മൈര്, ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോ എന്നാണ് എനിക്ക് മനസ്സില്‍ തോന്നിയത് പക്ഷെ ഞാന്‍ ഒന്നും മിണ്ടിയില്ല.
ഹോട്ടല്‍ ലെ മെറിഡിയനില്‍ ആണ് അവരുടെ ഗെറ്റ്ടുഗതര്‍ എന്നാണ് അവള്‍ പറഞ്ഞിരുന്നത്. കൂട്ടുകാരി ഊബറില്‍ ഈ വഴി വരുമ്പോള്‍ അവളെ കൂട്ടാം എന്നാണ് പറഞ്ഞിരിക്കുന്നതത്രെ. അവള്‍ പുറപ്പെട്ടപ്പോള്‍, ഞാന്‍ എന്റെ ഫോണിലൂടെ അവളുടെ ഫോണിലെ ട്രാക്കെര്‍ ആപ്പ് നോക്കി ടാക്സിയുടെ പുരോഗതി ശ്രദ്ധിച്ചു. മെറിഡിയനിലെക്കുള്ള വഴിയിലൂടെ തന്നെയാണ് യാത്ര. ഞാന്‍ തലയില്‍ ഒരു തൊപ്പിയും വച്ച്, സാവധാനം വാതില്‍ പൂട്ടി പുറത്തിറങ്ങി ഒരു പത്തുപതിനഞ്ചു വീടകലെ പാര്‍ക്ക് ചെയിതിരുന്ന വാടകക്കാറിനുനേരെ നീങ്ങി. ഈ ഒരാവശ്യത്തിന് ഞാന്‍ തലേന്ന് തന്നെ ഒരു കാര്‍ വാടകയ്ക്ക് എടുത്ത് വീട്ടിനരികില്‍ പാര്‍ക്ക് ചെയ്തിരുന്നു.
അല്‍പ്പമെങ്കിലും എന്റെ മുഖം വെളിച്ചം കുറവുള്ള സ്ഥലങ്ങളില്‍ മറച്ചുകിട്ടും എന്ന പ്രതീക്ഷിയിലാണ് തൊപ്പി എടുത്തത്.
മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ഞാന്‍ പെട്ടന്നു തന്നെ മെറിഡിയന്റെ ബാറില്‍ നമൃത ഇരിക്കുന്ന സ്ഥലം കണ്ടെടുത്തുകൊണ്ട് സാവധാനം ഉള്ളിലേക്ക് കയറി, വളഞ്ഞു കിടന്ന ബാര്‍ കൌണ്ടെറിന്റെ മറ്റേ അറ്റത്ത് ഒരു ടേബിളില്‍ ഇരുന്ന് ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു. അതും നുണഞ്ഞ് ഞാന്‍ നമ്രതയെ നിരീക്ഷിച്ചു. അവള്‍ പറഞ്ഞത് സത്യം തന്നെയായിരുന്നു. പത്തുപന്ത്രണ്ട് സ്ത്രീകള്‍ ഒരു വലിയ മേശക്ക് ചുറ്റുംകൂടി ചെറിയ തോതില്‍ മദ്യപാനവും, ചിരിവര്‍ത്തമാനങ്ങളും കൊണ്ട് ചുറ്റുപാടും ശബ്ദമുഖരിതമാക്കുന്നുണ്ടായിരുന്നു.
ഏറെ സമയമെടുത്ത് ബിയര്‍ കഴിച്ച ശേഷം ഞാന്‍ അവിടുന്ന് പുറത്തേക്കിറങ്ങി എന്റെ വാടകക്കാറില്‍ പോയി കാത്തിരുന്നു. കുറച്ചു നേരത്തിനു ശേഷമാണ് നമ്രതയും കൂട്ടുകാരും ഉല്ലാസത്തോടെ ഹോട്ടലിന് പുറത്തേക്ക് വന്നത്. അവടെ നിന്നു കൂടി കുറെ സംസാരിച്ചശേഷം, മിക്കവരും ഓരോരുത്തരായോ അല്ലെങ്കില്‍ രണ്ടും മൂന്നുമായോ ഒക്കെ യാത്രപറഞ്ഞ് ടാക്സികളിലോ, അവരെ കാത്തിരുന്ന വണ്ടികളിലോ സ്ഥലം വിട്ടു.
അവസാനം നമൃത മാത്രം ബാക്കിയായപ്പോള്‍ അവള്‍ ഫോണിലേക്ക് നോക്കുന്നത് കണ്ട് ഞാന്‍ കരുതി ഊബര്‍ വിളിക്കാന്‍ തുടങ്ങുകയാണെന്ന്. അങ്ങിനെയാണെങ്കില്‍ ഞാന്‍ വേഗം വീട് പിടിക്കുകയാവും നല്ലത്. അത് ഓര്‍ക്കുമ്പോഴേക്കും ഒരു കാര്‍ ചീറിപ്പാഞ്ഞ് വന്ന് അവളുടെ അടുത്ത് നിന്നു. അത് നമുടെ അനിരുദ്ധനാണ് ഡ്രൈവ് ചെയ്യുന്നത്, അവന്‍ ഒറ്റക്കാണ് സിദ്ദിക്ക് ഇല്ല.
അപ്പോള്‍ അവള്‍ ഇന്നും പരിപാടിക്കിറങ്ങിയതാണ്.
നമൃത കാറില്‍ കയറിയതോടെ വണ്ടി മുന്നോട്ട് നീങ്ങി, ഞാന്‍ ഒരല്‍പം പിന്നില്‍ അവരെ പിന്തുടര്‍ന്നു. ഏതാണ്ട് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് അവര്‍ വലിയൊരു ബംഗ്ലാവിന്റെ മുന്നിലായി പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങി, അനിരുധ് നമ്രതയെ ആ വീട്ടിലേക്ക് കൈപിടിച്ച് നയിച്ചു. ഞാനിത് കണ്ട് അവരെ എങ്ങനെ ഇനി പിന്‍തുടരും എന്നോര്‍ത്ത് ചെറിയ തോതില്‍ ഒന്ന് പരിഭ്രമിച്ചു. ഏതായാലും കാറ് ഒരല്‍പം മാറി പാര്‍ക്ക് ചെയ്ത് ഞാന്‍ ആ വീടിനു മുന്നിലേക്ക് പതിയെ നിഴല്‍ പിടിച്ച് ചെന്നു.
വളരെ വലിയൊരു ബംഗ്ലാവ് ആയിരുന്നു അതെങ്കിലും സെക്യൂരിട്ടിക്കാരെ ഒന്നും അവിടെങ്ങും കണ്ടില്ല. മാത്രമല്ല വീടിന് ചുറ്റുഭാഗവും ധാരാളം സ്ഥലവും, ചെടികളുമെല്ലാമുണ്ടായിരുന്നു. ഇതിനിടെ അവര്‍ വലിയ മുന്‍വാതിലിനു മുന്നിലെത്തി ഡോര്‍ ബെല്‍ അടിച്ചിരുന്നു. അല്‍പ്പസമയത്തിനു ശേഷം തല നരച്ച, ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന സിനിമ നടൻ ദേവനെ പോലെ തോന്നിക്കുന്ന ഒരാള്‍ വന്ന് കതക് തുറന്നു.
“വിശ്വന്‍ അങ്കിള്‍, എന്തുവാ അവിടെ പരിപാടി? ഞങ്ങള്‍ ഈ വഴി പോയപ്പോള്‍ ഒന്ന് ഇവിടെ കയറാമെന്ന് വിചാരിച്ചു. ഇതാണ് എന്റെ ഗേള്‍ ഫ്രണ്ട് നാദിറ, ഇവളെക്കുറിച്ചാ ഞാന്‍ അന്ന് അങ്കിളിനോട് പറഞ്ഞത് …….,” അനിരുധ് പറയുന്നത് ഞാന്‍ കേട്ടു.
“ആഹാ ….. നീയൊരു സുന്ദരിക്കൊച്ചാണല്ലോ മോളെ, ഈ വൃത്തികെട്ടവനെ നിനക്കെങ്ങിനെ ഇഷ്ട്ടപ്പെട്ടു നാദിറ?” വിശ്വന്‍ എന്ന ആള്‍ കതക് അടക്കുന്നതിനു മുന്നേ ചോദിക്കുന്നത് ഞാന്‍ കേട്ടു, പിന്നാലെ കതക് അടയുകയും ചെയ്തു.
അവ്യക്തമായിട്ടാണെങ്കിലും, നമ്രത “ഹ…..ഹ……..ഹാ, താങ്ക്യൂ അങ്കിള്‍,” എന്ന് മറുപടിയായി പറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്റെ ഭാര്യ ഇപ്പോള്‍ ‘നാദിറ’ എന്ന പേരിലാണ് അറിയപ്പെടുന്നത്, അതും ഞാന്‍ മനസ്സിലാക്കി.
ഇരുട്ടത്ത് ബംഗ്ലാവ് ചുറ്റി ഞാന്‍ തപ്പിത്തടഞ്ഞ് വെളിച്ചം കണ്ട ഒരു ജനലിന് അരികിലേക്ക് നടന്നു. അവിടെ ഞാന്‍ കണ്ടത് വളരെ വിശാലമായ ഒരു സിറ്റിംഗ് റൂം ആണ്, തൂങ്ങിക്കിടക്കുന്ന വലിയ ഷാണ്ടിലിയറും, വിലകൂടിയ സോഫാ സെറ്റുകളും, ഭിത്തിയിലുള്ള പെയിന്റ്റിങ്ങുകളും എല്ലാമെല്ലാം പണക്കൊഴുപ്പ് പ്രദര്‍ശിപ്പിച്ചു. അവിടെ വിശ്വന്‍ അങ്കിളിന്റെ സുഹൃത്തുക്കള്‍ എന്ന് കരുതേണ്ട മറ്റു രണ്ടു പേരെ കൂടി ഞാന്‍ കണ്ടു. മൂവ്വരും ഏതാണ്ട് ഒരേ പ്രായക്കാരാകണം. ഒരാൾ ആജാനബാഹുവാണ് മറ്റൊരാൾ സിനിമ നടൻ സത്താറിനെ പോലെ ആദ്യനോട്ടത്തിൽ തോന്നിയെങ്കിലും അയാളുടെ അത്രയും പ്രായമില്ലായിരുന്നു.
അവര്‍ ഒരു മദ്യ സല്‍ക്കാരത്തിന്റെ നടുവിലായിരുന്ന പോലെയാണ് തോന്നിച്ചത്. നമ്രതയെ എല്ലാവര്‍ക്കും അനിരുധ് പരിചയപ്പെടുത്തിക്കൊടുത്തു.
അവള്‍ ഒരു സോഫയില്‍ ഇരുന്നതോടെ, അനിരുധ് അകത്തേക്ക് പോയി രണ്ടു കാന്‍ ബിയറും കൊണ്ട് വന്ന് ഒരെണ്ണം അവള്‍ക്ക് കൊടുത്ത് മറ്റേത് അവനും പൊട്ടിച്ചു.
എല്ലാവരോടും ചിയേര്‍സ് പറഞ്ഞ് അവരും മറ്റുള്ളവര്‍ക്കൊപ്പം വെള്ളമടിയില്‍ പങ്കു ചേര്‍ന്നു. അല്‍പ്പനേരത്തെ സോഷ്യല്‍ ടോക്ക്നു ശേഷം, വിശ്വന്‍ അങ്കിളാണ് അഭിപ്രായപ്പെട്ടത് പൂള്‍ സൈഡിലെക്ക് പോകാമെന്ന്. അതോടെ എല്ലാവരും അവരവരുടെ പാനീയങ്ങളും കയ്യിലേന്തി പുറത്തേക്ക് നടന്നു. അത് എനിക്ക് കൂടുതല്‍ സൌകര്യപ്രദമായി. കാരണം മെയിന്‍ ബംഗ്ളാവിന്റെ ഒരു ഭാഗത്തായിട്ടയിരുന്നു സ്വിമ്മിംഗ് പൂള്‍. അതിന്റെ രണ്ടു ഭാഗത്ത്ത്തായി ബംഗ്ലാവിന്റെ വരാന്തയും, മറ്റു രണ്ടു ഭാഗത്ത് ഒരാള്‍പൊക്കത്തില്‍ ചെടിവളര്‍ത്തിയിട്ട് ഭംഗിയായി വെട്ടിനിര്‍ത്തിയ വേലിയുമായിരുന്നു. ആ വേലിയുടെ പിറകിലായിരുന്നു ഞാന്‍ ഒളിച്ചിരുന്നത്.
ഇലകള്‍ക്കിടയില്‍ കൂടി മുന്നില്‍ നടക്കുന്നതെല്ലാം ഭംഗിയായി എനിക്ക് കാണാം. പൂളിനകത്തും പിന്നെ ചുറ്റുഭാഗത്തുമുള്ള ഇലക്ട്രിക് വിളക്കുകള്‍ ആ പ്രദേശത്തെയാകെ പ്രകാശഭരിതമാക്കി.
ചെടിമതിലിനു താഴെ, നല്ല പോലെ ഉള്ളിലേക്ക് വ്യക്തമായി കാണാവുന്ന ഇടം തിരഞ്ഞെടുത്ത്, ഞാന്‍ എന്റെ കണ്മണിയെ എന്റെ ഭാര്യയെ എന്റെ സ്കൂള്‍ കാലം മുതലുള്ള പ്രണയിനിയെ, ……………. കണ്ണിമക്കാതെ നോക്കിയിരുന്നു.