മഞ്ഞ്മൂടിയ താഴ് വരകൾ – 2 30അടിപൊളി  

“ എന്റെ പേര് അബൂബക്കർ.. ദാ..ആ വളവ് കഴിഞ്ഞാൽ എന്റെ വീടായി..നമുക്ക് വീട്ടിൽ പോയി ഓരോ ചായ കുടിച്ച് വന്നാലോ… ? “

വളരെ സൗഹാർദത്തോടെ അയാൾ ചോദിച്ചു. ടോണിക്ക് പെട്ടെന്ന് തന്നെ ആളെ മനസിലായി. രാവിലെ കഴിച്ച പത്തിരിയുടേയും, കോഴിക്കറിയുടേയും രുചി ഇനിയും നാവിൽ നിന്ന് പോയിട്ടില്ല.

“ ഇന്ന് രാവിലെ ഞാൻ ഇക്കാടെ വീട്ടിലെ ഭക്ഷണം കഴിച്ചതാണല്ലോ…”

ടോണി ചിരിയോടെ പറഞ്ഞു.

“ എന്റെ വീട്ടീന്നോ.. എപ്പഴാ ടോണി അവിടെ വന്നത്..?””

കാര്യം മനസിലാകാതെ ഇക്ക ചോദിച്ചു.

“” എന്റെ ഇക്കാ,രാവിലെ സേവ്യറച്ചന്ഇക്കാ ഭക്ഷണം കൊടുത്തയച്ചിരുന്നില്ലേ… അത് ഞങ്ങൾ രണ്ട് പേരുമാണ് കഴിച്ചത്… “

“” അത് ടോണിച്ചനും കഴിച്ചോ..?നന്നായി.. ഈനാട്ടിൽ വന്നിട്ട് ആദ്യത്തെ ഭക്ഷണം തരാൻ എനിക്ക് പറ്റിയല്ലോ..അൽഹംദുലില്ലാഹ്…”

ഇക്ക മുകളിലേക്ക് നോക്കി പടച്ചവനെ സ്തുതിച്ചു.
നേരം പന്ത്രണ്ട് മണിയായെങ്കിലും ഇനിയും സൂര്യപ്രകാശം വീണിട്ടില്ല.ഇക്കയുമായി കുറച്ച് നേരം കൂടി സംസാരിച്ച് നിന്ന്,ആ നാടിനെ പറ്റിയും,അവിടുത്തെ ആളുകളെ പറ്റിയും ഏകദേശ ധാരണയുണ്ടായി.

=========================

ചുരം കയറി കിതച്ചു കൊണ്ട് മാത്തുക്കുട്ടിയുടെ ജീപ്പ് കറിയാച്ചന്റെ കടയുടെ മുമ്പിൽ വന്ന് നിന്നു. മാത്തുക്കുട്ടി നീട്ടി രണ്ട് ഹോണടിച്ചു. അത് കേട്ടാൽ അവിടെ ചുറ്റുവട്ടത്തൊക്കെയുള്ളവർ ജീപ്പിനടുത്തേക്ക് വരും. അവർക്കുള്ള സാധനങ്ങളെല്ലം വാങ്ങിപ്പോകും. ബാക്കിയുള്ളവർക്ക് മാത്തുക്കുട്ടി കൊണ്ട് പോയി കൊടുക്കും.
പക്ഷേ, ഇന്ന് മാത്തുക്കുട്ടി ജീപ്പിൽനിന്ന് സാധനങ്ങളൊന്നുമിറക്കിയില്ല. നേരെ കറിയാച്ചന്റെ കടയിലേക്ക് ഓടിക്കയറി. കൗണ്ടറിലിരുന്ന കറിയാച്ചനെ പിടിച്ച് വലിച്ച് കടയുടെ ഉള്ളിലേക്ക് കൊണ്ടുപോയി. പകച്ചു പോയ കറിയാച്ചന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“ പറ കറിയാച്ചാ.. നേരം വെളുത്ത് ഇത്ര സമയമായപ്പോഴേക്കും എന്താണിവിടെ സംഭവിച്ചത്… ? ഏതോ ഒരുത്തൻ വന്ന് ഇവിടെ കട നടത്തുമെന്നോ, മല മറിക്കുമെന്നോ ഒക്കെ കേട്ടല്ലോ… ഈ മാത്തുക്കുട്ടിയുടെ കൊക്കിന് ജീവനുണ്ടെങ്കിൽ ഇതിവിടെ നടക്കില്ല. നടത്തില്ല ഈ മാത്തുക്കുട്ടി…”

മുഖം ചുവപ്പിച്ച് മാത്തുക്കുട്ടി വിറഞ്ഞ് തുള്ളുകയാണ്. പിന്നെയും അവന് എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ ദേഷ്യം കൊണ്ടവന് വാക്കുകൾ കിട്ടുന്നില്ല.
കറിയാച്ചൻ അവന്റെ മുഖത്തേക്ക് തന്നെ കുറച്ച് സമയം നോക്കി നിന്നു. പിന്നെ അവനെ പിടിച്ച് ബെഞ്ചിലേക്കിരുത്തി.

