മനു : നിനക്ക് ക്ലാസ് ഇല്ലേ.
അനു : ഇല്ല, ഇങ്ങനെ ആണോ ഡാ ഒരു റൂമിലേക്ക് കേറി വരുന്നത്.
മനു : എനിക്ക് അറിയുമോ നി ഇവിടെ തുണി ഇല്ലാതെ നിൽക്കുകയാണ് എന്ന്.
അനു : നി എന്താ ഈ നേരത്ത് ഇവിടെ. അഞ്ചു മണിക്ക് അല്ലെ നിൻ്റെ ക്ലാസ് കഴിയുന്നത്.
മനു : ഹാ…ഇന്ന് ഞാൻ നേരത്തെ ഇറങ്ങി.
അനു : ഓ… ക്ലാസ്സ് കട്ട് ചെയ്തു അല്ലെ. അച്ഛൻ വരട്ടെ ഞാൻ പറഞ്ഞ് കൊടുക്ക.
മനു : മ്മ് അച്ഛൻ ( മനു മനസ്സിൽ അച്ഛൻ്റെയും അമ്മയിയുടെയും കാര്യം ഓർക്കുന്നു) എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..
അനു : എന്ത് പറയിപ്പികണ്ട എന്ന്
മനു : നിനക്ക് ഇന്ന് എന്താ ക്ലാസ് ഇല്ലാത്തത്
അനു : എനിക്ക് വയ്യാതെ വന്നതാ
മനു : എന്ത് വയ്യയ്‌ക
അനു : തല ചുറ്റൽ.
മനു : അവളുടെ ഓരോ ഉടയിപ്പ്..എന്നിട്ട് നീ എങ്ങനെ വന്നു
പെട്ടന്നാണ് മനുവിൻ്റെ കണ്ണിൽ അത് പെടുന്നത്.
ഒരു ഹെൽമറ്റ്
മനു : ഇത് ആരുടെയാ ഈ ഹെല്മറ്റ്.
അനു : അത്… പിന്നെ.. ഹാ എൻ്റെ ഫ്രണ്ട്ൻ്റെ്യ. എന്നെ ഇവിടെ കൊണ്ട് വിടാൻ വന്നപ്പോ മറന്നു വെച്ചതാ
മനു : ഫ്രണ്ടോ… എത് ഫ്രൻ്റ്..
അനു : നിനക്ക് എൻ്റെ ഏതൊക്കെ ഫ്രണ്ട്സിനെ അറിയാം.
മനു ഹെൽമറ്റ് എടുത്ത് നോക്കുന്നു.
മനു : ഫ്രണ്ട് ബോയ് ആണോ
അനു : ആണെങ്കിൽ. പെട്ടന്ന് വയ്യാതെ ആയപ്പോൾ അവനാ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യ പറഞ്ഞത്. നിനക്ക് എന്തൊക്കെ അറിയണം
അപ്പോഴാണ് മനുവിന് ഒരു കാര്യം മനസ്സിൽ തോന്നിയത് ഈ ഹെൽമറ്റ് തൻ്റെ കൂട്ടുകാരൻ ശരത്തിൻ്റെ അതേ പോലെ ഉണ്ട്. അവനും ഇതേ പോലെ ഉള്ള ഹെൽമറ്റ് ആണ് ഇട്ടിരുന്നത്. മനു പിന്നെ ഒന്നും പറയാൻ പോയില്ല അവൻ അത് ഉറപ്പിക്കാൻ തന്നെ തീരുമാനിച്ചു.
(അന്ന് രാത്രി)
എല്ലാവരും ഒരുമിച്ച് ഇരുന്ന് ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. വിജയൻ മനുവിൻ്റെ എതിരെ ആയിരുന്നു ഇരുന്നത്. മനുവിനെ അച്ഛനെ നോക്കാൻ തന്നെ മടി ആയിരുന്നു. കാരണം ഇത്രയും കാലം അവൻ മനസിൽ സൂക്ഷിച്ച അച്ഛൻ ആയിരുന്നില്ല തൻ്റെ എതിർ വശത്ത് ഇപ്പൊ ഇരിക്കുന്നത്.
