പേയിംഗ് ഗസ്റ്റ് – 1

മലയാളം കമ്പികഥ – പേയിംഗ് ഗസ്റ്റ് – 1

വയസ്സ് ഇരുപത്തേഴ് കഴിഞ്ഞിട്ടും ജോലിയുടെ തിരക്ക് കാരണം വിവാഹത്തിന് സമ്മത്തിക്കാത്തെ നടക്കുകയാണ് ഞാൻ! അങ്ങനെ കുറച്ച് നാൾ എറണാകുളത്ത് ജോലി ചെയ്യാനിട വന്നു.

വളരെ ബുദ്ധിമുട്ടിയാണ് എറണാകുളത്ത് നിന്നും കുറച്ചുള്ളിലേക്ക് ഒരു ഗ്രാമത്തിൽ ഒരു വീട് ശെരിയായതു . കൂടെ ജോലിചെയ്യുന്ന ജോസ് തരപ്പെടുത്തിയത്. താമസവും ഭക്ഷണവും ചേർത്ത് മാസം 1500 രൂപ. സമ്മത്തിച്ച് അഡ്വാൻസ് കൊടുത്തത് വാങ്ങുമ്പോൾ ലളിത ചേച്ചി പറഞ്ഞു:

നിവൃത്തികേടോണ്ടാണ് അല്ലെങ്കിൽ പ്രായമായ ഒരു പെണ്ണ് വീട്ടിലുള്ളപ്പോൾ! ശല്യമൊന്നുണ്ടാക്കരുത് ഞങ്ങൾ വളരെ ഒതുങ്ങിക്കഴിയുന്നവരാ!!

എന്റെ സ്വതസിദ്ദമായ ചിരിയോടെ ഞാൻ പറഞ്ഞു പേടിക്കണ്ടാ!! ഞാൻ പ്രശ്നക്കാരനൊന്നുമല്ല!!

ജോസ് പറഞ്ഞു, ആ ഒറ്റ ഉറപ്പിലാ സമ്മതിച്ചേ!! മോക്കത്ര ഇല്ല്ലായിട്ടില്ല. പൈസേടെ ഞെരുക്കും കൊണ്ടാ!! അദ്ദേഹത്തിന് മരുന്നിന് തന്നെ നല്ല കാശ് വേണം

അമേ!! പെട്ടന്ന് അകത്ത് നിന്നുള്ള വിളി കേട്ടപ്പോൾ അവർ നിർത്തി. പോട്ടെ!! മോളാ!! അവൾക്കിഷ്ടല്ല ഞാനിങ്ങനെ സംസാരിക്കുന്നത്. അവർ അകത്തേക്ക് പോയി ”

മേലേക്കുള്ള പടി പുറകിലൂടെയാണ്.

ലളിതചേച്ചിയുടെ ചായക്കട നായരാണ് നടത്തിയിരുന്നത്. രണ്ടാമത്തെ മകൾ ഓട്ടോറിക്ഷ ഓടിക്കുന്ന ഒരു പയ്യനോടൊപ്പം ഒളിച്ചോടിയത്തിന്റെ ക്ഷീണവും ഗായത്രിയുടെ വിവാഹം മുടങ്ങുകയും ചെയ്തതിന്റെ ആഘാത്തിൽ അയാളുടെ ഒരുവശം തളരുകയും ചെയ്തു. അതോടെ ചായക്കട വേറെ അൾക്ക് നടത്താൻ കൊടുത്തു.

അവിടെ ചെന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഞാൻ ഗായത്രിയെ ശരിക്കൊന്ന് കാണുന്നത്.

