അതോണ്ട് നേരിട്ട് തന്നെ ഇറങ്ങാൻ ഞാൻ തീരുമാനിച്ചു.
മേഘം സിനിമയിൽ പെണ്ണ്-വിഷയത്തിൽ തർക്കമുണ്ടാവുമ്പോൾ ശ്രീനിവാസൻ മമ്മൂട്ടിയുടെ അടുത്ത് ചോദിയ്ക്കാൻ പോവുമ്പോ പുള്ളി തോക്കുമായി ഇറങ്ങിവരുന്ന സീനില്ലേ? “തീപെട്ടിയുണ്ടാ?” എന്ന് വെള്ളിവീണ ശബ്ദത്തിൽ ശ്രീനിവാസൻ ചോദിക്കുന്ന സീൻ?
അതേപോലെതന്നെ സംഭവിച്ചു.
ഒരു ബുധനാഴ്ച ലാബ് കഴിഞ്ഞു ബാഗെടുക്കാൻ അവളു ക്ലാസിൽ വന്നപ്പോൾ വാതിലിൽ ഞാൻ കാത്തുനിന്നു. ഒരു രണ്ടുലിറ്റർ വിയർപ്പ് അപ്പൊ തന്നെ എന്റെ ഷർട്ടിന്മേൽ ഉണ്ടായിരുന്നു. “എന്തെ?” എന്നർത്ഥത്തിൽ അവൾ ആംഗ്യം കാണിച്ചപ്പോൾ “മായിക റബ്ബറുണ്ടാ?” എന്ന് ചോദിച്ചു, ഉത്തരംപോലും കേൾക്കാൻ നിൽക്കാതെ ഞാനവിടുന്നു തടിയൂരി.