മലയാളം കമ്പികഥ – രാജഹംസം
ഈ കഥ നടന്നതൊന്നുമല്ല എന്റെ ഭാവനയിൽ മെനഞ്ഞെടുത്ത വെറുമൊരു സങ്കല്പമാണ്..
സരസ്വതി നദിയുടെ തീരത്തും അനേകം തടാകങ്ങളാലും ചുറ്റപ്പെട്ട നഗരമാണ് ‘ദയാചലം’.അവിടം ഭരിച്ചുവരുന്നത് ഗൗര രാജവംശജരാണ്. വനാന്തരങ്ങളും പർവതവും നദികളും സ്നേഹ സമ്പന്നരായ ജനങ്ങളും വസിക്കുന്ന ദായാചലത്തിന്റെ തലസ്ഥാനമാണ് സിദ്ധപുരി അവിടെയാണ് സിദ്ധഗൗര രാജ്യഭവനം സ്ഥിതി ചെയ്യുന്നത്…ഇവിടത്തെ രാജവംശജനായയ ദേവരഥഗൗരയുടെ ത്യാഗം വിശ്വപ്രസിദ്ധമാണ്. പക്ഷെ അദ്ദേഹത്തിന്റ കഥ പറയാൻ ഇപ്പോൾ സമയമില്ല.. എന്നാൽ അദ്ദേഹത്തിന്റെ പുത്രന്റെ പുത്രന്റെ പുത്രനാണു വിക്രമരഥഗൗര അദ്ദേഹമാണ് ഇപ്പോഴത്തെ ഗൗരവംശത്തിലെ ദയാജലത്തിന്റെ രാജാവ്. അദ്ദേഹത്തിന് രണ്ടേ രണ്ട് മക്കളാണുള്ളത്.. രണ്ടാമത്തെ മകളുടെ ജന്മത്തോടെ രാജാവിന്റെ പ്രാണപ്രിയയായ മഹാറാണി സൗഭാഗ്യഗൗര മൃത്യുലോകത്തെ പൂകുകയും ചെയ്തു. രാജാവ് തന്റെ പത്നിയെ വളരെ അധികം സ്നേഹിച്ചിരുന്നു.. അവരുടെ മരണശേഷം രാജാവ് മറ്റൊരു വിവാഹത്തിന് തയ്യാറായതുമില്ല.. അദ്ധേഹത്തിന്റെ മൂത്ത പുത്രൻ ഗൗരവംശത്തിന്റെ പ്രഭാതേജസ്സ് സിദ്ധാർത്ഥൻ ആണ് (അവനാണ് കഥാനായകൻ) വളരെ സൗന്ദര്യവാനായ കുമാരന് പല രാജ്യങ്ങളിലെ വിവാഹാഭ്യർത്ഥനയുടെ ഘോഷയാത്രയാണ് എന്നാൽ ഇളയവൾ ദയാഗൗരി യുടെ വിവാഹത്തിനായാണ് അവർ കാത്തിരിക്കുന്നത്. അതീവ സുന്ദരി തന്നെയാണ് ദയയും പക്ഷെ അവൾക്ക് ജന്മാനാൽ സംസാരവൈകല്യവുമുണ്ട്.. അതൊരു കുറവല്ലെങ്കിലും മനസ്സറിഞ്ഞ് ആരും വിവാഹത്തിന് തയ്യാറായില്ല.. ദയ തന്റെ രാജ്യകാര്യങ്ങളും ആശയങ്ങളും ധുതായി തന്റെ പ്രീയ രാജഹംസത്തെ അയച്ചാണ് അറിയിച്ചിരുന്നത്…. ഹംസത്തിന് നൽകിയ നാമഥേയം സുന്ദര സുവർണിക എന്നാണ്..