ഒരുവിധം എല്ലാ നോമ്പും നോറ്റ്, അമ്പലവും പ്രാർത്ഥനയും , പിന്നെ നൃത്ത ക്ലാസ്സുകളുമായി കഴിയുന്ന ഒരു നാട്ടിൻ പുറത്തുകാരി പെണ്ണ്, ആരോടും പരിഭവമോ പരാതിയോ ഇല്ല, മുഖം താഴ്ന്നി ഭൂമിക്ക് വേദനിക്കുമോ എന്നപോലുള്ള നടപ്പ്, ഗായത്രി ആരോടും അധികം സംസാരിക്കില്ലെന്ന് തോന്നി. അതിരാവിലെ കുളിച്ച് ചന്ദനക്കുറിയണിഞ്ഞ് മുടിയിൽ തുളസിക്കത്തീരും തിരുകി, പിന്നിയ മൂടിയിൽ നിന്ന് ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികളുമായി അവളെ കാണാൻ ഒരു പ്രത്യേക ചിന്തം. വെളുത്ത് തുടുത്ത മുഖം, അത്ര മെലിഞ്ഞതല്ലെങ്കിലും കൊലുന്നനേയുള്ള ശരീരം അതിനൊത്ത ഉയരവും. വിരലുകൾക്കെല്ലാം നല്ല നീളം, അമിതമായ ചമയങ്ങളൊന്നുമില്ല, കന്റെഴുത്തും, പൊട്ട് തൊടും, ചന്ദനക്കുറി, കഴിഞ്ഞു അവളുടെ ഒരുക്കങ്ങൾ, പതിഞ്ഞ കിലുങ്ങുന്ന ഇമ്പമാർന്ന സംസാരം, പക്ഷെ വാക്കുകൾ വിരളം.
മൂന്നാമത്തെ ദിവസം അത്താഴം കൊണ്ട് വന്നത് അവളാണ്. അദ്യമായാണ് ഞങ്ങൾ മുഖത്തോട് മുഖം കാണുന്നത്. പാട്ടും നൃത്തവും പഠിപ്പിക്കുമ്പോൾ അവിടെ വാതിൽ തുറന്നിട്ട് കർട്ടൻ ഇട്ടിരിക്കുന്നതിനാൽ അവളെ കാണാൻ കഴിയുമായിരുന്നില്ല, സ്വരമാധുരി കേട്ട് ഞാൻ നിറവൃത്തി പൂണ്ടു. അപ്പോൾ മുതൽ ഒന്ന് കാണാൻ തോന്നിയതാണ്. സംഗീതത്തിൽ വലിയ കഴിവൊന്നുമില്ലെങ്കിലും, അത്യാവശ്യം പാടും ഞാൻ ഇടക്ക് കോളേജിലുമെല്ലാം മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്, ചിലപ്പോഴെല്ലാ രണ്ടും മൂന്നും സ്ഥാനങ്ങളൊക്കെ
കിട്ടിയിട്ടുമുണ്ട്. അതിനാൽ പാടുന്നവരെ എനിക്ക് വലിയ ഇഷ്ടമാണ്, നല്ലൊരാസ്വാദകനെന്ന നിലയിൽ,

ഞായറും ദിവസങ്ങളിലാണ് കൂടുതലും കൂടുതൽ കുട്ടികൾ . അല്ലാത്ത ദിവസങ്ങളിൽ കുട്ടികൾ കുറവാണ്.

അമ്മയെന്ത്യേ? (എന്നും അമ്മയാണ് ഭക്ഷണം കൊണ്ട് വരിക പതിവ്) അവളെന്നെ കൂർപ്പിച്ചൊരു നോട്ടം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അവൾ സാരിയെടുത്ത് പുതച്ച് തിരിച്ച് പോയി. ഞാൻ മനസ്സിൽ പറഞ്ഞു! !

ഇവളെന്താ ഊമയാണോ!! ഒന്ന് മിണ്ടിയാൽ എന്തേ!!

പിറ്റേന്ന് രാവിലെ ഞാൻ അടുത്തുള്ള ക്ഷേത്രത്തിൽ പോകുമ്പോൾ അവൾ ക്ഷേത്രത്തിൽ നിന്ന് തിരിച്ച് വരുന്നു ! ഞാൻ ശരിക്കും അതിശയിച്ചു

പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ അവളുടെ കവിളിൽ പതിക്കുമ്പോൾ നല്ല മുഖസൗരഭം!!

പൂവല്ലാ പൂന്തളിരല്ലാ !! മാനത്തെ മഴവില്ലല്ല!! വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്നൊരു മധുചന്ദ്രലേഖ!!

അവള കണ്ടപ്പോൾ ആ വരികളാണ് എന്റെ മനസ്സിലോടി വന്നത് !!

ഒന്നും അവളെന്നെ കടന്ന് പോയി വെറുതെ തിരിഞ്ഞ് നോക്കി. അവളും തിരിഞ്ഞ് നോക്കിയത് യാദൃശ്ചികമായിരുന്നു. അവൾ പെട്ടന്ന് തലത്തിരിച്ച് നടന്ന് പോയി.

ഒരു ഞായറാഴ്ച ഓഫീസില്ലാത്തതിനാൽ ഞാൻ എണീറ്റ് കുളിച്ച് റെഡിയായി നിൽക്കുമ്പോൾ കൂട്ടികൾ ബഹളം കൂട്ടുന്നു. ഗായത്രി എവിടെയോ പോയിട്ട് വന്നിട്ടില്ല, ക്ലാസ്സ് തുടങ്ങിയിട്ടില്ല, ലളിതചേച്ചി വന്ന് പറഞ്ഞു:

ചേച്ചി ഇപ്പോ വരും, പുറത്ത് പോയതാ!! മക്കൾ അകത്ത് കേറി ഇരുന്നോ!

