം.
ഞാൻ കയറിചെന്നപ്പോൾ അവരെന്നെ വിഷ് ചെയ്തു. അവർക്കൊക്കെയും ഒരു പുഞ്ചിരി സമ്മാനിച്ച് ഞാനെന്റെ കാബിനിലേക്ക് ചെന്നു.
എനിക്ക് മുന്നേ ഉണ്ടായിരുന്നയാൾ ചെയ്യേണ്ടിയിരുന്ന കുറെയേറെ ജോലികൾ ഇനിയും പെന്റിങ് ആണ്. ആദ്യം അതൊക്കെ തീർക്കാം എന്ന ചിന്തയിൽ ഞാൻ ജോലിയാരംഭിച്ചു.
……
” നോൺസെൻസ്… ഇതിനാണോ തനിക്ക് കമ്പനി സാലറിതരുന്നേ…എനിക്ക് തന്റെയൊരെസ്ക്യൂസും കേൾക്കണ്ട…. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഇത് തീർത്തെന്നെ കാണിച്ചിട്ട് ഇവിടന്നിറങ്ങിയാമതി… പ്രൊജക്റ്റ് റിപ്പോർട്ടും എടുത്ത് താനെന്റെ കാബിനിലോട്ട് വാ… ”
പുറത്തുനിന്ന് ഷൗട്ടെയ്യണത് കേട്ട് ഞാൻ എണീറ്റ് കാബിന്റെ ഡോർ തുറന്ന് വെളിയിലേക്ക് നോക്കി.
അഭിരാമിയാണ് ദേഷ്യപ്പെടുന്നത്. അവൾ നിന്ന് വിറക്കുകയായിരുന്നു. അവളുടെ മുന്നിൽ ഒരുപയ്യൻ തലകുനിച്ച് നിൽക്കുണ്ട്
അവൾ തിരിച്ച് കാബിനിലേക്ക് നടന്നു. അതിനിടെ ആ കണ്ണുകൾ എനിക്ക് നേരെ നീണ്ടു. ഞാൻ നിന്നുരുകിപ്പോയി… അത്ര തീക്ഷണതയായിരുന്നു അതിന്.
കോപമൊരു തീനാളമായി അവളുടെ കണ്ണിൽ ജ്വലിച്ചുനിൽക്കുന്നു. ചുവന്നു തുടങ്ങിയ കണ്ണുകൾ.
എന്നെയൊന്ന് കലിപ്പിച്ച്നോക്കിയിട്ട് അവൾ അവളുടെ കാബിനിലേക്ക് കയറിപ്പോയി.
അതിന് പിന്നാലെ ഒരു ഫയലും കയ്യിൽപ്പിടിച്ച് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പൊപ്പിക്കൊണ്ട് ആ പയ്യനും.
“ഞാനെന്ത് ചെയ്തിട്ടാ താടകയെന്നെ കലിപ്പിച്ചുനോക്കുന്നേ…ഹോ…!! മാലാഖയുടെ രൂപവും വെട്ടുപോത്തിന്റെ സ്വഭാവവും…. ജീവനോടെയിവിടന്ന് തിരിച്ചുപോവാമ്പറ്റണേ എന്റേയീശ്വരാ…”
എന്ന് മനസില് പറഞ്ഞ് ഞാൻ തിരിച്ച് കാബിനിലേക്ക് തന്നെ ചെന്നു.
ഒരു ലോഡ് പ്രൊജക്ടുകൾ പെന്റിങ് ആണ്. ഇനിയിതൊക്കെ എന്റെ തലേല് ആവും.
മുന്നേയുണ്ടായിരുന്ന ആളുടെ അച്ഛനിപ്പോ തുമ്മിത്തുമ്മി ചാകാറായിക്കാണണം… അത്രേം ഞാനയാളെ സ്മരിച്ചായിരുന്നു.
ഉച്ചക്കുള്ള ലഞ്ച് ബ്രേക്ക് ആയപ്പോ ഞാൻ കബിനിൽനിന്ന് പുറത്തേക്കിറങ്ങി. കാന്റീൻ ആണ് ലക്ഷ്യം. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയിട്ടുണ്ട്. സിസ്റ്റമൊക്കെ ഒഴിഞ്ഞുകിടപ്പാണ്.
പക്ഷെ ഒരാൾ മാത്രം അവിടെയിരുന്നു ജോലി ചെയ്യുന്നുണ്ട്. നേരത്തേ അഭിരാമി ദേഷ്യപ്പെട്ട പയ്യനായിരുന്നു അത്.
എന്തോ അത് കണ്ടപ്പോ എനിക്കവനോട് സഹതാപം തോന്നിപ്പോയി. ഞാനവന്റെയടുത്തേക്ക് നടന്നു.
” ഹേയ്… താനെന്താ ഫുഡ് കഴിക്കുന്നില്ലേ…”
ഞാനവന്റെയടുത്തിരുന്നുകൊണ്ട് അവനോട് ചോദിച്ചു.
” സാർ…!! ”
അപ്പോൾ മാത്രമായിരുന്നു അവനെന്റെ സാന്നിധ്യം മനസിലാക്കിയത്.
പക്ഷെ അവന്റെ മുഖം കണ്ടപ്പോൾ സത്യത്തിലെനിക്ക് സങ്കടം തോന്നിപ്പോയി.
നിറഞ്ഞ കണ്ണുകൾ.
അവനെന്നെനോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു.
” എന്തിനാ മാഡം നിന്നെ വഴക്കുപറഞ്ഞേ…?!”
ഞാനവനെയാശ്വസിപ്പിക്കാനെന്നോണം അവന്റെ തോളിൽ പിടിച്ചുകൊണ്ടാണ് അത് ചോദിച്ചത്.
” ഇതിന്ന് സബ്‌മിറ്റ് ചെയ്യേണ്ടതാ… അത് ചെയ്ത് തീരാത്തോണ്ടാണ്… ”
അവൻ ജോലിതുടർന്നുകൊണ്ടാണ് മറുപടി പറഞ്ഞത്.
” എന്ത്പറ്റി ഇത്രേം ഡീലേയാവാൻ… ”
” രണ്ടൂസായിട്ട് ഞാൻ ലീവായിരുന്നു … എന്റെയമ്മ ഹാർട്ട് പേഷ്യന്റാ സാർ. അമ്മ… അമ്മക്കോട്ടും വയ്യാണ്ടായി… രണ്ടൂസം മുന്നേ ഞാനൊഫീസ് കഴിഞ്ഞ് വീട്ടിലെത്തുമ്പോ അമ്മ… വീണ് കിടക്കായിരുന്നു… ബോധമൊന്നുമില്ലായിരുന്നു… ഹോസ്സ്‌പിറ്റലിൽ എത്തിച്ചപ്പോഴാ അറിഞ്ഞേ അറ്റാക്ക് ആയിരുന്നുവെന്ന്… ഞാൻ കുറച്ചൂടെ വൈകിയിരുന്നേ ചിലപ്പോ എനിക്കമ്മയെ….!”