“” മാത്തുക്കുട്ടീ.. ആദ്യം നീയൊന്നടങ്ങ്.. ഞാനൊന്ന് പറയട്ടെ…”

“ കറിയാച്ചനെന്ത് പറയാനാ.. ഒന്നും പറയണ്ട… ആരാണവൻ… ?
എനിക്കവനെയൊന്ന് കാണണം… “

മാത്തുക്കുട്ടി വീണ്ടും എഴുന്നേറ്റ് വെളിച്ചപ്പാട് തുള്ളി.
കറിയാച്ചൻ വീണ്ടും അവനെ ബെഞ്ചിലേക്ക് പിടിച്ചിരുത്തി.

“ പൊന്നു മാത്തുക്കുട്ടീ… ഞാൻ പറയുന്നത് കേട്ടിട്ട് നീ തുള്ള്…””

തുടർന്ന് കറിയാച്ചൻ ഇന്നുണ്ടായ സംഭങ്ങളെല്ലാം മാത്തുക്കുട്ടിയോട് വിശദമായി പറഞ്ഞു.അവസാനം, അവ നേയും, ജീപ്പും കൂടി ടോണി ഏറ്റെടുക്കും എന്ന് കൂടി കേട്ടപ്പോൾ മാത്തുക്കുട്ടിയുടെ പിടിവിട്ടു.

“ അവന്റപ്പൻ വിചാരിച്ചാൽ നടക്കില്ല..
മാത്തുക്കുട്ടിക്ക് വില പറയാൻ ഒരുത്തനും ഈ മണിമലയിലേക്ക് വരേണ്ട… വന്നാൽ അവൻ തിരിച്ച് പോവുകയുമില്ല…”

ഒരു നിലക്കും മാത്തുക്കുട്ടി അടുക്കുന്നില്ലെന്ന് കണ്ട കറിയാച്ചൻ ഒടുവിൽ പറഞ്ഞു.

“” മാത്തുക്കുട്ടീ… ഈ വന്നവൻ നമ്മുടെ സേവ്യറച്ചന്റെ ഒരു ബന്ധുവാ… അച്ചൻ പറഞ്ഞിട്ടാ അവൻ ഇവിടെയൊരു കട തുടങ്ങാൻ തീരുമാനിച്ചത്… ജീപ്പിന്റെ കാര്യമൊക്കെ മത്തായിച്ചനോട് പറഞ്ഞ് തീരുമാനമാക്കിയിട്ടുണ്ട്…”

അതോടെ മാത്തുക്കുട്ടിയൊന്ന് അടങ്ങി. എങ്കിലും അവന്റെ മുഖം ക്ഷോഭത്താൽ വിറക്കുന്നുണ്ടായിരുന്നു.

“” ഏതായാലും ഞാൻ സാധനങ്ങളൊക്കെ ഇറക്കട്ടെ… എന്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട ഒരുത്തനേയും മാത്തുക്കുട്ടി വെറുതേ വിടില്ല…”

പുറത്തേക്കിറങ്ങിയ മാത്തുക്കുട്ടിയുടെ മുഖഭാവം എല്ലാം നഷ്ടപ്പെട്ടവനെപ്പോലെയായിരുന്നു.
ജീപ്പിനടുത്ത് അപ്പോഴേക്കും കുറച്ച് സ്ത്രീകളും, കുട്ടികളുമൊക്കെ കൂടിയിട്ടുണ്ട്. താഴെ പുരയിൽ ലില്ലിത്തള്ള മാത്തുക്കുട്ടിയോട് പറഞ്ഞു.

“ എടാ മാത്തുക്കുട്ടീ… പെട്ടെന്ന് എടുത്ത് താടാ… ഇനിയേതായാലും കുറച്ച് ദിവസം കൂടിയല്ലേ നിന്റെയീ നെഗളിപ്പൊള്ളൂ…”

അത് കൂടി കേട്ടതോടെ മാത്തുക്കുട്ടി പൊട്ടിത്തെറിച്ചു.