വിജയൻ : നി എന്തിനാ ഉച്ചയ്ക്ക് വന്നത്
മനു : (മനസ്സിൽ) ഈശ്വര പെട്ടു….ഞാൻ വന്നത് അച്ഛൻ കണ്ടോ..
അനു : അത് പിന്നെ അച്ഛാ കോളേജിൽ വെച്ച് എനിക്ക് വയ്യാതെ ആയപ്പോ വന്നതാ
മനു : (മനസ്സിൽ) ഇവളെ ആയിരുന്നോ ഞാൻ കരുതി എന്നെ ആണ് എന്ന്.
വിജയൻ : ഹോസ്പിറ്റലിൽ പോയോ.
അനു : ഇല്ല അച്ഛാ നേരെ ഇങ്ങോട്ടാ വന്നത്.
മനു : ( മനസ്സിൽ) നിൻ്റെ വയ്യയ്‌ക ഞാൻ കണ്ടുപിടിക്കാമെടി.
പിറ്റെ ദിവസം കാലത്ത് തന്നെ മനു ക്ലാസ്സിലേക്ക് ഇറങ്ങി. ശരത്തിൻ്റെ കയ്യിൽ ഹെൽമറ്റ് ഉണ്ടോ എന്ന് അവന് ഉറപ്പ് വരുത്തണം ആയിരുന്നു. ഇൻസ്റിറ്റ്യൂട്ടിന് മുന്നിൽ അവൻ ബൈക്ക് നിർത്തി അവനെ വെയ്റ്റ് ചെയ്ത് ഇരുന്നു.
ഹെൽമെറ്റും വെച്ച് ശരത് വരുന്നത് കണ്ട് മനു ഒന്നു ഞെട്ടി. ശരത് അടുത്ത് വന്ന് വണ്ടി നിർത്തി.
ശരത് : എന്താ അളിയാ കാലത്ത് തന്നെ വന്നോ ക്ലാസിക്ക് .
മനു ഒന്നും മിണ്ടിയില്ല. അവൻ ശരത്തിൻ്റെ ഹെൽമറ്റിലേക്ക് തന്നെ നോക്കി. അതെ ഹെൽമറ്റ് തന്നെ ഒരു മാറ്റവും ഇല്ല അതിൽ ഉണ്ടായിരുന്ന അതേ സ്‌ക്രച്ചും കൂടി കണ്ടപ്പോൾ മനു ഉറപ്പിച്ചു അവൻ തന്നെ അത്. തൻ്റെ അനിയത്തിയുടെ കാമുകൻ. മനു പിന്നെ ഒന്നും പറയാൻ നിന്നില്ല അവിടെ നിന്നും വന്നു. അവളുടെ കയ്യിൽ നിന്നും തെളിവോടെ പിടിച്ചിട്ട് വേണം ഇവന് രണ്ടെണ്ണം പൊട്ടിക്കാൻ എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.
മനു കുറെ ആലോചിച്ചു എങ്ങനായ ഇവരെ കയ്യോടെ പൊക്കുക. ‘ മൊബൈൽ ഫോൺ ‘ അവൻ്റെ മനസ്സിൽ പെട്ടന്ന് തെളിഞ്ഞു വന്നു. അതെ അവളുടെ ഫോൺ കിട്ടിയാൽ എന്തായാലും അതിൽ എന്തെങ്കിലും ഉണ്ടാവാതെ ഇരിക്കില്ല. ഫോട്ടോസ്, ചാറ്റ് എന്തെങ്കിലും കാണും. രാത്രി ഉറങ്ങി കഴിഞ്ഞാൽ അവളുടെ റൂമിൽ പോയി മെല്ലെ ഫോൺ എടുക്കാം. പക്ഷേ പാസ്‌വേഡ് അറിയണം.
(വൈകുന്നേരം)
മനു : ഡി അനു നിൻ്റെ ഫോണിൽ റേഞ്ച് ഉണ്ടോ .
അനു : ഉണ്ടല്ലോ. എന്തെ
മനു : എടി എൻ്റെ ഫോണിൽ റേഞ്ച് കാണിക്കുന്നില്ല.. നിൻ്റെ ഫോൺ ഒന്ന് താ കോൾ ചെയ്തിട്ട് തരാം.
