ധ്വനിചേച്ചി – 1 2അടിപൊളി  

കയ്യുംവായും കഴുകി, ടവലിൽ മുഖവും തുടച്ചുകൊണ്ട് തിരിയുന്നതിനിടയിലുള്ള അച്ഛന്റെവാക്കുകൾ. അതു പുള്ളിക്കാരൻ പറഞ്ഞതിലും കാര്യമുണ്ട് കേട്ടോ..

ഇവിടെ എനിയ്ക്കൊരു കുറവും ഉണ്ടായിട്ടല്ല. പക്ഷെ എന്താപറയുക? ഈ തിന്നിട്ട് എല്ലിന്റിടയിൽ കേറുന്ന പരിപാടിയുണ്ടല്ലോ.. അതിന്റെ ഏനക്കേടിൽ ഓരോന്നു കാണിച്ചുവെയ്ക്കും.. ഉടനേ ടീച്ചർ അമ്മയെ വിളിപ്പിയ്ക്കും.. പിന്നെ പ്രിൻസിപ്പാളിന്റെ മുറിയിലാവും ഒരുമണിക്കൂർ.

 

അല്ല! എന്താ ഇനി നിന്റെ മോന്റെ പ്ലാൻ? ഇനിയുമെന്റെ പൈസ മുടിപ്പിച്ചേ അടങ്ങുള്ളൂന്നാണെങ്കിൽ ഇവിടെ നിൽക്കണ്ടാ.. ഇറങ്ങിക്കോളണം, എങ്ങോട്ടേയ്ക്കാന്നു വെച്ചാൽ..

ഒന്നുത്തരവിട്ടശേഷം കൂട്ടിച്ചേർത്തു,

എനിയ്ക്കിനിയും നിനക്കുവേണ്ടി നാട്ടുകാരുടെമുന്നിൽ നാണംകെടാൻ വയ്യ.. ഇനിയെങ്കിലും കുറച്ചുനാൾ തലയുയർത്തി നടക്കണമെന്ന് ആഗ്രഹമുണ്ട്.. അതോണ്ടെന്റെ സന്തതിയ്ക്ക് പഠിച്ചാലേ മതിയാവുള്ളൂങ്കിൽ  ഈ നാട്ടിൽവേണ്ട… വേറെ എവിടാന്നുവെച്ചാ പൊക്കോ..

വിചാരണ കഴിഞ്ഞു.. ശിക്ഷയും വിധിച്ചു..

എന്നെയിങ്ങനെ നാടുകടത്താനും വേണ്ടി ഞാനെന്താ ചെയ്തത്? ഒന്നുരണ്ടു തല്ലുണ്ടാക്കിയതോ? അതോ, ആ കേസിന് കോളേജിൽനിന്നും പുറത്താക്കിയതിന്റെ പേരിൽ വേറൊരു കോളേജിലും അഡ്മിഷൻ കിട്ടാത്തതോ?

 

ആൺപിള്ളേരാവുമ്പോൾ പ്രായത്തിന്റെ അല്ലറചില്ലറ പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത് സാധാരണയല്ലേ? നിങ്ങടെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ചോദിയ്ക്കാമായ്രുന്നു, ഈ പ്രായത്തിൽ നിങ്ങള്കാണിച്ച വെകിടത്തരങ്ങൾ എന്തോരമെന്ന്..

അമ്മ വീണ്ടുംകേറി എനിക്കുവേണ്ടി ഡിഫൻഡ് ചെയ്തു. പക്ഷേ അതിനിടയിലും അച്ഛന്റെവാക്കുകൾ ഒന്നുകൂടി സ്ട്രൈക്കുചെയ്തു.

 

അതാപറഞ്ഞത് ഇനിയിവിടെ നിൽക്കണ്ടാ, വേറെ എങ്ങോട്ടെങ്കിലും പറഞ്ഞുവിടാൻ.. ഇവന്റെയീ നശിച്ച കൂട്ടുകെട്ട് പോയാലേ ഇവൻ നന്നാകൂ…

സത്യത്തിൽ എനിയ്ക്കും അത്രയുമേ വേണ്ടിയിരുന്നുള്ളൂ. തുടർന്നും ഇവിടെത്തന്നെ നിന്നാൽ അച്ഛന്റെ കണക്കുപറച്ചിലാവും ബാക്കി.. മാത്രവുമല്ല, പ്ലസ്ടു കഴിഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ടായ്രുന്ന എനിയ്ക്ക് അതൊരു സുവർണ്ണാവസരവുമായിരുന്നു

