“അവരെ അവരുടെ വഴിയ്ക് വിടുന്നതായിരിക്കും നമുക്ക് നല്ലത്…!
എതിർത്താൽ വസുന്ധരയ്ക് നിന്റെ രണ്ടാമത്തെ മകനെ നഷ്ടപ്പെടും! അവർ ഒന്നാകാനായി മാത്രം ജനിച്ചവരാണ്! ഒന്നായേ മതിയാകൂ താനും!
അതിന് തടസ്സം പെറ്റതള്ള ആയാലും അവനാ തടസ്സം ഒഴിവാക്കും! അല്ലാതെ അവളെയല്ല!”
“പിന്നേ…! സത്യേട്ടൻ കണ്ടപ്പോളേ അങ്ങൂഹിച്ചു! ചുമ്മാണ്ടിരി! അവര് നല്ലപ്പഴാ തമ്മി കാണുണ തന്നേ….!”
അമ്മയത് തമാശരൂപത്തിൽ പ്രതിരോധിച്ചു!
“വസൂ….. നിന്നെ ഒരാൾ നോക്കുമ്പോ സ്നേഹമാണേ നിനക്കയാളുടെ മുഖം കണ്ടാ മനസിലാകുവോ…?
“മനസ്സിലാകും”
“ആ കണ്ണുകളിൽ വെറുപ്പോ ഭയമോ കാമമോ വാത്സല്യമോ ആണെങ്കിലോ…?”
“അതും പിടികിട്ടും”
“എന്നാ നിനക്ക് പിടികിട്ടാത്ത ചിലത് എനിക്കാ രണ്ട് മുഖത്തൂന്നും പുടികിട്ടി. പുടികിട്ടിയോ…? ഒരു പക്ഷേ അവർക്ക് രണ്ടിനും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല അത്!
പക്ഷേ അതാണതിന്റെ സത്യം!
ഉടൻ അവരത് അറിയുകയും ചെയ്തോളും! അവരെ ഈ പ്രപഞ്ചമാണ് ഒരുമിയ്കാനായി അയച്ചത്! മനുഷ്യരുടേതായ തിരിച്ചറിവും ചടങ്ങുകളും ഒന്നും അവർക്ക് ബാധകമേയല്ല!”
മനുഷ്യമനസ്സുകളുടെ ചുഴികളും മലരികളും തൊട്ടറിഞ്ഞ് മനുഷ്യബന്ധങ്ങളുടെ അനശ്വര കാവ്യങ്ങൾ നോവൽ രൂപത്തിൽ സൃഷ്ടിക്കുന്ന അതുല്യ കലാകാരൻ ആറ്റുപുറം സത്യവ്രതന്റെ സംശയലേശം തീണ്ടിയിട്ടില്ലാത്ത ഉറച്ച വാക്കുകൾക്ക് മുന്നിൽ അവിശ്വസിക്കാനാവാതെ അമ്മ പകച്ച് നിന്നുപോയി..!
ഈ വിവരം അറിഞ്ഞ് കഴിഞ്ഞ് ഞാൻ മൃദുലയോട് ഇതേപോലെ എന്റെ മീതേ നഗ്നയായി കിടക്കുമ്പോൾ തമാശ രൂപേണ ചോദിച്ചു:
“നീയന്ന് അത് പറഞ്ഞപ്പോൾ തല്ല് തരാതെ ഞാനത് അംഗീകരിച്ച് തന്ന് വേറെ ഒരു പെണ്ണിനെ കെട്ടാം എന്ന് സമ്മതിച്ചിരുന്നേൽ നീ എന്ത് ചെയ്തേനേ…?”
ചോദ്യം കഴിഞ്ഞുപോയ വെറുമൊരു തമാശയെപ്പറ്റി കുസൃതിയോടെ ആയിരുന്നെങ്കിലും അലറിക്കരഞ്ഞ മൃദുല സംഹാരരുദ്രയായി..!
“നിന്നേം കൊന്ന് ഞാനും ചത്തേനേ…!!”
ആ ചോദ്യത്തിന്റെ തിരുശേഷിപ്പാണ് എന്റെ ഇടത് മുലക്കണ്ണിന്റെ മുകളിലും താഴെയുമായി പതിഞ്ഞ് കിടക്കുന്ന മൃദുലയുടെ എട്ട് പല്ലുകളുടെ അടയാളം..!