ഒരു രസത്തിന് കൂട്ടികളുടെ അടുത്തേക്ക് ചെന്നു ഞാൻ, ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട് , എല്ലാതെയും വിളിച്ചിരുത്തി, പരിചയപ്പെട്ടു. പിന്നെ അവരെ രസിപ്പിക്കൻ പണ്ട് കോളേജിൽ പാടിയ ഒരു പാട്ട് ഞാൻ പാടിക്കൊടുത്തു.

കൂട്ടികൾ ശാന്തരായിരുന്ന് കേട്ടു ഞാൻ പാടിക്കൊണ്ടിരിക്കുവേ, ഒരുകൂട്ടി എന്തോ പുറത്തേക്ക് നോക്കി ആംഗ്യം കാണിക്കുന്നത് കണ്ടു, ഞാൻ നോക്കുമ്പോൾ ഗായത്രി, പെട്ടെന്ന് എന്റെ ശബ്ദം ഇടറി, വളരെ പാട് പെട്ട് ഞാൻ പുറത്തേക്ക് കടക്കുമ്പോൾ അവൾ പറഞ്ഞു:

പാട്ട് കൊള്ളാം കേട്ടോ!! എന്തേ നിർത്തിയത്? ഞാൻ മറുപടി പറയാതെ മുറിയിൽ നിന്ന് പുറത്ത് കടന്നു. അന്നുച്ഛക്ക് ഭക്ഷണവുമായി വന്നത് ഗായത്രിയാണ്!! പത്തിവില്ലാതെ അവൾ ഞാൻ ഭക്ഷണം കഴിക്കുന്നതും നോക്കി അവിടെ തന്നെ ഇരുന്നു.

കറിയൊക്കെ ഇഷ്ടാവുന്നുണ്ടോ?

ഊം!! എത്രയായാലും ഫോമിലി ഫുഡ് അല്ലേ!! അത് തന്നെ ഭാഗ്യം

പിന്നെ ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ സംസാരിച്ചു. ഞങ്ങാം. സമാന്തര രേഖകൾ ശൂന്യതയിൽ സന്ധിക്കുന്നു!! എന്ന പോലെയായിരുന്നു അത് എന്റെ പാട്ടിലുള്ള താൽപര്യവും, ചെറുതായി പാടാനുള്ള കഴിവും അതായിരുന്നു ഞങ്ങളിലെ അടുപ്പത്തിന് നാഴിക കല്ലായത്.

ഞങ്ങൾ തമ്മിൽ ഉള്ള ദൂരം കുറഞ്ഞില്ലാതായി. അമ്പലത്തിലേക്ക് ഞങ്ങളിടക്ക് ഒരുമിച്ച് പോകും, കളിയുമെല്ലാമായി നീങ്ങി. അവളിൽ ഗായത്രിയുടെ മറ്റൊരു മുഖം കണ്ട് ഞാൻ അതിശയിച്ചുപോയി.

പെണ്ണല്ലേ! ഒരു നിമിഷം തരൂ നിന്നില്ലിയാൻ, ഒരു യുഗം തരൂ നിന്നെയറിയാൻ
എന്നല്ലേ കവി പറയുന്നത്

ഇടക്കൊക്കെ അവൾ സന്ധ്യ നേരത്ത് എന്റെ മുറിയിൽ വരും. ഞങ്ങാം സംസാരിച്ചിരിക്കും, അവളുടെ വിഷാദ ഭാവങ്ങളെ എന്റെ സാമീപ്യം അകറ്റി, » അവൾ നിർബന്ധിച്ചെന്നെക്കൊണ്ട് പാടിക്കുമായിരുന്നു. അവളുടെ സന്തോഷത്തിനായി ഞാൻ അതനുസരിച്ചു.

യേശുദാസിന്റെ എനിക്കേറ്റവും ഇഷ്ടപെട്ട ആ ഗാനം അവളുടെ മുന്നിൽ പാടിയപ്പോൾ അവൾ പ്രേമ തരളിതയായപോലെനിക്ക് തോന്നി. അവളുടെ സ്വകാര്യതകൾ എന്നോടൊപ്പം പങ്കിട്ടു, അന്താക്ഷരി ചൊല്ലി, കരയുമ്പോൾ ഞാൻ ആശ്വസിപ്പിച്ചു. തിരിച്ചവളും. ലളിതചേച്ചിയുടെ മുന്നിലും എനിക്ക് നല്ല ഇമേജായിരുന്നു. ഇടക്ക് ശങ്കരേട്ടനെ ആശുപത്രിയിൽ കൊണ്ട് പോകാൻ ഞാൻ കൂടെ ചെല്ലും, അവരുടെ ബന്ധുക്കളെല്ലാം അനിയത്തിയുടെ ഒളിച്ചോട്ട പ്രശ്നത്തോടെ അത്ര അടുപ്പത്തിൽ അല്ലാതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *