പ്രിയം പ്രിയതരം – 5

വെള്ളം ചൂടാക്കി കൊണ്ടു വന്ന പ്രിയയോടും, അപ്പച്ചിയോടും, ഇളയമ്മയോടും, ബിജു ഇടയ്ക്കിടെ അമ്മയുടെ ഉള്ളം കൈ, കാലുകളിൽ ഉരച്ച് ചൂട് പിടിപ്പിക്കാനും, നെഞ്ച് ശക്തമായി തടവി കൊടുക്കാനും ഒക്കെ ചില നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു.

തന്നോടുള്ള സ്നേഹക്കൂടുതലോ, തന്നോടുള്ള സൗഹൃദത്തിന്റെ പേരിലോ ആണ് തന്റെ അമ്മയ്ക്ക് വേണ്ടി ആ മനുഷ്യൻ അക്ഷീണം, അഹോരാത്രം പ്രവർത്തിക്കുന്നത് എന്ന് ആരാണ് പറയുക.

സ്വന്തം മകനെക്കാൾ പത്ത് മടങ്ങ് സ്നേഹവും കരുതലും ആ സ്ത്രീക്ക് നൽകുന്ന മനുഷ്യൻ.

രണ്ട് മൂന്ന് നിമിഷങ്ങൾ അവിടെ നിന്ന്കൊണ്ട് അത്രയും കണ്ടപ്പോൾ തന്നെ പ്രിയയ്ക്ക് പൂർണ്ണ ബോധ്യമായി തനിക്ക് തന്റെ അമ്മയോട് ഉള്ള സ്നേഹത്തേകാൾ എത്ര എത്ര മടങ്ങ് സ്നേഹം ബിജുവേട്ടന് തന്റെ അമ്മയോടുണ്ടെന്ന്..

ആരും തോറ്റു പോകുന്ന കർത്തവ്യബോധവും ചുറുചുറുക്കും, മനുഷ്യസ്നേഹവും ഒക്കെ കൊണ്ട് വാർത്തെടുത്ത ഒരു മനുഷ്യരൂപമാണ് തന്റെ ബിജുവേട്ടണെന്ന് അവൾ അന്നാദ്യമായി മനസ്സിലാക്കി.

സത്യത്തിൽ ആ മനുഷ്യന്റെ മുന്നിൽ, ആ വ്യക്തിത്വത്തിന്റെ മുന്നിൽ താൻ ഒരു കടുക് മണിയോളം ചെറുതായി പോയ പോലെ തോന്നി അവൾക്ക്.

തന്റെ സർവ ഗർവും, ദാഷ്ട്ട്യവും ഒക്കെ അടിയറവ് വച്ച് കൊണ്ട് താൻ ഏട്ടനോട് കാണിച്ച അവഗണനകളെയും പുച്ഛപ്പെടുത്തലുകളെയും ഓർത്ത് അദ്ദേഹത്തിന്റെ മുന്നിൽ നമ്രശീർഷയായി നിന്നു കൊണ്ട് അവൾ കണ്ണീരോഴുക്കി.

പ്രതിഫലേച്ഛ ഇല്ലാതെ 24 മണിക്കൂറും ഒരു ഹോം നഴ്സ് ചെയ്യുന്നതിനെക്കാൾ കരുതലോടെ തന്റെ സ്വന്തം അമ്മയോടെന്നത് പോലെയോ, അതിൽ കൂടുതലോ സംരക്ഷണവും സ്നേഹവും പരിചരണവും നൽകുന്ന ഒരു വ്യക്തിയെ തന്റെ ജീവിതത്തിൽ താൻ കണ്ടിട്ടില്ല.

തന്റെ മനസ്സിൽ ബിജുവിനോട് ആത്മാർത്ഥ നിറഞ്ഞ നാൾ… ബിജുവിനോട് അകമഴിഞ്ഞ സ്നേഹവും, ഉള്ളറിഞ്ഞ ബഹുമാനവും, കടുത്ത ആരാധനയും തോന്നിയ നാൾ… ആ വ്യക്തിക്ക് താൻ എന്ത് കൊടുത്താൽ മതിയാവും എന്ന് തോന്നിപോയ നാൾ…

ഒരു അരമണിക്കൂറിനുള്ളിൽ തന്റെ അമ്മ നോർമൽ കണ്ടിഷനിലേക്ക് തിരികെ വന്നപ്പോൾ എല്ലാവരും അവരവരുടെ സ്വസ്ഥാനങ്ങളിലേക്ക് വലിഞ്ഞു./p>

അപ്പച്ചി താഴെ വിരിച്ച വിരിപ്പിൽ ചുരുണ്ടു കൂടിയപ്പോഴും ബിജുവും പ്രിയയും മാത്രം അവശേഷിച്ചു അവിടെ.