വേറെ എവിടേയ്ക്കെങ്കിലുമെന്ന് പറഞ്ഞെന്നല്ലാതെ കൃത്യമായൊരു ഓപ്ഷൻ അങ്ങേർക്കുമില്ലായിരുന്നു. ഇത്രനാളും സകല അലമ്പിനും തലവെച്ചുകൊടുത്ത് നടന്നിരുന്ന എനിയ്ക്ക് എവിടെ അഡ്മിഷൻ ശരിയാക്കാനാണെന്ന ചിന്ത അവരിലും മുള പൊന്തിയിരുന്നെങ്കിലും അവിടംതൊട്ട് എന്റെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങുകയായിരുന്നു..

 

എന്നാൽ ഞാൻ കണ്ണൂർക്ക്.. വല്യമ്മയുടെ വീട്ടിലേയ്ക്കു പൊക്കോളാം..

എന്നിലുള്ള സകലപ്രതീക്ഷയും അവസാനിപ്പിച്ചുകൊണ്ട് അച്ഛൻ അകത്തേയ്ക്കു പോകാനായി തുടങ്ങുമ്പോഴാണ് ഞാനങ്ങനെ വിളിച്ചുപറഞ്ഞത്. അതിനവരുടെ മറുപടിയെന്താകും എന്നൊരുചോദ്യം അപ്പോഴേയ്ക്കും എന്റെമുഖത്തും നിഴലിട്ടിരുന്നു.

എങ്കിലും അതൊന്നുമൊരു പ്രശ്നമല്ലന്നമട്ടിൽ ബുദ്ധിയുടെമറുവശം കട്ടയ്ക്കു കൂടെനിന്നതും പിന്നൊന്നുമോർക്കാതെ ഞാൻ കല്ലുപോലെ നിന്നു. പോരാത്തതിന് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ചൂട് ഇവിടത്തെക്കാളും കണ്ണൂരാണല്ലോ കൂടുതൽ. കോളേജിലൊക്കെ മാസ്സ് കാണിച്ചു മെഴുകാമെന്ന ചിന്തകൂടിയായപ്പോൾ കണ്ണൂർമതിയെന്ന് ഞാൻ മനസ്സിലുറപ്പിയ്ക്കുവേം ചെയ്തു.

 

ഞാനങ്ങോട്ടു പൊക്കോളാം.. കണ്ണൂർക്ക്.. അവിടെയാവുമ്പോൾ വല്യമ്മയും വല്യച്ഛനുമൊക്കെ ഉണ്ടല്ലോ..

 

അവിടെയതിനു നിനക്ക് ഏതു കോളേജിൽ കിട്ടൂന്നു വച്ചിട്ടാ? ഇവടെത്തന്നെ കിട്ടുന്നില്ല അപ്പോഴാ..

അമ്മയുടെ അത്ഭുതം നിറഞ്ഞ നോട്ടത്തിനൊപ്പം അച്ഛന്റെ പുച്ഛം നിറഞ്ഞ ചോദ്യംകൂടി വന്നതും ആരെകൊന്നിട്ടും പോയേതീരുവെന്ന വാശിയെന്നിലും നിറഞ്ഞുപോയി.

 

അതൊക്കെ കിട്ടിക്കോളും.. അവിടെയെന്താ പ്രൈവറ്റ് കോളേജുകള് കാണില്ലേ? ഇല്ലെങ്കിൽ എയ്ഡഡ്തന്നെ മാനേജ്മെന്റ് സീറ്റുള്ളത് ഒത്തിരികാണും.. ഏതായാലും ഇത്രകാലം ഗവർമെന്റ് സ്കൂളിൽപഠിച്ച എനിയ്ക്കുവേണ്ടി കൊറേ പണമൊഴുക്കി ഖജനാവ് വറ്റീന്നല്ലേ പറച്ചില്.. ഇനിയൊരു രണ്ടുമൂന്നു കൊല്ലംകൂടെ ഒഴുക്ക്… അതുകഴിഞ്ഞിട്ട് ഞാനേതേലും വഴിയ്ക്ക് പൊക്കോളാം..

Leave a Reply

Your email address will not be published. Required fields are marked *