“” ദേ, ലില്ലിത്തള്ളേ… ഇത്രയും കാലം ഈ മാത്തുക്കുട്ടി കൊണ്ട് വന്ന് തന്നതാ ഈ മണിമലയിലെ ഓരോരുത്തരുടേയും തടി… എങ്ങാണ്ടൂന്നുംഒരുത്തൻ വന്നെന്ന് കരുതി എന്റെ തലയിൽ കേറല്ലേ.. വന്നവൻ അങ്ങ് പോകും.. അപ്പഴും ഈ മാത്തുക്കുട്ടിയേകാണൂ. ..
മാത്തുക്കുട്ടിയെ ചൊറിയാൻ വരല്ലേ… “

ദേഷ്യത്തോടെ അവൻ ജീപ്പിനുള്ളിലേക്ക് തലയിട്ട് ഓരോ സാധനങ്ങൾ പുറത്തേക്കെടുത്തു. ചെറിയ കവറുകളിലായി വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാമുണ്ട്. ഓരോ കവറിലും പേരെഴുതി സ്റ്റിക്കറും ഒട്ടിച്ചിട്ടുണ്ട്. പേര് നോക്കി ഓരോരുത്തർക്കായി എടുത്ത് കൊടുത്തു. ഓരോ കവർ എടുത്ത് തിരിയുമ്പോഴും റോഡിന്റെ മറുഭാഗത്ത്, വൈകുന്നേരങ്ങളിൽ വെടിപറഞ്ഞിരിക്കാൻ വേണ്ടി പിടിച്ചിട്ട, ഇലക്ട്രിക് പോസ്റ്റിന്റെ ഇരിപ്പിടത്തിൽ ഇരുന്ന് സുമുഖനായൊരാൾ തന്നെ നോക്കുന്നത് മാത്തുക്കുട്ടികണ്ടു. അയാൾ ഇങ്ങോട്ട് തന്നെ നോക്കിയിരിക്കുകയാണ്.
ഒരു പ്രാവശ്യം നോക്കിയപ്പോൾ അയാൾ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു. മാത്തുക്കുട്ടി പെട്ടെന്ന് തല ജീപ്പിനുള്ളിലേക്കിട്ടു.
കറിയാച്ചനുള്ള ഒരു പഴക്കുല എടുത്ത് കടയിലേക്ക് കയറി. കുല തൂക്കി തിരിഞ്ഞ മാത്തുക്കുട്ടി ഞെട്ടിപ്പോയി.
തൊട്ടുമുന്നിൽ അയാൾ..
ടോണി ചിരിയോടെ പറഞ്ഞു.

“” ഞാൻ ടോണി… എനിക്ക് മാത്തുക്കുട്ടിയോട് ഒന്ന് സംസാരിക്കണമായിരുന്നു…”

“” എനിക്കിപ്പോൾ സമയമില്ല… ഒരു പാട് പണിയുണ്ട്…”

എടുത്തടിച്ച പോലെ മാത്തുക്കുട്ടി പറഞ്ഞു.

“ ശരി.. മാത്തുക്കുട്ടിയുടെ പണിയെല്ലാം കഴിഞ്ഞ് സാവധാനം മതി… ഞാൻ ഇവിടെത്തന്നെയുണ്ടാവും.. ”

ടോണി പറഞ്ഞു.

“” ഇന്ന് പറ്റുമെന്ന് തോന്നുന്നില്ല… ഒരു പ്രാവശ്യം കൂടി ടൗണിൽ പോകേണ്ടിവരും…”

മാത്തുക്കുട്ടി ജീപ്പിൽ കയറി ഓടിച്ച് പോയി. കറിയാച്ചൻ ഇറങ്ങിവന്ന് ടോണി യോട് പറഞ്ഞു.

“” അവന് പിടിച്ചിട്ടില്ല… എന്നോടും കുറേ ദേഷ്യപ്പെട്ടു…. ‘“

“ അതൊക്കെ നമുക്ക് ശരിയാക്കാം ചേട്ടാ.. എവിടെച്ചെന്നാൽ അവനെ പിടി കിട്ടും…?””

“” ഇനിയൊരു മൂന്ന് മണിയോടെ ഇവിടെ വരും.. ‘

“ ശരി… അപ്പോൾ കാണാം.. പിന്നെ ചേട്ടാ.. ഇന്നലെ രാത്രി ശരിക്കുറങ്ങിയിട്ടേയില്ല.. ഇവിടെ കുറച്ച് നേരം ഞാനൊന്ന് ഉറങ്ങട്ടെ… ?””

Leave a Reply

Your email address will not be published. Required fields are marked *