എനിക്കും അച്ചന്റെ വാക്കുകളെ അവിശ്വസിക്കാനായി തോന്നിയില്ല! മുൻ ജന്മത്തിൽ ഏതോ ജീവരൂപത്തിലുള്ള ഇണകളായിക്കഴിഞ്ഞ ഞങ്ങളിൽ സ്നേഹിച്ച് മതിയാകാതെ നേരത്തേ അടർന്ന്
പോന്ന അവൾ നേരത്തേ തന്നെ മനുഷ്യരൂപത്തിൽ മൃദുലയായി അവതരിച്ച് എന്റെ വരവിനായി കാത്തിരുന്നതായാണ് എനിക്കും അനുഭവപ്പെടുന്നത്….!
മൃദുലയുടെ ഉമിനീരിന്റെ നനവ് മാറിൽ അനുഭവപ്പെടുന്നത് അറിഞ്ഞുകൊണ്ട് ഞാനും പതിയെ മയക്കത്തിലേയ്ക് പ്രവേശിച്ചു….
രാവിലെ ഞങ്ങൾ വീട്ടിലേയ്ക് ചെന്നു. ചാലക്കുടി വരെ പോകാൻ അച്ചന്റെ സുഹൃത്തിന്റെ ഒരു വണ്ടി പറഞ്ഞിട്ടുണ്ട്. അവിടെ തോമസങ്കിൾ വന്ന് കാത്ത് നിൽക്കും ഇവിടുന്ന് പോരുന്ന വണ്ടിക്കാരൻ അറിയില്ല അത്…!
അച്ചൻ ഒരു മൊബൈൽഫോൺ എടുത്ത് നീട്ടി. മൊബൈൽഫോൺ വളരെ വേഗതയിൽ പ്രചാരത്തിലായി വരാൻ തുടങ്ങിയ കാലം!
“ഇത് കൈയിലിരുന്നോട്ടെ! തോമാച്ചന്റെ കൈയിൽ ഇതിന്റെ നമ്പരുണ്ട് വിളിച്ചോളും എനിക്കും എവിടെത്തി എന്നറിയുകേം പിന്നീട് വിളിയ്കുകേം ഒക്കെ ചെയ്യാവല്ലോ…”
മൃദുലയ്ക് വലിയ സങ്കടം പിരിയാൻ!അമ്മയ്ക് അതിലപ്പുറം!
“നീ ഒന്നും പേടിയ്കെണ്ടെടീ മോളേ! ഞങ്ങള് പോയി വീടും പരിസരോം ഒക്കെ കണ്ടതാ നല്ല സ്ഥലം! അരീം സാധനങ്ങളും മാത്രം വാങ്ങി അങ്ങ് ചെന്നാ മതി ബാക്കിയൊക്കെ ഞങ്ങള് റെഡിയാക്കിയിട്ടാ പോന്നത്…”
എന്റെ ബുക്കും പുസ്തകങ്ങളുമാണ് മൃദുല ആദ്യം വണ്ടിയിലേയ്ക് കയറ്റിയത്..!
അവിടേം നമുക്ക് സമാധാനം തരില്ലെന്ന് സാരം!
ഞങ്ങൾ പുറപ്പെടും മുൻപ് മൈഥിലിയെ വിളിച്ച് പുതിയ നമ്പർ നൽകി. നാളെ പുലർച്ചെ അവർ അവിടെത്തിക്കൊള്ളാമെന്ന് അവൾ പറഞ്ഞു.
ആദ്യം ആ വീട് ചെന്ന്
കാണുന്നത് അവർ രണ്ടും കൂടിയാണ്….! കണ്ണൂരിന്റെ മണ്ണിൽ നിന്നും യാത്ര പുറപ്പെടുമ്പോൾ ഉള്ളിലെവിടെയോ ചെറിയൊരു നീറ്റൽ അനുഭവപ്പെട്ടു…!
“അവിടടുത്ത് അന്പലമുണ്ടോ കുട്ടാ..? ദേവീക്ഷേത്രം അടുത്തെങ്ങാൻ ആണോ ആവോ….!”