ഇന്നീ രാജഭാവനത്തിൽ മഹാകാലഭൈരവയാഗം നടക്കുകയാണ് . ഈ യാഗത്തിന്റെ കാരണം രാജകുമാരൻ സിദ്ധാർത്ഥന്റെ വിജയഭേരിയാണ്. രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തിയ വൈരേന്ദ്ര പർവതത്തിലെ അസുര സമാനരുമായി യുദ്ധവിജയം കൈവരിച്ച ആഹ്ളാദത്തിന്റെ
പ്രതീകമാണീയാഗം.. ഏവരും കാത്തിരക്കുകയാണ് സർവ്വോത്തമ വിജയം കൈവരിച്ച സിദ്ധാർത്ഥനെയും അംസഖ്യ സേനയേയും…അവിടേക്കാണ് ഗുപ്തചാരൻ കുതിരപ്പുറത്തേറി കിതച്ചെത്തിയത്..രാജൻ രാജൻ എന്നാലറിക്കൊണ്ടാണയാളുടെ വരവ് ..അയാൾ കാര്യമുണർത്തിക്കും മുന്പേ രാജാവയാളുടെ കഴുത്തിൽ സ്വര്ണമാലയണിയിച്ചു..”നിങ്ങൾ പറയാൻ വന്ന കാര്യം എന്താണെന്ന് എനിക്ക് ഗ്രാഹ്യമുണ്ട് ചാള്ളൂരാ…നമ്മുടെ പ്രിയ പുത്രന്റെ വിജയമല്ലെ അങ്ങയുടെ സന്ദേശം ഞാനിത് നേരത്തെ അറിഞ്ഞിരിക്കുന്നു .എങ്കിലും അങ്ങേയ്ക്കിതിരിക്കട്ടെ ” രാജാവ് കൃതജ്ഞമായി പറഞ്ഞു., എന്നാൽ ഗുപ്തചാരന്റെ വെപ്രാളം അപ്പോഴും ശമിച്ചിട്ടില്ലായിരുന്നു “രാജൻ ..അങ്ങനെയല്ല രാജൻ .. അപകടം സംഭവിച്ചിരിക്കുന്നു”. ധൂതൻ വെപ്രാളത്തോടെ വിതുമ്പി.. രാജാവിന് വ്യക്തത ലഭിച്ചില്ലായിരുന്നു. “എന്ത്.. തെളിച്ച് പറയു ചാള്ളൂരാ..” രാജാവ് പരവശനായി.. “രാജ… സിദ്ധാർത്ഥകുമാരൻ മരണപ്പെട്ടിരിക്കുന്നു..” പണിപ്പെട്ട് ആ ഒറ്റവാക്കോടെ അവൻ മിഴികൾ നനഞ്ഞ മുഖം താഴ്ത്തി..ഗൗരയുടെ കാതിൽ ഇടിമുഴക്കമുണ്ടായി.. രാജാവ് സ്തബ്ദമായി യാഗവേദിയിൽ തകർന്നിരുന്ന് പോയി.. “എന്താണ് സംഭവിച്ചത് വ്യക്തമായി പറയു.. സിദ്ധാര്ഥന് എന്തു സംഭവിച്ചെന്നറിയാതെ മഹാരാജാവിനെ പോലെ ഞങ്ങളും അക്ഷമരാണ് അപ്പോഴാണങ്ങയുടെ മൗനം.. ദയവായി പറയൂ.. ” മഹാഗുരു കുലാദിയാണ് അപ്പോൾ ചോദിച്ചത്…”
കുമാരന്റെ മരണത്തിന് കാരണം മഹാമന്ത്രിക്ക് സംഭവിച്ച ആപത്താണ് ഗുരോ.. അദ്ധേഹത്തിനെന്തോ ആപത്തുണ്ടെന്ന വാക്യം കേട്ട് വിജയാനന്തരം വീണ്ടും വനാന്തരങ്ങളിലേക്ക് പോയതാണ്.. പിന്നീട് ലഭ്യമായത് കുമാരന്റെ ഉടയും ആഭരണവും രക്തം കലർന്ന വിധത്തിലാണ്.. അതിനർത്ഥം അദ്ധേഹം.. അദ്ധേഹം മരിച്ചെന്ന് തന്നെയല്ലെ” ഇത് കേട്ടതോടെ തളർന്നിരുന്നു പോയ വിക്രമരഥൻ ചാടിയെഴുന്നേറ്റു ഭഗവാൻ കാലഭൈരവന് നേരേ തന്റെ പെരുവിരൽ മുറിച്ച് രക്തം തെറിപ്പിച്ചു, എന്നിട്ടു ഉച്ചത്തിൽ പറഞ്ഞു “ഹേ.. ഭൈരവ മൂർത്തേ നമ്മുടെ പുത്രനെ തിരികെ കൊണ്ടുവരാൻ നിനക്ക് നാൽപത് നാൾ നേരം സമയം തരാം.. ഇന്ന് നിനക്ക് ഞാൻ എന്റെ വിരലിലെ രക്തം നേദിച്ചു.. എന്റെ പുത്രൻ തിരികെ വന്നില്ലെങ്കിൽ നിനക്ക് എന്റെ കണ്ഠത്തിലെ രക്തം തന്നെ തരുന്നതാണ് ” അദ്ധേഹത്തിന്റെ തിളങ്ങുന്ന കണ്ണിന്റെ ക്രൗര്യത കാലഭൈരവന് നേരേയായിരുന്നു…
ഇതൊന്നുമറിയാതെ ദയ തന്റെ പ്രിയ ജേഷ്ടനു വേണ്ടി ഭഗവാൻ കൃഷ്ണന് സാരംഗീ രാഗം (വീണ) അർച്ചന ചെയ്യുകയാണ്… ” ദേവീ ” അവളെ ദാസിമാർ വിളിച്ചു.. അവളുടെ സംഗീതാർച്ചന തടസ്സപെടുത്തിയ ദേഷ്യത്തോടെ ദയ ദാസിമാരെ രൂക്ഷമായി നോക്കി… അവളോട് ക്ഷമാപണം വാങ്ങി ദാസിമാർ പിൻ വാങ്ങി ജേഷ്ടന്റെ വിയോഗം പറയുവാൻ ആരും പിന്നീട് ദൈര്യപ്പെട്ടില്ല.. ജേഷ്ടൻ വന്നാൽ തന്റെ അരികിൽ വരുമെന്ന പ്രതീക്ഷയുള്ളതിനാൽ ദയ ആരോടും ജേഷ്ടനെ തിരക്കാനും പോയില്ലാ.. അവൾ തന്റെ ഹംസവുമൊത്ത് ജലപാനമില്ലാതെ സംഗീതം മാത്രം ആഹാരമാക്കി കഴിഞ്ഞു….
രാജ്യമാകെ ആ വീരപുത്രന്റെ വേർപാടിലായി. ദിനങ്ങൾ പതിയെ കടന്നു പോയി… നാൽപതാം നാൾ വന്നെത്തി.. ഇന്ന് സിദ്ധാർത്ഥന് നാൽപതാം പിണ്ഡം സമർപ്പിക്കേണ്ട ദിവസമാണ്. സിദ്ദ്ർത്ഥൻ വന്നില്ലെങ്കിൽ രാജാവ് ഭൈരവന് തന്റെ കണ്ഠം മുറിച്ച് രക്തം നൽകും എന്ന് വാക്കു നൽകിയിരുന്നു.. ദയാജല പ്രജാ ജനങ്ങൾ അരുതെന്ന വാക് മൊഴിയോടെ രാജാവിനെ കൈകൂപ്പി. സിദ്ധാർത്ഥനൊപ്പം രാജാവും നഷ്ടപ്പെടുന്ന കൊടിയ പാപചക്രത്തിന് സാക്ഷിയാകുകയാണ് ജനങ്ങൾ. വാഗ്ദാന പാലനം അതാണ് ശക്തി അതും കാലഭൈരവന് തീരട്ടെ ഭഗവാന്റെ രക്ത ദാഹം.. ശംഖനാദം മുഴങ്ങി രാജാവ് തന്റെ അർക്കവാൾ ശിരസ്സോടടുപ്പിച്ചു ആഞ്ഞു വലിക്കാൻ ശ്രമിക്കുമ്പോഴേക്കും.പ്രകമ്പനമുള്ളൊരു പ്രഹരത്താൽ ഒരു കോല് പറന്ന് വന്ന് രാജാവിന്റെ കയ്യിലെ വാൾ തട്ടിതെറിപ്പിച്ചു.. അത് അയച്ചത് സാക്ഷാൽ സിദ്ധാർത്ഥകുമാരനായിരുന്നു.പ്രജാജനം മുഴുവനും അഹ്ളാദ പൂരിതമായി.. ഇതാ അസ്തമിച്ച് പോയ ഞങ്ങളുടെ പ്രഭാസൂര്യൻ വീണ്ടു ഉദിച്ചിരിക്കുന്നു.. അനർത്തം പറഞ്ഞുണ്ടാക്കിയതാരാണ് പ്രജാ ജനം ഒന്നടങ്കം പരസ്പരം പറഞ്ഞു.. മഹാരാജാവ് ക ഥ ക ള്‍.കോം തന്റെ കണ്ണീരിനൊപ്പം പൂക്കൾ വാരി കാലഭൈരവനർപ്പിച്ച് , “നമ്മുടെ പുത്രൻ” എന്ന സംഭോദനയോടെ അദ്ദേഹം തന്റെ പുത്രനെ ചെന്ന് പുണർന്നു..സിദ്ധാർത്ഥൻ പിതാവിന്റെ കാൽപാദങ്ങളിൽ നമസ്കരിച്ചു. “പുത്രാ നിനകെന്താണ് പുത്രാ സംഭവിച്ചത് ” രാജാവ് നിറമിഴികളോടെ ചോദിച്ചു. ” പറയൂ കുമാരാ അതറിയാൻ ഞങ്ങളെല്ലാവരും ഉത്സുകരാണ്.” പ്രജാ ജനമൊന്നടങ്കവും ആവിശ്യപ്പെട്ടു.. ശക്തമായ ജനക്കൂട്ടത്തെ സിദ്ധാർത്ഥൻ പ്രണമിച്ചു.. “നിങ്ങളെല്ലാം എന്നോട്