നാലുമണിപ്പൂക്കൾ – 1 2

“അത് ഒന്നൂല്ല”

“ഒന്നൂല്ലാന്നോ സത്യം പറഞ്ഞോ കുട്ട്യേ ഇല്ലേൽ വീട്ടിൽ നിന്നാളെ വിളിപ്പിക്കും എന്താ വേണോ?”

“അത് ടീച്ചറേ വെറ്തേ അംജദിനെയ്റ്റ് സംസാരിക്കാൻ പോയതാ”

“ഉം.. ശരി പൊയ്ക്കൊ..ഇനിയാ വഴിക്ക്‌‌ കണ്ടാൽ അച്ഛനെ വിളിച്ച് പറയും ഞാൻ.” സംവൃതയുടെ പതുത്ത സ്വരത്തിനത്ര ശക്തിയില്ലായിരുന്നു. അവരെപ്പോഴും സ്കൂളിൽ അധികം ശബ്ദമുയർത്തി സംസാരിക്കാറില്ലായിരുന്നു.
പെണ്ണിന് വേണ്ട ഒതുക്കവും മര്യാദയുമുള്ള മാതൃകാധ്യാപിക. ഒരു വിധം രക്ഷപ്പെട്ട സംഗീത പുറത്ത് ചാടി ഷാനിബയെക്കൂട്ടി ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് പോവുന്നത് ക്ലാസിന്റെ വാതിൽക്കൽ വന്നുനിന്ന് നോക്കുന്ന അംജദിനെ കണ്ട് ടീച്ചർക്ക് കലി കയറി. അവർ വെറുതെ ചുറ്റുമൊന്ന് നോക്കി, 10B യിലേയ്ക്ക് നടന്നു.

” അംജദ് സംഗീത നിന്നോടെന്താ പറഞ്ഞേ?”

“വെറുതോരോന്ന് പറഞ്ഞതാ ടീച്ചറേ” അവൻ നിന്ന് വിയർത്തു.

“അങ്ങനെ വെറുതെയൊന്നുമല്ലല്ലോ..അവളെന്നോട് എല്ലാം പറഞ്ഞു. സത്യം പറയെടാ… ഇല്ലെങ്കിൽ നിന്റുപ്പാനോട് വിളിച്ച് പറയണോ ഞാൻ?”

ടീച്ചറുടെ ഭീഷണിക്ക് ശക്തിയൊന്നുമില്ലായിരുന്നെങ്കിലും ഉപ്പാനോട് വിളിച്ച് പറയുമെന്ന് കേട്ടതോടെ അവന്റെ മുട്ടിടിച്ചു.

അവൻ വിറയാർന്ന ശബ്ദത്തിൽ നടന്നതെല്ലാ വിശദീകരിച്ചു. ടീച്ചർ കോപം കൊണ്ട് നിന്ന് വിറച്ചു.
“എന്നിട്ട് നീയെന്താ പറഞ്ഞത്?”

“പ്രായം കൊഴപ്പല്ലെങ്കിലും വേറെ ജാത്യല്ലേ വേണ്ടാന്ന് പറഞ്ഞ് ടീച്ചറേ”

“ഓഹൊ, അപ്പോ ഒരേ ജാതിയല്ലേ ഷാനിബ? അവളുടെ കാര്യത്തിൽ നീയെന്താ പറഞ്ഞത്?” സംവൃത വിടാനുള്ള ഭാവമില്ലായിരുന്നു.

“സത്യായിട്ടും ഒന്നും പറഞ്ഞീല്ല ടീച്ചറേ.. അപ്പഴ്ക്കും സംഗീതേച്ചി പോയി.”

“ഓ അപ്പോ പോയില്ലെങ്കിൽ നീ എന്തെങ്കിലുമൊക്കെ പറഞ്ഞിരുന്നു ഇല്ലേ?”
“ഇല്ല..” അവൻ തലകുനിച്ചുനിന്നു മൊഴിഞ്ഞു.