പ്രിയയോട് മാത്രം ബിജു പ്രത്യേകം നിർദ്ദേശിച്ചു. പ്രിയ… നീ തൽക്കാലം അമ്മേടെ അടുത്ത് തന്നെ ഉണ്ടാവണം, തികച്ചും ഒരു മണിക്കൂർ വരെ.

ശ്വാസം മുട്ടലിന്റെ ടാബ്ലറ്റും, ഇഞ്ജക്ഷനും ഞാൻ ഇപ്പൊ കൊടുത്തിട്ടുണ്ട്… പെട്ടെന്ന് ബിപി കൂറഞ്ഞു പോയതാണ് പ്രശ്നമായത്.

അതിനിടെ അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളതായി കണ്ടാൽ എന്നെ വിളിക്കണം കേട്ടോ… അത് കഴിഞ്ഞ് നീ പോയി ഉറങ്ങിക്കോളൂ… പേടിക്കേണ്ട… കരയുകയും വേണ്ട. എല്ലാം ശരിയാവും… ഞാനില്ലേ ഇവിടെ ദൈവവും… പിന്നെ എന്തിനാ ടെൻഷൻ…

പ്രിയ : ഏട്ടാ… അവൾ വിങ്ങി വിതുമ്പി.

ബിജു : ങ്ങുഹും…. ശ്ഷ്ഷഷ്…..നൊ… നൊ… ഒച്ചവയ്ക്കരുത്… ഇപ്പൊ അവരുറങ്ങിക്കോട്ടെ….. പിന്നീട് സംസാരിക്കാം. Ok…?!!

കഴിഞ്ഞ രാത്രി ഏട്ടന്റെ മുറിയിൽ പോയി ഒരു കുസൃതിയുടെ വഴിയിലൂടെ, താൻ ചെയ്‌ത തെറ്റിന് ഏട്ടനോട് ഉഡായിപ്പിൽ ഒരു മാപ്പ് പറഞൊപ്പിച്ചു വെങ്കിലും, ഈ നിമിഷം, ഒന്ന് പൊട്ടിക്കരഞ്ഞ് അതേ തെറ്റിന് ഒന്നുകൂടി ആത്മാർത്ഥമായി മാപ്പ് പറയണമെന്ന്, ഒന്ന് മനസ്സറിഞ്ഞ്, ആ പാദങ്ങളിൽ വീണ് ചുംബിച്ചു കൊണ്ട് ഒരിക്കൽ കൂടി തുറന്ന മനസ്സോടെ മാപ്പിരക്കണമെന്ന് പ്രിയയ്ക്ക് തോന്നി.

ബിജു തന്റെ മുറിയിലേക്ക് സ്‌കൂട്ടായെങ്കിലും ഉണർന്ന് തന്നെ ഇരുന്നു. അത്രയും നേരം പ്രിയ അമ്മയെ സസൂക്ഷ്മമം നിരീക്ഷിച്ചു.

ഓരോ അരമണിക്കൂർ കഴിയുമ്പോഴും ബിജു ആരുമറിയാതെ വന്ന് ആന്റിയുടെ സ്ഥിതി നിരീക്ഷിച്ചിരുന്നു.

തന്റെ സ്വന്തം ഏട്ടന് ഇവിടെ വന്ന് നിൽക്കാൻ, നേരമോ മനസ്സോടെ ഇല്ല, ആകെക്കൂടെ അയച്ചു കൊടുക്കുന്നത് ചികിത്സയ്ക്കുള്ള കാശ് മാത്രം തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ നിർദ്ദേശിക്കുക എന്ന ജോലിയല്ലാതെ വേറൊന്നു പുള്ളീടെ ജോലിയല്ലന്ന മട്ടും ഭാവവുമാണ്.

പ്രിയയോട് പോയി കിടന്നുറങ്ങാൻ ബിജു പറഞ്ഞിരുന്നെങ്കിലും അവൾ അമ്മയെ വിട്ട് എങ്ങും പോയില്ല.

