അതിനുശേഷം ഞാൻ ഇക്കാക്ക് ഒന്ന് വിളിച്ചു നോക്കി. ആദ്യം ഫോൺ ബിസി ആക്കി. പിന്നെ എടുക്കാതെയായി. എന്നോടുള്ള ദേഷ്യം കുറഞ്ഞിട്ടുണ്ടാവില്ല. എനിക്കും വിഷമമായി. അപ്പോഴാണ് നബീൽ വിളിക്കുന്നത്. ഞാൻ നടന്നതെല്ലാം അവനോടു പറഞ്ഞു എനിക്ക് കരച്ചിൽ പിടിച്ചു നിക്കാൻ കഴിഞ്ഞില്ല.
“സാരമില്ലെടി, അപ്പോഴത്തെ ദേഷ്യത്തിന് അടിച്ചതാകും, നീ വിഷമിക്കണ്ട വൈകുന്നേരം വരുമ്പോൾ ഒക്കെ ശെരിയാകും “
“നീയെന്നെ അടിക്കുമോടാ ?”
“ഇതുപോലുള്ള വികൃതി ഒക്കെ കാണിച്ചാൽ ഞാനും അടിക്കും “
“ഓഹോ അപ്പൊ നിനക്കും എന്നോട് സ്നേഹമില്ല alle?”
“സ്നേഹമുള്ളതുകൊണ്ടല്ലേ അടിക്കുന്നത് “
“ഹ്മ്മ് “
“എന്താ മൂളല് മാത്രുള്ളു, ഇപ്പോഴും നിന്റെ വിഷമം മാറിയില്ലേ “.
“മാറി “
“എന്ന മുത്തൊന്നു ചിരിച്ചേ “
അവന്റെ കുട്ടിത്തം നിറഞ്ഞ സംസാരം ഞാൻ എപ്പോഴും ആസ്വദിച്ചുകൊണ്ടിരുന്നു. ദുഃഖം വന്നപ്പോളെല്ലാം അവൻ എന്റെ ജീവിതത്തിൽ സന്തോഷങ്ങൾ കൊണ്ട് വന്ന് തന്നു.
അന്ന് വൈകീട്ട് ഇക്കാ വന്നതും ഞാൻ പുറകിൽ നിന്നും ഇറുക്കികെട്ടിപിടിച്ചു. ആ ഒരു നിമിഷത്തിൽ ഞങ്ങളുടെ ഇടയിൽ ഉള്ള പിണക്കങ്ങൾ അലിഞ്ഞില്ലാതെയായി.
ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നതിന് അനുസരിച്ചു ഞാനും നബീലും കടുത്ത മാനസിക സമർദ്ദത്തിലേക്കു പോയിക്കൊണ്ടിരുന്നു. ഇക്കാ നാട്ടിൽ ഉള്ളിടത്തോളം കാലം ഞങ്ങൾ രണ്ടുപേർക്കും ഒന്നു കാണാനോ നേരിട്ട് സംസാരിക്കാനോ കഴിയില്ല എന്നുള്ളത് ഉറപ്പാണ്. ഞങ്ങൾ രണ്ടുപേരും ഇതിൽ എന്തെങ്കിലും ഒന്നു നടക്കാൻ വേണ്ടി പ്രാർത്ഥിച്ചു കഴിയുകയാണ്. പലപ്പോഴും ഞങ്ങളുടെ ഫോൺ വിളികൾ സംസാരത്തെക്കാൾ കൂടുതൽ കരച്ചിൽ ആണ് നടന്നുകൊണ്ടിരുന്നത്. ഈ വിഷമങ്ങളിൽ നിന്ന് ഞാൻ മുക്തി നേടുന്നത് രാത്രി ഇക്കയുമായുള്ള കളിയിൽ നിന്നാണ്.
ഞാൻ നബീലിന്റെ കാര്യം ആലോചിച്ചു നോക്കി. അവൻ എന്നെയോർത്തു എപ്പോഴും വിഷമിച്ചുകൊണ്ടിരിക്കുകയാകും. പാവം അവനു ഞാനല്ലാതെ വേരാറുണ്ട്. എല്ലാം വിധി. പലപ്പോഴും ഞങ്ങൾ പരിചയപ്പെട്ട ആ നിമിഷത്തെ ഞാൻ ശപിച്ചിട്ടുണ്ട്. വേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
കാലങ്ങൾ അങ്ങനെ കടന്നുപോയി. എന്നും പതിവ് രീതിയിൽ ജീവിതം കടന്നുപോയി. എന്‍റെ മോൾക്ക് ഇപ്പൊ ഒമ്പതു മാസമായിരുന്നു. അതായതു നബീലിനെ കണ്ടിട്ട് ഏകദേശം പത്തു മാസത്തിനുമേലെയായി. അവനുമായി പരിചയപെട്ടു ഒരു വർഷം
ആകാറായി. എന്തുപെട്ടന്നാണ് കാലം കടന്നുപോകുന്നത് അല്ലെ. പതിവിലും വൈകിയാണ് അന്ന് നബീൽ വിളിച്ചത്.
“ഹലോ “
“ഹ്മ്മ് “
“എന്താടാ നിനക്കു വയ്യേ ?. എന്താ നീ വിളിക്കാൻ നേരം വൈകിയതു ?”
“ഒന്നുമില്ലെടി. എന്തിയെ മോൾ ഉറങ്ങിയോ ?”.
“അവൾ ഉറങ്ങി. എന്തോ നിന്റെ ശബ്ദത്തിൽ എന്തോ വ്യത്യാസം ഉണ്ട്. എന്താ നിനക്ക് പറ്റിയെ ?”
“ഒന്നുമില്ലെടി”.
“പറയടാ. എനിക്ക് വിഷമാക്കുമെടാ. നിനക്ക് എന്നോട് പറഞ്ഞൂടെ എന്താണെങ്കിലും “
അത് പറഞ്ഞതും അവൻ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു. ഞാൻ കുറെ അവനോടു ചോദിക്കുന്നുണ്ട് എന്താണെന്നു. അവനു ഒന്നും പറയാൻ കഴിയുന്നില്ല. അവന്റെ കരച്ചിൽ കേട്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. മെല്ലെ മെല്ലെ അവൻ കരച്ചിൽ ഒതുക്കിപിടിക്കാൻ ശ്രമിച്ചു.
“ഇന്റെ മുത്തുമോനല്ലടാ… ഇന്നോട് പറ ഇയ്യ്. എന്നെ വിഷമിപ്പിക്കല്ലേട മോനെ “.
“എനിക്ക് പറ്റുന്നില്ല ഷെമി.. നീയില്ലാണ്ട് ഇക്ക് പറ്റുന്നില്ല. “
“നമ്മടെ വിധി അങ്ങാനായിപ്പോയില്ലേ ?”
“ഇന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഇയ്യ് മാത്ര. അനക്ക് വേണ്ടി മാത്ര ഞാനിപ്പോ ജീവിക്കുന്നത്. ഇക്ക് അന്നേ വേണം ഇന്റെ പെണ്ണായിട്ടു. “
“അതിനു ഞാനെന്തു ചെയ്യാനാടാ മോനെ “.
“ഇയ്യിന്റെ കൂടെ ഇറങ്ങിവാ. നമുക്കൊരുമിച്ചു ജീവിക്കാം. എനിക്കിപ്പോ ഒരു പ്രശ്നങ്ങളും ഇല്ല. നീ എന്റെ കൂടെ വന്നാ മാത്രം മതി. “
“ഇയ്യെന്ത് വാർത്താനാടാ മോനെ പറയുന്നത്. ഇയ്യെന്ത് ആലോയിച്ചിട്ട. ഇക്കൊരു ഭർത്താവില്ലേ. കുട്ടിയോളില്ലേ. “
“എല്ലാം നല്ലപോലെ ആലോചിച്ചോണ്ടാ ഞാൻ പറയുന്നത്. ഇയ്യിത്രേം കാലം ആന്റിക്കാടെകൂടെ ജീവിച്ചില്ലേ. ഞാനും അന്നേ അത്രത്തോളം ഇഷ്ടപെടുന്നില്ലേ ഇനി ഇന്റെ കൂടെ ജീവിക്കു ഇയ്യ്. നമ്മളൊന്നായതിനു ശേഷം എന്റെകുട്ടിയോള്ളേം കൊണ്ടുവരാം “.
