“ഈ താമി എങ്ങനെ മരിച്ചേ..”
“മഹാ മന്ത്രികനായ ചന്ദനക്കാവ് കൃഷ്ണമൂർത്തി ആവാഹനകർമ്മം കഴിഞ്ഞ് മടങ്ങിവരുമ്പോഴയിരുന്നു താമിയുടെ ആക്രമണം.
ഇരുട്ടിന്റെ മറവിൽ ഒരുപാട് ആക്രമണം നടത്തിയ താമിക്ക് ആദ്യം താക്കീത് നൽകിയിരുന്നു.
വീണ്ടും ആവർത്തിച്ചപ്പോൾ
അരിശംമൂത്ത അദ്ദേഹം താമിയുടെ മുടിക്കോൽ ഓടിച്ചിട്ട് ഉന്മൂലനം ചെയ്തു.”
“ഓ… അങ്ങനെയായിരുന്നു മരണം ല്ലേ..”
ദീർഘശ്വാസമെടുത്ത് ഗൗരി ഒന്ന് നിവർന്നിരുന്നു.
“മ്, ഇപ്പോൾ അതൊന്നുമില്യ, ചെറിയ കുട്ട്യോള് ണ്ട് അയിറ്റങ്ങൾ പട്ടിണികിടക്കേണ്ടന്നുകരിത്തിയ സാധനങ്ങൾ കൊടുക്കുന്നെ..
ന്നാ നിങ്ങൾ ചെന്ന് അത്താഴം കഴിച്ചിട്ട് കിടന്നോളൂ.. എനിക്ക് അല്പം ജോലിയുണ്ട്”
തിരുമേനി കസേരയിൽ നിന്നുമെഴുന്നേറ്റ് പൂജാമുറിയിലേക്കുപോയി.
ഗൗരി തന്റെ മുറിയിലേക്ക് നടന്നു. പിന്നാലെ അമ്മുവുംമുണ്ടായിരുന്നു.
നേരത്തെ എടുത്തുവച്ച സീതയുടെ പുസ്തകം അലമാരതുറന്ന് പുറത്തെടുത്ത് അവൾ കട്ടിലിലേക്ക് കമഴ്ന്നു കിടന്നു.
അവസാന വരികളിലെ അർത്ഥം മനസിലാക്കാൻ അവൾ ആ പേജ് എടുത്തുനോക്കി.
പക്ഷെ അതിലങ്ങനെ ഒരു വരി ഉണ്ടായിരുന്നില്ല.
“അയ്യോ, അതെവിടെ പോയി”
അവൾ തലങ്ങും വിലങ്ങുംമറിച്ചുനോക്കി.
പെട്ടന്ന് പുറത്തുനിന്ന് ഒരു വലിയശബ്ദം കേട്ടു.
കിഴക്കേ ജാലകപ്പൊളി തുറന്നുനോക്കിയ ഗൗരി ഭയംകൊണ്ട് രണ്ടടി പിന്നിലേക് വച്ചു.
നിലാവിന്റെ വെളിച്ചത്തിൽ
കറുത്ത് ഉരുണ്ട് മഞ്ഞകണ്ണുകളുമായി ഒരു കറുത്ത കരിമ്പൂച്ച ജാലകത്തിനടുത്തു വന്നിരുന്ന് ഗൗരിയെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചുറ്റിലും പാലപ്പൂവിന്റെയും അരളിയുടെയുംഗന്ധമൊഴുകാൻ തുടങ്ങിയിരുന്നു.
തുടരും…