ഇടയ്ക്കിടെ ബിജു ആന്റിയേ വന്ന് എത്തിനോക്കി പോകുമായിരുന്നിട്ടും പ്രിയ അതൊന്നും അറിഞ്ഞില്ല എന്ന് സാരം. പ്രിയ തന്റെ അമ്മയുടെ തലയണയിൽ മുഖം വച്ച് ചെറിയ മയക്കത്തിലായിരുന്നു…

ഏതായാലും ഇത്രേം നേരം ഉറങ്ങാതെ അമ്മയെ നോക്കിയതല്ലേ… ഉറങ്ങിക്കോട്ടെ എന്ന് കരുതി./p>

പുലർച്ചെ ബിജു ഉണർന്നു വീണ്ടും വന്ന് ആന്റീടെ റൂമിൽ നോക്കി, രംഗം ശാന്തമാണെന്ന് മനസ്സിലാക്കി. മെല്ലെ മെയിൻ ഡോർ തുറന്ന് പുറത്തോട്ടിറങ്ങി.

കുളിയും തേവാരവും കഴിഞ്ഞ് സാധാരണ ദിവസം പോലെ ബാഗുമെടുത്ത് പുറത്തോട്ടിറങ്ങി.

ബിജു : ഏട്ടത്തിയമ്മേ… വണ്ടീടെ താക്കോല് താ… സിനിയുടെ കൈ കൊണ്ട് താക്കോൽ വാങ്ങുന്നത് പുള്ളിക്ക് ഒരു രാശിയും ഐശ്വര്യവും ആണെന്നാണ് പുള്ളീടെ വിശ്വാസം.

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത ശബ്ദം കേട്ട് തൊട്ടടുത്ത വരാന്തയിൽ പ്രിയയുടെ തല വെട്ടം കണ്ടു. സിനി കൈകാണിച്ചു.

പ്രിയ : ഹായ്… ചേച്ചി… ഗുഡ്മോണിങ്..!!

സിനി : ഹായ്… ഗുഡ്മോണിങ്… ഇന്ന് നേരത്തെയാണല്ലോ…

പ്രിയ : അതേ ചേച്ചി… അമ്മയ്ക്ക് ഇന്നലെ രാത്രി ഇത്തിരി കൂടുതലായിരുന്നു.. ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിക്കാൻ പോണം.

സിനി : ങേ… എന്നിട്ട് ബിജു ഒന്നും പറഞ്ഞില്ല…!!??

പ്രിയ : പോണ തിരക്കിൽ മറന്നതാവും.

സിനി : മ്മ്മ്… ശരി, ഞാൻ പിന്നീട് വന്ന് അമ്മേ കാണാം… കുട്ടുവാവ ഉണർന്നിട്ടില്ല. അതിനു മുൻപ് ജോലിയെല്ലാം തീർക്കണം.

~~~~~~~~~~~~~~~~~~~~

അന്ന് കാലത്ത് മുതൽ ഒരു ഏഴ് ഡോക്ടർമാരെ കാണുന്ന ജോലിയിൽ മുഴുകിയ ഞാൻ വളരെ വൈകിയാണ് വീട്ടിൽ തിരിച്ചെത്തിയത്.

പകൽ ഇടയ്ക്ക് ഒന്ന് രണ്ടു തവണ ആന്റിയുടെ അവസ്ഥ എന്തെന്ന് ഞാൻ അപ്പച്ചിയോട് ആരായുകയും ചെയ്തിരുന്നു.

പ്രിയയോട് തനിക്ക് പിണക്കമാണെന്ന സ്ഥായിയായ ഭാവനാടകം വീട്ടിലുള്ള അപ്പച്ചിയുടെയും, ഇളയമ്മയുടെയും മുന്നിൽ ഞാൻ ആടിത്തിമിർത്തു.

കാരണം, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത രീതിയിലുള്ള ഡേയ്ഞ്ചർ ഡയലോഗ്കളാണ് ആ രണ്ട് കിളവികളുടെയും വായീന്ന് ചിലപ്പോൾ വരുക.

എപ്പോഴും ഞങ്ങൾ രണ്ടിനെയും ചെറിയ സംശയ ദൃഷ്ട്ടിയോടെയാണ് ഇവർ കാണുക.

ഏതായാലും ആ ഒരു നാടകത്തിന്റെ “മറ” അവിടെ ഇരിക്കട്ടെ എന്ന നിലപാടിലായി ഞാൻ.

എല്ലാ ദിവസവും ഞാൻ ശ്രീനിലയത്തിൽ പോകുമായിരുന്നെങ്കിലും പ്രിയയും ഞാനും തമ്മിലുള്ള ഫൈറ്റിനു ശേഷം ഞാൻ അവിടെ ആരോടും കാര്യമായി ഇടപഴകിയില്ല.