“ഇനിയാ ചീത്ത കുട്ടികളോട് നീ മിണ്ടുന്നത് കണ്ടാൽ ഞാനെന്തായാലും വീട്ടിൽ പറയും. നീ നല്ല കുട്ട്യായത് കൊണ്ടാ ടീച്ചറ് നിന്നോടിങ്ങനൊക്കെ പറയുന്നേ. കുട്ടിക്ക് ദേഷ്യൊന്നും വേണ്ടാട്ടോ.” അവർ നെറ്റിയുടെ നടുവ് താഴോട്ട് ചുരുട്ടി ചിരിച്ചുകൊണ്ടിത് പറഞ്ഞ് തലകുനിച്ച് തിരിഞ്ഞപ്പോൾ എണ്ണയിട്ട് കറുത്ത് നിറഞ്ഞ മുടിയവന്റെ കൈയിലുരസി. അവനൊന്ന് പിന്നോട്ട് ചെരിഞ്ഞ് ടീച്ചർക്ക് പോവാൻ വഴിയൊരുക്കി. ‘ഹ്..ഹൗ കോരിത്തരിച്ച് രോമമെണീറ്റ് പോയി.’ അവർ ഓഫീസിലേയ്ക്ക് നടക്കുമ്പോൾ എപ്പഴോ അറിയാതോന്ന് തിരിഞ്ഞു നോക്കി. ‘ഒന്നുമല്ല ചെക്കനിങ്ങോട്ട് നോക്കുന്നുണ്ടോന്നറിയാൻ വെറുതേ നോക്കിയതാ’ അവൾ സ്വയം വിശ്വസിപ്പിക്കും തോറും അവളവളെ പിടിവിട്ടു പോയിക്കൊണ്ടിരുന്നു. ‘അല്ലാ നിപ്പോ നോക്കിയാലെന്താ ക്ലാസിലെ കുട്ടിയല്ല നീയെന്തിനാ പെണ്ണേ വേണ്ടാത്തതൊക്കെ ചിന്തിക്കുന്നേ.’ അവൾ മനസ്സിൽ‌ താലോലിച്ചു.

“ടീച്ചറേ എന്താ ഒരു ചിന്തയും ചിരിയുമൊക്കെ? ഈയിടെയായിട്ട് ഇതിച്ചിരി കൂടിയിട്ടൊണ്ട്…കെട്ട്യോൻ പാലക്കാട്ടെത്തീന്ന് തോന്നുന്നു.” ബിജുമാഷിന്റെ ശബ്ദം കേട്ട് അവൾ ഉറക്കത്തിൽ നിന്നെന്ന പോലെ ഞെട്ടിയുണർന്നു.
“അതൊന്നുമില്ല മാഷേ.” അവൾ അയാളെ മുഖത്ത് നോക്കാതെ മുടിയൊതുക്കി പറഞ്ഞു. അവൾക്കയാളെ വെറുപ്പായിരുന്നു. നാവെടുത്താൽ അർത്ഥം വെച്ചുള്ള വാക്കുകളേ അയാൾ പറയൂ.

“എന്തുചെയ്യാനാ ഗൾഫീനിന്നോങ്ങോട്ടൊക്കെ വല്ല്യ ചാർജല്ല്യോ..പത്തനംതിട്ടേന്നങ്ങോട്ട് പെട്ടെന്നെത്താം.” അതുകേട്ട് അവൾ ഇരുന്നിടത്ത് നിന്നെണീറ്റ് രൗദ്രമായവനെയൊന്ന് നോക്കി. അത് കണ്ടപ്പോഴേയ്ക്കും ബിജു മുണ്ടു കൈയിൽ കോരിപ്പിടിച്ച് സ്ഥലം വിട്ടു.

‘ശ്ശോ..എന്താ പറ്റീത്? അവൾക്കോർത്ത് വല്ലാതായി. എന്തിനാണിങ്ങനെ അരുതാത്തതൊക്കെ ചിന്തിക്കുന്നത്?’

‘അരുതാത്തതെന്താപ്പോ ചിന്തിച്ചത്?
അവളാകെ ആശയക്കുഴപ്പത്തിലായി.

ഇതിനിടയിൽ സംഭവിച്ചതൊക്കെ കേട്ട് ഷാനിബ ഭയന്നുപോയി. എന്നാലും സംഗീതയ്ക്ക് ഇങ്ങിനെയൊരു ചിന്തയുണ്ടായിരുന്നെങ്കിൽ താൻ പിന്മാറിയേനേയെന്ന് ചിന്തിച്ച ഷാനിബ സംഗീതയെ നോക്കി. പാവം ക്ലാസിലാണെങ്കിലും മറ്റെന്തോ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. സംഗീത പക്ഷേ മനസ്സിലെ അഗ്നി വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു. ഇത് പക്ഷേ കെട്ടിട്ടും കനലൽപ്പം അണയാതെവിടെയോ എരിഞ്ഞുനിൽക്കുന്നു. ഒടുവിലവളൊന്ന് മനസ്സിലാക്കി,മറക്കാനാവില്ല‌…മരണം വരെയും. സഹിക്കാനാവില്ല…മരിച്ചുപോയാലും!

Leave a Reply

Your email address will not be published. Required fields are marked *